This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃപലാനി, ആചാര്യ ജെ.ബി. (1888 - 1982)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കൃപലാനി, ആചാര്യ ജെ.ബി. (1888 - 1982) == സ്വാതന്ത്ര്യസമര നേതാവും പ്രമുഖ...)
(കൃപലാനി, ആചാര്യ ജെ.ബി. (1888 - 1982))
വരി 1: വരി 1:
== കൃപലാനി, ആചാര്യ ജെ.ബി. (1888 - 1982) ==
== കൃപലാനി, ആചാര്യ ജെ.ബി. (1888 - 1982) ==
-
 
+
[[ചിത്രം:Vol7p852_J._B._Kripalani.jpg|thumb|]]
സ്വാതന്ത്ര്യസമര നേതാവും പ്രമുഖ ഗാന്ധിയനും. ആചാര്യ കൃപലാനി എന്ന പേരിലാണ്‌ പരക്കെ അറിയപ്പെടുന്നത്‌. ജീവത്‌  റാം ഭഗവന്‍ ദാസ്‌ കൃപലാനി എന്നാണ്‌ മുഴുവന്‍ പേര്‌. സിന്‍ഡ്‌ പ്രവിശ്യയിലെ തലസ്ഥാനമായിരുന്ന ഹൈദരാബാദിലെ ഉപരിമധ്യവർഗത്തിൽപ്പെട്ട ക്ഷത്രിയകുടുംബത്തിൽ ജനിച്ചു. പിതാവായ ക.ക. ഭഗവന്‍ ദാസ്‌ ഒരു തഹസിൽദാർ ആയിരുന്നു. കൃപലാനിക്ക്‌ ആറ്‌ സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. സിന്‍ഡിൽനിന്ന്‌ മെട്രിക്കുലേഷന്‍ പാസായ കൃപലാനി ബോംബെയിലെ വിൽസണ്‍ കോളജിൽ ചേർന്നു. ബംഗാള്‍വിഭജനത്തിന്റെ കാലമായിരുന്നു അത്‌. വിദ്യാർഥികളുടെ ഇടയിലെ അസ്വസ്ഥത കൃപലാനിയെയും ബാധിച്ചു. ഇദ്ദേഹത്തിനു കറാച്ചിയിലെ ഡി.ജെ. സിന്‍ഡ്‌ കോളജിലേക്കു വിടുതൽ വാങ്ങി പോകേണ്ടിവന്നു. അവിടെ നിന്നും പുറത്തായ കൃപലാനി പൂണെയിൽ ദേശീയവാദികളുടെ നേതൃത്വത്തിലുള്ള ഫെർഗൂസന്‍ കോളജിൽ ചേർന്നു. 1908-ൽ ബിരുദം നേടി. പില്‌ക്കാലത്ത്‌ ചരിത്രത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും മാസ്റ്റർ ബിരുദം സമ്പാദിച്ചു. 1912 മുതൽ 17 വരെ ബിഹാറിലെ മുസാഫർപൂർ കോളജിൽ ഇംഗ്ലീഷിന്റെയും ചരിത്രത്തിന്റെയും പ്രാഫസറായും 1919-20-ൽ ബനാറസ്‌ സർവകലാശാലയിൽ പൊളിറ്റിക്‌സ്‌ പ്രാഫസറായും ജോലിനോക്കി. 1920 മുതൽ 27 വരെ ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത്‌ വിദ്യാപീഠത്തിന്റെ പ്രിന്‍സിപ്പലായിരുന്നു. 1927 മുതൽ ഇദ്ദേഹം ആശ്രമവൃത്തിയിലും കോണ്‍ഗ്രസ്‌ രാഷ്‌ട്രീയപ്രസ്ഥാനത്തിലും പൂർണമായും മുഴുകി. ഗുജറാത്ത്‌ വിദ്യാപീഠത്തിൽ പ്രവർത്തിക്കുമ്പോഴാണ്‌ ആചാര്യ എന്ന പദവി ലഭിച്ചത്‌. സഹരാഷ്‌ട്രീയ പ്രവർത്തകരുടെ ഇടയിൽ ഇദ്ദേഹം "ദാദാ' എന്ന്‌ അറിയപ്പെട്ടു.
