This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിവാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:15, 5 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിവാന്‍

ഇന്ത്യയിലെ മുന്‍ നാട്ടുരാജ്യങ്ങളില്‍ ഭരണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍. രാജാവിന് തൊട്ടുതാഴെയായിരുന്നു ദിവാന്റെ സ്ഥാനം. 'ദിവാന്‍'എന്നത് ഒരു പേര്‍ഷ്യന്‍ പദമാണ്. മന്ത്രിമുഖ്യന്‍ എന്ന അര്‍ഥത്തിലാണ് ഇത് ഉപയോഗിച്ചിരുന്നത്. അക്ബറുടെ ഭരണകാലത്താണ് ഇന്ത്യയില്‍ ഹിന്ദുസ്ഥാനിക്കൊപ്പം പേര്‍ഷ്യന്‍ ഭാഷയ്ക്ക് പ്രാധാന്യം ലഭിച്ചതും പ്രാദേശിക ഭാഷകളിലേക്ക് പേര്‍ഷ്യന്‍ പദങ്ങള്‍ ധാരാളമായി കടന്നുവന്നതും.
ദിവാന്‍ സര്‍.ടി. മാധവറാവു
എന്നാല്‍ മലയാള ഭാഷയില്‍ പേര്‍ഷ്യന്‍ സ്വാധീനം വര്‍ധിച്ചത് മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദറിന്റെയും ടിപ്പുവിന്റെയും മലബാര്‍ അധിനിവേശകാലത്താണ്. ബ്രിട്ടീഷുകാരുടെ ഭരണകാലത്തും പേര്‍ഷ്യന്‍ ഭാഷയ്ക്ക് പ്രോത്സാഹനം ലഭിച്ചു. മുഗള്‍ ഭരണകാലത്ത് ചക്രവര്‍ത്തി ഭരണകാര്യങ്ങള്‍ക്കായി ദിവാനെ നിയമിച്ചിരുന്നു. ബ്രിട്ടിഷ് ഭരണം ഇന്ത്യയില്‍ സ്ഥാപിതമാവുകയും നാട്ടുരാജ്യങ്ങള്‍ ബ്രിട്ടിഷ് മേല്‍ക്കോയ്മ അംഗീകരിക്കുകയും ചെയ്തപ്പോള്‍ നാട്ടുരാജ്യങ്ങളുടെ ഭരണത്തിലും ചില ക്രമീകരണങ്ങള്‍ വന്നു. ഈ അവസരത്തിലാണ് നാട്ടുരാജ്യങ്ങളില്‍ രാജാവിന്റെ മുഖ്യ ഉപദേഷ്ടാവിന് (പ്രധാനമന്ത്രിക്ക്) ദിവാന്‍ എന്ന പേര് ലഭിച്ചത്. ഭരണകാര്യങ്ങളുടെ ഉത്തരവാദിത്വമെല്ലാം ദിവാനില്‍ നിക്ഷിപ്തമായിരുന്നു.

റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലത്ത് അധികാരമേറ്റ റസിഡന്റ് കേണല്‍ മണ്‍റോ ആണ് തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടിഷ് ഭരണാധിപനായ ദിവാന്‍. അദ്ദേഹം ബ്രിട്ടിഷ് ഇന്ത്യയുടെ മാതൃകയില്‍ തിരുവിതാംകൂറിലെ ഭരണപരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1947 ആഗ. 19-ന് സര്‍ സി.പി. രാമസ്വാമി അയ്യര്‍ രാജി വച്ചതിനെത്തുടര്‍ന്ന് ദിവാനായ പി.ജി. നാരായണന്‍ ഉണ്ണിത്താനാണ് തിരുവിതാംകൂറിലെ അവസാനത്തെ ദിവാന്‍.

ബ്രിട്ടിഷ് റസിഡന്റായിരുന്ന കേണല്‍ മണ്‍റോ കൊച്ചിയിലെയും ദിവാന്‍ ആയി. 1812-ല്‍ അദ്ദേഹം ആ പദവി ഏറ്റെടുത്തു. കൊച്ചിയിലെ അവസാനത്തെ ദിവാന്‍ 1944 മുതല്‍ 47 വരെ ആ പദവിയിലിരുന്ന സി.പി. കരുണാകര മേനോന്‍ ആയിരുന്നു.

ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നതിനാല്‍ മലബാറില്‍ ദിവാന്‍ പദവി ഉണ്ടായിരുന്നില്ല.

(വേലായുധന്‍ പണിക്കശ്ശേരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