This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയനിക്കൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അയനിക്കൂര്‍ മുന്‍ കൊച്ചിപ്രദേശത്തു നിലനിന്നിരുന്ന ഒരു ചെറു...)
 
വരി 1: വരി 1:
-
അയനിക്കൂര്‍
+
=അയനിക്കൂര്‍=
മുന്‍ കൊച്ചിപ്രദേശത്തു നിലനിന്നിരുന്ന ഒരു ചെറു നാട്ടു രാജ്യം. 1743 നടുത്ത് (കൊ. വര്‍ഷം 916) കൊച്ചിയിലെ 'തലപ്പിള്ളി' രാജ്യം അയനിക്കൂറ്റില്‍, കക്കാട്ട്, മണക്കുളം, പുന്നത്തൂര്‍ എന്നിങ്ങനെ നാലു സ്വരൂപക്കാരുടെ വകയായിരുന്നു. ഇവയില്‍ കക്കാട്ട് അന്യം നിന്നപ്പോള്‍ അതിനെ മൂന്നായി വിഭജിച്ച് ഒരു ഭാഗം പുന്നത്തൂര്‍ എടുക്കുകയും ബാക്കി രണ്ടോഹരി പങ്കു വയ്ക്കാതെ മണക്കുളവും അയനിക്കൂറും കൂടി ഒരു കരാറില്‍ ഏര്‍പ്പെട്ട് കരസ്ഥമാക്കുകയും ചെയ്തു. അങ്ങനെ കക്കാട്ടില്‍ ഇരുകൂട്ടര്‍ക്കും സമാവകാശം കിട്ടി. അയനിക്കൂറ്റില്‍ നമ്പിടി യഥാര്‍ഥത്തില്‍ കൊച്ചിക്കു കീഴമര്‍ന്ന ആളായിരുന്നു. പക്ഷേ, തന്റെ അയല്‍പക്കക്കാരനായ സാമൂതിരിയുടെ ശക്തിയെ ആശ്രയിച്ച് അദ്ദേഹം ഇടയ്ക്കിടയ്ക്ക് കൊച്ചിയെ അവഗണിക്കുക പതിവായിരുന്നു. കൊച്ചിരാജാവ് അയനിക്കൂറ്റിനെതിരായി പലപ്പോഴും ഡച്ചുകാരുടെ സഹായം തേടിയിരുന്നു. പക്ഷേ, സാമൂതിരിയുടെ അനിഷ്ടം ഉണ്ടാകുമെന്നു സംശയിച്ച് ഡച്ചുകാര്‍ നയതന്ത്രപരമായ ഒരു നിലപാടു മാത്രമേ സ്വീകരിച്ചുള്ളു. കൊ. വ. 937-ല്‍ (എ.ഡി. 1762) കൊച്ചിയും തിരുവിതാംകൂറും തമ്മിലുണ്ടായ സന്ധിയനുസരിച്ച് തിരുവിതാംകൂറിന്റെ സഹായത്തോടുകൂടി കൊച്ചി രാജാവ് സാമൂതിരിയെ തോല്പിച്ചു. അതോടുകൂടി കൊച്ചി അയനിക്കൂറ്റിനെ സ്വാധികാരപരിധിയിലാക്കി.  
മുന്‍ കൊച്ചിപ്രദേശത്തു നിലനിന്നിരുന്ന ഒരു ചെറു നാട്ടു രാജ്യം. 1743 നടുത്ത് (കൊ. വര്‍ഷം 916) കൊച്ചിയിലെ 'തലപ്പിള്ളി' രാജ്യം അയനിക്കൂറ്റില്‍, കക്കാട്ട്, മണക്കുളം, പുന്നത്തൂര്‍ എന്നിങ്ങനെ നാലു സ്വരൂപക്കാരുടെ വകയായിരുന്നു. ഇവയില്‍ കക്കാട്ട് അന്യം നിന്നപ്പോള്‍ അതിനെ മൂന്നായി വിഭജിച്ച് ഒരു ഭാഗം പുന്നത്തൂര്‍ എടുക്കുകയും ബാക്കി രണ്ടോഹരി പങ്കു വയ്ക്കാതെ മണക്കുളവും അയനിക്കൂറും കൂടി ഒരു കരാറില്‍ ഏര്‍പ്പെട്ട് കരസ്ഥമാക്കുകയും ചെയ്തു. അങ്ങനെ കക്കാട്ടില്‍ ഇരുകൂട്ടര്‍ക്കും സമാവകാശം കിട്ടി. അയനിക്കൂറ്റില്‍ നമ്പിടി യഥാര്‍ഥത്തില്‍ കൊച്ചിക്കു കീഴമര്‍ന്ന ആളായിരുന്നു. പക്ഷേ, തന്റെ അയല്‍പക്കക്കാരനായ സാമൂതിരിയുടെ ശക്തിയെ ആശ്രയിച്ച് അദ്ദേഹം ഇടയ്ക്കിടയ്ക്ക് കൊച്ചിയെ അവഗണിക്കുക പതിവായിരുന്നു. കൊച്ചിരാജാവ് അയനിക്കൂറ്റിനെതിരായി പലപ്പോഴും ഡച്ചുകാരുടെ സഹായം തേടിയിരുന്നു. പക്ഷേ, സാമൂതിരിയുടെ അനിഷ്ടം ഉണ്ടാകുമെന്നു സംശയിച്ച് ഡച്ചുകാര്‍ നയതന്ത്രപരമായ ഒരു നിലപാടു മാത്രമേ സ്വീകരിച്ചുള്ളു. കൊ. വ. 937-ല്‍ (എ.ഡി. 1762) കൊച്ചിയും തിരുവിതാംകൂറും തമ്മിലുണ്ടായ സന്ധിയനുസരിച്ച് തിരുവിതാംകൂറിന്റെ സഹായത്തോടുകൂടി കൊച്ചി രാജാവ് സാമൂതിരിയെ തോല്പിച്ചു. അതോടുകൂടി കൊച്ചി അയനിക്കൂറ്റിനെ സ്വാധികാരപരിധിയിലാക്കി.  
(വി. ആര്‍. പരമേശ്വരന്‍പിള്ള)
(വി. ആര്‍. പരമേശ്വരന്‍പിള്ള)

