This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർദഷീർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: ==ആർദഷീർ== പേർഷ്യയിലെ സസാനിയ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. ഇസ്...) |
Mksol (സംവാദം | സംഭാവനകള്‍) (→ആർദഷീർ) |
||
വരി 1: | വരി 1: | ||
- | == | + | ==ആര്‍ദഷീര്‍== |
- | + | പേര്‍ഷ്യയിലെ സസാനിയ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. ഇസ്‌തഖിറിലുള്ള അനാഹിത ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ സസാനിന്റെ പുത്രനായ ബാബക്ക് (പാപക്ക്) പ്രസ്‌തുത ദേശത്ത് തന്റെ ആധിപത്യം സ്ഥാപിച്ചു. ബാബക്കിന്റെ മൂത്തപുത്രന്‍ ഷാപൂര്‍ കന്റെ നിര്യാണാനന്തരം അടുത്ത പുത്രനായ ആര്‍ദഷീര്‍ അധികാരത്തിൽ വന്നു. ഇദ്ദേഹം ഉദ്ദേശം എ.ഡി. 224 മുതൽ 241 വരെ ഭരണം നടത്തി എന്ന് കരുതപ്പെടുന്നു. | |
- | ഭരണാധികാരം ഏറ്റെടുത്ത | + | ഭരണാധികാരം ഏറ്റെടുത്ത ആര്‍ദഷീര്‍ അയൽരാജ്യങ്ങള്‍ ആക്രമിച്ചുകീഴടക്കാന്‍ തുടങ്ങി. കാര്‍മാനിയയും പേര്‍ഷ്യയുടെ വലിയൊരു ഭാഗവും കീഴടക്കിയ ഇദ്ദേഹം ആര്‍സസിയ വംശത്തിലെ ആര്‍ട്ടാബാനുസ് കഢ-മായി ഏറ്റുമുട്ടുകയും അദ്ദേഹത്തെ വധിച്ച് പാര്‍തിയയിൽ തന്റെ അധീശാധികാരം സ്ഥാപിക്കുകയും ചെയ്‌തു. ഇറാനികളുടെ "രാജാധിരാജ'നായിട്ടാണ് ആര്‍ദഷീര്‍ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. |
- | + | ആര്‍ദഷീര്‍ മെസപ്പൊട്ടേമിയ പിടിച്ചടക്കുകയും (230) സിറിയ ആക്രമിക്കുകയും ചെയ്‌തു; എങ്കിലും ഒടുവിൽ ആര്‍ദഷീറിന് മെസൊപ്പൊട്ടേമിയയിൽനിന്നു പിന്‍വാങ്ങേണ്ടിവന്നു (233). | |
- | അഹൂരമസ്‌ദയുടെ ഭക്തനായ | + | അഹൂരമസ്‌ദയുടെ ഭക്തനായ ആര്‍ദഷീര്‍ സരതുഷ്‌ട്രവിശ്വാസത്തെ തന്റെ സാമ്രാജ്യത്തിലെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും അതിനെ എതിര്‍ത്തവരെ പീഡിപ്പിക്കുകയും ചെയ്‌തു. പേര്‍ഷ്യയുടെ പഴയ കീര്‍ത്തി വീണ്ടെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു ഇദ്ദേഹം. |
- | സസാനിയ കാലഘട്ട(212651)ത്തോടുകൂടി ഇറാനിയന്‍ രാഷ്‌ട്രീയശക്തിക്ക് | + | സസാനിയ കാലഘട്ട(212651)ത്തോടുകൂടി ഇറാനിയന്‍ രാഷ്‌ട്രീയശക്തിക്ക് പുനര്‍ജീവന്‍ ലഭിച്ചു. തത്‌ഫലമായി പാര്‍തിയന്‍ സമ്പ്രദായത്തിന്റെ സ്ഥാനത്ത് ഒരുറച്ച കേന്ദ്രീകൃതഭരണം സ്ഥാപിക്കുവാന്‍ സാധിച്ചു. അക്കമീനിയന്‍ സാമ്രാജ്യത്തിന്റെ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിൽ പുതിയ രാജവംശം ശ്രദ്ധകേന്ദ്രീകരിച്ചു. |
- | + | ആര്‍ദഷീറിന്റെ അവസാനകാലങ്ങളിൽ അദ്ദേഹത്തിന്റെ പുത്രന്‍ ഷാപൂര്‍ ഭരണകാര്യങ്ങളിൽ സഹകരിച്ചു. ആര്‍ദഷീറിന്റെ നിര്യാണത്തിനുശേഷം ഷാപൂര്‍ ക രാജാവായി. | |
