This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെക്കോബി, അബ്രഹാം (1830 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജെക്കോബി, അബ്രഹാം (1830 - 1919)== ==Jacobi, Abraham== ജര്‍മന്‍-അമേരിക്കന്‍ ശിശുര...)
(Jacobi, Abraham)
 
വരി 3: വരി 3:
ജര്‍മന്‍-അമേരിക്കന്‍ ശിശുരോഗ ചികിത്സാവിദഗ്ധന്‍. യു.എസ്സില്‍ ശിശുരോഗ പഠനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നു. 1830 മേയ് 6-നു വെസ്റ്റ്ഫാലിയ (ജര്‍മനി)യിലെ ഹാര്‍ട്ടമില്‍ ജനിച്ചു.
ജര്‍മന്‍-അമേരിക്കന്‍ ശിശുരോഗ ചികിത്സാവിദഗ്ധന്‍. യു.എസ്സില്‍ ശിശുരോഗ പഠനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നു. 1830 മേയ് 6-നു വെസ്റ്റ്ഫാലിയ (ജര്‍മനി)യിലെ ഹാര്‍ട്ടമില്‍ ജനിച്ചു.
-
ഗ്രീഫ്സ്വാള്‍ഡ് സര്‍വകലാശാലയില്‍ അനാറ്റമിയും ഫിസിയോളജിയും പഠിച്ചു (1848). ബോണ്‍ സര്‍വകലാശാലയില്‍ നിന്നും വൈദ്യുതശാസ്ത്ര ബിരുദം നേടി (1851). ജര്‍മന്‍ വിപ്ലവ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നു (1851-53). 1853-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്ന ജെക്കോബി 1860-ല്‍ ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളജ് ശിശുരോഗ ചികിത്സാവിഭാഗത്തില്‍ ആദ്യത്തെ പ്രൊഫസറായി. യു.എസ്സില്‍ ആദ്യത്തെ സൌജന്യ ശിശുചികിത്സാവിഭാഗത്തിന്റെ സ്ഥാപകന്‍ ഇദ്ദേഹമാണ്. ശിശുരോഗ ചികിത്സയോടൊപ്പം ജനസംഖ്യാനിയന്ത്രത്തെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. 1865 മുതല്‍ 70 വരെ ന്യൂയോര്‍ക്ക് സര്‍വകലാശാല മെഡിക്കല്‍ വിഭാഗത്തിലും തുടര്‍ന്ന് 1902 വരെ കൊളംബിയ സര്‍വകലാശാലയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഇദ്ദേഹം 1862-ല്‍ അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് ഓബ്സ്ട്രിക്സ് എന്ന ആനുകാലിക പ്രസിദ്ധീകരണം ആരംഭിച്ചു. ദി ഇന്റസ്റ്റൈനല്‍ ഡിസീസസ് ഒഫ് ഇന്‍ഫന്‍സി ആന്‍ഡ് ചൈല്‍ഡ്ഹുഡ് (1887), തെറാപ്യൂട്ടിക്സ് ഒഫ് ഇന്‍ഫന്‍സി ആന്‍ഡ് ചൈല്‍ഡ്ഹുഡ് (1896) എന്നിവയാണ് ജെക്കോബിയുടെ പ്രശസ്ത രചനകള്‍.
+
 
