This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചുണ്ണൂലി, അരിങ്ങോടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുഞ്ചുണ്ണൂലി, അരിങ്ങോടന്‍)
(കുഞ്ചുണ്ണൂലി, അരിങ്ങോടന്‍)
 
വരി 2: വരി 2:
== കുഞ്ചുണ്ണൂലി, അരിങ്ങോടന്‍ ==
== കുഞ്ചുണ്ണൂലി, അരിങ്ങോടന്‍ ==
-
വടക്കന്‍പാട്ടിലെ ഒരു കഥാപാത്രം. അങ്കത്തട്ടില്‍ വച്ച്‌ എതിര്‍ത്തുതോല്‌പിക്കേണ്ടുന്ന പുത്തൂരം ആരോമല്‍ ച്ചേകവരുടെ ചുരികകള്‍ കടയിച്ചെടുക്കുവാന്‍വേണ്ടി പോവുന്ന ചന്തുച്ചേകവരെ വശീകരിച്ച്‌ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരണമെന്ന്‌ അച്ഛന്‍ കുഞ്ചുണ്ണൂലിയോടു നിര്‍ദേശിച്ചു. മച്ചുനച്ചിയായ കുട്ടിമാണിയുടെ സഹായത്തോടെ ഇവള്‍ അത്‌ നിഷ്‌പ്രയാസം നിറവേറ്റി, കൊല്ലന്‌ കൈക്കൂലികൊടുത്ത്‌ ചുരികകളില്‍ കള്ളപ്പണി നടത്തണമെന്നുള്ള അച്ഛന്റെ ആവശ്യവും ചന്തുവിനെക്കൊണ്ട്‌ ഇവള്‍ നിര്‍വഹിപ്പിച്ചു.  
+
വടക്കന്‍പാട്ടിലെ ഒരു കഥാപാത്രം. അങ്കത്തട്ടില്‍വച്ച്‌ എതിര്‍ത്തുതോല്‌പിക്കേണ്ടുന്ന പുത്തൂരം ആരോമല്‍ച്ചേകവരുടെ ചുരികകള്‍ കടയിച്ചെടുക്കുവാന്‍വേണ്ടി പോവുന്ന ചന്തുച്ചേകവരെ വശീകരിച്ച്‌ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരണമെന്ന്‌ അച്ഛന്‍ കുഞ്ചുണ്ണൂലിയോടു നിര്‍ദേശിച്ചു. മച്ചുനച്ചിയായ കുട്ടിമാണിയുടെ സഹായത്തോടെ ഇവള്‍ അത്‌ നിഷ്‌പ്രയാസം നിറവേറ്റി, കൊല്ലന്‌ കൈക്കൂലികൊടുത്ത്‌ ചുരികകളില്‍ കള്ളപ്പണി നടത്തണമെന്നുള്ള അച്ഛന്റെ ആവശ്യവും ചന്തുവിനെക്കൊണ്ട്‌ ഇവള്‍ നിര്‍വഹിപ്പിച്ചു.  
-
കുഞ്ചുണ്ണൂലിയുടെ കുതന്ത്രങ്ങളത്രയും അങ്കത്തട്ടില്‍ വച്ച്‌ നിഷ്‌ഫലമായി. ആരോമല്‍ ച്ചേകവരുടെ വെട്ടേറ്റു മരിച്ച അച്ഛന്റെ അന്ത്യശാസനമനുസരിച്ചു ചന്തുവിനെ ഭര്‍ത്താവായി സ്വീകരിച്ച കുഞ്ചുണ്ണൂലിക്ക്‌ കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടുന്ന ചന്തുവിനെ സമാശ്വസിപ്പിക്കേണ്ടിവന്നു.
+
കുഞ്ചുണ്ണൂലിയുടെ കുതന്ത്രങ്ങളത്രയും അങ്കത്തട്ടില്‍വച്ച്‌ നിഷ്‌ഫലമായി. ആരോമല്‍ച്ചേകവരുടെ വെട്ടേറ്റു മരിച്ച അച്ഛന്റെ അന്ത്യശാസനമനുസരിച്ചു ചന്തുവിനെ ഭര്‍ത്താവായി സ്വീകരിച്ച കുഞ്ചുണ്ണൂലിക്ക്‌ കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടുന്ന ചന്തുവിനെ സമാശ്വസിപ്പിക്കേണ്ടിവന്നു.
-
വര്‍ഷങ്ങള്‍ക്കുശേഷം ചതിയനായ ചന്തുവിനോട്‌ പകരം ചോദിക്കുവാന്‍ വന്ന മരുമകന്‍ ആരോമലുണ്ണിയെയും സൂത്രത്തില്‍ പാട്ടിലാക്കുവാന്‍ ഇവള്‍ ശ്രമിച്ചു; പക്ഷേ അതില്‍ തീര്‍ത്തും പരാജയപ്പെട്ടതേയുള്ളൂ. ആരോമലുണ്ണിയുടെ വെട്ടേറ്റ്‌ ഭര്‍ത്താവിന്റെ തല അറ്റുവീഴുന്നതിനു മുമ്പുതന്നെ മാനസികമായി മരിച്ചുകഴിഞ്ഞിരുന്ന കുഞ്ചുണ്ണൂലി പിന്നീട്‌ ഒരു ജീവച്ഛവമായി കഴിഞ്ഞുകൂടി.
+
വര്‍ഷങ്ങള്‍ക്കുശേഷം ചതിയനായ ചന്തുവിനോട്‌ പകരം ചോദിക്കുവാന്‍ വന്ന മരുമകന്‍ ആരോമലുണ്ണിയെയും സൂത്രത്തില്‍ പാട്ടിലാക്കുവാന്‍ ഇവള്‍ ശ്രമിച്ചു; പക്ഷേ അതില്‍ തീര്‍ത്തും പരാജയപ്പെട്ടതേയുള്ളൂ. ആരോമലുണ്ണിയുടെ വെട്ടേറ്റ്‌ ഭര്‍ത്താവിന്റെ തല അറ്റുവീഴുന്നതിനു മുമ്പുതന്നെ മാനസികമായി മരിച്ചുകഴിഞ്ഞിരുന്ന കുഞ്ചുണ്ണൂലി പിന്നീട്‌ ഒരു ജീവച്ഛവമായി കഴിഞ്ഞുകൂടി.
(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)
(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