സ്വാതന്ത്ര്യസമര നേതാവും പ്രമുഖ ഗാന്ധിയനും. ആചാര്യ കൃപലാനി എന്ന പേരിലാണ്‌ പരക്കെ അറിയപ്പെടുന്നത്‌. ജീവത്‌  റാം ഭഗവന്‍ ദാസ്‌ കൃപലാനി എന്നാണ്‌ മുഴുവന്‍ പേര്‌. സിന്‍ഡ്‌ പ്രവിശ്യയിലെ തലസ്ഥാനമായിരുന്ന ഹൈദരാബാദിലെ ഉപരിമധ്യവർഗത്തിൽപ്പെട്ട ക്ഷത്രിയകുടുംബത്തിൽ ജനിച്ചു. പിതാവായ ക.ക. ഭഗവന്‍ ദാസ്‌ ഒരു തഹസിൽദാർ ആയിരുന്നു. കൃപലാനിക്ക്‌ ആറ്‌ സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. സിന്‍ഡിൽനിന്ന്‌ മെട്രിക്കുലേഷന്‍ പാസായ കൃപലാനി ബോംബെയിലെ വിൽസണ്‍ കോളജിൽ ചേർന്നു. ബംഗാള്‍വിഭജനത്തിന്റെ കാലമായിരുന്നു അത്‌. വിദ്യാർഥികളുടെ ഇടയിലെ അസ്വസ്ഥത കൃപലാനിയെയും ബാധിച്ചു. ഇദ്ദേഹത്തിനു കറാച്ചിയിലെ ഡി.ജെ. സിന്‍ഡ്‌ കോളജിലേക്കു വിടുതൽ വാങ്ങി പോകേണ്ടിവന്നു. അവിടെ നിന്നും പുറത്തായ കൃപലാനി പൂണെയിൽ ദേശീയവാദികളുടെ നേതൃത്വത്തിലുള്ള ഫെർഗൂസന്‍ കോളജിൽ ചേർന്നു. 1908-ൽ ബിരുദം നേടി. പില്‌ക്കാലത്ത്‌ ചരിത്രത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും മാസ്റ്റർ ബിരുദം സമ്പാദിച്ചു. 1912 മുതൽ 17 വരെ ബിഹാറിലെ മുസാഫർപൂർ കോളജിൽ ഇംഗ്ലീഷിന്റെയും ചരിത്രത്തിന്റെയും പ്രാഫസറായും 1919-20-ൽ ബനാറസ്‌ സർവകലാശാലയിൽ പൊളിറ്റിക്‌സ്‌ പ്രാഫസറായും ജോലിനോക്കി. 1920 മുതൽ 27 വരെ ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത്‌ വിദ്യാപീഠത്തിന്റെ പ്രിന്‍സിപ്പലായിരുന്നു. 1927 മുതൽ ഇദ്ദേഹം ആശ്രമവൃത്തിയിലും കോണ്‍ഗ്രസ്‌ രാഷ്‌ട്രീയപ്രസ്ഥാനത്തിലും പൂർണമായും മുഴുകി. ഗുജറാത്ത്‌ വിദ്യാപീഠത്തിൽ പ്രവർത്തിക്കുമ്പോഴാണ്‌ ആചാര്യ എന്ന പദവി ലഭിച്ചത്‌. സഹരാഷ്‌ട്രീയ പ്രവർത്തകരുടെ ഇടയിൽ ഇദ്ദേഹം "ദാദാ' എന്ന്‌ അറിയപ്പെട്ടു.