 +
ഗ്രീഫ്സ് വാള്‍ഡ് സര്‍വകലാശാലയില്‍ അനാറ്റമിയും ഫിസിയോളജിയും പഠിച്ചു (1848). ബോണ്‍ സര്‍വകലാശാലയില്‍ നിന്നും വൈദ്യുതശാസ്ത്ര ബിരുദം നേടി (1851). ജര്‍മന്‍ വിപ്ലവ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നു (1851-53). 1853-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്ന ജെക്കോബി 1860-ല്‍ ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളജ് ശിശുരോഗ ചികിത്സാവിഭാഗത്തില്‍ ആദ്യത്തെ പ്രൊഫസറായി. യു.എസ്സില്‍ ആദ്യത്തെ സൌജന്യ ശിശുചികിത്സാവിഭാഗത്തിന്റെ സ്ഥാപകന്‍ ഇദ്ദേഹമാണ്. ശിശുരോഗ ചികിത്സയോടൊപ്പം ജനസംഖ്യാനിയന്ത്രത്തെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. 1865 മുതല്‍ 70 വരെ ന്യൂയോര്‍ക്ക് സര്‍വകലാശാല മെഡിക്കല്‍ വിഭാഗത്തിലും തുടര്‍ന്ന് 1902 വരെ കൊളംബിയ സര്‍വകലാശാലയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഇദ്ദേഹം 1862-ല്‍ അമേരിക്കന്‍ ''ജേര്‍ണല്‍ ഒഫ് ഓബ്സ്ട്രിക്സ്'' എന്ന ആനുകാലിക പ്രസിദ്ധീകരണം ആരംഭിച്ചു. ''ദി ഇന്റസ്റ്റൈനല്‍ ഡിസീസസ് ഒഫ് ഇന്‍ഫന്‍സി ആന്‍ഡ് ചൈല്‍ഡ്ഹുഡ് (1887), തെറാപ്യൂട്ടിക്സ് ഒഫ് ഇന്‍ഫന്‍സി ആന്‍ഡ് ചൈല്‍ഡ്ഹുഡ്'' (1896) എന്നിവയാണ് ജെക്കോബിയുടെ പ്രശസ്ത രചനകള്‍.
 +
 
ജെക്കോബിയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് പൂര്‍വവിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്റര്‍നാഷണല്‍ കോണ്‍ട്രിബ്യൂഷന്‍സ് ടു മെഡിക്കല്‍ ലിറ്റ്റെച്ചര്‍ എന്ന സ്മരണിക പ്രസിദ്ധപ്പെടുത്തി. ജെക്കോബിയുടെ പ്രബന്ധങ്ങള്‍ സമാഹരിച്ച് കളക്റ്റാനിയ ജെക്കോബി എന്ന ഗ്രന്ഥപരമ്പര (8 വാല്യം) 1909-ല്‍ ഡോ. വില്യം ജെ. റോബിന്‍സണ്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 80-ാമത്തെ വയസ്സില്‍ ജെക്കോബിയുടെ വീട് അഗ്നിക്കിരയായി. ഇദ്ദേഹം രക്ഷപ്പെട്ടെങ്കിലും ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും കത്തിച്ചാമ്പലായി. 1919 ജൂല. 10-ന് ന്യൂയോര്‍ക്കിലെ ബോള്‍ട്ടന്‍ ലാന്‍ഡിങ്ങില്‍ ഇദ്ദേഹം നിര്യാതനായി.
ജെക്കോബിയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് പൂര്‍വവിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്റര്‍നാഷണല്‍ കോണ്‍ട്രിബ്യൂഷന്‍സ് ടു മെഡിക്കല്‍ ലിറ്റ്റെച്ചര്‍ എന്ന സ്മരണിക പ്രസിദ്ധപ്പെടുത്തി. ജെക്കോബിയുടെ പ്രബന്ധങ്ങള്‍ സമാഹരിച്ച് കളക്റ്റാനിയ ജെക്കോബി എന്ന ഗ്രന്ഥപരമ്പര (8 വാല്യം) 1909-ല്‍ ഡോ. വില്യം ജെ. റോബിന്‍സണ്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 80-ാമത്തെ വയസ്സില്‍ ജെക്കോബിയുടെ വീട് അഗ്നിക്കിരയായി. ഇദ്ദേഹം രക്ഷപ്പെട്ടെങ്കിലും ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും കത്തിച്ചാമ്പലായി. 1919 ജൂല. 10-ന് ന്യൂയോര്‍ക്കിലെ ബോള്‍ട്ടന്‍ ലാന്‍ഡിങ്ങില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 09:11, 12 ഫെബ്രുവരി 2016

