This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എർഗട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എർഗട്ട് == == Ergot == ധാന്യവിളകളുടെ, പ്രത്യേകിച്ച് "കമ്പ്' (rye)എന...) |
Mksol (സംവാദം | സംഭാവനകള്‍) (→Ergot) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == എര്‍ഗട്ട് == |
- | + | ||
== Ergot == | == Ergot == | ||
+ | [[ചിത്രം:Vol5p329_Ergot on wheat spikes.jpg|thumb|എര്‍ഗട്ട് വിഷബാധയേറ്റ ഗോതമ്പ് ചെടി]] | ||
+ | ധാന്യവിളകളുടെ, പ്രത്യേകിച്ച് "കമ്പ്' (rye)എന്നറിയപ്പെടുന്ന ഇനത്തിന്റെ വിത്തുകളിൽ വളരുന്ന ഒരിനം ഫംഗസ്. ഇതുമൂലമുണ്ടാകുന്ന രോഗത്തിനും എര്‍ഗട്ട് എന്നുതന്നെയാണ് പേര്‍. ഈ രോഗബാധയുടെ ഫലമായി വീങ്ങി കട്ടപിടിക്കുന്ന ധാന്യമണികളെയും എര്‍ഗട്ട് എന്നാണ് വിളിക്കുക. ധാന്യമണികളിൽ നിന്നെടുക്കുന്ന ഔഷധത്തിന്റെ പേരും ഏര്‍ഗട്ട് എന്നുതന്നെ. ശരീരഘടനാശാസ്‌ത്രത്തിൽ തലച്ചോറിന്റെ ഒരു ഭാഗത്തിനും (hippocampus minor) എര്‍ഗട്ട് എന്നുപേരുണ്ട്. ക്ലാവിസപ്‌സ് പര്‍ട്യൂറിയ (Claviceps purpurea) എന്ന ആസ്‌കോമൈസീറ്റ് ഫംഗസാണ് എര്‍ഗട്ട് രോഗഹേതു. ഇതുബാധിച്ച ധാന്യം പതിവായി ഭക്ഷിക്കുന്നത് ഒരുതരം "ഗാങ്‌ഗ്രീന്‍' (രക്തം ലഭിക്കാതെ വരുന്നതിനാൽ അവയവങ്ങള്‍ നിര്‍ജീവമാകുന്ന അവസ്ഥ) ഉണ്ടാകുന്നതിന് കാരണമാകുന്നു. | ||
- | + | കാറ്റിൽ പറന്നെത്തുന്ന ഫംഗസിന്റെ ബീജാണുക്കള്‍ റൈച്ചെടിയുടെ പൂക്കളിലെ അണ്ഡാശയങ്ങളിൽപ്പറ്റി മുളയ്‌ക്കുന്നു. ഇതോടെ പൂക്കള്‍ നിര്‍ജീവങ്ങളാകും. എര്‍ഗട്ട് ആക്രമണത്തിനിരയായ കതിരിൽനിന്ന് മണമുള്ള ഒരു മഞ്ഞദ്രാവകം പുറത്തുവരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ ഈ ദ്രാവകം അപ്രത്യക്ഷമാകുന്നതോടെ കതിര്‍മണികളിലെ അന്നജം നഷ്‌ടപ്പെടുകയും വളര്‍ച്ച നിലയ്‌ക്കുകയും അവയുടെ അണ്ഡാശയങ്ങളിൽ ഫങ്‌ഗസിന്റെ "മൈസീലിയം' (അതിസൂക്ഷ്‌മങ്ങളായ നാരുകള്‍) നിറയുകയും ചെയ്യും. ഇത് സ്‌ക്ലീറോട്ടിയം എന്നറിയപ്പെടുന്നു (ഭക്ഷണശേഖരം കാണപ്പെടുന്ന കടുപ്പമുള്ള മൈസീലിയമാണിത്). | |
- | + | ||
- | കാറ്റിൽ പറന്നെത്തുന്ന ഫംഗസിന്റെ ബീജാണുക്കള്‍ റൈച്ചെടിയുടെ പൂക്കളിലെ അണ്ഡാശയങ്ങളിൽപ്പറ്റി മുളയ്‌ക്കുന്നു. ഇതോടെ പൂക്കള്‍ | + | |
