This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജര്‍മനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(സാലിയന്‍ ചക്രവര്‍ത്തിമാര്‍.)
(സാക്സണ്‍ രാജാക്കന്മാര്‍.)
വരി 167: വരി 167:
====സാക്സണ്‍ രാജാക്കന്മാര്‍.====
====സാക്സണ്‍ രാജാക്കന്മാര്‍.====
-
റോമന്‍ റൈനിനും എല്‍ബിനും ഉത്തര സമുദ്രത്തിനും ഹാര്‍ത്സ് മലകള്‍ക്കും ഇടയ്ക്കുള്ള രാജ്യമായിരുന്നു ആദ്യ സാക്സണ്‍ ചക്രവര്‍ത്തിയായ ഹെന്റി I ഭരിച്ചിരുന്നത്. ഉണ്‍സ്റ്റ്രുട്ട് (Unstrut) നദിക്കരയില്‍വച്ചുണ്ടായ ഹംഗേറിയന്‍ ആക്രമണത്തെ (933) ഇദ്ദേഹം അതിജീവിച്ചു.
+
റോമന്‍ റൈനിനും എല്‍ബിനും ഉത്തര സമുദ്രത്തിനും ഹാര്‍ത്സ് മലകള്‍ക്കും ഇടയ്ക്കുള്ള രാജ്യമായിരുന്നു ആദ്യ സാക്സണ്‍ ചക്രവര്‍ത്തിയായ ഹെന് റി I ഭരിച്ചിരുന്നത്. ഉണ്‍സ്റ്റ്രുട്ട് (Unstrut) നദിക്കരയില്‍വച്ചുണ്ടായ ഹംഗേറിയന്‍ ആക്രമണത്തെ (933) ഇദ്ദേഹം അതിജീവിച്ചു.
    
    
-
എല്‍ബിനും ഓഡെറിനും ഇടയ്ക്കുള്ള പ്രദേശം ഹെന്റി ക പിടിച്ചടക്കി. ഫ്രാന്‍സിലെ കരോലിങ്ഗിയന്‍ വംശരാജാവായ റുഡോള്‍ഫുമായുള്ള സഖ്യം 935-ല്‍ അവസാനിപ്പിച്ചു.
+
എല്‍ബിനും ഓഡെറിനും ഇടയ്ക്കുള്ള പ്രദേശം ഹെന് റി I പിടിച്ചടക്കി. ഫ്രാന്‍സിലെ കരോലിങ്ഗിയന്‍ വംശരാജാവായ റുഡോള്‍ഫുമായുള്ള സഖ്യം 935-ല്‍ അവസാനിപ്പിച്ചു.
    
    
ഹെന്റി II-ന്റെ പുത്രന്‍ ഓട്ടോ I (ഭ.കാ. 936-73) ആണ് ജര്‍മനിയെ ഏകോപിപ്പിച്ചത്. മതാധിപന്മാര്‍ക്ക് ഭൂമി പതിച്ചുകൊടുത്തും സ്ഥാനമാനങ്ങള്‍ നല്കിയും ഇദ്ദേഹം കത്തോലിക്കാ സഭയുടെ സഖ്യം സമ്പാദിച്ചു. ഹൂണന്മാരുടെ ആക്രമണത്തെ അമര്‍ച്ചചെയ്ത് ജര്‍മനിയുടെ വടക്കേ അതിര്‍ത്തി ശക്തിപ്പെടുത്തി. തെക്കുനിന്ന് സാരസന്മാരും വടക്കുനിന്ന് ഇറ്റലിയിലെ ചെറുകിട നാടുവാഴികളും ഭീഷണി മുഴക്കിയപ്പോള്‍ പോപ്പ് ജോണ്‍ XII ഓട്ടോ I നോട് സഹായം അഭ്യര്‍ഥിച്ചു. ഈ ആക്രമണങ്ങളില്‍നിന്ന് പോപ്പിനെ രക്ഷിച്ചതിന്റെ പ്രതിഫലമായി സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍വച്ച് റോമാചക്രവര്‍ത്തിയുടെ കിരീടമാണ് ഓട്ടോ I-ന് ലഭിച്ചത് (962 ഫെ. 1).
ഹെന്റി II-ന്റെ പുത്രന്‍ ഓട്ടോ I (ഭ.കാ. 936-73) ആണ് ജര്‍മനിയെ ഏകോപിപ്പിച്ചത്. മതാധിപന്മാര്‍ക്ക് ഭൂമി പതിച്ചുകൊടുത്തും സ്ഥാനമാനങ്ങള്‍ നല്കിയും ഇദ്ദേഹം കത്തോലിക്കാ സഭയുടെ സഖ്യം സമ്പാദിച്ചു. ഹൂണന്മാരുടെ ആക്രമണത്തെ അമര്‍ച്ചചെയ്ത് ജര്‍മനിയുടെ വടക്കേ അതിര്‍ത്തി ശക്തിപ്പെടുത്തി. തെക്കുനിന്ന് സാരസന്മാരും വടക്കുനിന്ന് ഇറ്റലിയിലെ ചെറുകിട നാടുവാഴികളും ഭീഷണി മുഴക്കിയപ്പോള്‍ പോപ്പ് ജോണ്‍ XII ഓട്ടോ I നോട് സഹായം അഭ്യര്‍ഥിച്ചു. ഈ ആക്രമണങ്ങളില്‍നിന്ന് പോപ്പിനെ രക്ഷിച്ചതിന്റെ പ്രതിഫലമായി സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍വച്ച് റോമാചക്രവര്‍ത്തിയുടെ കിരീടമാണ് ഓട്ടോ I-ന് ലഭിച്ചത് (962 ഫെ. 1).
വരി 175: വരി 175:
പോപ്പുമായുള്ള സഖ്യത്തിന്റെ ഫലമായി ഒരു ശതാബ്ദത്തേക്കെങ്കിലും ജര്‍മന്‍ ചക്രവര്‍ത്തിമാര്‍ക്ക് വന്‍ നേട്ടങ്ങള്‍ ഉണ്ടായി. തന്നെ ചക്രവര്‍ത്തിയായി വാഴിച്ച പോപ്പിനെത്തന്നെ ഓട്ടോ I പിന്നീട് നിഷ്കാസനം ചെയ്തു.
പോപ്പുമായുള്ള സഖ്യത്തിന്റെ ഫലമായി ഒരു ശതാബ്ദത്തേക്കെങ്കിലും ജര്‍മന്‍ ചക്രവര്‍ത്തിമാര്‍ക്ക് വന്‍ നേട്ടങ്ങള്‍ ഉണ്ടായി. തന്നെ ചക്രവര്‍ത്തിയായി വാഴിച്ച പോപ്പിനെത്തന്നെ ഓട്ടോ I പിന്നീട് നിഷ്കാസനം ചെയ്തു.
    
    
-
ഓട്ടോ I-ന്റെ മരണശേഷം പിന്തുടര്‍ച്ചാവകാശിയായ ഓട്ടോ കക (ഭ.കാ. 973-983) ഭരണമേറ്റു. ചുരുങ്ങിയ കാലത്തെ ഭരണത്തിനിടയില്‍ രാജ്യത്തെ പരമാവധി സംരക്ഷിക്കാന്‍ ഓട്ടോ II-ന് കഴിഞ്ഞു. ഓട്ടോ II-ന്റെ മൂന്ന് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന പുത്രന്‍ ഓട്ടോ III (ഭ.കാ. 983-1002) രാജ്യാവകാശിയായി.
+
ഓട്ടോ I-ന്റെ മരണശേഷം പിന്തുടര്‍ച്ചാവകാശിയായ ഓട്ടോ II (ഭ.കാ. 973-983) ഭരണമേറ്റു. ചുരുങ്ങിയ കാലത്തെ ഭരണത്തിനിടയില്‍ രാജ്യത്തെ പരമാവധി സംരക്ഷിക്കാന്‍ ഓട്ടോ II-ന് കഴിഞ്ഞു. ഓട്ടോ II-ന്റെ മൂന്ന് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന പുത്രന്‍ ഓട്ടോ III (ഭ.കാ. 983-1002) രാജ്യാവകാശിയായി.
    
    
ഓട്ടോ III-ന്റെ മരണ(1002)ത്തോടെ സാക്സണ്‍ ഭരണം അവസാനിച്ചു. സാലിയന്‍ ചക്രവര്‍ത്തിമാരാണ് പിന്നീട് സ്ഥാനമേറ്റത്.
ഓട്ടോ III-ന്റെ മരണ(1002)ത്തോടെ സാക്സണ്‍ ഭരണം അവസാനിച്ചു. സാലിയന്‍ ചക്രവര്‍ത്തിമാരാണ് പിന്നീട് സ്ഥാനമേറ്റത്.
-
 
+
 
==== സാലിയന്‍ ചക്രവര്‍ത്തിമാര്‍.====
==== സാലിയന്‍ ചക്രവര്‍ത്തിമാര്‍.====

16:06, 19 ഏപ്രില്‍ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ജര്‍മനി

Germany

മധ്യയൂറോപ്പിലെ ഒരു രാജ്യം. വ. ഡെന്മാര്‍ക്ക്, നോര്‍ത്ത് സീ (North Sea), ബാള്‍ട്ടിക് സമുദ്രം; കി. പോളണ്ട്, ചെക്ക് റിപ്പബ്ലിക്; തെ. ആസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്; പ. ഫ്രാന്‍സ്, ലക്സംബര്‍ഗ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് എന്നിവയാണ് അതിര്‍ത്തികള്‍. 3,56,978 ച.കി.മീ. ആണ് വിസ്തൃതി. ജര്‍മനിയുടെ തലസ്ഥാനം ബര്‍ലിന്‍ ആണ്. 1990 ഒ. 3-ന് ഏകീകൃത ജര്‍മനി നിലവില്‍ വന്നശേഷമാണ് ബര്‍ലിന്‍ തലസ്ഥാനമായത്.

ആമുഖം

19-ാം ശതകത്തിലാണ് ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള ജര്‍മനിയുടെ രൂപീകരണം നടക്കുന്നത്. രാഷ്ട്രമെന്ന നിലയിലുള്ള ജര്‍മനിയുടെ ചരിത്രം 1871-ല്‍ ആരംഭിക്കുന്നു. 1871 മുതല്‍ 1918 വരെ ജര്‍മനി ഒരു സാമ്രാജ്യവും 1918 മുതല്‍ 33 വരെ ഒരു റിപ്പബ്ലിക്കും ആയി. 1933 മുതല്‍ 45 വരെ ഇവിടെ സ്വേച്ഛാധിപത്യഭരണം ആണ് നിലവിലിരുന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷം 1949-ല്‍ ജര്‍മനി രണ്ട് റിപ്പബ്ലിക്കുകളായി വിഭജിക്കപ്പെട്ടു. ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ലിക്കും (പശ്ചിമ ജര്‍മനി) ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും (പൂര്‍വ ജര്‍മനി). 1990 ഒ. 3-നാണ് ഇരു ജര്‍മനികളും ലയിച്ച് ഏകീകൃത ജര്‍മനി-ഫെഡറല്‍ റിപ്പബ്ലിക് ഒഫ് ജര്‍മനി അഥവാ ബുണ്‍ഡെസ് റിപ്പബ്ലിക് ഡോയ്ഷ്ലന്‍ഡ് (Bundes Republic Deutschland) ആയത്. ഏകീകൃത ജര്‍മനിയെ 16 സംസ്ഥാനങ്ങളായി (Lander) വിഭജിച്ചിട്ടുണ്ട്.

