This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇരട്ടക്കുളങ്ങര വാര്യർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇരട്ടക്കുളങ്ങര വാര്യർ == കവിയും ആട്ടക്കഥാകൃത്തും ചിത്രകാരന...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇരട്ടക്കുളങ്ങര വാര്യർ) |
||
വരി 1: | വരി 1: | ||
- | == ഇരട്ടക്കുളങ്ങര | + | == ഇരട്ടക്കുളങ്ങര വാര്യര്‍ == |
- | കവിയും ആട്ടക്കഥാകൃത്തും ചിത്രകാരനും. അമ്പലപ്പുഴ കൃഷ്‌ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഇരട്ടക്കുളങ്ങര വാര്യത്ത് എ.ഡി. 17-ാം ശതകത്തിന്റെ | + | കവിയും ആട്ടക്കഥാകൃത്തും ചിത്രകാരനും. അമ്പലപ്പുഴ കൃഷ്‌ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഇരട്ടക്കുളങ്ങര വാര്യത്ത് എ.ഡി. 17-ാം ശതകത്തിന്റെ അന്ത്യപാദത്തില്‍ ജനിച്ചു. എരാമവാര്യര്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര് എന്ന് ചില സാഹിത്യചരിത്രകാരന്മാര്‍ പറയുന്നു. 905-ാമാണ്ട് വൃശ്ചികമാസം 5-ന് (1730 ന.) തൃശ്ശിവപേരൂര്‍ വടക്കുംനാഥക്ഷേത്രത്തോടുചേര്‍ന്ന ദേവീക്ഷേത്രത്തില്‍ കുചേലഗോപാലം എന്ന ചിത്രം ഇദ്ദേഹം രചിച്ചതായി രേഖയുണ്ട്. കിരാതം ആട്ടക്കഥയുടെ നിര്‍മാതാവെന്ന നിലയ്‌ക്കാണ് ഇദ്ദേഹം സ്‌മരണീയനായിരിക്കുന്നത്. സാഹിത്യമൂല്യം കുറവാണെങ്കിലും രംഗപ്രൗഢികൊണ്ടും പ്രചാരംകൊണ്ടും മുന്‍പന്തിയില്‍ നില്‌ക്കുന്ന ഒരു ആട്ടക്കഥയാണ് കിരാതം. അപ്രയുക്തം, നിരര്‍ഥകം മുതലായ ദോഷങ്ങള്‍ കൃതിയില്‍ ധാരാളമായി ഉണ്ടെങ്കിലും കവിയുടെ ശിവഭക്തിപ്രകര്‍ഷം പ്രകടമാക്കുന്ന ഭാഗങ്ങള്‍ സുലഭമാണ്: |
<nowiki> | <nowiki> | ||
ഗൗരീശം മമ കാണാകേണം, ശുഭ- | ഗൗരീശം മമ കാണാകേണം, ശുഭ- | ||
ഗൗരാഭം തിരുമെയ് മുഴുവന്‍ | ഗൗരാഭം തിരുമെയ് മുഴുവന്‍ | ||
ശൗരിവിരിഞ്ചപുരന്ദരമുഖ്യ- | ശൗരിവിരിഞ്ചപുരന്ദരമുഖ്യ- | ||
- | + | സുരാസുരസര്‍വചരാചരവന്ദ്യ (ഗൗ) | |
ഉരഗകാഞ്ചികള്‍ മിന്നും തനുമധ്യവടിവും, നൂ- | ഉരഗകാഞ്ചികള്‍ മിന്നും തനുമധ്യവടിവും, നൂ- | ||
പുരമഞ്‌ജീരവും ചേരും പുറവടിയും | പുരമഞ്‌ജീരവും ചേരും പുറവടിയും | ||
വരി 13: | വരി 13: | ||
പരമശ്രീപാദയുഗ്മസരസിജങ്ങളും (ഗൗ) | പരമശ്രീപാദയുഗ്മസരസിജങ്ങളും (ഗൗ) | ||
</nowiki> | </nowiki> | ||
- | + | ഭാഷാഭൂഷണത്തില്‍ അപ്രയുക്തത്തിനു കൊടുത്തിട്ടുള്ള ഉദാഹരണങ്ങള്‍ ("വിള്ളുതിന്നു മുതുവെള്ളെരുതേറിയ വെള്ളിമലയനെന്നുണ്ടൊരു കുള്ളന്‍', രുഷ്‌ടോസൗബത കാട്ടനും വിജയനും...) രണ്ടും കിരാതം കഥകളിയില്‍ നിന്നാണ്. | |
- | "മന്മഥനാശന മമ | + | |
- | വാര്യരുടെ മറ്റൊരു കൃതി നളചരിതം കൈകൊട്ടിക്കളിപ്പാട്ടാണ്. " | + | "മന്മഥനാശന മമ കര്‍മമേവമോ; ജന്മമൊടുങ്ങാന്‍ വരം കന്മഷാരേ തരണം' എന്ന പദത്തില്‍ അറംവരികയാല്‍ കഥ അവസാനിപ്പിച്ചശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കഥാകൃത്തിന്റെ കഥയും അകാലികമായി അവസാനിച്ചുവെന്ന് ഒരു ഐതിഹ്യമുണ്ട്. |
+ | |||
