This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറിച്യർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുറിച്യർ)
(കുറിച്യർ)
വരി 3: വരി 3:
കേരളത്തിലെ ഒരു ആദിമജനവർഗം. വയനാട്ടിലും തലശ്ശേരി താലൂക്കിലെ കണ്ണവംകാടുകളിലുമാണ്‌  ഇവർ കേന്ദ്രീകരിച്ചിരിക്കുന്നത്‌. 2001-ലെ സെന്‍സസ്‌ പ്രകാരം കേരളത്തിലെ ട്രബൽ ജനസംഖ്യയിൽ രണ്ടാമത്‌ നിൽക്കുന്നത്‌ കുറിച്യരാണ്‌. 32,746 അംഗങ്ങളുള്ള ഇവർ മൊത്തം പട്ടികവർഗങ്ങളുടെ ഒന്‍പതു ശതമാനം വരും. ഇവരിൽ 14 വയസ്സുവരെയുള്ള കുട്ടികളിൽ 87.9 ശതമാനം പേരും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്നുണ്ട്‌. നായാട്ടിൽ അതീവ നിപുണരായ ഇവർ ഇന്നും കവിണയും വില്ലും അമ്പും ഉപയോഗിച്ച്‌ മൃഗങ്ങളെ വേട്ടയാടാറുണ്ട്‌. എന്നാൽ വനം-വന്യജീവി സംരക്ഷണ നിയമങ്ങള്‍ അവരുടെ ജീവിതത്തെ മാറ്റിത്തീർത്തിട്ടുണ്ട്‌. ഇന്ന്‌ മുഖ്യമായും കുറിച്യരുടെ ജീവനോപാധി കൃഷിയും കൂലിത്തൊഴിലുകളുമാണ്‌.
കേരളത്തിലെ ഒരു ആദിമജനവർഗം. വയനാട്ടിലും തലശ്ശേരി താലൂക്കിലെ കണ്ണവംകാടുകളിലുമാണ്‌  ഇവർ കേന്ദ്രീകരിച്ചിരിക്കുന്നത്‌. 2001-ലെ സെന്‍സസ്‌ പ്രകാരം കേരളത്തിലെ ട്രബൽ ജനസംഖ്യയിൽ രണ്ടാമത്‌ നിൽക്കുന്നത്‌ കുറിച്യരാണ്‌. 32,746 അംഗങ്ങളുള്ള ഇവർ മൊത്തം പട്ടികവർഗങ്ങളുടെ ഒന്‍പതു ശതമാനം വരും. ഇവരിൽ 14 വയസ്സുവരെയുള്ള കുട്ടികളിൽ 87.9 ശതമാനം പേരും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്നുണ്ട്‌. നായാട്ടിൽ അതീവ നിപുണരായ ഇവർ ഇന്നും കവിണയും വില്ലും അമ്പും ഉപയോഗിച്ച്‌ മൃഗങ്ങളെ വേട്ടയാടാറുണ്ട്‌. എന്നാൽ വനം-വന്യജീവി സംരക്ഷണ നിയമങ്ങള്‍ അവരുടെ ജീവിതത്തെ മാറ്റിത്തീർത്തിട്ടുണ്ട്‌. ഇന്ന്‌ മുഖ്യമായും കുറിച്യരുടെ ജീവനോപാധി കൃഷിയും കൂലിത്തൊഴിലുകളുമാണ്‌.