രണ്ട് ലോകയുദ്ധങ്ങളിലും ജര്‍മനി നിര്‍ണായക ശക്തിയായിരുന്നു. രണ്ടാം ലോകയുദ്ധമാണ് ജര്‍മനിയെ തളര്‍ത്തിയത്. 1989-90-കളിലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണ് ജര്‍മനിയുടെ ഏകീകരണത്തിന് വഴിതെളിച്ചത്. ഏകീകരണത്തിനുശേഷം പശ്ചിമ ജര്‍മനിയുടെ നാണയമായ ഡോയിഷ് മാര്‍ക്ക് (Deutsche Mark) ഏകീകൃത ജര്‍മനിയുടെ നാണയമായി. തലസ്ഥാനം ബര്‍ലിന്‍ ആയി നിശ്ചയിച്ചുവെങ്കിലും പശ്ചിമ ജര്‍മനിയുടെ തലസ്ഥാനമായിരുന്ന ബോണില്‍നിന്ന് സര്‍ക്കാര്‍ ആഫീസുകളും മറ്റും മാറ്റി സ്ഥാപിക്കുന്ന പ്രക്രിയ 1999-ലാണ് പൂര്‍ത്തിയായത്. 1999 ജൂല. മുതല്‍ പാര്‍ലമെന്റ് ബര്‍ലിനില്‍ സമ്മേളിച്ചുവരുന്നു. പൂര്‍വ ജര്‍മനിയുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനമാണ് ഇന്ന് ഏകീകൃത ജര്‍മനിക്ക് മുന്നിലുള്ള വെല്ലുവിളി.

ഭൂവിജ്ഞാനം

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് ജര്‍മനിയെ അഞ്ച് മേഖലകളായി തിരിച്ചിട്ടുണ്ട്. (i) ഉത്തര ജര്‍മന്‍ താഴ്വര (North German Lowlands), (ii) തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ (Southern Transitional Border Lands), (iii) മധ്യ ജര്‍മന്‍ ഉന്നതതലം (Central Uplands), (iv) ദക്ഷിണ ജര്‍മനിയിലെ ആല്‍പ്സ് പര്‍വത മേഖല (Alpine Foreland), (v) ആല്‍പ്സ് (Alps) പ്രദേശം.

ഉത്തര ജര്‍മന്‍ താഴ്വര. ജര്‍മനിയിലെ ഏറ്റവും വലിയ ഭൂവിഭാഗമാണിത്. യൂറോപ്പിലെ സമതലത്തിന്റെ (Great Plain of Europe) ഭാഗം. പുരാതനകാലത്ത് സമുദ്രങ്ങളിലേക്ക് ഒഴുകിയിരുന്ന ഹിമനദികളുടെ എക്കല്‍ അടിഞ്ഞുമൂടിയാണ് ഉത്തര ജര്‍മന്‍ താഴ്വര രൂപപ്പെട്ടത്. താഴ്വരയുടെ നല്ലൊരുഭാഗം ചതുപ്പു നിലങ്ങളും വനങ്ങളുമാണ്. അത്യധികം ഫലപുഷ്ടിയുള്ള ഭൂമിയാണിവിടെ. ചരിത്രാതീതകാലത്തുള്ള ഫോസിലുകള്‍ ഈ മേഖലയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ജര്‍മനിയുടെ തെ. മുതല്‍ ബാള്‍ട്ടിക് സമുദ്രതീരം വരെയാണ് ഉത്തര ജര്‍മന്‍ താഴ്വര വ്യാപിച്ചുകിടക്കുന്നത്. പ്രകൃതിദത്തമായ അനേകം തുറമുഖങ്ങള്‍ ഈ പ്രദേശത്തുണ്ട്. താഴ്വരയിലെ ഏറ്റവും പടിഞ്ഞാറേ അറ്റമാണ് പശ്ചിമ യൂറോപ്പിലെ പ്രധാനപ്പെട്ട വ്യാവസായിക മേഖലയായ റൂര്‍ (Ruhr) പ്രദേശം.

തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍. സമതലപ്രദേശത്തിനും ഉന്നതതലത്തിനും ഇടയില്‍ വളരെ ഫലഭൂയിഷ്ഠമായ ഒരു നെടുങ്കന്‍ ഭൂവിഭാഗം രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും പല രീതിയില്‍ ആണിത് രൂപപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറ് കൊളോണിന് സമീപത്ത് നിന്നാരംഭിച്ച് കിഴക്കോട്ടൊഴുകി ഹാല്‍, ലൈപ്സിഗ്, ഡ്രെസ്ഡെന്‍ എന്നീ പ്രദേശങ്ങളിലേക്കത് വ്യാപിച്ചിരിക്കുന്നു. മധ്യകാലഘട്ടത്തിലെ യാത്രക്കാരുടെ പാത ഈ വഴിയിലൂടെയായിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവുമധികം ജനവാസമുള്ള മേഖലയാണിത്.

ജര്‍മനിയില്‍ കല്‍ക്കരി, ലിഗ്നൈറ്റ് എന്നീ ധാതുനിക്ഷേപങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഈ പ്രദേശത്താണ്. മിറ്റെലാന്‍ഡ് കനാലിന് (Mittelland canal) ഈ ദേശത്തില്‍ പ്രധാന സ്ഥാനമുണ്ട്.

മധ്യജര്‍മന്‍ ഉന്നതതലം. ജര്‍മനിയിലെ സങ്കീര്‍ണമായ ഭൂവിഭാഗമാണീ പ്രദേശം. പീഠഭൂമികള്‍, പഴയ അഗ്നിപര്‍വതങ്ങളുടെ സൂച്യഗ്ര ശിഖരങ്ങള്‍, നദീതടങ്ങളാല്‍ വേര്‍പെടുത്തപ്പെട്ട് നീണ്ടുനിവര്‍ന്നുകിടക്കുന്ന പര്‍വതശിഖരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണീ ഭൂവിഭാഗം. വന നിബിഡമാണീ പ്രദേശം. ജര്‍മന്‍ സംസ്കാരത്തില്‍ മുഖ്യ പങ്കുവഹിച്ച റൈന്‍ നദി ഈ മേഖലയിലെ മലയടിവാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

പ്രകൃതി വിഭവങ്ങള്‍ സുലഭമായതിനാല്‍ ഇവിടെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വമ്പിച്ച തോതില്‍ നടക്കുന്നുണ്ട്. ഉന്നത പീഠഭൂമിയിലെ പേരെടുത്ത പര്‍വതം ഹാര്‍ത്സ് (Harz) ആണ്. അതിന്റെ ചില കൊടുമുടികള്‍ക്ക് 900 മീ. വരെ ഉയരമുണ്ട്. ഈ പര്‍വതത്തിലുള്ള സാങ്ക് ആന്‍ഡ്രിയാസ് ബര്‍ഗ് പട്ടണം പക്ഷിസങ്കേതങ്ങള്‍ക്ക് പേരുകേട്ടതാണ്. ധാരാളം സുഖവാസകേന്ദ്രങ്ങളും ഇവിടെയുണ്ട്.

കി. വശത്തുള്ള തുറിങ്ഗിയന്‍ വനങ്ങള്‍ (Thuringian Forest) ആരോഗ്യ സംവര്‍ധകമായ ധാതുജല-ഉറവകള്‍ക്ക് പേരെടുത്തതാണ്. ജര്‍മനിക്കും സ്ലോവാക്യയ്ക്കും ഇടയ്ക്കുള്ള അതിര്‍ത്തിയിലെ അയിര് നിറഞ്ഞ പര്‍വതം എന്നര്‍ഥമുള്ള എര്‍ത്സ്ഗെബിര്‍ഗെ പ്രദേശത്ത് ധാരാളം ധാതുനിക്ഷേപങ്ങള്‍ ഉണ്ട്. യുറേനിയം സമ്പുഷ്ടമായ ധാതുപദാര്‍ഥങ്ങള്‍ ഇവിടെനിന്നും ഖനനം ചെയ്യപ്പെടുന്നു. ഫിച്ടെല്‍ഗെബിര്‍ഗെ പ്രദേശം ഈ പര്‍വതനിരയിലാണ് ഉള്‍പ്പെടുന്നത്.

ആല്‍പ്സ് പര്‍വതമേഖല. മധ്യജര്‍മന്‍ ഉന്നതതലവും ആല്‍പ്സ് പര്‍വതമേഖലയുമായി വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ വ്യക്തമല്ല. തെ. പ. ബ്ലാക്ക് ഫോറസ്റ്റ് മേഖലയാണ്. നിരവധി വനദേവതാകഥകളുടെ ജന്മനാടാണീ പ്രദേശം. ഡാന്യൂബ് നദി ഈ ഭാഗത്ത് നിന്നുദ്ഭവിച്ച് സു. 640 കി.മീ. കിഴക്കോട്ട് ആസ്ട്രിയയിലേക്കൊഴുകുന്നു. ഈ നദി ഗതാഗതയോഗ്യമാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ധാരാളമുള്ള സ്ഥലമാണിത്. ഇവിടെ വിനോദസഞ്ചാര വ്യവസായം വളരെ വികസിച്ചിട്ടുണ്ട്.

ആല്‍പ്സ് പ്രദേശം (Alps). ആല്‍പ്സ് പര്‍വതനിരയുടെ ഒരു ചെറിയഭാഗം മാത്രമാണ് ജര്‍മനിയിലുള്ളത്. ആല്‍പ്സ് പര്‍വതത്തിന്റെ ചെറിയൊരു നിരയുടെ തുടര്‍ച്ചയാണ് 'ബവേറിയന്‍ ആല്‍പ്സ്'. ജര്‍മനിയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ സുഗ്സ്പിറ്റ്സെ (Zugspitze - 2,962 മീ.) മ്യൂണിക്കിന് തെക്കായി സ്ഥിതിചെയ്യുന്നു.

സസ്യങ്ങളും ജന്തുക്കളും

സസ്യങ്ങള്‍

ജര്‍മനിയുടെ ആകെ വിസ്തൃതിയില്‍ നാലിലൊന്ന് വനങ്ങളാണ്. ഇതില്‍ 45 ശ.മാ. പൈനും 40 ശ.മാ. പീച്ചും 8 ശതമാനത്തോളം ഓക്ക് വൃക്ഷവുമാണ്. തോട്ടക്കൃഷിയില്‍ നാലിലൊന്ന് സ്പ്രൂസ് വൃക്ഷങ്ങളാണ്. ഇത് ഏതാണ്ട് 20 ശതമാനത്തോളം വരും. കടലാസ് നിര്‍മാണത്തിനുപയോഗിക്കുന്നത് സ്പ്രൂസ് വൃക്ഷമാണ്. ബ്ലാക്ക് ഫോറസ്റ്റ് (Black Forest), ബേയറിഷെര്‍ വള്‍ഡ് (Bayerischer Wald) മേഖലകളിലാണ് സ്പ്രൂസ് വൃക്ഷങ്ങള്‍ അധികമുള്ളത്.

വ. പടിഞ്ഞാറന്‍ ജര്‍മനിയിലെ ഓക്ക് വനങ്ങളില്‍ ധാരാളം ബിര്‍ച്ച് മരങ്ങള്‍ കാണപ്പെടുന്നു. വില്ലൊ, പോപ്ലാര്‍, സ്വീറ്റ് ചെസ്നട്ട്, വാല്‍നട്ട്, മേപ്പിള്‍, ആഷ് എന്നീ വൃക്ഷങ്ങളുണ്ട്. സമുദ്ര നിരപ്പില്‍നിന്ന് 600 മീ. ഉയരമുള്ള ഹാര്‍ത്സ് മേഖല മുതല്‍ 1,360 മീ. ഉയരമുള്ള ബവേറിയന്‍ ആല്‍പ്സ് നിര വരെയാണ് ബീച്ച് (Beech) മരങ്ങള്‍ ധാരാളമായി കാണപ്പെടുന്നത്.

മധ്യ ജര്‍മനിയിലെയും ദക്ഷിണ ജര്‍മനിയിലെയും മലകളില്‍ കോണിഫറസ് ഇനത്തില്‍പ്പെട്ട സില്‍വര്‍ ഫിര്‍, പൈന്‍ എന്നീ വൃക്ഷങ്ങള്‍ ധാരാളമായി വളരുന്നു. റൈന്‍ (Rhine), മൊസേല്‍ (Moselle), ഡാന്യൂബ് (Danube) നദികളുടെ താഴ്വരകളിലും ധാരാളം വൃക്ഷങ്ങള്‍ തഴച്ചുവളരുന്നു.