+ | വാര്യരുടെ മറ്റൊരു കൃതി നളചരിതം കൈകൊട്ടിക്കളിപ്പാട്ടാണ്. "വാനോര്‍നദീപുരേ വാണരുളീടുന്ന' കൃഷ്‌ണസ്വാമിയെയും "ചെമ്പകന്നാട്ടിന്നലങ്കാരമായുള്ള തമ്പുരാന്‍ ദേവനാരായണനെ'യും "ചൊല്‍ക്കൊണ്ടിരട്ടക്കുളങ്ങര വാഴുന്ന മുക്കണ്ണരെ'യും സ്‌തുതിച്ചുകൊണ്ടാണ് അതു തുടങ്ങുന്നത്. വാര്യര്‍ ഈ രണ്ടു കൃതികള്‍ക്കു പുറമേ വേറെ രചനകള്‍ നിര്‍വഹിച്ചിട്ടുള്ളതായി അറിവില്ല. ഇദ്ദേഹത്തിന്റെ കൃത്യമായ ജനനമരണത്തീയതികളും അജ്ഞാതമായിട്ടാണിരിക്കുന്നത്. | ||
(എന്‍.കെ. ദാമോദരന്‍) | (എന്‍.കെ. ദാമോദരന്‍) |
Current revision as of 05:52, 11 സെപ്റ്റംബര്‍ 2014
ഇരട്ടക്കുളങ്ങര വാര്യര്‍
കവിയും ആട്ടക്കഥാകൃത്തും ചിത്രകാരനും. അമ്പലപ്പുഴ കൃഷ്‌ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഇരട്ടക്കുളങ്ങര വാര്യത്ത് എ.ഡി. 17-ാം ശതകത്തിന്റെ അന്ത്യപാദത്തില്‍ ജനിച്ചു. എരാമവാര്യര്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര് എന്ന് ചില സാഹിത്യചരിത്രകാരന്മാര്‍ പറയുന്നു. 905-ാമാണ്ട് വൃശ്ചികമാസം 5-ന് (1730 ന.) തൃശ്ശിവപേരൂര്‍ വടക്കുംനാഥക്ഷേത്രത്തോടുചേര്‍ന്ന ദേവീക്ഷേത്രത്തില്‍ കുചേലഗോപാലം എന്ന ചിത്രം ഇദ്ദേഹം രചിച്ചതായി രേഖയുണ്ട്. കിരാതം ആട്ടക്കഥയുടെ നിര്‍മാതാവെന്ന നിലയ്‌ക്കാണ് ഇദ്ദേഹം സ്‌മരണീയനായിരിക്കുന്നത്. സാഹിത്യമൂല്യം കുറവാണെങ്കിലും രംഗപ്രൗഢികൊണ്ടും പ്രചാരംകൊണ്ടും മുന്‍പന്തിയില്‍ നില്‌ക്കുന്ന ഒരു ആട്ടക്കഥയാണ് കിരാതം. അപ്രയുക്തം, നിരര്‍ഥകം മുതലായ ദോഷങ്ങള്‍ കൃതിയില്‍ ധാരാളമായി ഉണ്ടെങ്കിലും കവിയുടെ ശിവഭക്തിപ്രകര്‍ഷം പ്രകടമാക്കുന്ന ഭാഗങ്ങള്‍ സുലഭമാണ്:
ഗൗരീശം മമ കാണാകേണം, ശുഭ- ഗൗരാഭം തിരുമെയ് മുഴുവന്‍ ശൗരിവിരിഞ്ചപുരന്ദരമുഖ്യ- സുരാസുരസര്‍വചരാചരവന്ദ്യ (ഗൗ) ഉരഗകാഞ്ചികള്‍ മിന്നും തനുമധ്യവടിവും, നൂ- പുരമഞ്‌ജീരവും ചേരും പുറവടിയും ഉരുതലഭുവനങ്ങള്‍ പരിപാലിച്ചരുളുന്ന പരമശ്രീപാദയുഗ്മസരസിജങ്ങളും (ഗൗ)
ഭാഷാഭൂഷണത്തില്‍ അപ്രയുക്തത്തിനു കൊടുത്തിട്ടുള്ള ഉദാഹരണങ്ങള്‍ ("വിള്ളുതിന്നു മുതുവെള്ളെരുതേറിയ വെള്ളിമലയനെന്നുണ്ടൊരു കുള്ളന്‍', രുഷ്‌ടോസൗബത കാട്ടനും വിജയനും...) രണ്ടും കിരാതം കഥകളിയില്‍ നിന്നാണ്.
"മന്മഥനാശന മമ കര്‍മമേവമോ; ജന്മമൊടുങ്ങാന്‍ വരം കന്മഷാരേ തരണം' എന്ന പദത്തില്‍ അറംവരികയാല്‍ കഥ അവസാനിപ്പിച്ചശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കഥാകൃത്തിന്റെ കഥയും അകാലികമായി അവസാനിച്ചുവെന്ന് ഒരു ഐതിഹ്യമുണ്ട്.
വാര്യരുടെ മറ്റൊരു കൃതി നളചരിതം കൈകൊട്ടിക്കളിപ്പാട്ടാണ്. "വാനോര്‍നദീപുരേ വാണരുളീടുന്ന' കൃഷ്‌ണസ്വാമിയെയും "ചെമ്പകന്നാട്ടിന്നലങ്കാരമായുള്ള തമ്പുരാന്‍ ദേവനാരായണനെ'യും "ചൊല്‍ക്കൊണ്ടിരട്ടക്കുളങ്ങര വാഴുന്ന മുക്കണ്ണരെ'യും സ്‌തുതിച്ചുകൊണ്ടാണ് അതു തുടങ്ങുന്നത്. വാര്യര്‍ ഈ രണ്ടു കൃതികള്‍ക്കു പുറമേ വേറെ രചനകള്‍ നിര്‍വഹിച്ചിട്ടുള്ളതായി അറിവില്ല. ഇദ്ദേഹത്തിന്റെ കൃത്യമായ ജനനമരണത്തീയതികളും അജ്ഞാതമായിട്ടാണിരിക്കുന്നത്.
(എന്‍.കെ. ദാമോദരന്‍)