This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറബിപ്പാഷ (1841 - 1911)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അറബിപ്പാഷ (1841 - 1911)= ഈജിപ്തിലെ ഒരു സൈനികോദ്യോഗസ്ഥനും വിപ്ളവകാരി...)
(അറബിപ്പാഷ (1841 - 1911))
 
വരി 1: വരി 1:
=അറബിപ്പാഷ (1841 - 1911)=
=അറബിപ്പാഷ (1841 - 1911)=
-
ഈജിപ്തിലെ ഒരു സൈനികോദ്യോഗസ്ഥനും വിപ്ളവകാരിയും. അഹമ്മദ് ഉറാബിപ്പാഷ എന്നാണ് പൂര്‍ണമായ പേര്. തെക്കന്‍ ഈജിപ്തിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചു. സൈന്യത്തില്‍ ചേര്‍ന്ന് അറബി (ഉറാബി) ഈജിപ്ത്-എത്യോപ്യ യുദ്ധത്തില്‍ (1875-76) പങ്കെടുത്തിട്ടുണ്ട്. സൈന്യത്തിലെ മേലേക്കിടയിലുള്ള തുര്‍ക്കി ആഫീസര്‍മാര്‍ക്കെതിരായി, അലി അല്‍ റൂബിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഗൂഢപ്രസ്ഥാനത്തില്‍ ഇദ്ദേഹം അംഗമാവുകയും ഖെദീവ് തൌഫീക്കിന്റെ ഭരണകാലത്ത് അസംതൃപ്തവിഭാഗങ്ങളെ ഖെദീവിനും ആംഗ്ളോ-ഫ്രഞ്ചുനിയന്ത്രണത്തിനും എതിരായി അണിനിരത്തുകയും ചെയ്തു. 1881-ല്‍ അറബിപ്പാഷയുടെ നേതൃത്വത്തില്‍ ഉണ്ടായ സൈനികഭീഷണിക്കു മുന്നില്‍ ഖെദീവ് തൌഫീക്കിനു മുട്ടുകുത്തേണ്ടി വന്നു. 1882-ല്‍ അറബിപ്പാഷ യുദ്ധവകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായി. അതിനുശേഷം മഹ്മുദ്സമിഅല്‍ബറൂദീപാഷയുടെ കീഴില്‍ യുദ്ധവകുപ്പുമന്ത്രിയായി. അറബിപ്പാഷയുടെ ജനസ്വാധീനത്തെ ചെറുക്കാന്‍ ബ്രിട്ടീഷുകാര്‍ ഒരു നാവികസേനയെ അലക്സാണ്ട്രിയ തുറമുഖത്തെത്തിച്ചു. അതിനെതിരായി അവിടെവച്ചുണ്ടായ ലഹളകളില്‍ അനേകം യൂറോപ്യന്‍മാര്‍ വധിക്കപ്പെട്ടു. ബ്രിട്ടീഷുപട്ടാളം കരയ്ക്കിറങ്ങി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ (1882 സെപ്. 13) അറബിപ്പാഷയുടെ സേന നിശ്ശേഷം പരാജയപ്പെടുകയും ചെയ്തു. കെയ്റോയില്‍വച്ചു കീഴടങ്ങിയ അറബിപ്പാഷയെ സൈനികക്കോടതി രാജ്യദ്രോഹത്തിനു വിസ്തരിച്ച് വധശിക്ഷയ്ക്കു വിധിച്ചു. എന്നാല്‍ വധശിക്ഷ നാടുകടത്തലായി ഇളവു ചെയ്തു. രാജ്യഭ്രഷ്ടനായി ശ്രീലങ്കയില്‍ ഇരുപതു കൊല്ലത്തോളം കഴിച്ചുകൂട്ടിയ പാഷയ്ക്ക് 1901 മേയ്മാസത്തില്‍ ഖെദീവ് അബ്ബാസ് കക മാപ്പുകൊടുത്തതുകൊണ്ട്, കെയ്റോയില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞു. 1911 സെപ്. 21-ന് ഇദ്ദേഹം അവിടെവച്ചു നിര്യാതനായി.
+
ഈജിപ്തിലെ ഒരു സൈനികോദ്യോഗസ്ഥനും വിപ്ളവകാരിയും. അഹമ്മദ് ഉറാബിപ്പാഷ എന്നാണ് പൂര്‍ണമായ പേര്. തെക്കന്‍ ഈജിപ്തിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചു. സൈന്യത്തില്‍ ചേര്‍ന്ന് അറബി (ഉറാബി) ഈജിപ്ത്-എത്യോപ്യ യുദ്ധത്തില്‍ (1875-76) പങ്കെടുത്തിട്ടുണ്ട്. സൈന്യത്തിലെ മേലേക്കിടയിലുള്ള തുര്‍ക്കി ആഫീസര്‍മാര്‍ക്കെതിരായി, അലി അല്‍ റൂബിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഗൂഢപ്രസ്ഥാനത്തില്‍ ഇദ്ദേഹം അംഗമാവുകയും ഖെദീവ് തൌഫീക്കിന്റെ ഭരണകാലത്ത് അസംതൃപ്തവിഭാഗങ്ങളെ ഖെദീവിനും ആംഗ്ളോ-ഫ്രഞ്ചുനിയന്ത്രണത്തിനും എതിരായി അണിനിരത്തുകയും ചെയ്തു. 1881-ല്‍ അറബിപ്പാഷയുടെ നേതൃത്വത്തില്‍ ഉണ്ടായ സൈനികഭീഷണിക്കു മുന്നില്‍ ഖെദീവ് തൌഫീക്കിനു മുട്ടുകുത്തേണ്ടി വന്നു. 1882-ല്‍ അറബിപ്പാഷ യുദ്ധവകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായി. അതിനുശേഷം മഹ്മുദ്സമിഅല്‍ബറൂദീപാഷയുടെ കീഴില്‍ യുദ്ധവകുപ്പുമന്ത്രിയായി. അറബിപ്പാഷയുടെ ജനസ്വാധീനത്തെ ചെറുക്കാന്‍ ബ്രിട്ടീഷുകാര്‍ ഒരു നാവികസേനയെ അലക്സാണ്ട്രിയ തുറമുഖത്തെത്തിച്ചു. അതിനെതിരായി അവിടെവച്ചുണ്ടായ ലഹളകളില്‍ അനേകം യൂറോപ്യന്‍മാര്‍ വധിക്കപ്പെട്ടു. ബ്രിട്ടീഷുപട്ടാളം കരയ്ക്കിറങ്ങി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ (1882 സെപ്. 13) അറബിപ്പാഷയുടെ സേന നിശ്ശേഷം പരാജയപ്പെടുകയും ചെയ്തു. കെയ്റോയില്‍വച്ചു കീഴടങ്ങിയ അറബിപ്പാഷയെ സൈനികക്കോടതി രാജ്യദ്രോഹത്തിനു വിസ്തരിച്ച് വധശിക്ഷയ്ക്കു വിധിച്ചു. എന്നാല്‍ വധശിക്ഷ നാടുകടത്തലായി ഇളവു ചെയ്തു. രാജ്യഭ്രഷ്ടനായി ശ്രീലങ്കയില്‍ ഇരുപതു കൊല്ലത്തോളം കഴിച്ചുകൂട്ടിയ പാഷയ്ക്ക് 1901 മേയ്മാസത്തില്‍ ഖെദീവ് അബ്ബാസ് II മാപ്പുകൊടുത്തതുകൊണ്ട്, കെയ്റോയില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞു. 1911 സെപ്. 21-ന് ഇദ്ദേഹം അവിടെവച്ചു നിര്യാതനായി.

