This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എൽസ്കാമ്പ്, മാക്സ് (1862 - 1931)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എൽസ്കാമ്പ്, മാക്സ് (1862 - 1931)) |
Mksol (സംവാദം | സംഭാവനകള്‍) (→Elskamp, Max) |
||
വരി 3: | വരി 3: | ||
== Elskamp, Max == | == Elskamp, Max == | ||
- | [[ചിത്രം:Vol5p329_Elskamp_Max_.jpg|thumb|മാക്സ് | + | [[ചിത്രം:Vol5p329_Elskamp_Max_.jpg|thumb|മാക്സ് എല്‍സ്കാമ്പ്]] |
- | + | ബെല്‍ജിയന്‍ കവി. 1862 മേയ് 5-ന് അന്റ്വെര്പ്പില് ജനിച്ചു. കുലീനകുടുംബാംഗവും വിചിത്രസ്വഭാവിയുമായിരുന്ന ഈ കവി സ്വന്തം ജന്മനഗരത്തിനു പുറത്ത് ഒരിക്കല്‍ മാത്രമേ പോയിട്ടുള്ളൂ. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന നഗരത്തിലെ സാഹചര്യങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും അവിടത്തെന്നെ ജീവിതം കഴിച്ചുകൂട്ടാനാണ് ഇദ്ദേഹം തീരുമാനിച്ചത്; എന്നാല്‍ ഒന്നാം ലോകയുദ്ധകാലത്ത് ഹോളണ്ടില്‍ നാലുവര്‍ഷക്കാലം നാടുകടത്തപ്പെട്ട നിലയില്‍ താമസിക്കാന്‍ നിര്‍ബന്ധിതനായി. 1892-നും 98-നും ഇടയ്ക്ക് ഏതാനും ഖണ്ഡകാവ്യങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ കാവ്യങ്ങള്‍ പാരിസിലെ സിംബലിസ്റ്റുകളുടെ ഹാര്ദമായ അഭിനന്ദനത്തിനു പാത്രമായി. പദഘടനയിലും ആവിഷ്കാരശൈലിയിലും അപൂര്വബിംബങ്ങളുടെ അവതരണത്തിലും എല്‍സ്കാമ്പിന്റെ സ്ഥാനം മലാര്മേയുടെ തൊട്ടടുത്താണ്; എന്നാല്‍ എല്‍സ്കാമ്പിന്റെ പ്രചോദനപ്രഭവം വെര്‍ലെയിന്‍ ആണെന്നുപറയാം. | |
- | തന്റെ ചുറ്റുപാടുകളെ വെറുത്തിരുന്ന | + | തന്റെ ചുറ്റുപാടുകളെ വെറുത്തിരുന്ന എല്‍സ്കാമ്പ് അവിടത്തെ ജനസാമാന്യത്തിന്റെ ജീവിതത്തോട് ഏറ്റവും വലിയ ആഭിമുഖ്യം കാട്ടിയിരുന്നു. സാധാ രണക്കാരുടെ നിത്യജീവിതമാണ് ഇദ്ദേഹം തന്റെ കവിതയ്ക്കു വിഷയമാക്കിയത്. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ആ കവിതകളില്‍ അദ്ദേഹം ചിത്രീകരിച്ചിരുന്നു. പള്ളികളുടെ സമീപം കൃത്രിമശിലകളില് ഉയര്‍ത്തിനിര്‍ത്തിയ പുണ്യവാളന്മാരുടെ പ്രതിമകളെ പരിഹസിക്കാനും ഇദ്ദേഹം മടിച്ചിരുന്നില്ല. |
- | സംഗീതാത്മകത്വത്തിലും പ്രാസദീക്ഷയിലും ശ്രദ്ധിച്ചിരുന്ന | + | സംഗീതാത്മകത്വത്തിലും പ്രാസദീക്ഷയിലും ശ്രദ്ധിച്ചിരുന്ന എല്‍സ്കാമ്പിന്റെ കവിതകള്‍ നാടോടി ഗാനങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്. കവിതകളെ ചിത്രങ്ങള്‍കൊണ്ട് അഭിവ്യക്തമാക്കുന്ന(illustrate)സമ്പ്രദായം ഇദ്ദേഹത്തിന്റെ ഒരു സവിശേഷതയാണ്. ദൊമിനികല്(Dominical, 1892)അന് സിംബൊല് വേര് ല പൊസ്തൊല(En Symbole Vers l'A postolat, 1895),സിക്സ് ഷന്സോന് ദ് പേവ്റ് ഓം (Six Chansons de Pauvre Homme, 1895),, ലല്ഫബെ ദ് നോത്ര ദാം (L'Alphabet de Notre Dame, 1901) എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. |
