This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊമിനിചിനോ സാംപിയെറി (1581 - 1641)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൊമിനിചിനോ സാംപിയെറി (1581 - 1641)

Domenichino Zampieri

റോമന്‍ ചിത്രകാരന്‍. കരാക്കി കലാകുടുംബത്തിലെ ആനിബെയ് ന്‍ എന്ന ചിത്രകാരന്റെ ഉത്തമ ശിഷ്യനായിരുന്നു ഡൊമിനിചിനോ. ബൊളൊനീസ് ക്ലാ സിസിസത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഇദ്ദേഹം അതീവ താത്പര്യം പ്രദര്‍ശിപ്പിച്ചു. കാല്‍വേര്‍ട്ട്, ലുഡൊവിക്കൊ കരാക്കി എന്നിവരോടൊപ്പം പരിശീലനം നടത്തിയ ശേഷം ഡൊമിനിചിനോ റോമിലേക്കു പോയി. ആനിബെയ് ന്‍ കരാക്കിയുടെ നേതൃത്വത്തില്‍ അവിടെ പരിശീലനം നടത്തിയിരുന്ന ചിത്രകാരന്മാരോടൊപ്പം ചേര്‍ന്നു. ഫെയ്ഡന്‍ വിത്ത് ദ് യൂണിക്കോണ്‍ എന്ന പ്രശസ്ത ചിത്രം വരച്ചത് ഇവിടെവച്ചായിരുന്നു. ഗ്യാലറിയുടെ കവാടത്തിനു മുകളില്‍ ഈ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

സാംപിയെറിയുടെ ഒരു പെയിന്റിങ്

16-ാം ശ.-ത്തിന്റെ രണ്ടാം ദശകത്തിലാണ് ഡൊമിനിചിനോ റോമന്‍ ചിത്രകാരന്മാരില്‍ പ്രമുഖനായിത്തീര്‍ന്നത്. ശ്രദ്ധേയമായ അനേകം ചിത്രങ്ങള്‍ ഇക്കാലത്ത് ഇദ്ദേഹം വരച്ചു. സെയ്ന്റ് സിസിലിയയുടെ ജീവിതത്തിലെ പല രംഗങ്ങളും ഇദ്ദേഹം ക്യാന്‍വാസിലേക്കു പകര്‍ത്തി. റാഫേല്‍ ചിത്രങ്ങളുടെ സ്വാധീനം ഡൊമിനിചിനോയുടെ സൃഷ്ടികളില്‍ പ്രകടമാണ്.

1620-കളില്‍ രചിച്ച ഫ്രെസ്കോകളില്‍ ക്ലാസിസിസത്തില്‍ നിന്നുള്ള വ്യതിയാനവും ബറോക്ശൈലിയുടെ സ്വാധീനവുമാണ് കാണുന്നത്. എങ്കിലും അക്കാലത്തെ എതിരാളിയായിരുന്ന ലാന്‍ ഫ്രാങ്കോവിന്റെ രചനകളെ അപേക്ഷിച്ച് കൂടുതല്‍ സുവ്യക്തമായിരുന്നു ഡൊമിനിചിനോയുടെ ചിത്രങ്ങള്‍. 1631-ല്‍ നേപ്പിള്‍സിലേക്കു പോവുകയും അവിടെ സെന്റ് ജെനാറോ പള്ളിയിലെ സീലിങ്ങില്‍ അനേകം ഫ്രെസ്കോകള്‍ വരയ്ക്കുകയും ചെയ്തു. അസൂയാലുക്കളായ ചില ചിത്രകാരന്മാരുടെ എതിര്‍പ്പുകാരണം 1634-ല്‍ നാട്ടിലേക്കു മടങ്ങി. പില്ക്കാലത്ത് നേപ്പിള്‍സിലേക്ക് വീണ്ടും യാത്രയായെങ്കിലും പണി പൂര്‍ത്തിയാകുന്നതിനു മുമ്പ് മരണമടയുകയാണുണ്ടായത്.

ഫ്രെസ്കോരചനയ്ക്കുപരി പ്രകൃതിദൃശ്യചിത്രരചനയിലും ഡൊമിനിചിനോ വിദഗ്ധനായിരുന്നു. മികച്ച ഒരു ഡ്രാഫ്റ്റ്സ്മാനെന്ന പ്രശസ്തിയും ഇദ്ദേഹം നേടി. വിന്‍സര്‍കാസിലിലെ റോയല്‍ ലൈബ്രറിയില്‍ ഇദ്ദേഹത്തിന്റെ രചനകളുടെ വലിയൊരു ശേഖരമുണ്ട്. മോണ്‍സിഞ്ഞോര്‍ അഗുച്ചിയുടെ പോര്‍ട്രെയ്റ്റാണ് മറ്റൊരു മികച്ച സംഭാവന.

ലാസ്റ്റ് കമ്യൂണിയന്‍ ഒഫ് സെയ്ന്റ് ജറോം ആണ് ഡൊമിനിചി നോയുടെ ഏറ്റവും മികച്ച പെയിന്റിങ്ങായി കരുതപ്പെടുന്നത്. 18-ാം ശ.-ത്തിലാണ് ഡൊമിനിചിനോയുടെ പ്രശസ്തി വളരെ വര്‍ധിച്ചതെങ്കിലും 19-ാം ശ.-ത്തില്‍ നല്ലൊരു കലാവിമര്‍ശകനും വാട്ടര്‍കള റിസ്റ്റുമായ റസ്കിന്റെ രൂക്ഷമായ വിമര്‍ശനത്തിന് ഇദ്ദേഹം വിധേയനായി. എങ്കിലും ചിനോയുടെ കലാലോകം പൂര്‍വാധികം തിളക്കത്തോടെതന്നെ നിലകൊണ്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