Current revision as of 05:17, 12 ഓഗസ്റ്റ്‌ 2009

അറബിപ്പാഷ (1841 - 1911)

ഈജിപ്തിലെ ഒരു സൈനികോദ്യോഗസ്ഥനും വിപ്ളവകാരിയും. അഹമ്മദ് ഉറാബിപ്പാഷ എന്നാണ് പൂര്‍ണമായ പേര്. തെക്കന്‍ ഈജിപ്തിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചു. സൈന്യത്തില്‍ ചേര്‍ന്ന് അറബി (ഉറാബി) ഈജിപ്ത്-എത്യോപ്യ യുദ്ധത്തില്‍ (1875-76) പങ്കെടുത്തിട്ടുണ്ട്. സൈന്യത്തിലെ മേലേക്കിടയിലുള്ള തുര്‍ക്കി ആഫീസര്‍മാര്‍ക്കെതിരായി, അലി അല്‍ റൂബിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഗൂഢപ്രസ്ഥാനത്തില്‍ ഇദ്ദേഹം അംഗമാവുകയും ഖെദീവ് തൌഫീക്കിന്റെ ഭരണകാലത്ത് അസംതൃപ്തവിഭാഗങ്ങളെ ഖെദീവിനും ആംഗ്ളോ-ഫ്രഞ്ചുനിയന്ത്രണത്തിനും എതിരായി അണിനിരത്തുകയും ചെയ്തു. 1881-ല്‍ അറബിപ്പാഷയുടെ നേതൃത്വത്തില്‍ ഉണ്ടായ സൈനികഭീഷണിക്കു മുന്നില്‍ ഖെദീവ് തൌഫീക്കിനു മുട്ടുകുത്തേണ്ടി വന്നു. 1882-ല്‍ അറബിപ്പാഷ യുദ്ധവകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായി. അതിനുശേഷം മഹ്മുദ്സമിഅല്‍ബറൂദീപാഷയുടെ കീഴില്‍ യുദ്ധവകുപ്പുമന്ത്രിയായി. അറബിപ്പാഷയുടെ ജനസ്വാധീനത്തെ ചെറുക്കാന്‍ ബ്രിട്ടീഷുകാര്‍ ഒരു നാവികസേനയെ അലക്സാണ്ട്രിയ തുറമുഖത്തെത്തിച്ചു. അതിനെതിരായി അവിടെവച്ചുണ്ടായ ലഹളകളില്‍ അനേകം യൂറോപ്യന്‍മാര്‍ വധിക്കപ്പെട്ടു. ബ്രിട്ടീഷുപട്ടാളം കരയ്ക്കിറങ്ങി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ (1882 സെപ്. 13) അറബിപ്പാഷയുടെ സേന നിശ്ശേഷം പരാജയപ്പെടുകയും ചെയ്തു. കെയ്റോയില്‍വച്ചു കീഴടങ്ങിയ അറബിപ്പാഷയെ സൈനികക്കോടതി രാജ്യദ്രോഹത്തിനു വിസ്തരിച്ച് വധശിക്ഷയ്ക്കു വിധിച്ചു. എന്നാല്‍ വധശിക്ഷ നാടുകടത്തലായി ഇളവു ചെയ്തു. രാജ്യഭ്രഷ്ടനായി ശ്രീലങ്കയില്‍ ഇരുപതു കൊല്ലത്തോളം കഴിച്ചുകൂട്ടിയ പാഷയ്ക്ക് 1901 മേയ്മാസത്തില്‍ ഖെദീവ് അബ്ബാസ് II മാപ്പുകൊടുത്തതുകൊണ്ട്, കെയ്റോയില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞു. 1911 സെപ്. 21-ന് ഇദ്ദേഹം അവിടെവച്ചു നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