-
[[ചിത്രം:Vol7p741_tribalfest.jpg|thumb|]]
+
[[ചിത്രം:Vol7p741_tribalfest.jpg|thumb|അമ്പെയ്‌ത്ത്‌ പരിശീലിക്കുന്ന കുറിച്യർ]]
"കുറിച്യർ' എന്ന പേരിന്റെ ഉദ്‌ഭവത്തെപ്പറ്റി പല അഭിപ്രായങ്ങളുണ്ട്‌. അമ്പുംവില്ലും പ്രയോഗിക്കുന്നതിൽ അതുല്യരായതുകൊണ്ടാണ്‌ ഇവരെ കുറിച്യരെന്നു വിളിക്കുന്നതെന്നും നെറ്റിയിലും മാറിലും കുറി പൂശുന്നതുകൊണ്ടാണ്‌ ഇവർ കുറിച്യരായതെന്നും തീയതി കുറിച്ച്‌ നായാട്ടിനുപോകുന്ന പതിവുള്ളതുകൊണ്ടാണ്‌ ഇവർക്ക്‌ കുറിച്യർ എന്ന പേരു വന്നതെന്നും ഒക്കെയാണ്‌ വിവിധാഭിപ്രായങ്ങള്‍. എന്നാൽ പഴശ്ശി രാജാവ്‌ കല്‌പിച്ചു നല്‌കിയതാണ്‌ ഈ പേര്‌ എന്നാണ്‌ കുറിച്യർ അവകാശപ്പെടുന്നത്‌. ഗറില്ലാ സമരമുറ വശമായിരുന്ന കുറിച്യർ പഴശ്ശിരാജാവിന്റെ വിശ്വസ്‌ത ഭടന്മാരായിരുന്നു. ബ്രിട്ടീഷുകാർക്കെതിരായി പടപൊരുതുന്നതിനുവേണ്ടി വയനാട്ടിൽ ഇവർ താവളമടിച്ചിരുന്ന സ്ഥലം കുറിച്യാട്ട്‌ എന്ന പേരിലാണ്‌ ഇന്നും അറിയപ്പെടുന്നത്‌.
"കുറിച്യർ' എന്ന പേരിന്റെ ഉദ്‌ഭവത്തെപ്പറ്റി പല അഭിപ്രായങ്ങളുണ്ട്‌. അമ്പുംവില്ലും പ്രയോഗിക്കുന്നതിൽ അതുല്യരായതുകൊണ്ടാണ്‌ ഇവരെ കുറിച്യരെന്നു വിളിക്കുന്നതെന്നും നെറ്റിയിലും മാറിലും കുറി പൂശുന്നതുകൊണ്ടാണ്‌ ഇവർ കുറിച്യരായതെന്നും തീയതി കുറിച്ച്‌ നായാട്ടിനുപോകുന്ന പതിവുള്ളതുകൊണ്ടാണ്‌ ഇവർക്ക്‌ കുറിച്യർ എന്ന പേരു വന്നതെന്നും ഒക്കെയാണ്‌ വിവിധാഭിപ്രായങ്ങള്‍. എന്നാൽ പഴശ്ശി രാജാവ്‌ കല്‌പിച്ചു നല്‌കിയതാണ്‌ ഈ പേര്‌ എന്നാണ്‌ കുറിച്യർ അവകാശപ്പെടുന്നത്‌. ഗറില്ലാ സമരമുറ വശമായിരുന്ന കുറിച്യർ പഴശ്ശിരാജാവിന്റെ വിശ്വസ്‌ത ഭടന്മാരായിരുന്നു. ബ്രിട്ടീഷുകാർക്കെതിരായി പടപൊരുതുന്നതിനുവേണ്ടി വയനാട്ടിൽ ഇവർ താവളമടിച്ചിരുന്ന സ്ഥലം കുറിച്യാട്ട്‌ എന്ന പേരിലാണ്‌ ഇന്നും അറിയപ്പെടുന്നത്‌.