15:07, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കൃപലാനി, ആചാര്യ ജെ.ബി. (1888 - 1982)

സ്വാതന്ത്ര്യസമര നേതാവും പ്രമുഖ ഗാന്ധിയനും. ആചാര്യ കൃപലാനി എന്ന പേരിലാണ്‌ പരക്കെ അറിയപ്പെടുന്നത്‌. ജീവത്‌ റാം ഭഗവന്‍ ദാസ്‌ കൃപലാനി എന്നാണ്‌ മുഴുവന്‍ പേര്‌. സിന്‍ഡ്‌ പ്രവിശ്യയിലെ തലസ്ഥാനമായിരുന്ന ഹൈദരാബാദിലെ ഉപരിമധ്യവർഗത്തിൽപ്പെട്ട ക്ഷത്രിയകുടുംബത്തിൽ ജനിച്ചു. പിതാവായ ക.ക. ഭഗവന്‍ ദാസ്‌ ഒരു തഹസിൽദാർ ആയിരുന്നു. കൃപലാനിക്ക്‌ ആറ്‌ സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. സിന്‍ഡിൽനിന്ന്‌ മെട്രിക്കുലേഷന്‍ പാസായ കൃപലാനി ബോംബെയിലെ വിൽസണ്‍ കോളജിൽ ചേർന്നു. ബംഗാള്‍വിഭജനത്തിന്റെ കാലമായിരുന്നു അത്‌. വിദ്യാർഥികളുടെ ഇടയിലെ അസ്വസ്ഥത കൃപലാനിയെയും ബാധിച്ചു. ഇദ്ദേഹത്തിനു കറാച്ചിയിലെ ഡി.ജെ. സിന്‍ഡ്‌ കോളജിലേക്കു വിടുതൽ വാങ്ങി പോകേണ്ടിവന്നു. അവിടെ നിന്നും പുറത്തായ കൃപലാനി പൂണെയിൽ ദേശീയവാദികളുടെ നേതൃത്വത്തിലുള്ള ഫെർഗൂസന്‍ കോളജിൽ ചേർന്നു. 1908-ൽ ബിരുദം നേടി. പില്‌ക്കാലത്ത്‌ ചരിത്രത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും മാസ്റ്റർ ബിരുദം സമ്പാദിച്ചു. 1912 മുതൽ 17 വരെ ബിഹാറിലെ മുസാഫർപൂർ കോളജിൽ ഇംഗ്ലീഷിന്റെയും ചരിത്രത്തിന്റെയും പ്രാഫസറായും 1919-20-ൽ ബനാറസ്‌ സർവകലാശാലയിൽ പൊളിറ്റിക്‌സ്‌ പ്രാഫസറായും ജോലിനോക്കി. 1920 മുതൽ 27 വരെ ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത്‌ വിദ്യാപീഠത്തിന്റെ പ്രിന്‍സിപ്പലായിരുന്നു. 1927 മുതൽ ഇദ്ദേഹം ആശ്രമവൃത്തിയിലും കോണ്‍ഗ്രസ്‌ രാഷ്‌ട്രീയപ്രസ്ഥാനത്തിലും പൂർണമായും മുഴുകി. ഗുജറാത്ത്‌ വിദ്യാപീഠത്തിൽ പ്രവർത്തിക്കുമ്പോഴാണ്‌ ആചാര്യ എന്ന പദവി ലഭിച്ചത്‌. സഹരാഷ്‌ട്രീയ പ്രവർത്തകരുടെ ഇടയിൽ ഇദ്ദേഹം "ദാദാ' എന്ന്‌ അറിയപ്പെട്ടു.

1917-ലെ ചംപാരന്‍ സത്യഗ്രഹകാലത്താണ്‌ ഇദ്ദേഹം ഗാന്ധിജിയുമായി ആദ്യമായി അടുത്തുബന്ധപ്പെട്ടതും തുടർന്ന്‌ അദ്ദേഹത്തിന്റെ ഒരു വിശ്വസ്‌താനുയായിയും ഗാന്ധിയന്‍ തത്ത്വശാസ്‌ത്രത്തിന്റെ പ്രചാരകനുമായിത്തീർന്നതും. 1936-ൽ ഇദ്ദേഹം ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വനിതാകോളജിൽ അധ്യാപികയായ സുചേതയെ (നോ. സുചേതാകൃപലാനി) വിവാഹം കഴിച്ചു. സ്വാതന്ത്യ്രാനന്തരകാലത്ത്‌ ഇരുവരും വ്യത്യസ്‌ത രാഷ്‌ട്രീയാദർശങ്ങളും കക്ഷിബന്ധങ്ങളും പുലർത്തിയെങ്കിലും നാലുദശകക്കാലത്തെ ദാമ്പത്യജീവിതത്തിൽ ഇവർ തമ്മിൽ അടുത്ത ഐക്യവും പരസ്‌പര ധാരണയും പുലർത്തിപ്പോന്നു. 1934 മുതൽ 45 വരെ കൃപലാനി ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ദേശീയപ്രസ്ഥാനം പല വെല്ലുവിളികളെയും നേരിട്ടിരുന്ന ഈ നിർണായകഘട്ടത്തിൽ കോണ്‍ഗ്രസ്സിൽ ഐക്യവും കെട്ടുറപ്പും വളർത്തിയെടുക്കാന്‍ ഇദ്ദേഹം അർപ്പണബുദ്ധിയോടുകൂടി പരിശ്രമിച്ചു. 