ജര്‍മനിയുടെ വിസ്തൃതിയുടെ നാലിലൊന്ന് വന നിബിഡമായതിനാല്‍ പരിസ്ഥിതി മലിനീകരണം ജര്‍മനിക്ക് ഒരു ഭീഷണിയാകുന്നില്ല.

ജന്തുക്കള്‍

മധ്യ യൂറോപ്പില്‍ സ്ഥിതിചെയ്യുന്ന ജര്‍മനിയിലെ ജന്തുജാലം യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ജന്തുജാലം തന്നെയാണ്. ചുവന്ന നിറമുള്ള ഒരിനം മാന്‍ ഇവിടെ കൂടുതലായി കണ്ടുവരുന്നു. കരടി, ചെന്നായ്, കാട്ടുപൂച്ച, നീര്‍നായ് (Otter), തുരപ്പന്‍ കരടി (Badger) എന്നീ മൃഗങ്ങളും വനാന്തരങ്ങളില്‍ കാണപ്പെടുന്നു.

അന്യനാടുകളില്‍നിന്നും ധാരാളം പക്ഷിമൃഗാദികള്‍ ജര്‍മനിയില്‍ വന്നുചേരുന്നുണ്ട്. ജര്‍മനിയിലെ പക്ഷികള്‍ മിക്കവാറും ബ്രിട്ടനിലെ പക്ഷികളുമായി സാമ്യമുള്ളവയാണ്. ദക്ഷിണ യൂറോപ്പിലും പശ്ചിമ യൂറോപ്പിലും കാണപ്പെടുന്ന കലിംഗ പക്ഷികളും (Shrike) വടക്കന്‍ യൂറോപ്പിലും കിഴക്കന്‍ യൂറോപ്പിലും കാണപ്പെടുന്ന ത്രഷ് നൈറ്റിങ്ഗേല്‍, ബ്ളൂത്രോട്ട് (Bluethroat) എന്നീ പക്ഷികളും ജര്‍മനിയില്‍ ധാരാളമുണ്ട്. വിദൂര പൂര്‍വയൂറോപ്പിലും ബള്‍ക്കന്‍സിലും കാണാറുള്ള പിഗ്മി മൂങ്ങ, യൂറാള്‍ മൂങ്ങ, കറുത്ത മരംകൊത്തി (Black woodpecker), പാട്ടുകാരന്‍ പക്ഷി (Warbler) എന്നീ പക്ഷികളും ജര്‍മനിയില്‍ കാണപ്പെടുന്നു.

കിഴക്കേ യൂറോപ്പിലെ വിവിധ വര്‍ണങ്ങളുള്ള വവ്വാല്‍, സുസ്മിക് എന്ന തറയണ്ണാന്‍, ഹാംസ്റ്റര്‍ എന്ന കരണ്ടുതീനി എന്നിവ ജര്‍മനിയില്‍ ധാരാളമുണ്ട്. എല്‍ബ് താഴ്വരയില്‍ ബീവര്‍ കാണപ്പെടുന്നു. ജര്‍മനിയില്‍ മൂന്നിനം ഡോര്‍ മൗസ് (ഒരുതരം എലി) ഉണ്ട്. പൈന്‍ വനമേഖലയില്‍ കാട്ടുപൂച്ച, ചെന്നായ്, കാട്ടുപന്നി എന്നിവ ധാരാളമായി കാണപ്പെടുന്നു.

കാലാവസ്ഥ

പശ്ചിമ യൂറോപ്പിന്റെ മഹാസമുദ്രീയ കാലാവസ്ഥയ്ക്കും പൂര്‍വ യൂറോപ്പിന്റെ വന്‍കര കാലാവസ്ഥയ്ക്കും ഇടയ്ക്കുള്ള കാലാവസ്ഥയാണ് ജര്‍മനിയിലേത്. ഏറെക്കുറെ സുഖകരമായ കാലാവസ്ഥയാണിവിടെ എന്നുപറയാം.

ജര്‍മനിയുടെ പശ്ചിമ-ഉത്തരഭാഗങ്ങള്‍ക്ക് സമുദ്രസാമീപ്യം കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നുണ്ട്. ശീതകാലത്ത് വലിയ തണുപ്പും വേനല്‍ക്കാലത്ത് വലിയ ചൂടും ജര്‍മനിയില്‍ അനുഭവപ്പെടുന്നില്ല. തെ.-പടിഞ്ഞാറെ ജര്‍മനിയിലെ ശരാശരി വാര്‍ഷിക താപനില 12o സെല്‍ഷ്യസും മധ്യജര്‍മനിയുടെത് 9o സെല്‍ഷ്യസും ഉത്തര ജര്‍മന്‍ സമതലത്തിലെത് 8o സെല്‍ഷ്യസും ആണ്.

ജര്‍മനിയില്‍ തണുപ്പ് ഏറ്റവും കൂടിയ മാസം ജനുവരിയാണ്. ജനുവരിയില്‍ താപനില ശരാശരി 0.55o സെല്‍ഷ്യസ് ആണ്. വേനല്‍ക്കാലത്ത് താപനില 18o സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. തെക്കോട്ടുപോകുന്തോറും വേനല്‍ക്കാലത്ത് ചൂടു കൂടുകയും ശീതകാലത്ത് തണുപ്പ് വര്‍ധിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന പീഠഭൂമികളില്‍ ശീതകാലത്ത് താപനില അല്പം താണിരിക്കും. കിഴക്കന്‍ മേഖലകളില്‍ കിഴക്ക് നിന്നടിക്കുന്ന കാറ്റുമൂലം ശീതകാലത്ത് തണുപ്പ് വര്‍ധിക്കും. അപ്പര്‍ റൈന്‍ താഴ്വരയില്‍ വേനല്‍ക്കാല ചൂട് ശരാശരി ചൂടിനെക്കാള്‍ അല്പം ഉയര്‍ന്നിരിക്കും.

എല്ലാ ഋതുക്കളിലും ധാരാളം മഴ പെയ്യുന്നു. ഗ്രീഷ്മകാലത്താണ് ഏറ്റവും കൂടുതല്‍ മഴ ഉള്ളത്. ജര്‍മനിയുടെ പടിഞ്ഞാറുഭാഗത്ത് ശരാശരി വാര്‍ഷിക വര്‍ഷപാതം 86 സെ.മീ. ആണ്. തെ. പടിഞ്ഞാറും വ. പടിഞ്ഞാറ് ജര്‍മന്‍ സമതലത്തിലും 64 മുതല്‍ 75 സെ.മീ. വരെയും കി. ഭാഗത്ത് 41 സെ.മീ. മുതല്‍ 51 സെ.മീ. വരെയും മഴ ലഭിക്കുന്നു.

ജര്‍മനിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഴ ലഭിക്കുന്നുണ്ട്. 86.4 സെ.മീ. മുതല്‍ 101.6 സെ.മീ. വരെ മഴ ഉയര്‍ന്ന പ്രദേശങ്ങളില്‍ ലഭിക്കുന്നു.

ഹാര്‍ത്സ് പര്‍വതങ്ങള്‍ മുതല്‍ ബവേറിയന്‍ ആല്‍പ്സ് വരെയുള്ള ഉയര്‍ന്ന കൊടുമുടികള്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ മഞ്ഞുമൂടി കിടക്കും.

നദികളും തടാകങ്ങളും

ജര്‍മനിയിലെ മിക്ക നദികളും ഗതാഗതയോഗ്യമാണ്. വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്നതിനാല്‍ നദികളൊക്കെ ജലസമൃദ്ധവുമാണ്. ജര്‍മനിയുടെ കാര്‍ഷിക-വ്യാവസായിക വളര്‍ച്ചയില്‍ നദികള്‍ പ്രമുഖ പങ്കുവഹിക്കുന്നു.

റൈന്‍, വെസെര്‍, എല്‍ബ്, ഓഡെര്‍, വിസ്റ്റുല എന്നീ നദികളും അവയുടെ പോഷക നദികളുമാണ് ജര്‍മനിയുടെ ഏകീകരണത്തിനും സാമ്പത്തിക പുരോഗതിക്കും സഹായകമായിരുന്നത്.

ബിവേറിയന്‍ ആല്‍പ്സ്-പശ്ചിമ ജര്‍മനിയുടെ തെക്കേയറ്റം

റൈന്‍ ആണ് ഈ നദികളില്‍ പ്രമുഖം. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുദ്ഭവിച്ച് ഡച്ച് മണ്ണില്‍ക്കൂടി നോര്‍ത്ത് സീയിലാണ് പതിക്കുന്നതെങ്കിലും റൈന്‍ ജര്‍മന്‍ നദിയായിട്ടാണ് പരിഗണിക്കുന്നത്. ഡച്ച് തുറമുഖമായ റോട്ടര്‍ഡാമില്‍വച്ചാണ് റൈന്‍ സമുദ്രത്തില്‍ പതിക്കുന്നത്. 1,288 കി.മീ. നീളമുള്ള ഈ നദി യൂറോപ്പിലെ ഏറ്റവും കൂടുതല്‍ വാണിജ്യ പ്രാധാന്യമുള്ള നദിയാണ്. ഹൈഡല്‍ബര്‍ഗ്, കൊളോണ്‍, ഡൂസെല്‍ഡോര്‍ഫ് തുടങ്ങി ഇരുപത് പ്രധാന നഗരങ്ങള്‍ റൈന്‍നദിയുടെ തീരത്തോ പരിസര പ്രദേശങ്ങളിലോ സ്ഥിതിചെയ്യുന്നു. യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചില കല്‍ക്കരി-ഇരുമ്പ് ഖനികളും റൈന്‍ നദീതടത്തിന് സമീപമാണ്. ജര്‍മനിയിലുടനീളം റൈന്‍ ഗതാഗതയോഗ്യമാണ്. റൈന്‍, വെസെര്‍, എല്‍ബ് എന്നീ മൂന്ന് ജര്‍മന്‍ നദികളും മധ്യജര്‍മന്‍ പര്‍വതങ്ങളില്‍ നിന്നുദ്ഭവിച്ച് വടക്കോട്ടൊഴുകി ഉത്തരസമുദ്രത്തില്‍ പതിക്കുന്നു. ഈ നദികള്‍ അനേകം തോടുകളാല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് റൈന്‍ മുതല്‍ എല്‍ബ് വരെ ജര്‍മനിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ തോടുകളില്‍ക്കൂടിയുള്ള ചരക്കുഗതാഗതം സുഗമമാക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ജലഗതാഗത ശൃംഖലയാണിത്. റൈന്‍ നദിയിലൂടെയുള്ള കപ്പല്‍യാത്ര വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്.

ഡാന്യൂബ് നദി കരിങ്കടലിലാണ് പതിക്കുന്നത്. ഇന്‍ (Inn), ഇസാര്‍ (Isar), നാബ് (Naab) എന്നിവയാണ് ഡാന്യൂബ് നദിയില്‍ വന്നുചേരുന്ന നദികള്‍. ഓഡെര്‍ (Oder), സ്പ്രീ (Spree), എംസ് (Ems), സാലേ (Saale) എന്നിവയാണ് മറ്റു പ്രമുഖ നദികള്‍.

വെസെര്‍, എല്‍ബ് എന്നീ നദികള്‍ ഉത്തര ജര്‍മന്‍ സമതലത്തില്‍ കൂടിയാണൊഴുകുന്നത്. വെസെര്‍ നദി ബ്രേമനും അതിന്റെ തുറമുഖമായ ബ്രേമെര്‍ഹാഫെനും കടന്ന് നോര്‍ത്ത് സീയില്‍ പതിക്കുന്നു. ചെക്ക്സ്ലോവാക്യയിലാണ് എല്‍ബിന്റെ ഉദ്ഭവം. പശ്ചിമ-പൂര്‍വ ജര്‍മനികളുടെ അതിര്‍ത്തിയായിരുന്നു എല്‍ബ് നദി. പശ്ചിമ ജര്‍മനിയിലെ പ്രധാന തുറമുഖമായ ഹാംബര്‍ഗില്‍ വച്ചാണ് എല്‍ബ് കടലില്‍ പതിക്കുന്നത്.