- | 1931 ഡി. 10-ന് ആന്റ് | + | 1931 ഡി. 10-ന് ആന്റ് വെര്‍പ്പില്‍ അന്തരിച്ചു. |
Current revision as of 06:15, 18 ഓഗസ്റ്റ് 2014
എല്‍സ്കാമ്പ്, മാക്സ് (1862 - 1931)
Elskamp, Max
ബെല്‍ജിയന്‍ കവി. 1862 മേയ് 5-ന് അന്റ്വെര്പ്പില് ജനിച്ചു. കുലീനകുടുംബാംഗവും വിചിത്രസ്വഭാവിയുമായിരുന്ന ഈ കവി സ്വന്തം ജന്മനഗരത്തിനു പുറത്ത് ഒരിക്കല്‍ മാത്രമേ പോയിട്ടുള്ളൂ. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന നഗരത്തിലെ സാഹചര്യങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും അവിടത്തെന്നെ ജീവിതം കഴിച്ചുകൂട്ടാനാണ് ഇദ്ദേഹം തീരുമാനിച്ചത്; എന്നാല്‍ ഒന്നാം ലോകയുദ്ധകാലത്ത് ഹോളണ്ടില്‍ നാലുവര്‍ഷക്കാലം നാടുകടത്തപ്പെട്ട നിലയില്‍ താമസിക്കാന്‍ നിര്‍ബന്ധിതനായി. 1892-നും 98-നും ഇടയ്ക്ക് ഏതാനും ഖണ്ഡകാവ്യങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ കാവ്യങ്ങള്‍ പാരിസിലെ സിംബലിസ്റ്റുകളുടെ ഹാര്ദമായ അഭിനന്ദനത്തിനു പാത്രമായി. പദഘടനയിലും ആവിഷ്കാരശൈലിയിലും അപൂര്വബിംബങ്ങളുടെ അവതരണത്തിലും എല്‍സ്കാമ്പിന്റെ സ്ഥാനം മലാര്മേയുടെ തൊട്ടടുത്താണ്; എന്നാല്‍ എല്‍സ്കാമ്പിന്റെ പ്രചോദനപ്രഭവം വെര്‍ലെയിന്‍ ആണെന്നുപറയാം.
തന്റെ ചുറ്റുപാടുകളെ വെറുത്തിരുന്ന എല്‍സ്കാമ്പ് അവിടത്തെ ജനസാമാന്യത്തിന്റെ ജീവിതത്തോട് ഏറ്റവും വലിയ ആഭിമുഖ്യം കാട്ടിയിരുന്നു. സാധാ രണക്കാരുടെ നിത്യജീവിതമാണ് ഇദ്ദേഹം തന്റെ കവിതയ്ക്കു വിഷയമാക്കിയത്. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ആ കവിതകളില്‍ അദ്ദേഹം ചിത്രീകരിച്ചിരുന്നു. പള്ളികളുടെ സമീപം കൃത്രിമശിലകളില് ഉയര്‍ത്തിനിര്‍ത്തിയ പുണ്യവാളന്മാരുടെ പ്രതിമകളെ പരിഹസിക്കാനും ഇദ്ദേഹം മടിച്ചിരുന്നില്ല.
സംഗീതാത്മകത്വത്തിലും പ്രാസദീക്ഷയിലും ശ്രദ്ധിച്ചിരുന്ന എല്‍സ്കാമ്പിന്റെ കവിതകള്‍ നാടോടി ഗാനങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്. കവിതകളെ ചിത്രങ്ങള്‍കൊണ്ട് അഭിവ്യക്തമാക്കുന്ന(illustrate)സമ്പ്രദായം ഇദ്ദേഹത്തിന്റെ ഒരു സവിശേഷതയാണ്. ദൊമിനികല്(Dominical, 1892)അന് സിംബൊല് വേര് ല പൊസ്തൊല(En Symbole Vers l'A postolat, 1895),സിക്സ് ഷന്സോന് ദ് പേവ്റ് ഓം (Six Chansons de Pauvre Homme, 1895),, ലല്ഫബെ ദ് നോത്ര ദാം (L'Alphabet de Notre Dame, 1901) എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍.
1931 ഡി. 10-ന് ആന്റ് വെര്‍പ്പില്‍ അന്തരിച്ചു.