This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കര്‍ത്താര്‍ സിങ്, സരഭ (1896 - 1916)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കര്‍ത്താര്‍ സിങ്, സരഭ (1896 - 1916) == ഇന്ത്യന്‍ വിപ്ലവകാരി. ഒരു ജാഠ്...) |
Mksol (സംവാദം | സംഭാവനകള്‍) (→കര്‍ത്താര്‍ സിങ്, സരഭ (1896 - 1916)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== കര്‍ത്താര്‍ സിങ്, സരഭ (1896 - 1916) == | == കര്‍ത്താര്‍ സിങ്, സരഭ (1896 - 1916) == | ||
- | + | [[ചിത്രം:Vol6p545_karthat sighn sarabha.jpg|thumb|സരഭ കര്‍ത്താർ സിങ്]] | |
- | ഇന്ത്യന്‍ വിപ്ലവകാരി. ഒരു ജാഠ് സിക്കുകാരനായ സര്‍ദാര്‍ മംഗള്‍സിങ്ങിന്റെ പുത്രനായി 1896ല്‍ ലുധിയാനയിലെ സരഭ ഗ്രാമത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാനന്തരം ലുധിയാനയിലെ ഖാല്‍സ ഹൈസ്‌കൂളിലും തുടര്‍ന്ന് ഒറീസയിലെ സ്‌കൂളിലും ചേര്‍ന്ന് മെട്രിക്കുലേഷന്‍ പാസ്സായി | + | ഇന്ത്യന്‍ വിപ്ലവകാരി. ഒരു ജാഠ് സിക്കുകാരനായ സര്‍ദാര്‍ മംഗള്‍സിങ്ങിന്റെ പുത്രനായി 1896ല്‍ ലുധിയാനയിലെ സരഭ ഗ്രാമത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാനന്തരം ലുധിയാനയിലെ ഖാല്‍സ ഹൈസ്‌കൂളിലും തുടര്‍ന്ന് ഒറീസയിലെ സ്‌കൂളിലും ചേര്‍ന്ന് മെട്രിക്കുലേഷന്‍ പാസ്സായി കോളജുവിദ്യാഭ്യാസം ആരംഭിച്ച കര്‍ത്താര്‍ 15-ാമത്തെ വയസ്സില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തി. അവിടത്തെ ഇന്ത്യാക്കാരോടുള്ള യൂറോപ്യന്‌മാരുടെ പെരുമാറ്റം അദ്ദേഹത്തെ വേദനിപ്പിച്ചു. മറ്റിന്ത്യന്‍ വിപ്ലവകാരികളുമായി ബന്ധപ്പെട്ട കര്‍ത്താര്‍സിങ് ആയിരുന്നു ഘദ്ദര്‍പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാപകാംഗം. ജൂഗന്തര്‍ ആശ്രമത്തിലെ അംഗമെന്ന നിലയ്‌ക്ക് പ്രചാരണസാഹിത്യത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. 1914ല്‍ ജപ്പാനില്‍ നിന്നുവന്ന ബാബാ ഗുര്‍ദത്ത് സിങ്ങുമായി ബന്ധപ്പെടുവാന്‍ ഇദ്ദേഹം നിയോഗിക്കപ്പെട്ടു. സെപ്.ല്‍ കൊളംബോയിലെത്തി. അവിടെ നിന്നും തിരിച്ച് പഞ്ചാബിലെത്തിയത് തികച്ചുമൊരു വിപ്ലവകാരിയായിട്ടാണ്. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഗ്രാമീണരുടെ ഇടയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഭായി പരമാനന്ദുമായി കൂട്ടുചേര്‍ന്നു കൈത്തോക്കുകള്‍ സമ്പാദിക്കാനായി ഇദ്ദേഹം ബംഗാളിലെത്തി. ബംഗാളില്‍ വച്ചു പ്രശസ്‌ത വിപ്ലവകാരികളായ വിഷ്‌ണുഗണേഷ് പിങ്‌ളി, സചീന്ദ്രനാഥ് സന്യാല്‍, റാഷ് ബിഹാരി ബോസ് എന്നിവരുമായി സൗഹൃദത്തിലായി. മീററ്റ്, അമ്പാല, ഫിറോസ്‌പൂര്‍, ലാഹോര്‍, റാവല്‍പിണ്ടി എന്നീ പാളയങ്ങളിലുള്ള പടയാളികളുമായി സന്ധിച്ച് സ്വാതന്ത്യ്രത്തിനുവേണ്ടി ബ്രിട്ടീഷുകാരോട് പടപൊരുതാന്‍ കര്‍ത്താര്‍സിങ് ആഹ്വാനം ചെയ്‌തു. ഇതിനിടയില്‍ പഞ്ചാബിലെ ഘദ്ദര്‍പാര്‍ട്ടിയുടെ ശക്തനായ നേതാവായിക്കഴിഞ്ഞിരുന്നു, ഇദ്ദേഹം. കൃപാല്‍സിങ് എന്ന ഒരാളുടെ ഒറ്റു മൂലം കര്‍ത്താര്‍സിങ്ങും അറുപതുസഖാക്കളും പൊലീസ് കസ്റ്റഡിയിലായി. 