ഓഡെര്‍ നദിയും ചെക്ക്സ്ലോവാക്യയില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. ജര്‍മനിയുടെ കിഴക്കന്‍ അതിര്‍ത്തിയായി വര്‍ത്തിക്കുന്ന ഓഡെറിനെ കനാലുകള്‍ മുഖേന സ്പ്രീ നദിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബര്‍ലിന്‍ നഗരത്തിലൂടെയാണ് സ്പ്രീ നദിയൊഴുകുന്നത്.

വെസെര്‍ നദിയെ എല്‍ബുമായി ബന്ധിപ്പിക്കുന്ന കനാലാണ് മിറ്റെലാന്‍ഡ്. ഉത്തര ജര്‍മനിയിലെ കീല്‍ കനാല്‍ നോര്‍ത്ത് സീയെ ബാള്‍ട്ടിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നു. റൈന്‍, മെയിന്‍, ഡാന്യൂബ് എന്നീ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 650 കി.മീ. ദൈര്‍ഘ്യമുള്ള കനാലും നിര്‍മിച്ചിട്ടുണ്ട്.

ആല്‍പ്സ് നിരകളിലുള്ള ബോഡന്‍ സീ (ലേക്ക് ഒഫ് കോണ്‍സ്റ്റന്‍സ്) ആണ് ജര്‍മനിയിലെ ഏറ്റവും വലിയ തടാകം. സ്വിസ്-ജര്‍മന്‍-ആസ്ട്രിയന്‍ അതിര്‍ത്തിയിലാണ് ഈ തടാകം. റൈന്‍ നദി ഈ തടാകത്തിലൂടെ കടന്നുപോകുന്നു. ബവേറിയയിലെ ചീംസി ജര്‍മനിയിലെ അതിമനോഹരമായ തടാകങ്ങളിലൊന്നാണ്. എല്ലാ നദികളിലുമായി 4,842 കി.മീ. ദൂരമാണ് ഗതാഗതയോഗ്യമായിട്ടുള്ളത്.

തുറമുഖങ്ങള്‍.

വെസെര്‍, എല്‍ബ് എന്നീ നദികളുടെ പതന സ്ഥലങ്ങളോടടുപ്പിച്ചാണ് ജര്‍മനിയുടെ രണ്ട് പ്രധാന തുറമുഖങ്ങളായ ബ്രേമനും ഹാംബര്‍ഗും വളര്‍ന്നുവന്നത്. ബ്രേമന്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു വന്‍തുറമുഖമാണ്. ഉള്‍നാടുകളില്‍നിന്ന് ചരക്കുകള്‍ തുറമുഖത്ത് എത്തിക്കുന്ന കാര്യത്തില്‍ എല്‍ബ് നദിക്കാണ് കൂടുതല്‍ പ്രാധാന്യം. സ്ലോവാക്യയിലുദ്ഭവിച്ച് ജര്‍മന്‍ പ്രദേശത്തുകൂടിയൊഴുകുന്ന എല്‍ബ് നദി പൂര്‍ണമായും ഗതാഗതയോഗ്യമാണ്. എല്‍ബിന്റെ പതനസ്ഥലമായ ഹാംബെര്‍ഗ് തുറമുഖവും വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

പ്രകൃതിവിഭവങ്ങള്‍.

ജര്‍മനിയുടെ ഏറ്റവും പ്രമുഖമായ പ്രകൃതിവിഭവം ടാര്‍ അടങ്ങിയ കല്‍ക്കരിയാണ്. പശ്ചിമ ജര്‍മനിയുടെ ഏറ്റവും വ്യവസായവത്കൃതമായ റൂര്‍ മേഖലയിലാണ് കല്‍ക്കരി നിക്ഷേപം കൂടുതലുള്ളത്. 5,200 ച.കി.മീ. ആണ് റൂര്‍ മേഖലയുടെ വിസ്തൃതി. ജര്‍മനിയിലെ ഇരുമ്പ്-ഉരുക്ക് വ്യവസായങ്ങളുടെ കേന്ദ്രവും റൂര്‍ ആണ്.

എല്‍ബ് നദി

വ്യവസായ പ്രമുഖമായ എസ്സെന്‍, ഡോര്‍ട്ട്മണ്ട്, റൈന്‍ നദിയിലെ തുറമുഖ പട്ടണമായ ഡ്യൂസ്ബര്‍ഗ് എന്നിവിടങ്ങളുടെ വളര്‍ച്ചയ്ക്ക് റൂര്‍ പ്രദേശത്തെ കല്‍ക്കരി നിക്ഷേപം നല്കിയിട്ടുള്ള സംഭാവന വിലമതിക്കാനാവാത്തതാണ്. ആഹെന്‍ പട്ടണത്തിന് സമീപവും സാര്‍ലന്‍ഡിലും ധാരാളം കല്‍ക്കരിനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.

വടക്ക്-പടിഞ്ഞാറന്‍ ജര്‍മനിയിലും നോര്‍ത്ത് സീയില്‍ ഷ്ലെസ്വിഗ്-ഹോള്‍സ്റ്റൈന്‍ മേഖലയിലും എണ്ണ നിക്ഷേപം ഉണ്ട്. പടിഞ്ഞാറേ മധ്യപീഠഭൂമിയില്‍ ലിഗ്നൈറ്റ് നിക്ഷേപമുണ്ട്. ഇരുമ്പയിരും ഈയവും ഇവിടെനിന്ന് ഖനനം ചെയ്യപ്പെടുന്നു. ലോവര്‍ സാക്സണിയിലും ഹെസിലും പൊട്ടാഷ് നിക്ഷേപം ധാരാളമുണ്ട്. ലോകത്തിനാവശ്യമായിട്ടുള്ള പൊട്ടാഷില്‍ നാലിലൊന്നു ഖനനം ചെയ്യപ്പെടുന്നത് ജര്‍മനിയില്‍നിന്നാണ്. ഹാര്‍ത്സ് പര്‍വതനിരയുടെ കിഴക്കും പൊട്ടാഷ് ഖനനം നടക്കുന്നുണ്ട്. ലിഗ്നൈറ്റ് ഉത്പാദനത്തില്‍ ജര്‍മനിക്കാണ് ലോകത്തില്‍ ഒന്നാം സ്ഥാനം.

ചരിത്രം

ആമുഖം

1871-ല്‍ ഒരു രാഷ്ട്രമായി മാറുന്നതുവരെയുള്ള ജര്‍മനിയുടെ ചരിത്രം ഒരു രാഷ്ട്രത്തിന്റെ ചരിത്രമായി ഗണിക്കുവാന്‍ കഴിയുകയില്ലെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. പുരാതന കാലങ്ങളില്‍ ആങ്കിളുകള്‍, സാക്സന്മാര്‍, ഫ്രാങ്കുകള്‍ മുതലായ ജര്‍മന്‍ വര്‍ഗങ്ങളുടെയും പിന്നീട് സേനാനായകന്മാര്‍, പ്രഭുക്കന്മാര്‍, രാജാക്കന്മാര്‍ മുതലായവരുടെ നേതൃത്വത്തിലുള്ള പ്രാദേശിക ജനസമൂഹങ്ങള്‍ തമ്മിലുള്ള കലഹങ്ങളുടെയും അവസാനം, ജര്‍മന്‍ രാഷ്ട്രത്തിന്റെ വിശുദ്ധ റോമാസാമ്രാജ്യം (Holy Roman Empire of the German Nation) എന്ന യൂറോപ്യന്‍ സാമ്രാജ്യത്തിന്റെയും ചരിത്രമാണെന്ന് ചരിത്രകാരന്മാര്‍ വ്യാഖ്യാനിക്കുന്നു. 'ജര്‍മന്‍' എന്ന സങ്കല്പം ഏതെങ്കിലും ഒരു പ്രത്യേക കുടുംബത്തിന്റെയോ വര്‍ഗത്തിന്റെയോ അടിസ്ഥാനത്തില്‍ നിര്‍വചിച്ചിട്ടില്ല. ജര്‍മാനിക്, കെല്‍റ്റിക്, സ്ലാവോണിക്, റോമന്‍, സെമിറ്റിക്, ഏഷ്യന്‍ സംസ്കാര ധാരകള്‍ എന്നിവ ചേര്‍ന്നതാണ് ജര്‍മന്‍ ദേശീയ സമൂഹം. ചരിത്രപരമായ പൊതു ഭാഗധേയം, ഭാഷ, സംസ്കാരം, നിയമം, മാമൂല്‍, പൊതുലക്ഷ്യപ്രാപ്തിക്കുവേണ്ടി സ്വമേധയായുള്ള ഐക്യം എന്നീ ഘടകങ്ങളായിരുന്നു ജര്‍മന്‍ രാഷ്ട്രത്തിന്റെ ആവിര്‍ഭാവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതപ്പെടുന്നു.

പ്രാചീന കാലഘട്ടം

ആദിമ ജര്‍മന്‍ ജനതയെ ലോകചരിത്രത്തിന്റെ ഭാഗമാക്കിയത് റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസറായിരുന്നു. സീസറിന്റെ പേരില്‍ നിന്നാണ് ജര്‍മന്‍ ചക്രവര്‍ത്തിമാര്‍ക്ക് 'കൈസര്‍' എന്ന പദവി ലഭിച്ചത്. ലോകസാമ്രാജ്യ സ്ഥാപനത്തിനായി ഇറങ്ങിത്തിരിച്ച സീസര്‍ ബി.സി. 71-ല്‍ ആദ്യം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് റൈന്‍ നദിയുടെ കിഴക്കന്‍ കരകളില്‍ തമ്പടിച്ചിരുന്ന ജനത റൈന്‍ നദിയുടെ മുകള്‍ ഭാഗങ്ങളിലേക്കുനീങ്ങി.

ധീരന്മാരും ആക്രമണോത്സുകരുമായ ജര്‍മാനിക് വംശജരിലെ മിക്ക ചെറുപ്പക്കാരെയും സീസര്‍ തന്റെ സൈന്യത്തില്‍ ചേര്‍ത്തു. പോമ്പിയും (Pompey) ഫാര്‍സലസും (Pharsalus) തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധത്തില്‍ (ബി.സി. 48) ജര്‍മാനിക് വംശജരുടെ യുദ്ധവീര്യം പ്രകടമായി. റോമന്‍ സാമ്രാജ്യത്തിനുമേല്‍ സീസറിന് ആധിപത്യം ഉറപ്പിക്കാനായതും ഈ യുദ്ധംമൂലമാണ്.

ശതകങ്ങള്‍ കഴിഞ്ഞ് ജര്‍മനി ഒരു സൈനിക ശക്തിയായി മാറിയതിന് പിന്നിലെ ചരിത്രവുമാണിത്.

ജര്‍മന്‍ സാമ്രാജ്യത്തിന്റെ ആവിര്‍ഭാവത്തിന് വഴിതെളിച്ച ടുട്ടോബര്‍ഗര്‍ യുദ്ധത്തില്‍ റോമന്‍ സൈനിക പരിശീലനം ലഭിച്ച ഹെര്‍മന്‍ (Hermann) എന്ന ചെറുസ്കി നേതാവ് പി. ക്വിന്‍ക്വിറ്റീലിയസ് വാറസ്സി(P. Quincti lius Varus)ന്റെ നേതൃത്വത്തിലുള്ള റോമന്‍സൈന്യത്തെ പരാജയപ്പെടുത്തി. റോമന്‍ സൈന്യത്തിന്റെ XVII, XVIII, XIX എന്നീ വിഭാഗങ്ങളാണ് (Legions) ഈ യുദ്ധത്തില്‍ പങ്കെടുത്തത്. റോമന്‍ സേനയുടെ പരാജയത്തിന്റെ ആഘാതം കനത്തതായിരുന്നു. തന്മൂലമാകണം പിന്നീട് അധികാരത്തില്‍ വന്ന ചക്രവര്‍ത്തിമാരാരും ഈ സംഖ്യകളില്‍ സേനാവിഭാഗം രൂപവത്കരിച്ചിട്ടില്ല.

