This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോടകാചാര്യര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോടകാചാര്യര്‍

തത്ത്വചിന്തകനും സംസ്കൃത പണ്ഡിതനുമായ സന്ന്യാസിവര്യന്‍. ശങ്കരാചാര്യരുടെ ശിഷ്യരില്‍ പ്രധാനിയായിരുന്ന ഇദ്ദേഹമാണ് ആചാര്യസ്വാമികള്‍ പുരിയില്‍ സ്ഥാപിച്ച അദ്വൈത പീഠത്തിന്റെ ആദ്യത്തെ അധിപതിയായി ചുമതലയേറ്റത് എന്നു കരുതപ്പെടുന്നു. അദ്വൈതതത്ത്വ സ്ഥാപനം ലക്ഷ്യമാക്കി ആചാര്യസ്വാമികള്‍ ശൃംഗേരി, ദ്വാരക, പുരി, ബദരി എന്നിവിടങ്ങളില്‍ നാല് മഠങ്ങള്‍ സ്ഥാപിച്ച് തന്റെ ശിഷ്യന്മാരെ ഈ മഠങ്ങള്‍ കേന്ദ്രമാക്കി തത്ത്വപ്രചാരണത്തിനു നിയോഗിക്കുകയാണുണ്ടായത്.

ഉദങ്കന്‍, ഗിരി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന തോടകാചാര്യര്‍ നന്ദി എന്ന ബ്രാഹ്മണന്റെ പുത്രനാണ്. നന്ദിക്ക് ശിലാദന്‍ എന്നും പേരുണ്ടായിരുന്നു. ആചാര്യസ്വാമികളുടെ ശുശ്രൂഷയിലും സ്വാമികളുടെ ആത്മജ്ഞാനം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതിലും ജാഗരൂകനായിരുന്നു തോടകാചാര്യര്‍. സ്വാമികളുടെ താത്പര്യപ്രകാരം രചിച്ച കൃതിയാണ് ശ്രുതിസാരസമുദ്ധരണം. പദ്യരൂപത്തിലെഴുതിയ ഇതില്‍ ബ്രഹ്മജ്ഞാനത്തിന്റെ മാര്‍ഗവും സ്വരൂപവും സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. തോടകവൃത്തത്തില്‍ രചിച്ച ഈ കൃതിയുടെ പേരിലാണ് ഇദ്ദേഹം തോടകാചാര്യര്‍ എന്നു പ്രസിദ്ധനായത്.

വേദാന്തത്തിന്റെ പുനരുദ്ധാരണത്തിന് പരമശിവന്‍ ശങ്കരാചാര്യരായി ജനിക്കുകയാണുണ്ടായത് എന്നാണ് ഐതിഹ്യം. മറ്റു ദേവന്മാരും മനുഷ്യജന്മം സ്വീകരിച്ച് ശിഷ്യരായിത്തീര്‍ന്നു. ഇതില്‍ അഗ്നിദേവന്റെ അവതാരമായിരുന്നത്രേ തോടകാചാര്യര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