06:08, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുറിച്യർ

കേരളത്തിലെ ഒരു ആദിമജനവർഗം. വയനാട്ടിലും തലശ്ശേരി താലൂക്കിലെ കണ്ണവംകാടുകളിലുമാണ്‌ ഇവർ കേന്ദ്രീകരിച്ചിരിക്കുന്നത്‌. 2001-ലെ സെന്‍സസ്‌ പ്രകാരം കേരളത്തിലെ ട്രബൽ ജനസംഖ്യയിൽ രണ്ടാമത്‌ നിൽക്കുന്നത്‌ കുറിച്യരാണ്‌. 32,746 അംഗങ്ങളുള്ള ഇവർ മൊത്തം പട്ടികവർഗങ്ങളുടെ ഒന്‍പതു ശതമാനം വരും. ഇവരിൽ 14 വയസ്സുവരെയുള്ള കുട്ടികളിൽ 87.9 ശതമാനം പേരും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്നുണ്ട്‌. നായാട്ടിൽ അതീവ നിപുണരായ ഇവർ ഇന്നും കവിണയും വില്ലും അമ്പും ഉപയോഗിച്ച്‌ മൃഗങ്ങളെ വേട്ടയാടാറുണ്ട്‌. എന്നാൽ വനം-വന്യജീവി സംരക്ഷണ നിയമങ്ങള്‍ അവരുടെ ജീവിതത്തെ മാറ്റിത്തീർത്തിട്ടുണ്ട്‌. ഇന്ന്‌ മുഖ്യമായും കുറിച്യരുടെ ജീവനോപാധി കൃഷിയും കൂലിത്തൊഴിലുകളുമാണ്‌.

അമ്പെയ്‌ത്ത്‌ പരിശീലിക്കുന്ന കുറിച്യർ

"കുറിച്യർ' എന്ന പേരിന്റെ ഉദ്‌ഭവത്തെപ്പറ്റി പല അഭിപ്രായങ്ങളുണ്ട്‌. അമ്പുംവില്ലും പ്രയോഗിക്കുന്നതിൽ അതുല്യരായതുകൊണ്ടാണ്‌ ഇവരെ കുറിച്യരെന്നു വിളിക്കുന്നതെന്നും നെറ്റിയിലും മാറിലും കുറി പൂശുന്നതുകൊണ്ടാണ്‌ ഇവർ കുറിച്യരായതെന്നും തീയതി കുറിച്ച്‌ നായാട്ടിനുപോകുന്ന പതിവുള്ളതുകൊണ്ടാണ്‌ ഇവർക്ക്‌ കുറിച്യർ എന്ന പേരു വന്നതെന്നും ഒക്കെയാണ്‌ വിവിധാഭിപ്രായങ്ങള്‍. എന്നാൽ പഴശ്ശി രാജാവ്‌ കല്‌പിച്ചു നല്‌കിയതാണ്‌ ഈ പേര്‌ എന്നാണ്‌ കുറിച്യർ അവകാശപ്പെടുന്നത്‌. ഗറില്ലാ സമരമുറ വശമായിരുന്ന കുറിച്യർ പഴശ്ശിരാജാവിന്റെ വിശ്വസ്‌ത ഭടന്മാരായിരുന്നു. ബ്രിട്ടീഷുകാർക്കെതിരായി പടപൊരുതുന്നതിനുവേണ്ടി വയനാട്ടിൽ ഇവർ താവളമടിച്ചിരുന്ന സ്ഥലം കുറിച്യാട്ട്‌ എന്ന പേരിലാണ്‌ ഇന്നും അറിയപ്പെടുന്നത്‌.

