This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിത്താലു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞിത്താലു == വടക്കന്‍ പാട്ടുകളിലെ ഒരു കഥാപാത്രം. കുറുമ ചക...)
(കുഞ്ഞിത്താലു)
 
വരി 2: വരി 2:
== കുഞ്ഞിത്താലു ==
== കുഞ്ഞിത്താലു ==
-
വടക്കന്‍ പാട്ടുകളിലെ ഒരു കഥാപാത്രം. കുറുമ ചക്രവർത്തിയായ കുഞ്ചാരന്റെ മരുമകളും യുവറാണിയുമായ കുഞ്ഞിത്താലു ചുണ്ടയിൽ പുതിയകാവിൽ വച്ച്‌ കുലശത്രുവായ തളിയിക്കര ഇളയതമ്പുരാനെ തന്ത്രപൂർവം തടവിലാക്കി. പ്രഥമദർശനത്തിൽത്തന്നെ തന്റെ ഹൃദയം വശീകരിച്ചെടുത്ത തമ്പുരാന്റെ സ്‌നേഹം നേടിയെടുക്കാനായിരുന്നു കുഞ്ഞിത്താലുവിന്റെ അടുത്ത ശ്രമം. ഒടുവിൽ കീഴടങ്ങാന്‍ തയ്യാറാകാത്ത തമ്പുരാനെ കഴുവിലിട്ടു കൊല്ലുവാന്‍ നിശ്ചയിച്ച ചക്രവർത്തിയായ അമ്മാവനും കുഞ്ഞിത്താലുവിനും തെറ്റിപ്പിരിയേണ്ടിവന്നു. തന്റെ വിശ്വസ്‌തനായ മണികണ്‌ഠന്‍ എന്ന കൊമ്പനാനയുടെ സഹായത്തോടെ തമ്പുരാനെ കല്ലറയിൽ നിന്ന്‌ രക്ഷപ്പെടുത്തിയ കുഞ്ഞിത്താലു, ചക്രവർത്തി വിധിച്ച വധശിക്ഷ സ്വീകരിക്കുവാന്‍ വേണ്ടി ബലിക്കല്ലിനരകിലേക്ക്‌ നീങ്ങുന്നതിനിടയിൽ മറ്റൊരു കുറുമറാണിയുടെ സഹായത്തോടെ നാടകീയമായി രക്ഷപ്പെട്ടു.
+
വടക്കന്‍ പാട്ടുകളിലെ ഒരു കഥാപാത്രം. കുറുമ ചക്രവര്‍ത്തിയായ കുഞ്ചാരന്റെ മരുമകളും യുവറാണിയുമായ കുഞ്ഞിത്താലു ചുണ്ടയില്‍  പുതിയകാവില്‍  വച്ച്‌ കുലശത്രുവായ തളിയിക്കര ഇളയതമ്പുരാനെ തന്ത്രപൂര്‍വം തടവിലാക്കി. പ്രഥമദര്‍ശനത്തില്‍ ത്തന്നെ തന്റെ ഹൃദയം വശീകരിച്ചെടുത്ത തമ്പുരാന്റെ സ്‌നേഹം നേടിയെടുക്കാനായിരുന്നു കുഞ്ഞിത്താലുവിന്റെ അടുത്ത ശ്രമം. ഒടുവില്‍  കീഴടങ്ങാന്‍ തയ്യാറാകാത്ത തമ്പുരാനെ കഴുവിലിട്ടു കൊല്ലുവാന്‍ നിശ്ചയിച്ച ചക്രവര്‍ത്തിയായ അമ്മാവനും കുഞ്ഞിത്താലുവിനും തെറ്റിപ്പിരിയേണ്ടിവന്നു. തന്റെ വിശ്വസ്‌തനായ മണികണ്‌ഠന്‍ എന്ന കൊമ്പനാനയുടെ സഹായത്തോടെ തമ്പുരാനെ കല്ലറയില്‍  നിന്ന്‌ രക്ഷപ്പെടുത്തിയ കുഞ്ഞിത്താലു, ചക്രവര്‍ത്തി വിധിച്ച വധശിക്ഷ സ്വീകരിക്കുവാന്‍ വേണ്ടി ബലിക്കല്ലിനരകിലേക്ക്‌ നീങ്ങുന്നതിനിടയില്‍  മറ്റൊരു കുറുമറാണിയുടെ സഹായത്തോടെ നാടകീയമായി രക്ഷപ്പെട്ടു.
-
പിന്നീട്‌ കുഞ്ഞിത്താലുവിന്റെ സഹായത്തോടെ രക്ഷപ്പെടുവാനിടവന്ന തളിയിക്കര തമ്പുരാന്‍ കുറുമ ചക്രവർത്തിയുടെ കോട്ട ആക്രമിച്ചു കീഴടക്കുകയും തടവിൽ പിടിച്ച ചക്രവർത്തിയെ കൊലമരത്തിലേറ്റി വധിക്കുവാന്‍ നിശ്ചയിക്കുകയും ചെയ്‌തു. വിവരം കേട്ടറിഞ്ഞ്‌ അവിടേക്കോടിയെത്തിയ കുഞ്ഞിത്താലുവിന്റെ ആവശ്യപ്രകാരം ചക്രവർത്തിയെ ശിക്ഷയിൽ നിന്ന്‌ ഒഴിവാക്കിയ തമ്പുരാന്‍ കുറുമ വംശവുമായുള്ള ശത്രുത അവസാനിപ്പിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും സമ്മതിച്ചു.  കുടിയും കുടിപ്പകയും പറഞ്ഞുതീർത്തതോടെ കുഞ്ഞിത്താലുവും തളിയിക്കര ഇളയതമ്പുരാനും തമ്മിലുളള താലികെട്ടുകല്യാണം സമംഗളം നടന്നു.
+
പിന്നീട്‌ കുഞ്ഞിത്താലുവിന്റെ സഹായത്തോടെ രക്ഷപ്പെടുവാനിടവന്ന തളിയിക്കര തമ്പുരാന്‍ കുറുമ ചക്രവര്‍ത്തിയുടെ കോട്ട ആക്രമിച്ചു കീഴടക്കുകയും തടവില്‍  പിടിച്ച ചക്രവര്‍ത്തിയെ കൊലമരത്തിലേറ്റി വധിക്കുവാന്‍ നിശ്ചയിക്കുകയും ചെയ്‌തു. വിവരം കേട്ടറിഞ്ഞ്‌ അവിടേക്കോടിയെത്തിയ കുഞ്ഞിത്താലുവിന്റെ ആവശ്യപ്രകാരം ചക്രവര്‍ത്തിയെ ശിക്ഷയില്‍  നിന്ന്‌ ഒഴിവാക്കിയ തമ്പുരാന്‍ കുറുമ വംശവുമായുള്ള ശത്രുത അവസാനിപ്പിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും സമ്മതിച്ചു.  കുടിയും കുടിപ്പകയും പറഞ്ഞുതീര്‍ത്തതോടെ കുഞ്ഞിത്താലുവും തളിയിക്കര ഇളയതമ്പുരാനും തമ്മിലുളള താലികെട്ടുകല്യാണം സമംഗളം നടന്നു.
-
(പയ്യന്നൂർ ബാലകൃഷ്‌ണന്‍)
+
(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

