This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാളിയന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കാളിയന് == പുരാണ പ്രസിദ്ധനായ സർപ്പശ്രഷ്ഠന്‍. കശ്യപന് കദ്...) |
Mksol (സംവാദം | സംഭാവനകള്‍) (→കാളിയന്) |
||
വരി 2: | വരി 2: | ||
== കാളിയന് == | == കാളിയന് == | ||
- | പുരാണ പ്രസിദ്ധനായ | + | പുരാണ പ്രസിദ്ധനായ സര്‍പ്പശ്രഷ്ഠന്‍. കശ്യപന് കദ്രുവില്‍ ജനിച്ച സന്താനങ്ങളായ നാഗങ്ങളില്‍ ഒരുവനാണ് കാളിയന്. കാളിന്ദി നദിയില്‍ സപരിവാരം വസിച്ചിരുന്ന ഇവന് പഞ്ചശിരസ്കനാണ്. കശ്യപനു തന്നെ വിനതയില്‍ ജനിച്ച ഗരുഡനും നാഗങ്ങളും പരസ്പരം ശത്രുത പുലര്‍ത്തിവന്നിരുന്നു. ഗരുഡന് സര്‍പ്പഭക്ഷകനുമാണ്. ഒരിക്കല്‍ കാളിയന് ഗരുഡനുമായി ഏറ്റുമുട്ടി പരാജിതനായി. സൗഭരി എന്ന മഹര്‍ഷിയുടെ ശാപംമൂലം ഗരുഡനു അപ്രാപ്യമായ കാളിന്ദിയെയാണ് ഇവന് ശരണം പ്രാപിച്ചത്. ഇവന്റെ വിഷജ്വാലയേറ്റ് ആ നദിയുടെ തീരത്തിലെ വൃക്ഷലതാദികളെല്ലാം വാടിക്കരിഞ്ഞു; ജലം വിഷമയമായി; ജീവജാലങ്ങള്‍ക്ക് പാനയോഗ്യമല്ലാതായി. ഒരിക്കല്‍ ആ നദീജലം കുടിച്ച ഗോക്കളും ഗോപാലന്മാരും ബോധം കെട്ടുവീഴുന്നതുകണ്ട കൃഷ്ണന് കാളിയനെ അവിടെനിന്നു ആട്ടിപ്പായിക്കാന്‍ നിശ്ചയിച്ചു. കദംബവൃക്ഷത്തില്‍ക്കയറി അവിടെനിന്ന് ആറ്റിലേക്കു ചാടി. ക്രാധാവിഷ്ടനായി പത്തികളുമുയര്‍ത്തി പാഞ്ഞടുത്ത കാളിയന്റെ പത്തികളില്‍ കയറിനിന്നു കൃഷ്ണന് നൃത്തം ചവിട്ടി. കൃഷ്ണന്റെ പാദപ്രഹരമേറ്റു രക്തം ഛര്‍ദിച്ചു പരവശനായപ്പോള്‍ ഇവന്റെ പത്നിമാര്‍ കൃഷ്ണനെ ശരണം പ്രാപിച്ചു ഭര്‍ത്താവിനെ രക്ഷിക്കണമെന്നപേക്ഷിച്ചു. കാളിന്ദി വിട്ടു സമുദ്രമധ്യത്തിലുള്ള രമണകമെന്ന ദ്വീപിലേക്കു പോകണമെന്നും തന്റെ പാദമുദ്ര ശിരസ്സില്‍ പതിഞ്ഞിട്ടുള്ളതുകൊണ്ട് ഗരുഡന് ഉപദ്രവിക്കുകയില്ലെന്നും കൃഷ്ണന് പറഞ്ഞതനുസരിച്ച് കാളിയന്സപരിവാരം കാളിന്ദിവെടിഞ്ഞു രമണകത്തിലേക്കു യാത്രയായി. അങ്ങനെ ആ നദിയിലെ ജലം ജീവികള്‍ക്കു പാനയോഗ്യമായിത്തീര്‍ന്നു (ഭാഗവതം-ദശമം). "കാളിയമര്‍ദനം' പ്രതിഭാശാലികളായ കവികളുടെയും ചിത്രകാരന്മാരുടെയും ഭാവനാവിലാസത്തിനു പ്രിയങ്കരമായ ഒരു വിഷയമായിത്തീര്ന്നിട്ടുണ്ട്. നോ. ഗരുഡന് |