തങ്ങള്‍ ഏറ്റവും ഉയർന്ന വർഗക്കാരാണെന്നും മലനമ്പൂതിരിമാരാണെന്നും നായാടികളായ കുറിച്യർ സ്വയം വിശ്വസിക്കുന്നു. നമ്പൂതിരിമാരൊഴികെ മറ്റെല്ലാ സമുദായക്കാരുമായും ഇക്കൂട്ടർ ഇന്നും അയിത്തമാചരിച്ചുവരുന്നുണ്ട്‌. അന്യജാതിക്കാരെ തങ്ങളുടെ മുളങ്കുടിലുകള്‍ തൊടാന്‍പോലും ഇവർ സമ്മതിക്കാറില്ല. ഓരോ ജാതിക്കും ഓരോ തോതിൽ ഇവർ അയിത്തം കല്‌പിക്കുന്നു. ഒരു പുലയന്‍ സു. 16 മീറ്ററിനുള്ളിൽ നിന്നാൽ കുറിച്യന്‌ അയിത്തദോഷമുണ്ടാകും; ദോഷം നീങ്ങാന്‍ 16 പ്രാവശ്യം മുങ്ങിക്കുളിക്കണം; ഋതുസ്‌നാനം കഴിഞ്ഞുവരുന്ന ഒരു കുറിച്യയുവതി ഒരു പണിയനെ ദൂരെയെങ്ങാനും കണ്ടുപോയാൽ അവള്‍ പ്രത്യേകമായി കെട്ടിയുണ്ടാക്കിയ കുടിലിൽ ആരുടെയും കണ്ണിൽപ്പെടാതെ ഒറ്റയ്‌ക്കു കഴിയണം; അവള്‍ക്ക്‌ ഏഴു ദിവസത്തേക്ക്‌ ജലപാനംപോലും നിഷിദ്ധമാണ്‌. ക്രൂരമായ മറ്റു പ്രായശ്ചിത്തങ്ങളും അനുഷ്‌ഠിക്കേണ്ടതായുണ്ട്‌. അയിത്തം ആചരിക്കുന്നതിൽ വീഴ്‌ചവരുത്തുന്നവർക്ക്‌ ജാതിഭ്രഷ്‌ട്‌ കല്‌പിക്കപ്പെടുന്നു. അങ്ങനെയുള്ളവർ അമ്പും വില്ലും മാത്രം കൈയിലെടുത്തുകൊണ്ട്‌ പുറത്തുപോകുകയാണ്‌ പതിവ്‌. ഇങ്ങനെ ഭ്രഷ്‌ടരാക്കപ്പെടുന്നവരുമായും ശുദ്ധ കുറിച്യർ പിന്നീട്‌ അയിത്തമാചരിക്കും. വളരെക്കാലം മുമ്പ്‌ സമതലപ്രദേശങ്ങളിൽനിന്നു മലമ്പ്രദേശങ്ങളിൽ കൃഷി നടത്താനായി കുടിയേറിപ്പാർത്ത നാട്ടുകാരുടെ സന്തതിപരമ്പരകളാണ്‌ ഇവരെന്ന്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഇവരുടെ പൂർവികന്മാർ വയനാട്ടിലെ വേടരാജാക്കന്മാരെ കീഴടക്കാനായി കോട്ടയം കുറുമ്പ്രനാടു രാജാക്കന്മാരെ സഹായിക്കാന്‍ തിരുവിതാംകൂർ ഭാഗത്തുനിന്നുവന്ന നായർ പടയാളികളായിരുന്നു എന്നും ഒരു അഭിപ്രായമുണ്ട്‌. യുദ്ധം ജയിച്ചതിനുശേഷം ഇവർ സ്വന്തം നാടുകളിലേക്കു തിരിച്ചുചെന്നപ്പോള്‍, തെക്കുള്ളവർ വടക്കോട്ടു പോയാൽ അശുദ്ധരായിത്തീരുമെന്ന അക്കാലത്തെ ആചാരമനുസരിച്ച്‌ അശുദ്ധരായിത്തീർന്ന അവരെ ജാതിയിൽ നിന്നു പുറത്താക്കി. അവർ കോട്ടയം രാജാവിനെ അഭയം പ്രാപിക്കുകയും രാജാവ്‌ കൃഷിചെയ്‌തു ജീവിക്കാനായി കാടുകളും മലകളും അവർക്ക്‌ അനുവദിച്ചുകൊടുക്കുകയും ചെയ്‌തുവെന്നാണ്‌ ഐതിഹ്യം. കുറിച്യകുടുംബങ്ങള്‍ മലകളിൽ അങ്ങിങ്ങായി മുളങ്കുടിലുകള്‍ വച്ചുകെട്ടിയാണ്‌ താമസിക്കുന്നത്‌. മണ്ണിൽ മുളങ്കീറുകള്‍ വരിവരിയായി കുത്തിനിർത്തി അവയ്‌ക്കു മീതെ കുറച്ചു മുളകള്‍ ചരിച്ചുകെട്ടി ഓടപ്പുല്ലു മേഞ്ഞാണ്‌ കുടിലുകള്‍ നിർമിച്ചിരിക്കുന്നത്‌. സർക്കാർ പദ്ധതികള്‍വഴി ആധുനികമായ വീടുകള്‍ പണികഴിക്കുകയും ഉപയോഗിക്കുകയും ചെയ്‌തുവരുന്നുണ്ട്‌. ഇത്‌ പഴയമട്ടിലുള്ള ഗൃഹനിർമാണരീതികള്‍ ഉപേക്ഷിക്കാന്‍ അവരെ പ്രരിപ്പിക്കുന്നുണ്ട്‌. പുരുഷന്മാർ കാട്ടിൽ നായാട്ടിലും സ്‌ത്രീകള്‍ മലഞ്ചെരുവുകളിൽ കൃഷിപ്പണികളിലും ഏർപ്പെടുന്നു. സർക്കാർ ജോലികള്‍, നിർമാണപ്രവർത്തനങ്ങള്‍, മറ്റ്‌ കൂലിപ്പണികള്‍ തുടങ്ങിയവ ഇന്ന്‌ ഇവരുടെ ഉപജീവനമാർഗമായി മാറിയിട്ടുണ്ട്‌.

കുട്ടികളെ പള്ളിക്കൂടങ്ങളിൽ അയച്ചാൽ ദൈവം കോപിക്കുമെന്നായിരുന്നു ഇവരുടെ വിശ്വാസം. പെണ്‍കുട്ടികളെ അയച്ചാൽ ദൈവകോപം പതിന്മടങ്ങാകും. എന്നാൽ ഇത്തരം വിശ്വാസങ്ങള്‍ മാറുകയും നല്ലൊരു ശതമാനം സാക്ഷരരാവുകയും ചെയ്‌തിട്ടുണ്ട്‌. വിദ്യാഭ്യാസകാര്യത്തിൽ മലയരയർ കഴിഞ്ഞാൽ തൊട്ടുപിന്നിലായാണ്‌ കുറിച്യരുടെ സ്ഥാനം. കുറിച്യരുടെ തലവനെ മൂപ്പനെന്നും മൂത്ത പണിക്കനെന്നും വിളിക്കുന്നു. "പിട്ടന്‍' എന്നാണ്‌ വയനാട്ടിലെ കുറിച്യരുടെ മൂപ്പന്‍ അറിയപ്പെടുന്നത്‌. അധികാരചിഹ്നമായി വെള്ളിപ്പിടിയുള്ള ഒരു കത്തി മൂപ്പന്റെ അരയിൽ തിരുകിയിരിക്കും. ഒരു മൂപ്പന്റെ കാലശേഷം ആ കത്തി അനന്തരാവകാശിക്കു ലഭിക്കുന്നു. "തെയ്യാടി' എന്ന പേരിൽ അറിയപ്പെടുന്ന മന്ത്രവാദി കുറിച്യരുടെ ഇടയിൽ സർവശക്തനാണ്‌. മൂപ്പന്റെ ചെലവ്‌ സമുദായം വഹിക്കേണ്ടതില്ല; എന്നാൽ തെയ്യാടിയുടെ ചെലവ്‌ വഹിക്കണമെന്നാണ്‌ വ്യവസ്ഥ. മൂപ്പന്റെയും മന്ത്രവാദിയുടെയും പിന്തുടർച്ചാവകാശം പരമ്പരാഗതമല്ല. മലദൈവങ്ങളാണ്‌ അവരെ തിരഞ്ഞെടുക്കുന്നതെന്ന്‌ കുറിച്യർ വിശ്വസിക്കുന്നു. ഒരു മൂപ്പന്റെ മരണശേഷം മുതിർന്നവർ മലദൈവത്തിന്റെ സന്നിധിയിൽ ചെന്ന്‌ പ്രാർഥിക്കുകയും കർമങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഉറഞ്ഞുതുള്ളുന്ന ആളെയാണ്‌ അടുത്ത മൂപ്പനായി അംഗീകരിക്കുന്നത്‌. കണ്ണവംകാട്ടിലെ കുറിച്യർ നരിക്കോടു മലയിലെ ക്ഷേത്രത്തിലും വയനാട്ടിലെ കുറിച്യർ പയ്യോളി ക്ഷേത്രത്തിലുമാണ്‌ പൂജാവഴിപാടുകള്‍ നടത്തുന്നത്‌. ഇവർക്ക്‌ മലോന്‍ദൈവം, മലക്കാരിദൈവം, മുത്തപ്പന്‍, ഭദ്രകാളി, ഭഗവതി എന്നിങ്ങനെ പല ദൈവങ്ങളുണ്ട്‌. മലോന്‍ദൈവം അയിത്തക്കാര്യങ്ങളും മലക്കാരി ദൈവം നായാട്ടുകാര്യങ്ങളും ശ്രദ്ധിക്കുന്നു എന്നാണ്‌ ഇവരുടെ വിശ്വാസം. കുറിച്യരുടെ ഇടയിൽ നിർബന്ധമായും ആചരിച്ചുവരുന്ന ഒരു ചടങ്ങാണ്‌ താലികെട്ടു കല്യാണം. പെണ്‍കുട്ടി ഋതുമതിയാകുന്നതിനു മുമ്പു തന്നെ ഈ ചടങ്ങു നടത്തപ്പെടുന്നു. പെണ്ണിന്റെ അച്ഛനോ അമ്മാവനോ ആയിരിക്കും താലി കെട്ടുന്നത്‌. കല്യാണാലോചനകള്‍ നടത്തുവാനുള്ള അവകാശം അമ്മാവന്മാർക്കു മാത്രമുള്ളതാണ്‌. ചെറുക്കന്റെ അമ്മാവന്‍ കൊടുക്കുന്ന അഞ്ചു വെറ്റില പെണ്ണിന്റെ അമ്മാവന്‍ സ്വീകരിച്ചാൽ വിവാഹം തീർച്ചയാക്കിയതായി കണക്കാക്കും. വിവാഹദിവസം വരന്‍ അമ്പും വില്ലും ഏന്തിക്കൊണ്ട്‌ പരിവാരസമേതം വധൂഗൃഹത്തിലെത്തി വധുവിനും വധുവിന്റെ അമ്മയ്‌ക്കും പുടവയും മറ്റു സമ്മാനങ്ങളും കൊടുക്കുന്നു. കുറിച്യരുടെ വിവാഹച്ചടങ്ങുകളിൽ വളരെ വിചിത്രമായ ഒരു നടപടിയുണ്ട്‌. വിവാഹത്തിനുമുമ്പ്‌ വധു അന്യപുരുഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം വിവാഹസദസ്സിനു മുമ്പാകെ തുറന്നു പറയുവാന്‍ ആവശ്യപ്പെടുന്നു. പരസ്യമായി കുറ്റസമ്മതം നടത്തിയാൽ അവളുടെ കുറ്റം ക്ഷമിക്കാന്‍ കാരണവന്മാർ മലോന്‍ ദൈവത്തെ വിളിച്ചു പ്രാർഥിക്കും. പിന്നീട്‌ എല്ലാവരുംകൂടി വരന്റെ ഗൃഹത്തിലേക്കു പുറപ്പെടുന്നു. അവിടെവച്ചാണ്‌ താലികെട്ടും സദ്യയും നടത്തുന്നത്‌. വിവാഹത്തിൽ മുറപ്പെണ്ണിനു മുന്‍ഗണന നല്‌കാറുണ്ട്‌. മരുമക്കത്തായമാണ്‌ കുറിച്യരുടെ ദായക്രമമെങ്കിലും വിവാഹത്തിനുശേഷം വധു വരന്റെതന്നെ വീട്ടിൽ താമസിക്കണമെന്നാണ്‌ ആചാരം. വിവാഹമോചനം, പുനർവിവാഹം, വിധവാവിവാഹം, ബഹുഭാര്യാത്വം തുടങ്ങിയവ കുറിച്യരുടെ ഇടയിൽ സാധാരണമാണ്‌.