Current revision as of 06:34, 31 ജൂലൈ 2009

അയനിക്കൂര്‍

മുന്‍ കൊച്ചിപ്രദേശത്തു നിലനിന്നിരുന്ന ഒരു ചെറു നാട്ടു രാജ്യം. 1743 നടുത്ത് (കൊ. വര്‍ഷം 916) കൊച്ചിയിലെ 'തലപ്പിള്ളി' രാജ്യം അയനിക്കൂറ്റില്‍, കക്കാട്ട്, മണക്കുളം, പുന്നത്തൂര്‍ എന്നിങ്ങനെ നാലു സ്വരൂപക്കാരുടെ വകയായിരുന്നു. ഇവയില്‍ കക്കാട്ട് അന്യം നിന്നപ്പോള്‍ അതിനെ മൂന്നായി വിഭജിച്ച് ഒരു ഭാഗം പുന്നത്തൂര്‍ എടുക്കുകയും ബാക്കി രണ്ടോഹരി പങ്കു വയ്ക്കാതെ മണക്കുളവും അയനിക്കൂറും കൂടി ഒരു കരാറില്‍ ഏര്‍പ്പെട്ട് കരസ്ഥമാക്കുകയും ചെയ്തു. അങ്ങനെ കക്കാട്ടില്‍ ഇരുകൂട്ടര്‍ക്കും സമാവകാശം കിട്ടി. അയനിക്കൂറ്റില്‍ നമ്പിടി യഥാര്‍ഥത്തില്‍ കൊച്ചിക്കു കീഴമര്‍ന്ന ആളായിരുന്നു. പക്ഷേ, തന്റെ അയല്‍പക്കക്കാരനായ സാമൂതിരിയുടെ ശക്തിയെ ആശ്രയിച്ച് അദ്ദേഹം ഇടയ്ക്കിടയ്ക്ക് കൊച്ചിയെ അവഗണിക്കുക പതിവായിരുന്നു. കൊച്ചിരാജാവ് അയനിക്കൂറ്റിനെതിരായി പലപ്പോഴും ഡച്ചുകാരുടെ സഹായം തേടിയിരുന്നു. പക്ഷേ, സാമൂതിരിയുടെ അനിഷ്ടം ഉണ്ടാകുമെന്നു സംശയിച്ച് ഡച്ചുകാര്‍ നയതന്ത്രപരമായ ഒരു നിലപാടു മാത്രമേ സ്വീകരിച്ചുള്ളു. കൊ. വ. 937-ല്‍ (എ.ഡി. 1762) കൊച്ചിയും തിരുവിതാംകൂറും തമ്മിലുണ്ടായ സന്ധിയനുസരിച്ച് തിരുവിതാംകൂറിന്റെ സഹായത്തോടുകൂടി കൊച്ചി രാജാവ് സാമൂതിരിയെ തോല്പിച്ചു. അതോടുകൂടി കൊച്ചി അയനിക്കൂറ്റിനെ സ്വാധികാരപരിധിയിലാക്കി.

(വി. ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