This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമ്പാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തമ്പാന്‍

കേരളത്തിലെ ഒരു ക്ഷത്രിയ ഉപജാതി. തമ്പുരാന്‍ എന്ന പദം ലോപിച്ചുണ്ടായതാണ് തമ്പാന്‍. പരമ്പരാഗതമായി രാജകീയ വിഭാഗമായിരുന്നു ഈ സമുദായം. എന്നാല്‍, ഇളയിടത്തു സ്വരൂപം ഇവരുടെ ഭരണാധികാരം എടുത്തുകളഞ്ഞതോടെ തമ്പുരാന്‍ എന്ന സ്ഥാനം നഷ്ടപ്പെടുകയും തമ്പാന്‍ എന്ന് ലുപ്തമായിത്തീരുകയും ചെയ്തു. ഇവരുടെ മുഖ്യ ആവാസസ്ഥാനം വൈക്കം താലൂക്കായിരുന്നു. ചില ചരിത്ര പണ്ഡിതരുടെ അഭിപ്രായമനുസരിച്ച് കേരളത്തിലെ ക്ഷത്രിയര്‍ക്കിടയില്‍ എട്ട് ഉപജാതികളുണ്ടായിരുന്നു: (1) ഭൂപാലര്‍ അഥവാ മഹാരാജാവ് (2) രാജകന്‍ അഥവാ രാജാവ് (3) കോയില്‍ തമ്പുരാന്‍ (4) പുരവാന്‍ അഥവാ തമ്പാന്‍ (5) തിരുമുല്‍പ്പാട് (6) ഭണ്ഡാരി അഥവാ പണ്ടാരത്തില്‍ (7) ഔദ്ദാഹികര്‍ (8) ചേട്ടന്‍ അഥവാ സാമന്തന്‍. ക്ഷത്രിയര്‍ക്കിടയിലെ വിവാഹ ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കുന്നവരെയാണ് ഔദ്ദാഹികര്‍ എന്നു പറയുന്നത്. തമ്പാന്മാര്‍ക്ക് ജാതിശ്രേണിയില്‍ തിരുമുല്‍പ്പാടിനേക്കാള്‍ പദവിയുണ്ട്. പുരുഷന്മാര്‍ 'തമ്പുരാന്‍' എന്നും സ്ത്രീകള്‍ 'തമ്പുരാട്ടി' എന്നും അറിയപ്പെട്ടിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുള്ള പ്രതിലോമ വിവാഹത്തിലൂടെ ഉണ്ടായ ഒരു സങ്കരജാതിയാണ് 'തമ്പാന്‍' എന്നാണ് ഐതിഹ്യം.

മരുമക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നിരുന്ന തമ്പാന്മാര്‍ക്കിട യില്‍ രണ്ടുതരം വിവാഹരീതികളുണ്ടായിരുന്നു. ഒന്ന് താലികെട്ട് കല്യാണം അഥവാ താലി ചാര്‍ത്ത്. 10-നും 13-നുമിടയ്ക്ക് പ്രായ മുള്ള കുട്ടികളെയാണ് താലികെട്ട് നടത്തിയിരുന്നത്. ഗൃഹ്യസൂത്ര മനുസരിച്ചുള്ള ആചാരങ്ങളായിരുന്നു താലികെട്ട് കല്യാണത്തില്‍ അവലംബിച്ചിരുന്നത്. ഇത് യഥാര്‍ഥ വിവാഹമായിരുന്നില്ല. യഥാര്‍ഥ വിവാഹം വേളി അഥവാ സംബന്ധം എന്നാണറിയപ്പെട്ടിരുന്നത്. 16-ാം വയസ്സില്‍ പൂണൂല്‍ ധരിച്ചു തുടങ്ങുന്ന ഇവര്‍ തിരുമുല്‍പ്പാടുമാരെപ്പോലെ ദിവസം മൂന്നുനേരം 10 തവണ വീതം ഗായത്രിമന്ത്രം ജപിച്ചിരുന്നു. കുടുംബ പുരോഹിതര്‍ നമ്പൂതിരിമാരായിരുന്നു. താലികെട്ടു കല്യാണത്തിലെ വരന്മാരെ ആര്യപട്ടര്‍ എന്നു വിളിച്ചിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സേവകരായിരുന്ന തമ്പാന്മാര്‍ ചില സ്ഥലങ്ങളില്‍ പേരിനൊപ്പം 'വര്‍മ' എന്നും 'ഭണ്ഡാരത്തില്‍' അഥവാ 'പണ്ടാരത്തില്‍' എന്നും ചേര്‍ത്തിരുന്നു. ഔദ്യോഗിക രേഖകളില്‍ തമ്പാന്മാരെ കോവിലധികാരികള്‍ എന്നാണു രേഖപ്പെടുത്തിയിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