1938-ൽ സുഭാഷ്‌ ചന്ദ്രബോസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നുള്ള ഭിന്നിപ്പിൽ കൃപലാനി ഗാന്ധിജിയുടെ പക്ഷത്തായിരുന്നു. നിരവധി തവണ ജയിൽജീവിതമനുഭവിച്ച കൃപലാനി 1942-ലെ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭണകാലത്ത്‌ വീണ്ടും അറസ്റ്റ്‌ ചെയ്യപ്പെടുകയും മറ്റുനേതാക്കളോടൊപ്പം 1945 വരെ ജയിൽവാസമനുഭവിക്കുകയും ചെയ്‌തു. 1946-ൽ കോണ്‍ഗ്രസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അധികാരക്കൈമാറ്റക്കാലത്ത്‌ സംഘടനയെ നയിച്ചത്‌ ഇദ്ദേഹമാണ്‌. 1947 നവംബറിലെ എ.ഐ.സി.സി. സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന കൃപലാനി സംഘടനാ വിഭാഗത്തിന്‌ പാർലമെന്ററി വിഭാഗത്തിന്മേൽ പരമാധികാരമുണ്ടായിരിക്കണമെന്നു വാദിച്ചു. ജവാഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ്‌ പട്ടേൽ, ഗോവിന്ദവല്ലഭ്‌ പന്ത്‌ മുതലായവർ ഇതിനെ എതിർത്തു. അസ്വാരസ്യമൊഴിവാക്കുന്നതിന്‌ കൃപലാനി പ്രസിഡന്റുപദം രാജിവച്ചു. 1951-ൽ ഇദ്ദേഹം കോണ്‍ഗ്രസ്സിൽനിന്ന്‌ എന്നെന്നേക്കുമായി പിരിഞ്ഞു. ഇദ്ദേഹം വിജിൽ എന്ന പേരിൽ ഒരു പ്രതിവാരപത്രം ആരംഭിച്ചു. 1951 ജൂണ്‍ മാസത്തിൽ ഇദ്ദേഹം പി.സി.ഘോഷ്‌, ടി.പ്രകാശം മുതലായ മുന്‍ കോണ്‍ഗ്രസ്‌ നേതാക്കളുമായിച്ചേർന്ന്‌ കിസാന്‍ മസ്‌ദൂർ പ്രജാപാർട്ടി (കെ.എം.പി.പി.) രൂപവത്‌കരിച്ചു. കെ.എം.പി.പി.യും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയും ചേർന്ന്‌ പ്രജാസോഷ്യലിസ്റ്റ്‌ പാർട്ടി (പി.എസ്‌.പി.) രൂപവത്‌കരിച്ചതും കൃപലാനിയുടെ നേതൃത്വത്തിലായിരുന്നു. 1954-ൽ ഇദ്ദേഹം പി.എസ്‌.പി.യിൽ നിന്നും രാജിവച്ചു. 1971 വരെ ഇദ്ദേഹം ലോക്‌സഭയിൽ പ്രതിപക്ഷത്തിലെ ഒന്നാംകിട നേതാവായി ശോഭിച്ചു. കുറേനാള്‍ രാഷ്‌ട്രീയത്തിൽനിന്ന്‌ വിട്ടുനിന്ന കൃപലാനി 1977-ൽ ജനതാപാർട്ടി രൂപവത്‌കരണത്തിലും അതിന്റെ പാർലമെന്ററി നേതാവ്‌ തെരഞ്ഞെടുപ്പിലും സജീവമായി പങ്കെടുത്തു. കുശാഗ്രബുദ്ധിയും കർമനിരതനും തികച്ചും സ്വതന്ത്രചിന്തകനുമായ കൃപലാനി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. നോണ്‍ വയലന്റ്‌ റവലൂഷന്‍, ദ്‌ ഗാന്ധിയന്‍ വേ, ദി ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌, ദ്‌ ഫേറ്റ്‌ ഫുള്‍ ഇയേഴ്‌സ്‌, ദ്‌ പൊളിറ്റിക്‌സ്‌ ഒഫ്‌ ചർക്ക, ദ്‌ ഫ്യൂച്ചർ ഒഫ്‌ ദ്‌ കോണ്‍ഗ്രസ്‌, ദ്‌ ഗാന്ധിയന്‍ ക്രിട്ടിക്‌ എന്നിവയാണ്‌ അവയിൽ പ്രധാനം.

1982 മാ. 19-നു അഹമ്മദാബാദിൽ വച്ച്‌ ആചാര്യ കൃപലാനി അന്തരിച്ചു.

(ഡോ. ഡി. ജയദേവദാസ്‌; പ്രാഫ. ലോറന്‍സ്‌ ലോപ്പസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