This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരപ്പണിക്കർ, സി.കെ. (1905 - 58)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുമാരപ്പണിക്കർ, സി.കെ. (1905 - 58) == പുന്നപ്ര വയലാർ സമരത്തിലെ ഒരു ധീ...)
(കുമാരപ്പണിക്കർ, സി.കെ. (1905 - 58))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== കുമാരപ്പണിക്കർ, സി.കെ. (1905 - 58) ==
+
== കുമാരപ്പണിക്കര്‍, സി.കെ. (1905 - 58) ==
 +
[[ചിത്രം:Vol7p684_C.K. kuamarapanikkar.jpg|thumb|സി.കെ. കുമാരപ്പണിക്കര്‍]]
 +
പുന്നപ്ര വയലാര്‍ സമരത്തിലെ ഒരു ധീരസേനാനി. വയലാര്‍ കുന്തിരിശ്ശേരില്‍ കുഞ്ഞമ്മയുടെയും പാണാവള്ളില്‍ കീക്കരവീട്ടില്‍ കുട്ടിപ്പണിക്കരുടെയും പുത്രനായി 1905 ന. 19-ന്‌ ജനിച്ചു. ചെറുപ്പത്തിലേ ഉത്‌പതിഷ്‌ണുവായിരുന്ന ഇദ്ദേഹം ഈഴവസമുദായത്തില്‍ നിലവിലിരുന്ന ഈഴവ-തീയ അസമത്വത്തിനെതിരായി പൊരുതിക്കൊണ്ടാണ്‌ പൊതുപ്രവര്‍ത്തനരംഗത്ത്‌ വന്നത്‌. അന്ന്‌ ഈഴവരും തീയരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമായിരുന്നില്ല. കുമാരപ്പണിക്കര്‍, തീയരുടെ ഭവനങ്ങളില്‍ നിന്ന്‌ ഭക്ഷണം കഴിക്കുകയും അവരോടൊപ്പം ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞുകൂടുകയും ചെയ്‌തു.
-
പുന്നപ്ര വയലാർ സമരത്തിലെ ഒരു ധീരസേനാനി. വയലാർ കുന്തിരിശ്ശേരിൽ കുഞ്ഞമ്മയുടെയും പാണാവള്ളിൽ കീക്കരവീട്ടിൽ കുട്ടിപ്പണിക്കരുടെയും പുത്രനായി 1905 ന. 19-ന്‌ ജനിച്ചു. ചെറുപ്പത്തിലേ ഉത്‌പതിഷ്‌ണുവായിരുന്ന ഇദ്ദേഹം ഈഴവസമുദായത്തിൽ നിലവിലിരുന്ന ഈഴവ-തീയ അസമത്വത്തിനെതിരായി പൊരുതിക്കൊണ്ടാണ്‌ പൊതുപ്രവർത്തനരംഗത്ത്‌ വന്നത്‌. അന്ന്‌ ഈഴവരും തീയരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമായിരുന്നില്ല. കുമാരപ്പണിക്കർ, തീയരുടെ ഭവനങ്ങളിൽ നിന്ന്‌ ഭക്ഷണം കഴിക്കുകയും അവരോടൊപ്പം ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞുകൂടുകയും ചെയ്‌തു.
+
ദേശീയ പ്രസ്ഥാനത്തിന്റെ പ്രാരംഭകാലത്തുതന്നെ പണിക്കര്‍ നിവര്‍ത്തനപ്രക്ഷോഭണത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. തൊഴിലാളി പ്രസ്ഥാനത്തിന്റെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും ആവിര്‍ഭാവവും ഇക്കാലത്തായിരുന്നു. ഫ്യൂഡലിസത്തിന്‌ എതിരായി കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിവന്ന സമരത്തിന്‌ പുതുജീവന്‍ നല്‍കിയത്‌ പണിക്കര്‍ ആയിരുന്നു. തുടര്‍ന്ന്‌ ഇദ്ദേഹം ചേര്‍ത്തല കന്നിട്ട ആന്‍ഡ്‌ ഓയില്‍മില്‍ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി.
-
ദേശീയ പ്രസ്ഥാനത്തിന്റെ പ്രാരംഭകാലത്തുതന്നെ പണിക്കർ നിവർത്തനപ്രക്ഷോഭണത്തിലേക്ക്‌ ആകർഷിക്കപ്പെട്ടു. തൊഴിലാളി പ്രസ്ഥാനത്തിന്റെയും കർഷകപ്രസ്ഥാനത്തിന്റെയും ആവിർഭാവവും ഇക്കാലത്തായിരുന്നു. ഫ്യൂഡലിസത്തിന്‌ എതിരായി കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിന്‌ പുതുജീവന്‍ നൽകിയത്‌ പണിക്കർ ആയിരുന്നു. തുടർന്ന്‌ ഇദ്ദേഹം ചേർത്തല കന്നിട്ട ആന്‍ഡ്‌ ഓയിൽമിൽ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി.
+
 