20-ാമത്തെ വയസ്സില്‍ രാജ്യദ്രാഹക്കുറ്റം ചുമത്തി ഇദ്ദേഹത്തെ കഴുവിലേറ്റി. ന്യായാധിപന്റെ മുമ്പില്‍ കര്‍ത്താര്‍ സിങ് നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. |
Current revision as of 09:28, 1 ഓഗസ്റ്റ് 2014
കര്‍ത്താര്‍ സിങ്, സരഭ (1896 - 1916)
ഇന്ത്യന്‍ വിപ്ലവകാരി. ഒരു ജാഠ് സിക്കുകാരനായ സര്‍ദാര്‍ മംഗള്‍സിങ്ങിന്റെ പുത്രനായി 1896ല്‍ ലുധിയാനയിലെ സരഭ ഗ്രാമത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാനന്തരം ലുധിയാനയിലെ ഖാല്‍സ ഹൈസ്‌കൂളിലും തുടര്‍ന്ന് ഒറീസയിലെ സ്‌കൂളിലും ചേര്‍ന്ന് മെട്രിക്കുലേഷന്‍ പാസ്സായി കോളജുവിദ്യാഭ്യാസം ആരംഭിച്ച കര്‍ത്താര്‍ 15-ാമത്തെ വയസ്സില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തി. അവിടത്തെ ഇന്ത്യാക്കാരോടുള്ള യൂറോപ്യന്‌മാരുടെ പെരുമാറ്റം അദ്ദേഹത്തെ വേദനിപ്പിച്ചു. മറ്റിന്ത്യന്‍ വിപ്ലവകാരികളുമായി ബന്ധപ്പെട്ട കര്‍ത്താര്‍സിങ് ആയിരുന്നു ഘദ്ദര്‍പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാപകാംഗം. ജൂഗന്തര്‍ ആശ്രമത്തിലെ അംഗമെന്ന നിലയ്‌ക്ക് പ്രചാരണസാഹിത്യത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. 1914ല്‍ ജപ്പാനില്‍ നിന്നുവന്ന ബാബാ ഗുര്‍ദത്ത് സിങ്ങുമായി ബന്ധപ്പെടുവാന്‍ ഇദ്ദേഹം നിയോഗിക്കപ്പെട്ടു. സെപ്.ല്‍ കൊളംബോയിലെത്തി. അവിടെ നിന്നും തിരിച്ച് പഞ്ചാബിലെത്തിയത് തികച്ചുമൊരു വിപ്ലവകാരിയായിട്ടാണ്. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഗ്രാമീണരുടെ ഇടയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഭായി പരമാനന്ദുമായി കൂട്ടുചേര്‍ന്നു കൈത്തോക്കുകള്‍ സമ്പാദിക്കാനായി ഇദ്ദേഹം ബംഗാളിലെത്തി. ബംഗാളില്‍ വച്ചു പ്രശസ്‌ത വിപ്ലവകാരികളായ വിഷ്‌ണുഗണേഷ് പിങ്‌ളി, സചീന്ദ്രനാഥ് സന്യാല്‍, റാഷ് ബിഹാരി ബോസ് എന്നിവരുമായി സൗഹൃദത്തിലായി. മീററ്റ്, അമ്പാല, ഫിറോസ്‌പൂര്‍, ലാഹോര്‍, റാവല്‍പിണ്ടി എന്നീ പാളയങ്ങളിലുള്ള പടയാളികളുമായി സന്ധിച്ച് സ്വാതന്ത്യ്രത്തിനുവേണ്ടി ബ്രിട്ടീഷുകാരോട് പടപൊരുതാന്‍ കര്‍ത്താര്‍സിങ് ആഹ്വാനം ചെയ്‌തു. ഇതിനിടയില്‍ പഞ്ചാബിലെ ഘദ്ദര്‍പാര്‍ട്ടിയുടെ ശക്തനായ നേതാവായിക്കഴിഞ്ഞിരുന്നു, ഇദ്ദേഹം. കൃപാല്‍സിങ് എന്ന ഒരാളുടെ ഒറ്റു മൂലം കര്‍ത്താര്‍സിങ്ങും അറുപതുസഖാക്കളും പൊലീസ് കസ്റ്റഡിയിലായി. 20-ാമത്തെ വയസ്സില്‍ രാജ്യദ്രാഹക്കുറ്റം ചുമത്തി ഇദ്ദേഹത്തെ കഴുവിലേറ്റി. ന്യായാധിപന്റെ മുമ്പില്‍ കര്‍ത്താര്‍ സിങ് നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്.