- | + | ||
- | + | ||
- | + |
Current revision as of 09:37, 6 ഓഗസ്റ്റ് 2014
കാളിയന്
പുരാണ പ്രസിദ്ധനായ സര്‍പ്പശ്രഷ്ഠന്‍. കശ്യപന് കദ്രുവില്‍ ജനിച്ച സന്താനങ്ങളായ നാഗങ്ങളില്‍ ഒരുവനാണ് കാളിയന്. കാളിന്ദി നദിയില്‍ സപരിവാരം വസിച്ചിരുന്ന ഇവന് പഞ്ചശിരസ്കനാണ്. കശ്യപനു തന്നെ വിനതയില്‍ ജനിച്ച ഗരുഡനും നാഗങ്ങളും പരസ്പരം ശത്രുത പുലര്‍ത്തിവന്നിരുന്നു. ഗരുഡന് സര്‍പ്പഭക്ഷകനുമാണ്. ഒരിക്കല്‍ കാളിയന് ഗരുഡനുമായി ഏറ്റുമുട്ടി പരാജിതനായി. സൗഭരി എന്ന മഹര്‍ഷിയുടെ ശാപംമൂലം ഗരുഡനു അപ്രാപ്യമായ കാളിന്ദിയെയാണ് ഇവന് ശരണം പ്രാപിച്ചത്. ഇവന്റെ വിഷജ്വാലയേറ്റ് ആ നദിയുടെ തീരത്തിലെ വൃക്ഷലതാദികളെല്ലാം വാടിക്കരിഞ്ഞു; ജലം വിഷമയമായി; ജീവജാലങ്ങള്‍ക്ക് പാനയോഗ്യമല്ലാതായി. ഒരിക്കല്‍ ആ നദീജലം കുടിച്ച ഗോക്കളും ഗോപാലന്മാരും ബോധം കെട്ടുവീഴുന്നതുകണ്ട കൃഷ്ണന് കാളിയനെ അവിടെനിന്നു ആട്ടിപ്പായിക്കാന്‍ നിശ്ചയിച്ചു. കദംബവൃക്ഷത്തില്‍ക്കയറി അവിടെനിന്ന് ആറ്റിലേക്കു ചാടി. ക്രാധാവിഷ്ടനായി പത്തികളുമുയര്‍ത്തി പാഞ്ഞടുത്ത കാളിയന്റെ പത്തികളില്‍ കയറിനിന്നു കൃഷ്ണന് നൃത്തം ചവിട്ടി. കൃഷ്ണന്റെ പാദപ്രഹരമേറ്റു രക്തം ഛര്‍ദിച്ചു പരവശനായപ്പോള്‍ ഇവന്റെ പത്നിമാര്‍ കൃഷ്ണനെ ശരണം പ്രാപിച്ചു ഭര്‍ത്താവിനെ രക്ഷിക്കണമെന്നപേക്ഷിച്ചു. കാളിന്ദി വിട്ടു സമുദ്രമധ്യത്തിലുള്ള രമണകമെന്ന ദ്വീപിലേക്കു പോകണമെന്നും തന്റെ പാദമുദ്ര ശിരസ്സില്‍ പതിഞ്ഞിട്ടുള്ളതുകൊണ്ട് ഗരുഡന് ഉപദ്രവിക്കുകയില്ലെന്നും കൃഷ്ണന് പറഞ്ഞതനുസരിച്ച് കാളിയന്സപരിവാരം കാളിന്ദിവെടിഞ്ഞു രമണകത്തിലേക്കു യാത്രയായി. അങ്ങനെ ആ നദിയിലെ ജലം ജീവികള്‍ക്കു പാനയോഗ്യമായിത്തീര്‍ന്നു (ഭാഗവതം-ദശമം). "കാളിയമര്‍ദനം' പ്രതിഭാശാലികളായ കവികളുടെയും ചിത്രകാരന്മാരുടെയും ഭാവനാവിലാസത്തിനു പ്രിയങ്കരമായ ഒരു വിഷയമായിത്തീര്ന്നിട്ടുണ്ട്. നോ. ഗരുഡന്