This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിട്ടുണ്ണിനായർ, കുറ്റിപ്പുറത്ത്‌ (1883-1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിട്ടുണ്ണിനായർ, കുറ്റിപ്പുറത്ത്‌ (1883-1959) == മലയാളസാഹിത്യകാരന്...)
(കിട്ടുണ്ണിനായർ, കുറ്റിപ്പുറത്ത്‌ (1883-1959))
 
വരി 1: വരി 1:
-
== കിട്ടുണ്ണിനായർ, കുറ്റിപ്പുറത്ത്‌ (1883-1959) ==
+
== കിട്ടുണ്ണിനായര്‍, കുറ്റിപ്പുറത്ത്‌ (1883-1959) ==
-
മലയാളസാഹിത്യകാരന്‍. 1883-മംഗലത്തു ജനിച്ചു; പിതാവ്‌ ഉക്കുണ്ണിമേനോന്‍; മാതാവ്‌ പാറുക്കുട്ടി അമ്മ. കുറ്റിപ്പുറത്തു കേശവന്‍ നായരുടെ ബന്ധുവാണ്‌ ഇദ്ദേഹം. വിദ്വദ്രത്‌നമായ രാമുണ്ണി മേനോനിൽനിന്നാണ്‌ ഇദ്ദേഹം കാവ്യനാടകാദികള്‍ അഭ്യസിച്ചത്‌. ആലത്തൂരിലെ "വിദ്യാർഥി ചിന്താമണി' സംസ്‌കൃത പാഠശാലയിൽ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. മഹാകവി വള്ളത്തോളിന്റെ മാതൃസഹോദരിയായ ലക്ഷ്‌മിക്കുട്ടി അമ്മ ഇദ്ദേഹത്തിന്റെ പത്‌നിയായിരുന്നു.
+
മലയാളസാഹിത്യകാരന്‍. 1883-ല്‍  മംഗലത്തു ജനിച്ചു; പിതാവ്‌ ഉക്കുണ്ണിമേനോന്‍; മാതാവ്‌ പാറുക്കുട്ടി അമ്മ. കുറ്റിപ്പുറത്തു കേശവന്‍ നായരുടെ ബന്ധുവാണ്‌ ഇദ്ദേഹം. വിദ്വദ്രത്‌നമായ രാമുണ്ണി മേനോനില്‍ നിന്നാണ്‌ ഇദ്ദേഹം കാവ്യനാടകാദികള്‍ അഭ്യസിച്ചത്‌. ആലത്തൂരിലെ "വിദ്യാര്‍ഥി ചിന്താമണി' സംസ്‌കൃത പാഠശാലയില്‍  അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. മഹാകവി വള്ളത്തോളിന്റെ മാതൃസഹോദരിയായ ലക്ഷ്‌മിക്കുട്ടി അമ്മ ഇദ്ദേഹത്തിന്റെ പത്‌നിയായിരുന്നു.
-
ചെറുപ്പത്തിൽത്തന്നെ തനിച്ചും കൂട്ടുകാരുമായിച്ചേർന്നും കവിതകള്‍ എഴുതിയിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല കവിതകളുടെ സമാഹാരമാണ്‌ കാവ്യരശ്‌മി. വള്ളത്തോളിന്റെ ഉത്സാഹത്തിൽ പ്രസിദ്ധീകരിച്ച പഞ്ചതന്ത്രം മണിപ്രവാള (1901) ത്തിലെ ഒരു തന്ത്രത്തിന്റെ വിവർത്തകന്‍ കിട്ടുണ്ണിനായരാണ്‌. സോമദേവന്റെ സംസ്‌കൃത കഥാസരിത്‌സാഗരം മലയാളത്തിലേക്കു ഗദ്യത്തിൽ വിവർത്തനം ചെയ്‌തു (1911). ഇദ്ദേഹത്തിന്റെ മറ്റു കൃതികളാണ്‌ കാദംബിനീ പരിണയം (1902), കവിതാരശ്‌മി (1951), മഹാകവി വള്ളത്തോളിന്റെ സാഹിത്യജീവിതം (1953) എന്നിവ.
+
ചെറുപ്പത്തില്‍ ത്തന്നെ തനിച്ചും കൂട്ടുകാരുമായിച്ചേര്‍ന്നും കവിതകള്‍ എഴുതിയിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല കവിതകളുടെ സമാഹാരമാണ്‌ കാവ്യരശ്‌മി. വള്ളത്തോളിന്റെ ഉത്സാഹത്തില്‍  പ്രസിദ്ധീകരിച്ച പഞ്ചതന്ത്രം മണിപ്രവാള (1901) ത്തിലെ ഒരു തന്ത്രത്തിന്റെ വിവര്‍ത്തകന്‍ കിട്ടുണ്ണിനായരാണ്‌. സോമദേവന്റെ സംസ്‌കൃത കഥാസരിത്‌സാഗരം മലയാളത്തിലേക്കു ഗദ്യത്തില്‍  വിവര്‍ത്തനം ചെയ്‌തു (1911). ഇദ്ദേഹത്തിന്റെ മറ്റു കൃതികളാണ്‌ കാദംബിനീ പരിണയം (1902), കവിതാരശ്‌മി (1951), മഹാകവി വള്ളത്തോളിന്റെ സാഹിത്യജീവിതം (1953) എന്നിവ.
-
വള്ളത്തോള്‍ നാരായണമേനോന്‍, വള്ളത്തോള്‍ ഗോപാലമേനോന്‍, കുറ്റിപ്പുറത്തു കേശവന്‍നായർ, കുറ്റിപ്പുറത്തു കിട്ടുണ്ണിനായർ എന്നീ നാലു പേർക്കുംകൂടി അന്നത്തെ സഹൃദയന്മാർ നല്‌കിയ ബഹുമാനപ്പേരാണ്‌  "വള്ളത്തോള്‍ കമ്പനി'. ഇദ്ദേഹം 1959 മേയ്‌ 14-നു ചേന്നരയിൽ വച്ച്‌ അന്തരിച്ചു.
+
വള്ളത്തോള്‍ നാരായണമേനോന്‍, വള്ളത്തോള്‍ ഗോപാലമേനോന്‍, കുറ്റിപ്പുറത്തു കേശവന്‍നായര്‍, കുറ്റിപ്പുറത്തു കിട്ടുണ്ണിനായര്‍ എന്നീ നാലു പേര്‍ക്കുംകൂടി അന്നത്തെ സഹൃദയന്മാര്‍ നല്‌കിയ ബഹുമാനപ്പേരാണ്‌ "വള്ളത്തോള്‍ കമ്പനി'. ഇദ്ദേഹം 1959 മേയ്‌ 14-നു ചേന്നരയില്‍  വച്ച്‌ അന്തരിച്ചു.
(എന്‍.കെ. ദാമോദരന്‍; സ.പ.)
(എന്‍.കെ. ദാമോദരന്‍; സ.പ.)