ജെക്കോബി, അബ്രഹാം (1830 - 1919)

Jacobi, Abraham

ജര്‍മന്‍-അമേരിക്കന്‍ ശിശുരോഗ ചികിത്സാവിദഗ്ധന്‍. യു.എസ്സില്‍ ശിശുരോഗ പഠനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നു. 1830 മേയ് 6-നു വെസ്റ്റ്ഫാലിയ (ജര്‍മനി)യിലെ ഹാര്‍ട്ടമില്‍ ജനിച്ചു.

ഗ്രീഫ്സ് വാള്‍ഡ് സര്‍വകലാശാലയില്‍ അനാറ്റമിയും ഫിസിയോളജിയും പഠിച്ചു (1848). ബോണ്‍ സര്‍വകലാശാലയില്‍ നിന്നും വൈദ്യുതശാസ്ത്ര ബിരുദം നേടി (1851). ജര്‍മന്‍ വിപ്ലവ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നു (1851-53). 1853-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്ന ജെക്കോബി 1860-ല്‍ ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളജ് ശിശുരോഗ ചികിത്സാവിഭാഗത്തില്‍ ആദ്യത്തെ പ്രൊഫസറായി. യു.എസ്സില്‍ ആദ്യത്തെ സൌജന്യ ശിശുചികിത്സാവിഭാഗത്തിന്റെ സ്ഥാപകന്‍ ഇദ്ദേഹമാണ്. ശിശുരോഗ ചികിത്സയോടൊപ്പം ജനസംഖ്യാനിയന്ത്രത്തെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. 1865 മുതല്‍ 70 വരെ ന്യൂയോര്‍ക്ക് സര്‍വകലാശാല മെഡിക്കല്‍ വിഭാഗത്തിലും തുടര്‍ന്ന് 1902 വരെ കൊളംബിയ സര്‍വകലാശാലയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഇദ്ദേഹം 1862-ല്‍ അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് ഓബ്സ്ട്രിക്സ് എന്ന ആനുകാലിക പ്രസിദ്ധീകരണം ആരംഭിച്ചു. ദി ഇന്റസ്റ്റൈനല്‍ ഡിസീസസ് ഒഫ് ഇന്‍ഫന്‍സി ആന്‍ഡ് ചൈല്‍ഡ്ഹുഡ് (1887), തെറാപ്യൂട്ടിക്സ് ഒഫ് ഇന്‍ഫന്‍സി ആന്‍ഡ് ചൈല്‍ഡ്ഹുഡ് (1896) എന്നിവയാണ് ജെക്കോബിയുടെ പ്രശസ്ത രചനകള്‍.

ജെക്കോബിയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് പൂര്‍വവിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്റര്‍നാഷണല്‍ കോണ്‍ട്രിബ്യൂഷന്‍സ് ടു മെഡിക്കല്‍ ലിറ്റ്റെച്ചര്‍ എന്ന സ്മരണിക പ്രസിദ്ധപ്പെടുത്തി. ജെക്കോബിയുടെ പ്രബന്ധങ്ങള്‍ സമാഹരിച്ച് കളക്റ്റാനിയ ജെക്കോബി എന്ന ഗ്രന്ഥപരമ്പര (8 വാല്യം) 1909-ല്‍ ഡോ. വില്യം ജെ. റോബിന്‍സണ്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 80-ാമത്തെ വയസ്സില്‍ ജെക്കോബിയുടെ വീട് അഗ്നിക്കിരയായി. ഇദ്ദേഹം രക്ഷപ്പെട്ടെങ്കിലും ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും കത്തിച്ചാമ്പലായി. 1919 ജൂല. 10-ന് ന്യൂയോര്‍ക്കിലെ ബോള്‍ട്ടന്‍ ലാന്‍ഡിങ്ങില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