യുദ്ധത്തിന്റെ പരിണിതഫലമായി എല്‍ബ് നദിക്കുപകരം റൈന്‍ നദിയെ റോമാസാമ്രാജ്യത്തിന്റെ അതിര്‍ത്തിയായി സ്വീകരിക്കാന്‍ അഗസ്റ്റസ് ചക്രവര്‍ത്തി തീരുമാനിച്ചു. പിന്നീട് ചക്രവര്‍ത്തിയുടെ ദത്തുപുത്രന്‍ തൈബീരിയസ് (Tiberius) എല്‍ബ് നദിയുടെ കുറേഭാഗം വീണ്ടെടുത്ത് റോമന്‍ സാമ്രാജ്യത്തോട് ചേര്‍ത്തു (14-16).

പ്രസിദ്ധ ചരിത്രകാരനായ റ്റാസിറ്റസ് (Tacitus) തന്റെ ഗ്രന്ഥമായ ജര്‍മാനിയ (Germania-98)യില്‍ 'ജര്‍മനിയുടെ വിമോചകന്‍' എന്ന നിലയ്ക്കാണ് ജര്‍മന്‍ ജനത ഹെര്‍മനെ സ്മരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ജര്‍മന്‍ ജനതയെ റ്റാസിറ്റസ് മൂന്നായി വിഭജിച്ചിട്ടുണ്ട്. എല്‍ബി നദിയുടെ വടക്ക് പടിഞ്ഞാറുള്ളവരെ ഇന്‍ഗേവോണെസ് (ngaevones)എന്നും ഉള്‍പ്രദേശങ്ങളിലുള്ളവരെ ഹെര്‍മിയോണേസ് (Hermiones) എന്നും റൈന്‍ നദിക്കരയിലുള്ളവരെ ഇസ്തേവോണെസ് (Istaevones) എന്നും.

ജര്‍മാനിക് വര്‍ഗങ്ങളുടെ മുന്നേറ്റം കാരണമാണ് റോമാസാമ്രാജ്യം തകര്‍ന്നത്. വെസെര്‍ നദിയുടെയും റൈന്‍ നദിയുടെയും ഇടയ്ക്ക് താമസിച്ചിരുന്ന ചില സ്വതന്ത്ര വര്‍ഗങ്ങള്‍ ഫ്രാങ്കുകള്‍ എന്ന പേരില്‍ 210-ല്‍ ഒരു കോണ്‍ഫെഡറേഷന്‍ സ്ഥാപിച്ചിരുന്നു.

ഈ കാലഘട്ടങ്ങളിലാണ് 'മഹത്തായ കുടിയേറ്റം' (Volker wanderung-Great Migrations) എന്നു വിശേഷിപ്പിക്കപ്പെടുന്ന കുടിയേറ്റം നടന്നത്. അനേകംപേര്‍ പടയാളികളായി. റോമാസാമ്രാജ്യത്തിലും കുറേപ്പേര്‍ കാര്‍ഷികവൃത്തികള്‍ക്കായി കുടിയേറി. ഈ കുടിയേറ്റം ഏതാണ്ട് രണ്ട് ശതകത്തോളം നീണ്ടുനിന്നു.

മെറോവിങ്ഗിയന്‍ , കരോലിങ്ഗിയന്‍

മെറോവിങ്ഗിയന്‍ (Merovingians), കരോലിങ്ഗിയന്‍ (Carolingians) വംശങ്ങള്‍. റോമാസാമ്രാജ്യത്തിന്റെ പതനശേഷവും റൈന്‍ നദിക്ക് കിഴക്കുണ്ടായിരുന്ന ജര്‍മാനിക് ഗോത്രങ്ങള്‍ തമ്മില്‍ ഐക്യമുണ്ടായിരുന്നില്ല. വിഘടിച്ചുനിന്ന ഈ ഗോത്രങ്ങളെ ഒരേ കുടക്കീഴില്‍ കൊണ്ടുവരാനാണ് മെറോവിങ്ഗിയന്‍, കരോലിങ്ഗിയന്‍ രാജവംശങ്ങള്‍ ശ്രമിച്ചത്.

മഹാനായ ഓട്ടോ I-ന്റെ പ്രതിമ മാഗ്ദെബെര്‍ഗ്

റോമന്‍ അധീനപ്രദേശമായ ഗാള്‍ (Gaul) പ്രദേശത്ത് അധിവസിച്ചിരുന്ന ഫ്രാങ്കുകള്‍ ഈ വംശജരുടെ നേതൃത്വത്തിലായിരുന്നു ശക്തിപ്രാപിച്ചത്. ഈ വംശങ്ങളെക്കുറിച്ച് 6-ാം ശതകം മുതല്‍ക്ക് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാണ്. മെറോവിങ്ഗിയന്‍ വംശജനായിരുന്ന ക്ലോവിസിന്റെ (466-511) ഭരണകാലത്താണ് ആധിപത്യത്തിന് വേണ്ടിയുള്ള യുദ്ധം തുടങ്ങിയത്.

നദീതീരദേശത്ത് ആധിപത്യമുറപ്പിക്കാന്‍ ക്ലോവിസിന് കഴിഞ്ഞു. പിന്നീട് ആസ്ത്രേഷ്യയായി അറിയപ്പെട്ട പ്രദേശമായിരുന്നു ഇത്. തുറിങ്ഗിയന്‍, അലമന്നി, ബവേറിയന്‍ (Bavaria) എന്നീ വംശജര്‍ക്കുമേലും ആധിപത്യം ഉറപ്പിക്കാന്‍ ക്ലോവിസിനും പിന്‍ഗാമികള്‍ക്കും കഴിഞ്ഞു.

ക്ലോവിസിന്റെ ഭരണകാലത്തുതന്നെ ഫ്രാങ്കുകളുടെ ആധിപത്യം പിറനീസിന് വടക്ക്,  ഇപ്പോഴത്തെ ഫ്രാന്‍സ്, മുഴുവനും റൈന്‍ നദിക്ക് കിഴക്കുള്ള ഒരു വലിയ പ്രദേശത്തേക്കും വ്യാപിച്ചിരുന്നു. 8-ാം ശതകത്തോടെ മെറോവിങ്ഗിയന്‍ വംശം തകര്‍ന്നുതുടങ്ങി. ഇതിനുശേഷം കരോലിങ്ഗിയന്‍ രാജവംശം ശക്തിപ്രാപിച്ചു (751). മോസെല്‍, റൈന്‍ പ്രദേശത്താണ് ഈ വംശം ആധിപത്യം ഉറപ്പിച്ചത്. ക്രിസ്തുമതത്തിന്റെ പ്രചാരം ഈ കാലഘട്ടത്തിലാണ് നടന്നത്. കരോലിങ്ഗിയന്‍ ആധിപത്യമുള്ള പ്രദേശങ്ങളിലെല്ലാം പുതിയ ആരാധനാലയങ്ങള്‍ സ്ഥാപിച്ചു. അനേകം പേര്‍ ക്രിസ്തുമതാനുയായികളായി.

ഫ്രാങ്കുകളുടെ ആധിപത്യം അങ്ങനെ ആദ്യ കരോലിങ്ഗിയന്‍ രാജാവായ പെപിനി(Pepi)ല്‍ വന്നുചേര്‍ന്നു. ഈ വംശത്തില്‍പ്പെട്ട ഷാര്‍ലിമേന് ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.

ഷാര്‍ലിമേന്‍ സാമ്രാജ്യം

ഫ്രാങ്കുകള്‍, ബവേറിയന്‍, സാക്സണുകള്‍, ലോംബാര്‍ഡുകള്‍ എന്നീ വംശജരെ ഷാര്‍ലിമേന്‍ (ഭ.കാ. 768-814) തന്റെ ആധിപത്യത്തിനുകീഴില്‍ കൊണ്ടുവന്നു. ഫ്രാങ്കുകളുടെ രാജ്യാതിര്‍ത്തി ഷാര്‍ലിമേന്‍ എല്‍ബ് നദി വരെ നീട്ടി.

പോപ്പിന്റെ പിന്തുണയോടും റോമന്‍ കത്തോലിക്കാ മതത്തിന്റെ സ്വാധീനമേഖല വികസിപ്പിച്ചുകൊണ്ടുമാണ് ഇദ്ദേഹം രാജ്യാതിര്‍ത്തി വിപുലപ്പെടുത്തിയത്. കീഴടക്കുന്ന വര്‍ഗക്കാരെയെല്ലാം ഇദ്ദേഹം കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേര്‍ത്തിരുന്നു.

ചിന്തകനും ചരിത്രകാരനുമായിരുന്ന സെന്റ് അഗസ്റ്റിന്റെ (354-430) കൃതികള്‍ ഷാര്‍ലിമേന്റെ രാഷ്ട്രീയവും മതപരവുമായ ചിന്തകളെ വളരെ സ്വാധീനിച്ചിട്ടുണ്ട്.

ഷാര്‍ലിമേന്റെ ഭരണകാലത്ത് സാമ്രാജ്യത്തിന്റെ വിസ്തൃതി ബാള്‍ട്ടിക് സമുദ്രം വരെ നീണ്ടു. ഇദ്ദേഹത്തിന്റെ കാലശേഷം പിന്‍ഗാമികള്‍ കരോലിങ്ഗിയന്‍ രാജവംശം മൂന്നായി വിഭജിച്ചു.

പശ്ചിമ യൂറോപ്പില്‍ ഫ്രാന്‍സും ദക്ഷിണ യൂറോപ്പില്‍ ഇറ്റലിയും പ്രത്യേക ജനപദങ്ങള്‍ ആയതുപോലെ ഒരു ജര്‍മന്‍ രാഷ്ട്രം ആവിര്‍ഭാവം ചെയ്തു. കോണ്‍റാഡ് (ഭ.കാ. 911-18) എന്ന ഫ്രാങ്ക് വംശജന്‍ ആദ്യത്തെ ജര്‍മന്‍ രാജാവായി. 919-ല്‍ ഈ സാമ്രാജ്യം ജര്‍മന്‍കാരുടെ സാമ്രാജ്യം (Regnum Teutonicorum) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

കരോലിങ്ഗിയന്‍ കേന്ദ്രശക്തി അസ്തമിച്ചു തുടങ്ങിയതോടെ സംസ്ഥാനങ്ങള്‍ എന്ന് പില്ക്കാലത്ത് അറിയപ്പെട്ട അനേകം ജനസമൂഹങ്ങള്‍ (communities) ജര്‍മനിയില്‍ ഉദയം ചെയ്തു. ഇവ സ്വയമേവ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. സ്വേബിയ, ബവേറിയ, സാക്സണി, ഫ്രാങ്കോണിയ, ലൊറെയ്ന്‍ എന്നിങ്ങനെ സ്വതന്ത്ര പ്രഭു ഭരണപ്രദേശങ്ങള്‍ ശക്തിപ്രാപിച്ചു. ജര്‍മനിയില്‍ പ്രാദേശികത്വം വളര്‍ന്നുവന്നതിന്റെ ഫലമായി രൂപപ്പെട്ട ജനപദങ്ങള്‍ സാമ്രാജ്യത്തിന്റെ വിഘടനത്തിനും തകര്‍ച്ചയ്ക്കും കാരണമായി.

വിഘടിച്ചുകിടന്നിരുന്ന ഈ സാമ്രാജ്യത്തെ 907-ല്‍ ഹംഗറിക്കാര്‍ ആക്രമിച്ചു. ആക്രമണ കാലത്ത് വിഘടിച്ചു നിന്നവര്‍ ഒറ്റക്കെട്ടായി യുദ്ധത്തില്‍ പങ്കെടുത്തു.