Current revision as of 06:45, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞിത്താലു

വടക്കന്‍ പാട്ടുകളിലെ ഒരു കഥാപാത്രം. കുറുമ ചക്രവര്‍ത്തിയായ കുഞ്ചാരന്റെ മരുമകളും യുവറാണിയുമായ കുഞ്ഞിത്താലു ചുണ്ടയില്‍ പുതിയകാവില്‍ വച്ച്‌ കുലശത്രുവായ തളിയിക്കര ഇളയതമ്പുരാനെ തന്ത്രപൂര്‍വം തടവിലാക്കി. പ്രഥമദര്‍ശനത്തില്‍ ത്തന്നെ തന്റെ ഹൃദയം വശീകരിച്ചെടുത്ത തമ്പുരാന്റെ സ്‌നേഹം നേടിയെടുക്കാനായിരുന്നു കുഞ്ഞിത്താലുവിന്റെ അടുത്ത ശ്രമം. ഒടുവില്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത തമ്പുരാനെ കഴുവിലിട്ടു കൊല്ലുവാന്‍ നിശ്ചയിച്ച ചക്രവര്‍ത്തിയായ അമ്മാവനും കുഞ്ഞിത്താലുവിനും തെറ്റിപ്പിരിയേണ്ടിവന്നു. തന്റെ വിശ്വസ്‌തനായ മണികണ്‌ഠന്‍ എന്ന കൊമ്പനാനയുടെ സഹായത്തോടെ തമ്പുരാനെ കല്ലറയില്‍ നിന്ന്‌ രക്ഷപ്പെടുത്തിയ കുഞ്ഞിത്താലു, ചക്രവര്‍ത്തി വിധിച്ച വധശിക്ഷ സ്വീകരിക്കുവാന്‍ വേണ്ടി ബലിക്കല്ലിനരകിലേക്ക്‌ നീങ്ങുന്നതിനിടയില്‍ മറ്റൊരു കുറുമറാണിയുടെ സഹായത്തോടെ നാടകീയമായി രക്ഷപ്പെട്ടു.

പിന്നീട്‌ കുഞ്ഞിത്താലുവിന്റെ സഹായത്തോടെ രക്ഷപ്പെടുവാനിടവന്ന തളിയിക്കര തമ്പുരാന്‍ കുറുമ ചക്രവര്‍ത്തിയുടെ കോട്ട ആക്രമിച്ചു കീഴടക്കുകയും തടവില്‍ പിടിച്ച ചക്രവര്‍ത്തിയെ കൊലമരത്തിലേറ്റി വധിക്കുവാന്‍ നിശ്ചയിക്കുകയും ചെയ്‌തു. വിവരം കേട്ടറിഞ്ഞ്‌ അവിടേക്കോടിയെത്തിയ കുഞ്ഞിത്താലുവിന്റെ ആവശ്യപ്രകാരം ചക്രവര്‍ത്തിയെ ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കിയ തമ്പുരാന്‍ കുറുമ വംശവുമായുള്ള ശത്രുത അവസാനിപ്പിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും സമ്മതിച്ചു. കുടിയും കുടിപ്പകയും പറഞ്ഞുതീര്‍ത്തതോടെ കുഞ്ഞിത്താലുവും തളിയിക്കര ഇളയതമ്പുരാനും തമ്മിലുളള താലികെട്ടുകല്യാണം സമംഗളം നടന്നു.

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