- | ഈ പേരിൽ മറ്റ് രണ്ട് | + | ഈ പേരിൽ മറ്റ് രണ്ട് രാജാക്കന്മാര്‍കൂടി പേര്‍ഷ്യ ഭരിച്ചിരുന്നു. ആര്‍ദഷീര്‍ കക, എ.ഡി. 379 മുതൽ 383 വരെ പേര്‍ഷ്യ ഭരിച്ചു. 628 മുതൽ 629 വരെ പേര്‍ഷ്യ ഭരിച്ച രാജാവായിരുന്നു ആര്‍ദഷീര്‍ III. |
- | (എം.പി. | + | (എം.പി. അബ്‌ദുര്‍റഹിമാന്‍) |
10:57, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആര്‍ദഷീര്‍
പേര്‍ഷ്യയിലെ സസാനിയ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. ഇസ്‌തഖിറിലുള്ള അനാഹിത ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ സസാനിന്റെ പുത്രനായ ബാബക്ക് (പാപക്ക്) പ്രസ്‌തുത ദേശത്ത് തന്റെ ആധിപത്യം സ്ഥാപിച്ചു. ബാബക്കിന്റെ മൂത്തപുത്രന്‍ ഷാപൂര്‍ കന്റെ നിര്യാണാനന്തരം അടുത്ത പുത്രനായ ആര്‍ദഷീര്‍ അധികാരത്തിൽ വന്നു. ഇദ്ദേഹം ഉദ്ദേശം എ.ഡി. 224 മുതൽ 241 വരെ ഭരണം നടത്തി എന്ന് കരുതപ്പെടുന്നു. ഭരണാധികാരം ഏറ്റെടുത്ത ആര്‍ദഷീര്‍ അയൽരാജ്യങ്ങള്‍ ആക്രമിച്ചുകീഴടക്കാന്‍ തുടങ്ങി. കാര്‍മാനിയയും പേര്‍ഷ്യയുടെ വലിയൊരു ഭാഗവും കീഴടക്കിയ ഇദ്ദേഹം ആര്‍സസിയ വംശത്തിലെ ആര്‍ട്ടാബാനുസ് കഢ-മായി ഏറ്റുമുട്ടുകയും അദ്ദേഹത്തെ വധിച്ച് പാര്‍തിയയിൽ തന്റെ അധീശാധികാരം സ്ഥാപിക്കുകയും ചെയ്‌തു. ഇറാനികളുടെ "രാജാധിരാജ'നായിട്ടാണ് ആര്‍ദഷീര്‍ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്.
ആര്‍ദഷീര്‍ മെസപ്പൊട്ടേമിയ പിടിച്ചടക്കുകയും (230) സിറിയ ആക്രമിക്കുകയും ചെയ്‌തു; എങ്കിലും ഒടുവിൽ ആര്‍ദഷീറിന് മെസൊപ്പൊട്ടേമിയയിൽനിന്നു പിന്‍വാങ്ങേണ്ടിവന്നു (233).
അഹൂരമസ്‌ദയുടെ ഭക്തനായ ആര്‍ദഷീര്‍ സരതുഷ്‌ട്രവിശ്വാസത്തെ തന്റെ സാമ്രാജ്യത്തിലെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും അതിനെ എതിര്‍ത്തവരെ പീഡിപ്പിക്കുകയും ചെയ്‌തു. പേര്‍ഷ്യയുടെ പഴയ കീര്‍ത്തി വീണ്ടെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു ഇദ്ദേഹം.
സസാനിയ കാലഘട്ട(212651)ത്തോടുകൂടി ഇറാനിയന്‍ രാഷ്‌ട്രീയശക്തിക്ക് പുനര്‍ജീവന്‍ ലഭിച്ചു. തത്‌ഫലമായി പാര്‍തിയന്‍ സമ്പ്രദായത്തിന്റെ സ്ഥാനത്ത് ഒരുറച്ച കേന്ദ്രീകൃതഭരണം സ്ഥാപിക്കുവാന്‍ സാധിച്ചു. അക്കമീനിയന്‍ സാമ്രാജ്യത്തിന്റെ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിൽ പുതിയ രാജവംശം ശ്രദ്ധകേന്ദ്രീകരിച്ചു. ആര്‍ദഷീറിന്റെ അവസാനകാലങ്ങളിൽ അദ്ദേഹത്തിന്റെ പുത്രന്‍ ഷാപൂര്‍ ഭരണകാര്യങ്ങളിൽ സഹകരിച്ചു. ആര്‍ദഷീറിന്റെ നിര്യാണത്തിനുശേഷം ഷാപൂര്‍ ക രാജാവായി.
ഈ പേരിൽ മറ്റ് രണ്ട് രാജാക്കന്മാര്‍കൂടി പേര്‍ഷ്യ ഭരിച്ചിരുന്നു. ആര്‍ദഷീര്‍ കക, എ.ഡി. 379 മുതൽ 383 വരെ പേര്‍ഷ്യ ഭരിച്ചു. 628 മുതൽ 629 വരെ പേര്‍ഷ്യ ഭരിച്ച രാജാവായിരുന്നു ആര്‍ദഷീര്‍ III. (എം.പി. അബ്‌ദുര്‍റഹിമാന്‍)