Current revision as of 08:30, 7 ഓഗസ്റ്റ്‌ 2014

കുഞ്ചുണ്ണൂലി, അരിങ്ങോടന്‍

വടക്കന്‍പാട്ടിലെ ഒരു കഥാപാത്രം. അങ്കത്തട്ടില്‍വച്ച്‌ എതിര്‍ത്തുതോല്‌പിക്കേണ്ടുന്ന പുത്തൂരം ആരോമല്‍ച്ചേകവരുടെ ചുരികകള്‍ കടയിച്ചെടുക്കുവാന്‍വേണ്ടി പോവുന്ന ചന്തുച്ചേകവരെ വശീകരിച്ച്‌ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരണമെന്ന്‌ അച്ഛന്‍ കുഞ്ചുണ്ണൂലിയോടു നിര്‍ദേശിച്ചു. മച്ചുനച്ചിയായ കുട്ടിമാണിയുടെ സഹായത്തോടെ ഇവള്‍ അത്‌ നിഷ്‌പ്രയാസം നിറവേറ്റി, കൊല്ലന്‌ കൈക്കൂലികൊടുത്ത്‌ ചുരികകളില്‍ കള്ളപ്പണി നടത്തണമെന്നുള്ള അച്ഛന്റെ ആവശ്യവും ചന്തുവിനെക്കൊണ്ട്‌ ഇവള്‍ നിര്‍വഹിപ്പിച്ചു.

കുഞ്ചുണ്ണൂലിയുടെ കുതന്ത്രങ്ങളത്രയും അങ്കത്തട്ടില്‍വച്ച്‌ നിഷ്‌ഫലമായി. ആരോമല്‍ച്ചേകവരുടെ വെട്ടേറ്റു മരിച്ച അച്ഛന്റെ അന്ത്യശാസനമനുസരിച്ചു ചന്തുവിനെ ഭര്‍ത്താവായി സ്വീകരിച്ച കുഞ്ചുണ്ണൂലിക്ക്‌ കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടുന്ന ചന്തുവിനെ സമാശ്വസിപ്പിക്കേണ്ടിവന്നു.

വര്‍ഷങ്ങള്‍ക്കുശേഷം ചതിയനായ ചന്തുവിനോട്‌ പകരം ചോദിക്കുവാന്‍ വന്ന മരുമകന്‍ ആരോമലുണ്ണിയെയും സൂത്രത്തില്‍ പാട്ടിലാക്കുവാന്‍ ഇവള്‍ ശ്രമിച്ചു; പക്ഷേ അതില്‍ തീര്‍ത്തും പരാജയപ്പെട്ടതേയുള്ളൂ. ആരോമലുണ്ണിയുടെ വെട്ടേറ്റ്‌ ഭര്‍ത്താവിന്റെ തല അറ്റുവീഴുന്നതിനു മുമ്പുതന്നെ മാനസികമായി മരിച്ചുകഴിഞ്ഞിരുന്ന കുഞ്ചുണ്ണൂലി പിന്നീട്‌ ഒരു ജീവച്ഛവമായി കഴിഞ്ഞുകൂടി.

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