കോണ്‍റാഡ് I തന്റെ പിന്‍ഗാമിയായി സാക്സണ്‍മാരുടെ പ്രഭുവായ ഹെന്റി I (ഭ.കാ. 919-936)നെ വാഴിച്ചതോടെ ഭരണാവകാശം സാക്സണ്‍ ചക്രവര്‍ത്തിമാര്‍ക്കായി.

സാക്സണ്‍ രാജാക്കന്മാര്‍.

റോമന്‍ റൈനിനും എല്‍ബിനും ഉത്തര സമുദ്രത്തിനും ഹാര്‍ത്സ് മലകള്‍ക്കും ഇടയ്ക്കുള്ള രാജ്യമായിരുന്നു ആദ്യ സാക്സണ്‍ ചക്രവര്‍ത്തിയായ ഹെന് റി I ഭരിച്ചിരുന്നത്. ഉണ്‍സ്റ്റ്രുട്ട് (Unstrut) നദിക്കരയില്‍വച്ചുണ്ടായ ഹംഗേറിയന്‍ ആക്രമണത്തെ (933) ഇദ്ദേഹം അതിജീവിച്ചു.

എല്‍ബിനും ഓഡെറിനും ഇടയ്ക്കുള്ള പ്രദേശം ഹെന് റി I പിടിച്ചടക്കി. ഫ്രാന്‍സിലെ കരോലിങ്ഗിയന്‍ വംശരാജാവായ റുഡോള്‍ഫുമായുള്ള സഖ്യം 935-ല്‍ അവസാനിപ്പിച്ചു.

ഹെന്റി II-ന്റെ പുത്രന്‍ ഓട്ടോ I (ഭ.കാ. 936-73) ആണ് ജര്‍മനിയെ ഏകോപിപ്പിച്ചത്. മതാധിപന്മാര്‍ക്ക് ഭൂമി പതിച്ചുകൊടുത്തും സ്ഥാനമാനങ്ങള്‍ നല്കിയും ഇദ്ദേഹം കത്തോലിക്കാ സഭയുടെ സഖ്യം സമ്പാദിച്ചു. ഹൂണന്മാരുടെ ആക്രമണത്തെ അമര്‍ച്ചചെയ്ത് ജര്‍മനിയുടെ വടക്കേ അതിര്‍ത്തി ശക്തിപ്പെടുത്തി. തെക്കുനിന്ന് സാരസന്മാരും വടക്കുനിന്ന് ഇറ്റലിയിലെ ചെറുകിട നാടുവാഴികളും ഭീഷണി മുഴക്കിയപ്പോള്‍ പോപ്പ് ജോണ്‍ XII ഓട്ടോ I നോട് സഹായം അഭ്യര്‍ഥിച്ചു. ഈ ആക്രമണങ്ങളില്‍നിന്ന് പോപ്പിനെ രക്ഷിച്ചതിന്റെ പ്രതിഫലമായി സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍വച്ച് റോമാചക്രവര്‍ത്തിയുടെ കിരീടമാണ് ഓട്ടോ I-ന് ലഭിച്ചത് (962 ഫെ. 1).

പോപ്പുമായുള്ള സഖ്യത്തിന്റെ ഫലമായി ഒരു ശതാബ്ദത്തേക്കെങ്കിലും ജര്‍മന്‍ ചക്രവര്‍ത്തിമാര്‍ക്ക് വന്‍ നേട്ടങ്ങള്‍ ഉണ്ടായി. തന്നെ ചക്രവര്‍ത്തിയായി വാഴിച്ച പോപ്പിനെത്തന്നെ ഓട്ടോ I പിന്നീട് നിഷ്കാസനം ചെയ്തു.

ഓട്ടോ I-ന്റെ മരണശേഷം പിന്തുടര്‍ച്ചാവകാശിയായ ഓട്ടോ II (ഭ.കാ. 973-983) ഭരണമേറ്റു. ചുരുങ്ങിയ കാലത്തെ ഭരണത്തിനിടയില്‍ രാജ്യത്തെ പരമാവധി സംരക്ഷിക്കാന്‍ ഓട്ടോ II-ന് കഴിഞ്ഞു. ഓട്ടോ II-ന്റെ മൂന്ന് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന പുത്രന്‍ ഓട്ടോ III (ഭ.കാ. 983-1002) രാജ്യാവകാശിയായി.

ഓട്ടോ III-ന്റെ മരണ(1002)ത്തോടെ സാക്സണ്‍ ഭരണം അവസാനിച്ചു. സാലിയന്‍ ചക്രവര്‍ത്തിമാരാണ് പിന്നീട് സ്ഥാനമേറ്റത്.

സാലിയന്‍ ചക്രവര്‍ത്തിമാര്‍.

ബവേറിയരും ഫ്രാങ്കുകളും തെരഞ്ഞെടുത്ത ഹെന് റി II (ഭ.കാ. 1002-24) ആണ് പിന്നീട് ചക്രവര്‍ത്തിപദമേറ്റത്. മെയിന്‍സിലെ ഏറ്റവും ശക്തനായ ആര്‍ച്ച് ബിഷപ്പായിരുന്ന സെന്റ് വില്ലിജിസ് (St. Willigis) ആണ് ഹെന്റിയെ വാഴിച്ചത്.

ഹെന് റി II-ന്റെ പിന്തുടര്‍ച്ചക്കാരനായ കോണ്‍റാഡ് II (ഭ.കാ. 1024-39) ആണ് സാലിയന്‍ രാജവംശ സ്ഥാപകന്‍. കോണ്‍റാഡ് II-ന്റെ മരണശേഷം പുത്രന്‍ ഹെന്റി III (ഭ.കാ. 1039-56) ചക്രവര്‍ത്തിയായി. ജര്‍മന്‍ സാമ്രാജ്യം ശക്തിപ്പെട്ടതും വടക്കന്‍ യൂറോപ്പില്‍ ക്രിസ്തുമതത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചതും ഫിന്‍ലഡന്റ്, ഗ്രീന്‍ലന്‍ഡ്, ഐസ്ലന്‍ഡ് എന്നിവിടങ്ങളില്‍ ക്രിസ്തുമതം ശക്തിയാര്‍ജിച്ചതും ഇക്കാലത്താണ്.

ഹെന് റി III-ന്റെ മരണശേഷം രാജ്യാവകാശിയായ പുത്രന്‍ ഹെന് റി IV-ന് (ഭ.കാ. 1056-1106) മതവും രാജ്യകാര്യങ്ങളും തമ്മില്‍ കൂട്ടിക്കുഴയ്ക്കാതെ നോക്കാനായില്ല. ജര്‍മന്‍ ചക്രവര്‍ത്തിമാരെ ആശ്രയിച്ചു കഴിയുക എന്ന പോപ്പുമാരുടെ ദൗര്‍ഭാഗ്യത്തിന് അവസാനമായത് ഇക്കാലത്താണ്. ഗ്രിഗറി VII എന്ന പേരില്‍ അവരോധിക്കപ്പെട്ട ഹില്‍ഡെബ്രാന്‍ഡ് (1024-85) എന്ന പോപ്പായിരുന്നു കാരണക്കാരന്‍.

ഹെന് റി IV-ന്റെ കാലത്താണ് മതമേധാവിത്വവും ഭരണമേധാവിത്വവും തമ്മിലുള്ള മത്സരം ആരംഭിച്ചത്. പ്രഭുക്കന്മാരും ബിഷപ്പുമാരും പോപ്പിനോട് ചേര്‍ന്ന് ചക്രവര്‍ത്തിയെ എതിര്‍ത്തു. ഹെന് റി V-ന്റെ കാലത്ത് വേംസ് ഉടമ്പടി ഒപ്പുവച്ചതോടെയാണ് (1122) ഈ മത്സരം അവസാനിച്ചത്.

ബിഷപ്പുമാരെ മതേതരാടിസ്ഥാനത്തില്‍ നിയമിക്കുവാനുള്ള അവകാശം ഈ ഉടമ്പടിയിലൂടെ ചക്രവര്‍ത്തി നിലനിര്‍ത്തി. രാജ്യഭരണത്തിലെ വൈദിക സ്വഭാവം ഇതോടെ അവസാനിച്ചു.

പിന്നീട് അധികാരത്തിലെത്തിയ ഹെന് റി V (ഭ.കാ. 1106-25) 1111-ല്‍ റോമാ ചക്രവര്‍ത്തിയായി. ഹോഹന്‍സ്റ്റൗഫന്‍ വംശജരായ ചക്രവര്‍ത്തിമാര്‍ പിന്നീട് അധികാരത്തിലെത്തി. ഇക്കാലത്ത് ചക്രവര്‍ത്തിയും പോപ്പുമായുള്ള അധികാര മത്സരം വീണ്ടുമുണ്ടായി. ഫ്രെഡറിക് I ബാര്‍ബറോസ്സ (ഭ.കാ. 1152-90) സാമ്രാജ്യത്തിന്റെ ശക്തി വീണ്ടെടുത്തു. പോപ്പിന്റെ ആത്മീയാധികാരം അംഗീകരിക്കേണ്ടതായി വന്നുവെങ്കിലും അദ്ദേഹം സാമ്രാജ്യത്തിന്റെ രാഷ്ട്രീയ നിയന്ത്രണാധികാരം പുനഃസ്ഥാപിച്ചു.

ബാര്‍ബറോസ്സയുടെ പിന്തുടര്‍ച്ചക്കാരനായ ഫ്രെഡറിക് II (ഭ.കാ. 1212-50) ഇറ്റാലിയന്‍ രാജകുമാരന്‍ എന്ന നിലയ്ക്ക് വളര്‍ന്നതുകൊണ്ട് ജര്‍മനിയിലെ തദ്ദേശീയ നാടുവാഴികള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ഭരണമായിരുന്നു നടപ്പാക്കിയിരുന്നത്. ഇദ്ദേഹം അന്തരിച്ച(1250)തോടെ ഹോഹന്‍ സ്റ്റൌഫന്‍ രാജവംശം അധഃപതിച്ചുതുടങ്ങി.

പതിമൂന്ന്-പതിനഞ്ച് ശതകങ്ങള്‍.

ജര്‍മന്‍ ചക്രവര്‍ത്തിയും പോപ്പും തമ്മിലുള്ള മത്സരം മുറുകിയിരുന്ന കാലമാണിത്. ഇന്നസെന്റ് IV പോപ്പുമായുള്ള അഭിപ്രായ വ്യത്യാസം മുറുകിയിരുന്നപ്പോഴാണ് ഫ്രെഡറിക് II-ന്റെ അന്ത്യം.

ചക്രവര്‍ത്തിയുടെയും പോപ്പിന്റെയും അധികാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക എന്നതായിരുന്നു ഈ കാലഘട്ടത്തില്‍ പ്രാദേശിക ഭരണാധിപന്മാരുടെ ലക്ഷ്യം. ഹോഹന്‍സ്റ്റൌഫന്‍ രാജവംശത്തിന്റെ തകര്‍ച്ച മുതലെടുക്കാന്‍ മതാധികാരത്തിന് കഴിഞ്ഞില്ല. ഒരു നാഷണല്‍ സ്റ്റേറ്റിന്റെ പദവി സമ്പാദിച്ച് പേപ്പസിയുടെമേല്‍ നിയന്ത്രണം ചെലുത്തിത്തുടങ്ങിയതാണിതിന് കാരണം. ചക്രവര്‍ത്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം മെയിന്‍സ്, ട്രയര്‍, കൊളോണ്‍ എന്നിവിടങ്ങളിലെ മെത്രോപ്പൊലീത്തമാര്‍, ബൊഹീമിയയിലെ രാജാവ്, സാക്സണിയിലെ പ്രഭു, ബ്രാന്‍ഡന്‍ബര്‍ഗിലെ പ്രഭു, പാലൈറ്റന്‍ കൗണ്ട് എന്നീ ഏഴുപേര്‍ക്കായി പരിമിതപ്പെടുത്തിക്കൊണ്ട് ചാള്‍സ് IV ചക്രവര്‍ത്തി പുറപ്പെടുവിച്ച ഉത്തരവ് (1356) ജര്‍മനിയുടെ ഏകീകരണത്തിന് തടസ്സമായി.