- | + | എര്‍ഗട്ടിസം. ചെടികളിൽ എര്‍ഗട്ട് ഉണ്ടാകുന്ന പ്രക്രിയ എര്‍ഗട്ടിസം എന്ന പേരിലറിയപ്പെടുന്നു. എര്‍ഗട്ട് തുടര്‍ച്ചയായി ഉപയോഗിക്കുന്നതിനാൽ രോഗിയായിത്തീരുന്ന അവസ്ഥയ്‌ക്കും എര്‍ഗട്ടിസം എന്നുതന്നെയാണ് പേര്. എര്‍ഗട്ട് രോഗം ബാധിച്ച "റൈ' കതിരിൽ അല്‌പമായി നല്ല ധാന്യമണികളുമുണ്ടായിരിക്കും. എര്‍ഗട്ട് വേര്‍തിരിച്ചുകളയാതെ ധാന്യം ഉപയോഗിച്ചാൽ മനുഷ്യനിൽ രോഗബാധയുണ്ടാകും. "സെന്റ് ആന്റണീസ് ഫയര്‍ (എറസിപ്പലസ്) എന്നറിയപ്പെടുന്ന ത്വഗ്‌രോഗം എര്‍ഗട്ട് വിഷബാധമൂലമുണ്ടാകാം. | |
- | എ.ഡി. 945-ൽ മധ്യയൂറോപ്പിൽ "ഹോളി | + | എ.ഡി. 945-ൽ മധ്യയൂറോപ്പിൽ "ഹോളി ഫയര്‍' എന്നപേരിൽ ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുകയുണ്ടായി. എരിച്ചിൽ, കൈകാൽ വിരലുകളുടെ മരവിപ്പ്, ശരീരം കോച്ചിവലിക്കൽ എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍. സെന്റ് ആന്റണിയുടെ അനുയായികളായ ക്രിസ്‌ത്യന്‍ സന്ന്യാസിമാര്‍ സംഘടിച്ച് വ്യാധിപ്രദേശങ്ങളിൽ ആശുപത്രികള്‍ സ്ഥാപിച്ച് ചികിത്സകള്‍ ചെയ്‌ത് രോഗനിവാരണം നടത്തുകയണ്ടായി. ഇതിനുശേഷമാണ് സെന്റ് ആന്റണീസ് ഫയര്‍ എന്ന പേരിൽ ഈ രോഗം അറിയപ്പെടാന്‍ തുടങ്ങിയത്. |
- | + | എര്‍ഗട്ട്-വിഷം രക്തധമനികളെ ചുരുക്കുന്നതുമൂലം അവയവാഗ്രങ്ങള്‍ക്ക് രക്തം ലഭിക്കാതെ വന്ന് ആ ഭാഗങ്ങള്‍ നിര്‍ജീവമാകുന്നു (gangrenous). ഈ വിഷബാധയുടെ മറ്റൊരു പ്രത്യേകത അവയവാഗ്രങ്ങളിലെ സിരകള്‍ നിര്‍ജീവമാകുന്നു (convulsive)എന്നതാണ്. രണ്ടുരീതിയിലുള്ള വിഷബാധമൂലവും ദുസ്സഹമായ വേദന അനുഭവപ്പെടും. ശ്വാസകോശപേശികളിൽ എര്‍ഗട്ട്-വിഷബാധയുണ്ടായാൽ പെട്ടെന്ന് മരണം സംഭവിക്കാനിടയുണ്ട്. | |
- | 1816-ൽ ലൊറേയ്‌നിലും | + | 1816-ൽ ലൊറേയ്‌നിലും ബര്‍ഗണ്ടിയിലും പകര്‍ച്ചവ്യാധിപോലെ എര്‍ഗട്ടിസം വ്യാപിച്ചതിനുശേഷം പടര്‍ന്നുപിടിക്കുന്ന നിലയിൽ ഈ രോഗം ഉണ്ടായിട്ടില്ല. ധാന്യശേഖരങ്ങളിൽനിന്ന് എര്‍ഗട്ട് വേര്‍തിരിച്ചെടുക്കുന്നതിനുള്ള ശാസ്‌ത്രീയമാര്‍ഗങ്ങള്‍ വികസിച്ചതോടെയാണ് ഈ രോഗം വ്യാപകമായതോതിൽ പകരാതെയായത്. |