കുട്ടി ജനിച്ച്‌ രണ്ടാംദിവസംതന്നെ അതിന്‌ കള്ളും മീനും ചോറും കറിയും തൊട്ടുകൊടുക്കും. അന്നുതന്നെ പേരുമിടും. കുട്ടി ആണാണെങ്കിൽ വില്ലുകുലച്ച്‌ ഞാണൊലി കേള്‍പ്പിക്കും; പെണ്ണാണെങ്കിൽ ചൂലെടുത്തു മുറത്തിലടിച്ചു ശബ്‌ദമുണ്ടാക്കും. കുട്ടി ജനിച്ചാൽ വാലായ്‌മ (ആശൗചം) കഴിയുന്നതുവരെ അച്ഛന്‍ കുട്ടിയെ കാണാന്‍ പാടില്ല. മരിച്ചാൽ ശവം മറവുചെയ്യുകയാണ്‌ പതിവ്‌. പുരുഷന്മാരുടെ കുഴിമാടത്തിനു മുകളിൽ അമ്പും വില്ലും സ്‌ത്രീയുടെ കുഴിമാടത്തിൽ മീന്‍പിടിക്കുന്ന ചൂണ്ടയും വയ്‌ക്കും. മരണാനന്തര കർമങ്ങള്‍ നിർവഹിക്കാനുള്ള ചുമതല അനന്തരവനാണ്‌. മരണാനന്തരം പതിനൊന്നു ദിവസത്തെ പുല ആചരിക്കുന്ന പതിവുണ്ട്‌.

പുരുഷന്മാർ കാതിൽ കടുക്കനും സ്‌ത്രീകള്‍ കാതിലോലയും അണിയുന്നു. പുരുഷന്മാരിൽ ചിലർ കുടുമ വളർത്താറുണ്ട്‌. സ്‌ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ കൂടുതലാകുന്നു. ആധുനികമായ ജീവിതരീതികള്‍ കുറിച്യരിലും കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്‌. വസ്‌ത്രധാരണരീതികള്‍, തൊഴിൽ, ആചാരങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇതുകാണാന്‍ കഴിയും. ഇവരുടെ ഭാഷ മലയാളമാണെങ്കിലും ഉച്ചാരണത്തിന്റെ പ്രത്യേകതകള്‍കൊണ്ട്‌ മറ്റുള്ളവർക്ക്‌ ദുർഗ്രഹമാണ്‌. കാടുകള്‍ വെട്ടിത്തെളിച്ചു പുനം കൃഷി (Shifting cultivation) നടത്തിപ്പോന്നിരുന്ന ഇവർക്ക്‌ ഇപ്പോള്‍ കൃഷിക്കാവശ്യമായ ഭൂമി ലഭിക്കാറില്ല. ഗവണ്‍മെന്റ്‌ പതിച്ചുകൊടുത്ത ഭൂമികൊണ്ട്‌ തൃപ്‌തിപ്പെടുവാന്‍ ഇവർ നിർബന്ധിതരായിരിക്കുകയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