Current revision as of 13:07, 1 ഓഗസ്റ്റ്‌ 2014

കിട്ടുണ്ണിനായര്‍, കുറ്റിപ്പുറത്ത്‌ (1883-1959)

മലയാളസാഹിത്യകാരന്‍. 1883-ല്‍ മംഗലത്തു ജനിച്ചു; പിതാവ്‌ ഉക്കുണ്ണിമേനോന്‍; മാതാവ്‌ പാറുക്കുട്ടി അമ്മ. കുറ്റിപ്പുറത്തു കേശവന്‍ നായരുടെ ബന്ധുവാണ്‌ ഇദ്ദേഹം. വിദ്വദ്രത്‌നമായ രാമുണ്ണി മേനോനില്‍ നിന്നാണ്‌ ഇദ്ദേഹം കാവ്യനാടകാദികള്‍ അഭ്യസിച്ചത്‌. ആലത്തൂരിലെ "വിദ്യാര്‍ഥി ചിന്താമണി' സംസ്‌കൃത പാഠശാലയില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. മഹാകവി വള്ളത്തോളിന്റെ മാതൃസഹോദരിയായ ലക്ഷ്‌മിക്കുട്ടി അമ്മ ഇദ്ദേഹത്തിന്റെ പത്‌നിയായിരുന്നു.

ചെറുപ്പത്തില്‍ ത്തന്നെ തനിച്ചും കൂട്ടുകാരുമായിച്ചേര്‍ന്നും കവിതകള്‍ എഴുതിയിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല കവിതകളുടെ സമാഹാരമാണ്‌ കാവ്യരശ്‌മി. വള്ളത്തോളിന്റെ ഉത്സാഹത്തില്‍ പ്രസിദ്ധീകരിച്ച പഞ്ചതന്ത്രം മണിപ്രവാള (1901) ത്തിലെ ഒരു തന്ത്രത്തിന്റെ വിവര്‍ത്തകന്‍ കിട്ടുണ്ണിനായരാണ്‌. സോമദേവന്റെ സംസ്‌കൃത കഥാസരിത്‌സാഗരം മലയാളത്തിലേക്കു ഗദ്യത്തില്‍ വിവര്‍ത്തനം ചെയ്‌തു (1911). ഇദ്ദേഹത്തിന്റെ മറ്റു കൃതികളാണ്‌ കാദംബിനീ പരിണയം (1902), കവിതാരശ്‌മി (1951), മഹാകവി വള്ളത്തോളിന്റെ സാഹിത്യജീവിതം (1953) എന്നിവ. വള്ളത്തോള്‍ നാരായണമേനോന്‍, വള്ളത്തോള്‍ ഗോപാലമേനോന്‍, കുറ്റിപ്പുറത്തു കേശവന്‍നായര്‍, കുറ്റിപ്പുറത്തു കിട്ടുണ്ണിനായര്‍ എന്നീ നാലു പേര്‍ക്കുംകൂടി അന്നത്തെ സഹൃദയന്മാര്‍ നല്‌കിയ ബഹുമാനപ്പേരാണ്‌ "വള്ളത്തോള്‍ കമ്പനി'. ഇദ്ദേഹം 1959 മേയ്‌ 14-നു ചേന്നരയില്‍ വച്ച്‌ അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