- | + | എര്‍ഗട്ടിൽ അനേകം രാസവസ്‌തുക്കള്‍ അടങ്ങിയിരിക്കുന്നു. "സ്റ്റോള്‍' എന്ന ശാസ്‌ത്രജ്ഞനാണ് ഈ രംഗത്ത് ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയത്. എര്‍ഗോടോക്‌സിന്‍, എര്‍ഗോട്ടമീന്‍, എര്‍ഗാമെട്രീന്‍ എന്നീ ആൽക്കലോയ്‌ഡുകള്‍, ടൈറമീന്‍, ഹിസ്റ്റമീന്‍, ഐസോ അമൈലമീന്‍ എന്നീ അമീനുകള്‍, അസറ്റൈൽ കോളിന്‍ തുടങ്ങിയ ബേസുകള്‍, എര്‍ഗൊസ്റ്റെറോള്‍, ഫംഗിസ്റ്റെറോള്‍ തുടങ്ങിയ സ്റ്റെറോള്‍ യൗഗികങ്ങള്‍ എന്നിവയാണ് എര്‍ഗട്ടിൽനിന്നും ലഭ്യമാക്കിയിട്ടുള്ള പ്രധാന പദാര്‍ഥങ്ങള്‍. പ്രസവസമയത്ത് ഗര്‍ഭാശയപേശികള്‍ ശക്തിയായി സങ്കോചിക്കുന്നതിനും പ്രസവാനന്തര രക്തസ്രാവം തടയുന്നതിനും എര്‍ഗട്ട് ഔഷധങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. സാധാരണഗതിയിൽ ഇത് ഗര്‍ഭാവസ്ഥയെ തകരാറിലാക്കാറില്ലെങ്കിലും രക്തസമ്മര്‍ദത്തെയും രക്തധമനികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാവുന്നതായതിനാൽ ഒരു ഡോക്‌ടറുടെ ഉപദേശത്തോടുകൂടി മാത്രമേ ഈ ഔഷധം ഉപയോഗിക്കാന്‍ പാടുള്ളൂ. അത്യന്തം വിവാദവിഷയമായ ഭ്രാമകൗഷധം (hallucinogen) ആയ ലൈസര്‍ജിക് ആസിഡ് ഡൈത്ത്‌ലാമൈഡ് (LSD)-ക്ക് ജന്മം നല്‌കുന്നതും എര്‍ഗട്ട് തന്നെ. വിളവുനശിപ്പിക്കുകയും കന്നുകാലികളുടെ ഗര്‍ഭം അലസിപ്പിക്കുകയും അപൂര്‍വമായി മനുഷ്യര്‍ക്ക് മരണത്തിനു കാരണമായിത്തീരുകയും ചെയ്യുന്ന ഒരു ഫംഗസാണ് എര്‍ഗട്ട്. |
Current revision as of 05:17, 18 ഓഗസ്റ്റ് 2014
എര്‍ഗട്ട്
Ergot
ധാന്യവിളകളുടെ, പ്രത്യേകിച്ച് "കമ്പ്' (rye)എന്നറിയപ്പെടുന്ന ഇനത്തിന്റെ വിത്തുകളിൽ വളരുന്ന ഒരിനം ഫംഗസ്. ഇതുമൂലമുണ്ടാകുന്ന രോഗത്തിനും എര്‍ഗട്ട് എന്നുതന്നെയാണ് പേര്‍. ഈ രോഗബാധയുടെ ഫലമായി വീങ്ങി കട്ടപിടിക്കുന്ന ധാന്യമണികളെയും എര്‍ഗട്ട് എന്നാണ് വിളിക്കുക. ധാന്യമണികളിൽ നിന്നെടുക്കുന്ന ഔഷധത്തിന്റെ പേരും ഏര്‍ഗട്ട് എന്നുതന്നെ. ശരീരഘടനാശാസ്‌ത്രത്തിൽ തലച്ചോറിന്റെ ഒരു ഭാഗത്തിനും (hippocampus minor) എര്‍ഗട്ട് എന്നുപേരുണ്ട്. ക്ലാവിസപ്‌സ് പര്‍ട്യൂറിയ (Claviceps purpurea) എന്ന ആസ്‌കോമൈസീറ്റ് ഫംഗസാണ് എര്‍ഗട്ട് രോഗഹേതു. ഇതുബാധിച്ച ധാന്യം പതിവായി ഭക്ഷിക്കുന്നത് ഒരുതരം "ഗാങ്‌ഗ്രീന്‍' (രക്തം ലഭിക്കാതെ വരുന്നതിനാൽ അവയവങ്ങള്‍ നിര്‍ജീവമാകുന്ന അവസ്ഥ) ഉണ്ടാകുന്നതിന് കാരണമാകുന്നു.