-
വളർന്നുവരുന്ന കയർ-കർഷക-ഓയിൽമിൽ തൊഴിലാളികളുടെ സംഘടിത ശക്തിക്കെതിരെ ചേർത്തല ജന്മിവർഗം അഴിച്ചുവിട്ട ഭീകരവാഴ്‌ചയിൽനിന്നു രക്ഷനേടുന്നതിനു വയലാറിൽ ഉയർന്നുവന്ന രക്ഷാപ്രവർത്തന കേന്ദ്രത്തിന്റെ ചുമതല പണിക്കർ ഏറ്റെടുത്തു. കുമാരപ്പണിക്കർ തൊഴിലാളിരംഗത്തു കടന്നുവന്നതോടെ പി. കൃഷ്‌ണപിള്ള, എ.കെ.ജി., ടി.കെ.രാമകൃഷ്‌ണന്‍ മുതലായവരുമായി ബന്ധപ്പെടുകയും 1937-(കൊ.വ. 1112-) കമ്യൂണിസ്റ്റ്‌ പാർട്ടിയംഗമാവുകയും ചെയ്‌തു. വയലാർ വെടിവയ്‌പോടെ കുമാരപ്പണിക്കർ ഒളിവിൽ പോയെങ്കിലും അധികം വൈകാതെ ഇദ്ദേഹം പോലീസിന്റെ പിടിയിൽപ്പെട്ടു. 1950-ഇദ്ദേഹം ജയിൽ മോചിതനായി. എന്നാൽ ആലപ്പുഴയിൽവച്ചു നടന്ന തിരു-കൊച്ചി സംസ്ഥാന കമ്യൂണിസ്റ്റ്‌ പാർട്ടി കണ്‍വെന്‍ഷനിൽ വച്ച്‌ ഇദ്ദേഹം മറ്റു നേതാക്കളോടൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജയിലിൽക്കിടന്നുകൊണ്ടുതന്നെ ഒന്നാമത്തെ തെരഞ്ഞെടുപ്പിൽ ചേർത്തല നിയോജക മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം വിജയിയായി. ഈ ഘട്ടത്തിലാണ്‌ ഇദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായത്‌.
+
വളര്‍ന്നുവരുന്ന കയര്‍-കര്‍ഷക-ഓയില്‍മില്‍ തൊഴിലാളികളുടെ സംഘടിത ശക്തിക്കെതിരെ ചേര്‍ത്തല ജന്മിവര്‍ഗം അഴിച്ചുവിട്ട ഭീകരവാഴ്‌ചയില്‍നിന്നു രക്ഷനേടുന്നതിനു വയലാറില്‍ ഉയര്‍ന്നുവന്ന രക്ഷാപ്രവര്‍ത്തന കേന്ദ്രത്തിന്റെ ചുമതല പണിക്കര്‍ ഏറ്റെടുത്തു. കുമാരപ്പണിക്കര്‍ തൊഴിലാളിരംഗത്തു കടന്നുവന്നതോടെ പി. കൃഷ്‌ണപിള്ള, എ.കെ.ജി., ടി.കെ.രാമകൃഷ്‌ണന്‍ മുതലായവരുമായി ബന്ധപ്പെടുകയും 1937-ല്‍ (കൊ.വ. 1112-ല്‍) കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയംഗമാവുകയും ചെയ്‌തു. വയലാര്‍ വെടിവയ്‌പോടെ കുമാരപ്പണിക്കര്‍ ഒളിവില്‍ പോയെങ്കിലും അധികം വൈകാതെ ഇദ്ദേഹം പോലീസിന്റെ പിടിയില്‍പ്പെട്ടു. 1950-ല്‍ ഇദ്ദേഹം ജയില്‍ മോചിതനായി. എന്നാല്‍ ആലപ്പുഴയില്‍വച്ചു നടന്ന തിരു-കൊച്ചി സംസ്ഥാന കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വച്ച്‌ ഇദ്ദേഹം മറ്റു നേതാക്കളോടൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജയിലില്‍ക്കിടന്നുകൊണ്ടുതന്നെ ഒന്നാമത്തെ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മത്സരിച്ച ഇദ്ദേഹം വിജയിയായി. ഈ ഘട്ടത്തിലാണ്‌ ഇദ്ദേഹം കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായത്‌.
-
ഇദ്ദേഹത്തിന്റെ പത്‌നി അമ്മുക്കുട്ടിയമ്മയാണ്‌. സി.പി.ഐ.യുടെ പ്രമുഖ നേതാവായ സി.കെ. ചന്ദ്രപ്പന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്‌. യാതനാപൂർണമായ പൊതുജീവിതം നയിച്ച ഇദ്ദേഹം 1958 ജൂല. 28-ന്‌ അന്തരിച്ചു.
+
 
 +
ഇദ്ദേഹത്തിന്റെ പത്‌നി അമ്മുക്കുട്ടിയമ്മയാണ്‌. സി.പി.ഐ.യുടെ പ്രമുഖ നേതാവായ സി.കെ. ചന്ദ്രപ്പന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്‌. യാതനാപൂര്‍ണമായ പൊതുജീവിതം നയിച്ച ഇദ്ദേഹം 1958 ജൂല. 28-ന്‌ അന്തരിച്ചു.
(ഡോ. ഡി. ജയദേവദാസ്‌)
(ഡോ. ഡി. ജയദേവദാസ്‌)

