This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലന്‍, ജനറല്‍ (? - 1862)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കല്ലന്‍, ജനറല്‍ (? - 1862) == ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുട...)
(കല്ലന്‍, ജനറല്‍ (? - 1862))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കല്ലന്‍, ജനറല്‍ (? - 1862) ==
== കല്ലന്‍, ജനറല്‍ (? - 1862) ==
-
 
+
[[ചിത്രം:Vol6p655_General Kallan.jpg|thumb|ജനറല്‍ കല്ലന്‍]]
ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത്‌ (1847-'60) തിരുവിതാംകൂറിലെ റസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ്‌ ഭരണാധികാരി. ആധുനിക തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ പുരോഗതിയുടെ ഒരു കാലഘട്ടമായി കണക്കാക്കി വന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത്‌ അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്നത്‌ ജനറല്‍ ഡബ്ലിയു. കല്ലനായിരുന്നു. തിരുവിതാംകൂറിലെ രാജവാഴ്‌ച അഭംഗുരം തുടരുന്നതിനായി, മാവേലിക്കര കൊട്ടാരത്തില്‍ നിന്നു രണ്ടു രാജകുമാരി (ലക്ഷ്‌മീബായി, പാര്‍വതീബായി)മാരെ ദത്തെടുക്കാന്‍ വേണ്ട ഒത്താശകള്‍ കല്ലനാണ്‌ രാജാവിനു ചെയ്‌തുകൊടുത്തത്‌. സവര്‍ണ ഹിന്ദുസ്‌ത്രീകള്‍ ധരിക്കുന്ന ഉടുപ്പുകള്‍ ചാന്നാര്‍ സ്‌ത്രീകള്‍ ധരിക്കുവാന്‍ തുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ ചാന്നാര്‍ ലഹള ശമിപ്പിക്കുന്നതില്‍ കല്ലന്‍ വലിയ പങ്കു വഹിച്ചു. (നോ: ചാന്നാര്‍ ലഹള). ഇരുപതുവര്‍ഷത്തോളം തിരുവിതാംകൂറിലെ റസിഡന്റ്‌ പദം വഹിച്ചിരുന്ന ജനറല്‍ കല്ലന്‍ 1860 ജനു.ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരടക്കം തിരുവിതാംകൂറിലെ എല്ലാ ജനവിഭാഗങ്ങളുടെയും ആദരവ്‌ പിടിച്ചു പറ്റാന്‍ ഇക്കാലത്തിനുള്ളില്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. രാജാവിന്‌ കനിവാര്‍ന്ന സുഹൃത്തും ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ക്ഷേമതത്‌പരനായ നേതാവും ആയിരുന്ന കല്ലന്‍ 1862ല്‍ അന്തരിച്ചു. ഇദേഹം ചെയ്‌തിട്ടുള്ള സേവനങ്ങളെ മുന്‍നിര്‍ത്തി മഹാരാജാവ്‌ "കല്ലന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌' എന്ന പേരില്‍ ഒരു സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തിയിരുന്നു.
ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത്‌ (1847-'60) തിരുവിതാംകൂറിലെ റസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ്‌ ഭരണാധികാരി. ആധുനിക തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ പുരോഗതിയുടെ ഒരു കാലഘട്ടമായി കണക്കാക്കി വന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത്‌ അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്നത്‌ ജനറല്‍ ഡബ്ലിയു. കല്ലനായിരുന്നു. തിരുവിതാംകൂറിലെ രാജവാഴ്‌ച അഭംഗുരം തുടരുന്നതിനായി, മാവേലിക്കര കൊട്ടാരത്തില്‍ നിന്നു രണ്ടു രാജകുമാരി (ലക്ഷ്‌മീബായി, പാര്‍വതീബായി)മാരെ ദത്തെടുക്കാന്‍ വേണ്ട ഒത്താശകള്‍ കല്ലനാണ്‌ രാജാവിനു ചെയ്‌തുകൊടുത്തത്‌. സവര്‍ണ ഹിന്ദുസ്‌ത്രീകള്‍ ധരിക്കുന്ന ഉടുപ്പുകള്‍ ചാന്നാര്‍ സ്‌ത്രീകള്‍ ധരിക്കുവാന്‍ തുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ ചാന്നാര്‍ ലഹള ശമിപ്പിക്കുന്നതില്‍ കല്ലന്‍ വലിയ പങ്കു വഹിച്ചു. (നോ: ചാന്നാര്‍ ലഹള). ഇരുപതുവര്‍ഷത്തോളം തിരുവിതാംകൂറിലെ റസിഡന്റ്‌ പദം വഹിച്ചിരുന്ന ജനറല്‍ കല്ലന്‍ 1860 ജനു.ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരടക്കം തിരുവിതാംകൂറിലെ എല്ലാ ജനവിഭാഗങ്ങളുടെയും ആദരവ്‌ പിടിച്ചു പറ്റാന്‍ ഇക്കാലത്തിനുള്ളില്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. രാജാവിന്‌ കനിവാര്‍ന്ന സുഹൃത്തും ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ക്ഷേമതത്‌പരനായ നേതാവും ആയിരുന്ന കല്ലന്‍ 1862ല്‍ അന്തരിച്ചു. ഇദേഹം ചെയ്‌തിട്ടുള്ള സേവനങ്ങളെ മുന്‍നിര്‍ത്തി മഹാരാജാവ്‌ "കല്ലന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌' എന്ന പേരില്‍ ഒരു സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തിയിരുന്നു.