കാറ്റിൽ പറന്നെത്തുന്ന ഫംഗസിന്റെ ബീജാണുക്കള്‍ റൈച്ചെടിയുടെ പൂക്കളിലെ അണ്ഡാശയങ്ങളിൽപ്പറ്റി മുളയ്‌ക്കുന്നു. ഇതോടെ പൂക്കള്‍ നിര്‍ജീവങ്ങളാകും. എര്‍ഗട്ട് ആക്രമണത്തിനിരയായ കതിരിൽനിന്ന് മണമുള്ള ഒരു മഞ്ഞദ്രാവകം പുറത്തുവരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ ഈ ദ്രാവകം അപ്രത്യക്ഷമാകുന്നതോടെ കതിര്‍മണികളിലെ അന്നജം നഷ്‌ടപ്പെടുകയും വളര്‍ച്ച നിലയ്‌ക്കുകയും അവയുടെ അണ്ഡാശയങ്ങളിൽ ഫങ്‌ഗസിന്റെ "മൈസീലിയം' (അതിസൂക്ഷ്‌മങ്ങളായ നാരുകള്‍) നിറയുകയും ചെയ്യും. ഇത് സ്‌ക്ലീറോട്ടിയം എന്നറിയപ്പെടുന്നു (ഭക്ഷണശേഖരം കാണപ്പെടുന്ന കടുപ്പമുള്ള മൈസീലിയമാണിത്).
എര്‍ഗട്ടിസം. ചെടികളിൽ എര്‍ഗട്ട് ഉണ്ടാകുന്ന പ്രക്രിയ എര്‍ഗട്ടിസം എന്ന പേരിലറിയപ്പെടുന്നു. എര്‍ഗട്ട് തുടര്‍ച്ചയായി ഉപയോഗിക്കുന്നതിനാൽ രോഗിയായിത്തീരുന്ന അവസ്ഥയ്‌ക്കും എര്‍ഗട്ടിസം എന്നുതന്നെയാണ് പേര്. എര്‍ഗട്ട് രോഗം ബാധിച്ച "റൈ' കതിരിൽ അല്‌പമായി നല്ല ധാന്യമണികളുമുണ്ടായിരിക്കും. എര്‍ഗട്ട് വേര്‍തിരിച്ചുകളയാതെ ധാന്യം ഉപയോഗിച്ചാൽ മനുഷ്യനിൽ രോഗബാധയുണ്ടാകും. "സെന്റ് ആന്റണീസ് ഫയര്‍ (എറസിപ്പലസ്) എന്നറിയപ്പെടുന്ന ത്വഗ്‌രോഗം എര്‍ഗട്ട് വിഷബാധമൂലമുണ്ടാകാം.
എ.ഡി. 945-ൽ മധ്യയൂറോപ്പിൽ "ഹോളി ഫയര്‍' എന്നപേരിൽ ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുകയുണ്ടായി. എരിച്ചിൽ, കൈകാൽ വിരലുകളുടെ മരവിപ്പ്, ശരീരം കോച്ചിവലിക്കൽ എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍. സെന്റ് ആന്റണിയുടെ അനുയായികളായ ക്രിസ്‌ത്യന്‍ സന്ന്യാസിമാര്‍ സംഘടിച്ച് വ്യാധിപ്രദേശങ്ങളിൽ ആശുപത്രികള്‍ സ്ഥാപിച്ച് ചികിത്സകള്‍ ചെയ്‌ത് രോഗനിവാരണം നടത്തുകയണ്ടായി. ഇതിനുശേഷമാണ് സെന്റ് ആന്റണീസ് ഫയര്‍ എന്ന പേരിൽ ഈ രോഗം അറിയപ്പെടാന്‍ തുടങ്ങിയത്. എര്‍ഗട്ട്-വിഷം രക്തധമനികളെ ചുരുക്കുന്നതുമൂലം അവയവാഗ്രങ്ങള്‍ക്ക് രക്തം ലഭിക്കാതെ വന്ന് ആ ഭാഗങ്ങള്‍ നിര്‍ജീവമാകുന്നു (gangrenous). ഈ വിഷബാധയുടെ മറ്റൊരു പ്രത്യേകത അവയവാഗ്രങ്ങളിലെ സിരകള്‍ നിര്‍ജീവമാകുന്നു (convulsive)എന്നതാണ്. രണ്ടുരീതിയിലുള്ള വിഷബാധമൂലവും ദുസ്സഹമായ വേദന അനുഭവപ്പെടും. ശ്വാസകോശപേശികളിൽ എര്‍ഗട്ട്-വിഷബാധയുണ്ടായാൽ പെട്ടെന്ന് മരണം സംഭവിക്കാനിടയുണ്ട്.