Current revision as of 03:46, 3 ഓഗസ്റ്റ്‌ 2014

കുമാരപ്പണിക്കര്‍, സി.കെ. (1905 - 58)

സി.കെ. കുമാരപ്പണിക്കര്‍

പുന്നപ്ര വയലാര്‍ സമരത്തിലെ ഒരു ധീരസേനാനി. വയലാര്‍ കുന്തിരിശ്ശേരില്‍ കുഞ്ഞമ്മയുടെയും പാണാവള്ളില്‍ കീക്കരവീട്ടില്‍ കുട്ടിപ്പണിക്കരുടെയും പുത്രനായി 1905 ന. 19-ന്‌ ജനിച്ചു. ചെറുപ്പത്തിലേ ഉത്‌പതിഷ്‌ണുവായിരുന്ന ഇദ്ദേഹം ഈഴവസമുദായത്തില്‍ നിലവിലിരുന്ന ഈഴവ-തീയ അസമത്വത്തിനെതിരായി പൊരുതിക്കൊണ്ടാണ്‌ പൊതുപ്രവര്‍ത്തനരംഗത്ത്‌ വന്നത്‌. അന്ന്‌ ഈഴവരും തീയരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമായിരുന്നില്ല. കുമാരപ്പണിക്കര്‍, തീയരുടെ ഭവനങ്ങളില്‍ നിന്ന്‌ ഭക്ഷണം കഴിക്കുകയും അവരോടൊപ്പം ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞുകൂടുകയും ചെയ്‌തു.

ദേശീയ പ്രസ്ഥാനത്തിന്റെ പ്രാരംഭകാലത്തുതന്നെ പണിക്കര്‍ നിവര്‍ത്തനപ്രക്ഷോഭണത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. തൊഴിലാളി പ്രസ്ഥാനത്തിന്റെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും ആവിര്‍ഭാവവും ഇക്കാലത്തായിരുന്നു. ഫ്യൂഡലിസത്തിന്‌ എതിരായി കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിവന്ന സമരത്തിന്‌ പുതുജീവന്‍ നല്‍കിയത്‌ പണിക്കര്‍ ആയിരുന്നു. തുടര്‍ന്ന്‌ ഇദ്ദേഹം ചേര്‍ത്തല കന്നിട്ട ആന്‍ഡ്‌ ഓയില്‍മില്‍ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി.

വളര്‍ന്നുവരുന്ന കയര്‍-കര്‍ഷക-ഓയില്‍മില്‍ തൊഴിലാളികളുടെ സംഘടിത ശക്തിക്കെതിരെ ചേര്‍ത്തല ജന്മിവര്‍ഗം അഴിച്ചുവിട്ട ഭീകരവാഴ്‌ചയില്‍നിന്നു രക്ഷനേടുന്നതിനു വയലാറില്‍ ഉയര്‍ന്നുവന്ന രക്ഷാപ്രവര്‍ത്തന കേന്ദ്രത്തിന്റെ ചുമതല പണിക്കര്‍ ഏറ്റെടുത്തു. കുമാരപ്പണിക്കര്‍ തൊഴിലാളിരംഗത്തു കടന്നുവന്നതോടെ പി. കൃഷ്‌ണപിള്ള, എ.കെ.ജി., ടി.കെ.രാമകൃഷ്‌ണന്‍ മുതലായവരുമായി ബന്ധപ്പെടുകയും 1937-ല്‍ (കൊ.വ. 1112-ല്‍) കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയംഗമാവുകയും ചെയ്‌തു. വയലാര്‍ വെടിവയ്‌പോടെ കുമാരപ്പണിക്കര്‍ ഒളിവില്‍ പോയെങ്കിലും അധികം വൈകാതെ ഇദ്ദേഹം പോലീസിന്റെ പിടിയില്‍പ്പെട്ടു. 1950-ല്‍ ഇദ്ദേഹം ജയില്‍ മോചിതനായി. എന്നാല്‍ ആലപ്പുഴയില്‍വച്ചു നടന്ന തിരു-കൊച്ചി സംസ്ഥാന കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വച്ച്‌ ഇദ്ദേഹം മറ്റു നേതാക്കളോടൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജയിലില്‍ക്കിടന്നുകൊണ്ടുതന്നെ ഒന്നാമത്തെ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മത്സരിച്ച ഇദ്ദേഹം വിജയിയായി. ഈ ഘട്ടത്തിലാണ്‌ ഇദ്ദേഹം കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായത്‌.

ഇദ്ദേഹത്തിന്റെ പത്‌നി അമ്മുക്കുട്ടിയമ്മയാണ്‌. സി.പി.ഐ.യുടെ പ്രമുഖ നേതാവായ സി.കെ. ചന്ദ്രപ്പന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്‌. യാതനാപൂര്‍ണമായ പൊതുജീവിതം നയിച്ച ഇദ്ദേഹം 1958 ജൂല. 28-ന്‌ അന്തരിച്ചു.

(ഡോ. ഡി. ജയദേവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