Current revision as of 12:58, 1 ഓഗസ്റ്റ്‌ 2014

കല്ലന്‍, ജനറല്‍ (? - 1862)

ജനറല്‍ കല്ലന്‍

ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത്‌ (1847-'60) തിരുവിതാംകൂറിലെ റസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ്‌ ഭരണാധികാരി. ആധുനിക തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ പുരോഗതിയുടെ ഒരു കാലഘട്ടമായി കണക്കാക്കി വന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത്‌ അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്നത്‌ ജനറല്‍ ഡബ്ലിയു. കല്ലനായിരുന്നു. തിരുവിതാംകൂറിലെ രാജവാഴ്‌ച അഭംഗുരം തുടരുന്നതിനായി, മാവേലിക്കര കൊട്ടാരത്തില്‍ നിന്നു രണ്ടു രാജകുമാരി (ലക്ഷ്‌മീബായി, പാര്‍വതീബായി)മാരെ ദത്തെടുക്കാന്‍ വേണ്ട ഒത്താശകള്‍ കല്ലനാണ്‌ രാജാവിനു ചെയ്‌തുകൊടുത്തത്‌. സവര്‍ണ ഹിന്ദുസ്‌ത്രീകള്‍ ധരിക്കുന്ന ഉടുപ്പുകള്‍ ചാന്നാര്‍ സ്‌ത്രീകള്‍ ധരിക്കുവാന്‍ തുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ ചാന്നാര്‍ ലഹള ശമിപ്പിക്കുന്നതില്‍ കല്ലന്‍ വലിയ പങ്കു വഹിച്ചു. (നോ: ചാന്നാര്‍ ലഹള). ഇരുപതുവര്‍ഷത്തോളം തിരുവിതാംകൂറിലെ റസിഡന്റ്‌ പദം വഹിച്ചിരുന്ന ജനറല്‍ കല്ലന്‍ 1860 ജനു.ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരടക്കം തിരുവിതാംകൂറിലെ എല്ലാ ജനവിഭാഗങ്ങളുടെയും ആദരവ്‌ പിടിച്ചു പറ്റാന്‍ ഇക്കാലത്തിനുള്ളില്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. രാജാവിന്‌ കനിവാര്‍ന്ന സുഹൃത്തും ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ക്ഷേമതത്‌പരനായ നേതാവും ആയിരുന്ന കല്ലന്‍ 1862ല്‍ അന്തരിച്ചു. ഇദേഹം ചെയ്‌തിട്ടുള്ള സേവനങ്ങളെ മുന്‍നിര്‍ത്തി മഹാരാജാവ്‌ "കല്ലന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌' എന്ന പേരില്‍ ഒരു സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തിയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