1816-ൽ ലൊറേയ്‌നിലും ബര്‍ഗണ്ടിയിലും പകര്‍ച്ചവ്യാധിപോലെ എര്‍ഗട്ടിസം വ്യാപിച്ചതിനുശേഷം പടര്‍ന്നുപിടിക്കുന്ന നിലയിൽ ഈ രോഗം ഉണ്ടായിട്ടില്ല. ധാന്യശേഖരങ്ങളിൽനിന്ന് എര്‍ഗട്ട് വേര്‍തിരിച്ചെടുക്കുന്നതിനുള്ള ശാസ്‌ത്രീയമാര്‍ഗങ്ങള്‍ വികസിച്ചതോടെയാണ് ഈ രോഗം വ്യാപകമായതോതിൽ പകരാതെയായത്.
എര്‍ഗട്ടിൽ അനേകം രാസവസ്‌തുക്കള്‍ അടങ്ങിയിരിക്കുന്നു. "സ്റ്റോള്‍' എന്ന ശാസ്‌ത്രജ്ഞനാണ് ഈ രംഗത്ത് ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയത്. എര്‍ഗോടോക്‌സിന്‍, എര്‍ഗോട്ടമീന്‍, എര്‍ഗാമെട്രീന്‍ എന്നീ ആൽക്കലോയ്‌ഡുകള്‍, ടൈറമീന്‍, ഹിസ്റ്റമീന്‍, ഐസോ അമൈലമീന്‍ എന്നീ അമീനുകള്‍, അസറ്റൈൽ കോളിന്‍ തുടങ്ങിയ ബേസുകള്‍, എര്‍ഗൊസ്റ്റെറോള്‍, ഫംഗിസ്റ്റെറോള്‍ തുടങ്ങിയ സ്റ്റെറോള്‍ യൗഗികങ്ങള്‍ എന്നിവയാണ് എര്‍ഗട്ടിൽനിന്നും ലഭ്യമാക്കിയിട്ടുള്ള പ്രധാന പദാര്‍ഥങ്ങള്‍. പ്രസവസമയത്ത് ഗര്‍ഭാശയപേശികള്‍ ശക്തിയായി സങ്കോചിക്കുന്നതിനും പ്രസവാനന്തര രക്തസ്രാവം തടയുന്നതിനും എര്‍ഗട്ട് ഔഷധങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. സാധാരണഗതിയിൽ ഇത് ഗര്‍ഭാവസ്ഥയെ തകരാറിലാക്കാറില്ലെങ്കിലും രക്തസമ്മര്‍ദത്തെയും രക്തധമനികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാവുന്നതായതിനാൽ ഒരു ഡോക്‌ടറുടെ ഉപദേശത്തോടുകൂടി മാത്രമേ ഈ ഔഷധം ഉപയോഗിക്കാന്‍ പാടുള്ളൂ. അത്യന്തം വിവാദവിഷയമായ ഭ്രാമകൗഷധം (hallucinogen) ആയ ലൈസര്‍ജിക് ആസിഡ് ഡൈത്ത്‌ലാമൈഡ് (LSD)-ക്ക് ജന്മം നല്‌കുന്നതും എര്‍ഗട്ട് തന്നെ. വിളവുനശിപ്പിക്കുകയും കന്നുകാലികളുടെ ഗര്‍ഭം അലസിപ്പിക്കുകയും അപൂര്‍വമായി മനുഷ്യര്‍ക്ക് മരണത്തിനു കാരണമായിത്തീരുകയും ചെയ്യുന്ന ഒരു ഫംഗസാണ് എര്‍ഗട്ട്.