ഹാബ്സ്ബര്‍ഗ് രാജവംശം

1440 മുതല്‍ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ അന്ത്യം (1804) വരെ ജര്‍മനി ഹാബ്സ്ബര്‍ഗ് രാജവംശത്തിന്റെ കീഴിലായിരുന്നു. 1273-ലാണ് ഹാബ്സ്ബര്‍ഗ് രാജവംശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഹാബ്സ്ബര്‍ഗിലെ റുഡോള്‍ഫ് (ഭ.കാ. 1273-91) ആയിരുന്നു ആദ്യത്തെ രാജാവ്.

1440 ഫെബ്രുവരിയില്‍ ഫ്രെഡറിക് III രാജ്യഭാരമേറ്റു. തുടര്‍ന്ന് ഫ്രെഡറിക്കിന്റെ അനുജന്‍ ആല്‍ബര്‍ട്ട് IV ചക്രവര്‍ത്തിയായി. 1493-ല്‍ ചക്രവര്‍ത്തിപദമേറ്റ മാക്സിമിലിയന്‍ I ജര്‍മനിയില്‍ ദേശീയ ബോധത്തിന്റെ അലയടി ഉയര്‍ത്തിയിരുന്നു.

നവീകരണ പ്രസ്ഥാനം

ഭിന്നിച്ചുനിന്ന ജര്‍മനിയിലെ ഏറ്റവും വലിയ ഏകീകരണ ശക്തി റോമന്‍ കത്തോലിക്കാ സഭയായിരുന്നു. റോമന്‍ കത്തോലിക്കാ പുരോഹിതനായ മാര്‍ട്ടിന്‍ ലൂഥര്‍ (1483-1546) നാട്ടില്‍ വീണ്ടും പിളര്‍പ്പുണ്ടാക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ നേതാവായി രംഗപ്രവേശം ചെയ്തു (1517).

പാപമോചനം ഒരു ദൈവകൃപയാണെന്നും സഭയില്‍നിന്ന് പാപമോചനച്ചീട്ട് (Indulgence) വിലയ്ക്കുവാങ്ങുന്നത് അര്‍ഥശൂന്യമാണെന്നും അദ്ദേഹം വാദിച്ചു. പാപമോചനച്ചീട്ടിനെപ്പറ്റി ഇദ്ദേഹം ഉന്നയിച്ച 95 സിദ്ധാന്തങ്ങള്‍ ജര്‍മനിയില്‍ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിന് ബീജാവാപം ചെയ്തു.

പൊതുജനാഭിപ്രായം അനുകൂലമായിരുന്നതിനാല്‍ മാക്സിമിലിയന്‍ I-ന്റെ പൗത്രനായ ചാള്‍സ് 1519-ല്‍ ചക്രവര്‍ത്തി പദമേറ്റു.

റോമന്‍ കത്തോലിക്കരും മാര്‍ട്ടിന്‍ ലൂഥര്‍ സ്ഥാപിച്ച പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള സംഘര്‍ഷം കൂടിവന്നു. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളുമായി ഒരു ഉടമ്പടി 1555-ല്‍ ആഗ്സ്ബര്‍ഗില്‍ ഒപ്പുവച്ചു. ജര്‍മന്‍ ജനതയുടെ 70 ശതമാനവും പ്രൊട്ടസ്റ്റന്റുകാരായി. 1556-ല്‍ ചാള്‍സ് V സ്ഥാനത്യാഗം ചെയ്തു. ചാള്‍സിന്റെ സഹോദരന്‍ ഫെര്‍ഡിനന്‍ഡ് I ചക്രവര്‍ത്തിയായി. സ്പെയിനിന്റെ കിരീടം അദ്ദേഹത്തിന്റെ പുത്രനായ ഫിലിപ്പ് II-നും നല്കി.

അപ്പോഴേക്കും പാപമോചനച്ചീട്ടിനെ ചൊല്ലിയുള്ള കലഹങ്ങള്‍ മൂര്‍ധന്യത്തിലെത്തി. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും തമ്മില്‍ രൂക്ഷമായ വിശ്വാസയുദ്ധത്തിന് ഇത് ഇടയാക്കി. ദക്ഷിണ ജര്‍മന്‍കാരില്‍ ഭൂരിപക്ഷവും അവരുടെ ഭരണാധികാരികളും റോമന്‍ കത്തോലിക്കാ വിശ്വാസത്തിലുറച്ചുനിന്നു. വടക്കാകട്ടെ ഭൂരിഭാഗം രാജകുമാരന്മാരും പ്രഭുക്കന്മാരും അനുയായികളും പ്രൊട്ടസ്റ്റന്റ് വിശ്വാസങ്ങള്‍ സ്വീകരിക്കുകയും ഒരു പ്രൊട്ടസ്റ്റന്റ് രാജാവിനെ വാഴിക്കാനാഗ്രഹിക്കുകയും ചെയ്തു. ഈ ഭിന്നതയാണ് മുപ്പതാണ്ട് യുദ്ധ(1618-48)ത്തിന് കാരണമായത്.

മാക്സിമിലിയന്‍ II-ന്റെ പുത്രന്‍ റുഡോള്‍ഫ് II ചക്രവര്‍ത്തി (ഭ.കാ. 1576-1612)യുടെ കാലത്താണ് മുപ്പതാണ്ട് യുദ്ധത്തിന്റെ പ്രാരംഭചലനങ്ങള്‍ തുടങ്ങിയത്. ഭരണകാര്യങ്ങളില്‍ ശ്രദ്ധയില്ലാതെ അലസനായിരുന്ന റുഡോള്‍ഫിന്റെ അധികാരങ്ങളും രാജ്യവുമെല്ലാം സഹോദരന്‍ മത്തിയാസിന്റെ കൈയിലായി.

പാലറ്റൈനിലെ കാല്‍വിനിസ്റ്റ് ഇലക്ടറായിരുന്ന ഫ്രെഡറിക് V-ന്റെ നേതൃത്വത്തില്‍ 1608-ല്‍ ഒരു പ്രൊട്ടസ്റ്റന്റ് യൂണിയന്‍ സംഘടിപ്പിക്കപ്പെട്ടു. ഇതിന് ബദലായി കത്തോലിക്കാ നാടുവാഴികള്‍ ഫ്രെഡറിക്കിന്റെ സ്യാലനും ബവേറിയായിലെ ഡ്യൂക്കുമായ മാക്സിമിലിയന്റെ നേതൃത്വത്തില്‍ ഒരു 'കത്തോലിക് ലീഗും' ഉണ്ടാക്കി. തുടര്‍ന്ന് മുപ്പതുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന് തുടക്കമാവുകയായിരുന്നു.

മുപ്പതാണ്ട് യുദ്ധം

മുപ്പതാണ്ട് യുദ്ധം (Thirty Years War). 'മുപ്പതാണ്ടു യുദ്ധം' (1618-48) മത സമരമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പക്ഷേ, യുദ്ധത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ മതവിഷയങ്ങള്‍ക്ക് പരിഗണന കൊടുത്തില്ല. മറിച്ച് ഹാബ്സ്ബര്‍ഗ് രാജവംശത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. കര്‍ദിനാള്‍ റീഷ്ല്യൂവിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സ് 1635-ല്‍ ഈ യുദ്ധത്തില്‍ പങ്കെടുത്തത് ഈ ലക്ഷ്യത്തോടെയായിരുന്നു. കത്തോലിക്കനോ പ്രൊട്ടസ്റ്റന്റോ എന്ന വ്യത്യാസം കൂടാതെ സ്വന്തം രാജ്യവിസ്തൃതി വര്‍ധിപ്പിക്കുന്നതിലാണ് ജര്‍മനിയിലെ നാടുവാഴികള്‍ ശ്രമിച്ചത്.

പ്രാദേശിക സമരങ്ങളുടെ ഒരു പരമ്പരയായിരുന്നു മുപ്പതാണ്ട് യുദ്ധം. ബൊഹീമിയന്‍ ഘട്ടം (1618-25), ഡാനിഷ് ഘട്ടം (1625-29), സ്വീഡിഷ് ഘട്ടം (1630-35), ഫ്രഞ്ച് സ്വീഡിഷ് ഘട്ടം (1635-48) എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലാണ് യുദ്ധം നടന്നത്. യുദ്ധങ്ങളുടെ ഫലമായി അപ്രതീക്ഷിതമായി പല മാറ്റങ്ങളും സംഭവിച്ചു.

ജര്‍മനിക്ക് 1,03,600 ച.കി.മീ. സ്ഥലം നഷ്ടപ്പെട്ടു. ഫ്രാന്‍സിന് ആല്‍സേസ് ലൊറെയ്ന്‍ പ്രദേശത്ത് പ്രാബല്യം നഷ്ടപ്പെട്ടു. സ്ട്രാസ്ബര്‍ഗ് നഗരം പിടിച്ചെടുക്കാന്‍ (1681) ലൂയി XIV-നെ ഇത് സഹായിച്ചു. സ്വിറ്റ്സര്‍ലഡും നെതര്‍ലന്‍ഡ്സും സാമ്രാജ്യത്തില്‍നിന്ന് പിരിഞ്ഞുപോയി. ഉത്തര ജര്‍മനിയില്‍ സ്വീഡന് പ്രാബല്യം സിദ്ധിച്ചു. ജര്‍മനിയിലെ നാടുവാഴികള്‍ക്കും പ്രഭുക്കന്മാര്‍ക്കും 'പരമാധികാരം' ലഭിച്ചു. വിദേശ രാജ്യങ്ങളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള അവകാശത്തോടുകൂടിയ 'പരമാധികാരമാണ'വര്‍ക്ക് ലഭിച്ചത്. സ്വതന്ത്രങ്ങളെന്ന് പറയുന്ന അനേകം ജര്‍മന്‍ രാഷ്ട്രങ്ങള്‍ വികസിച്ചുതുടങ്ങി. ആയിരക്കണക്കിന് പേര്‍ക്ക് പാര്‍പ്പിടവും വസ്തുവകകളും നഷ്ടപ്പെട്ടു.

18-ാം ശതകമായപ്പോഴാണ് 'മുപ്പതാണ്ടുയുദ്ധം' വരുത്തിവച്ച വിനകളില്‍നിന്ന് ജര്‍മനി രക്ഷപ്പെട്ടത്. ധാരാളം പുതിയ വ്യവസായങ്ങള്‍ ഈ കാലഘട്ടത്തില്‍ ആരംഭിച്ചു. സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടുതുടങ്ങി. അഭൂതപൂര്‍വമായ സാംസ്കാരിക വളര്‍ച്ചയും ഈ കാലഘട്ടത്തിലുണ്ടായി. ജര്‍മന്‍ സാഹിത്യം പുഷ്ടിപ്പെട്ടു തുടങ്ങിയത് ഇക്കാലത്താണ്. ഇമ്മാനുവല്‍ കാന്റ്, ഫിക്റ്റേ, ഹെഗല്‍, ഷെല്ലിങ് തുടങ്ങിയ ദാര്‍ശനികര്‍ ജര്‍മനിയെ ദാര്‍ശനിക പഠനത്തിന്റെ സിരാകേന്ദ്രമാക്കി മാറ്റി.

പ്രഷ്യ

മഹാനായ ഫ്രെഡറിക് (1740-86) ആണ് പ്രഷ്യയെ ഒരു മികച്ച രാഷ്ട്രമാക്കിത്തീര്‍ത്തത്. ഒരു മികച്ച സമരതന്ത്രവിദഗ്ധനും പ്രഗല്ഭനുമായ ഭരണാധിപനും ആയിരുന്നു അദ്ദേഹം. യൂറോപ്പിലെ രാഷ്ട്രീയ ചതുരംഗക്കളിയില്‍ അദ്ദേഹത്തിന്റെ സമര്‍ഥമായ കരുനീക്കങ്ങളുടെ ഫലമായി പ്രഷ്യ ജര്‍മനിയുടെ സിരാകേന്ദ്രമായിത്തീര്‍ന്നു.

1740-ല്‍ ചാള്‍സ് VI മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പുത്രി മരിയാ തെരേസ്സയാണ് ആസ്ട്രിയന്‍ സിംഹാസനത്തിനവകാശിയായിത്തീര്‍ന്നത്. ഈ തക്കം നോക്കി ഫ്രെഡറിക് സൈലീഷ്യ പിടിച്ചെടുത്തു (1742). സാക്സണി കൂടി പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ അദ്ദേഹം ആസ്ട്രിയ, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുടെ ഒരു സഖ്യവുമായി ഏറ്റുമുട്ടി. ഇംഗ്ലണ്ട് പണംകൊടുത്ത് ഫ്രെഡറിക്കിനെ സഹായിച്ചു. സാക്സണി പിടിച്ചെടുക്കാന്‍ ഫ്രെഡറിക്കിന് കഴിഞ്ഞില്ല. പകരം ആസ്ട്രിയയും റഷ്യയും ചേര്‍ന്ന് പോളണ്ടിനെ പങ്കുവയ്ക്കുക വഴി ഫ്രെഡറിക്കിന് ഒരു പുതിയ പ്രവിശ്യ ലഭിച്ചു.

പ്രഷ്യയും ആസ്ട്രിയയുമായുള്ള ശത്രുത ജര്‍മനിയെ ബലഹീനമാക്കിക്കൊണ്ടിരുന്നു. ഇതുമൂലം ജര്‍മനി വളരെവേഗം വിദേശാക്രമണത്തിന് ഇരയായി.

ഫ്രഞ്ച് വിപ്ലവം (1789) ഒരു പുതുയുഗത്തിന് തുടക്കംകുറിച്ചു. രാഷ്ട്രം, ദേശീയത എന്നീ ആശയങ്ങള്‍ യൂറോപ്പൊട്ടാകെ പടര്‍ന്നുപിടിച്ചു. റൈന്‍ നദിയുടെ ഇടതുവശത്തുള്ള ജര്‍മന്‍ പ്രദേശങ്ങള്‍ ഫ്രാന്‍സ് പിടിച്ചടക്കിയ നടപടി ബാസല്‍ ഉടമ്പടി(1795)യനുസരിച്ച് പ്രഷ്യ അംഗീകരിച്ചു. ആസ്ട്രിയ 1797-ലും 1801-ലുമായി ഇറ്റലിയിലെയും റൈനിന്റെ ഇടത്തേ തീരത്തെയും പ്രദേശങ്ങള്‍ ഫ്രാന്‍സിന് വിട്ടുകൊടുത്തു. 1804-ല്‍ ആസ്ട്രിയന്‍ ചക്രവര്‍ത്തി എന്ന സ്ഥാനം സ്വീകരിച്ച ഫ്രാന്‍സിസ് കക ആസ്റ്റര്‍ലിറ്റ്സില്‍വച്ച് 1805-ല്‍ നെപ്പോളിയനാല്‍ പരാജിതനാക്കപ്പെടുകയും വിശുദ്ധ റോമാ ചക്രവര്‍ത്തി പദം ഉപേക്ഷിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി ആസ്ട്രിയ, പ്രഷ്യ, ബ്രണ്‍സ്വിക് എന്നിവ ഒഴിച്ചുള്ള ജര്‍മനിയിലെ പതിനാറ് രാജ്യങ്ങള്‍ നെപ്പോളിയന്റെ സംരക്ഷണത്തിന്‍കീഴില്‍ ഒരു കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചു. ഇങ്ങനെ ജര്‍മനിയുടെ ഒരു വലിയ ഭാഗം ഫ്രഞ്ച് മേല്‍ക്കോയ്മയിന്‍കീഴിലായി. ഈ ഘട്ടത്തില്‍ ജര്‍മന്‍ ആക്രമണത്തെ നേരിടാന്‍ പ്രഷ്യ തീരുമാനിച്ചെങ്കിലും 1806-ലെ യുദ്ധത്തില്‍ നിശ്ശേഷം തോല്ക്കുകയാണ് ചെയ്തത്. ടില്‍സിറ്റ് ഉടമ്പടി (1807) അനുസരിച്ച് എല്‍ബിന് പടിഞ്ഞാറുള്ള പ്രദേശങ്ങളും പോളിഷ് പ്രദേശങ്ങളും പ്രഷ്യക്ക് നഷ്ടപ്പെട്ടു.

ഈ പ്രതിസന്ധിയില്‍നിന്ന് പ്രഷ്യയെ രക്ഷിച്ചത് ബാറന്‍ ഫൊംസ്റ്റൈന്‍ ആയിരുന്നു. 1807-ലെ ഒരു വിളംബരമനുസരിച്ച് എല്ലാത്തരത്തിലുമുള്ള നിര്‍ബന്ധിത സേവനം അദ്ദേഹം അവസാനിപ്പിച്ചു. അടിയാളന്മാര്‍ക്ക് സ്വതന്ത്ര കര്‍ഷക പദവി നല്കി. ഏകാധിപത്യ രാജഭരണം അവസാനിപ്പിച്ച് ഭരണം അഞ്ച് മന്ത്രിമാരുള്ള ഒരു കാബിനറ്റിനെ ഏല്പിച്ചു. ഒരു കേന്ദ്ര പാര്‍ലമെന്റോടുകൂടിയ ജനപ്രാതിനിധ്യ ഭരണമാണ് പ്രഷ്യക്ക് സ്റ്റെന്‍ വിഭാവനം ചെയ്തതെങ്കിലും ഭൂസ്വാമികള്‍ ഇതിന് തടസ്സംവന്നു.

ഫ്രഞ്ച് ഭരണത്തിനെതിരെ പ്രഷ്യയും ജര്‍മനിയും ചേര്‍ന്ന് ഒരു വിപ്ലവം നടത്താനുള്ള സ്റ്റൈനിന്റെ പദ്ധതികള്‍ നെപ്പോളിയന്‍ തകര്‍ക്കുകയും അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ചെയ്തു. റഷ്യ, ആസ്ട്രിയ, പ്രഷ്യ എന്നീ രാജ്യങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി റൈന്‍ നദിക്ക് പിന്നിലേക്ക് പിന്‍വലിയാന്‍ നെപ്പോളിയന്‍ നിര്‍ബന്ധിതനായി. 1814-ല്‍ സഖ്യകക്ഷികള്‍ ഫ്രാന്‍സിലേക്ക് കടന്നു. പാരിസിന്റെ പതനത്തോടുകൂടി നെപ്പോളിയന് എല്‍ബയില്‍ ഒതുങ്ങേണ്ടിവന്നു. യൂറോപ്പില്‍ സമാധാനം സ്ഥാപിക്കാന്‍ സഖ്യകക്ഷികള്‍ വിയന്നായില്‍ യോഗം ചേര്‍ന്നു. റഷ്യയും പ്രഷ്യയും കൂടുതല്‍ ശക്തിപ്രാപിക്കുന്നത് ആസ്ട്രിയയ്ക്ക് സ്വീകാര്യമായില്ല.

നെപ്പോളിയനുമായി സഹകരിച്ച എല്ലാ ജര്‍മന്‍ നാടുവാഴികളെയും അധികാരഭ്രഷ്ടരാക്കണമെന്നായിരുന്നു പ്രഷ്യന്‍ ദേശീയ വാദികള്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ പ്രഷ്യയ്ക്കും ആസ്ട്രിയയ്ക്കും ഇടയ്ക്കുള്ള സ്റ്റേറ്റുകള്‍ നാമാവശേഷമാകും. അത് ആസ്ട്രിയയുടെ ഭദ്രത അപകടത്തിലാക്കും. ഇക്കാരണങ്ങളാല്‍ സാക്സണിയുടെ മൂന്നിലൊന്നും റൈന്‍ നദിയുടെ ഇടതുവശത്തുള്ള പ്രദേശങ്ങളുടെ ഭൂരിഭാഗവും മാത്രം പ്രഷ്യയ്ക്കു നല്കാം എന്ന സഖ്യകക്ഷി തീരുമാനംകൊണ്ട് പ്രഷ്യ തൃപ്തിപ്പെടേണ്ടതായിവന്നു. വയന്നാ ഉടമ്പടിയനുസരിച്ച് 39 ജര്‍മന്‍ സ്റ്റേറ്റുകള്‍ ചേര്‍ന്ന് ജര്‍മനിയുടെ ബാഹ്യവും ആഭ്യന്തരവുമായ ഭദ്രത നിലനിര്‍ത്തുന്നതിനും ഓരോ ഘടക രാഷ്ട്രത്തിന്റെയും സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനുംവേണ്ടി ഒരു സ്ഥിരം കോണ്‍ഫെഡറേഷന്‍ സ്ഥാപിച്ചു. ജര്‍മനിയുടെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ആസ്ട്രിയന്‍ രാഷ്ട്രതന്ത്രജ്ഞനായ ക്ളെമന്‍സ് ഫൊണ്‍ മെറ്റോര്‍ണിഷിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

വിശുദ്ധ റോമാസാമ്രാജ്യത്തെക്കാള്‍ മെച്ചപ്പെട്ട ഒരു സംവിധാനമായിരുന്നു ഇത്. സാമ്പത്തിക രംഗത്ത് മാത്രമേ പ്രഷ്യ ദേശീയവും ഉദാരവുമായ ഒരു നയം അംഗീകരിച്ചുള്ളൂ. 1818-ല്‍ പ്രഷ്യ സാമ്പത്തികമായി ഏകീകരിക്കപ്പെട്ടു. 1834-ല്‍ പ്രഷ്യയും മധ്യ ജര്‍മനിയിലെയും ദക്ഷിണ ജര്‍മനിയിലെയും മിക്ക സ്റ്റേറ്റുകളും ചേര്‍ന്ന് 'ജര്‍മന്‍ കസ്റ്റംസ് യൂണിയന്‍' സ്ഥാപിച്ചു. ഈ സാമ്പത്തിക ഐക്യം ബിസ്മാര്‍ക്കിയന്‍ സാമ്രാജ്യത്തില്‍ ഉള്‍പ്പെടാന്‍ പോകുന്ന സ്റ്റേറ്റുകളുടെ മുന്നോടിയായിരുന്നു.

ജര്‍മനിയില്‍ വ്യവസ്ഥാപിത ഭരണസമ്പ്രദായത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഉദാര പരിഷ്കാരങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രഷ്യയും ആസ്ട്രിയയും ബോധപൂര്‍വം പ്രവര്‍ത്തിച്ചു. എങ്കിലും 1814-നും 19-നും ഇടയ്ക്ക് എല്ലാ ദക്ഷിണ ജര്‍മന്‍ സ്റ്റേറ്റുകള്‍ക്കും ഭരണഘടനകള്‍ ഉണ്ടായി. അവയുടെ പാര്‍ലമെന്ററി സമിതികളുടെ അധികാരാവകാശങ്ങള്‍ പരിമിതമായിരുന്നുവെങ്കിലും പാര്‍ലമെന്റുകള്‍ വളര്‍ന്നുകൊണ്ടിരുന്നു. ജര്‍മന്‍ വ്യവസ്ഥാപിത ഭരണത്തിനുള്ള പരിശീലനക്കളരിയായിരുന്ന സുശക്തമായ ജനകീയ പ്രസ്ഥാനങ്ങള്‍ 1840-നുശേഷം മാത്രമാണ് ദൃശ്യമായത്.

നവോത്ഥാനം

ജര്‍മനിയുടെ ഏകീകരണത്തിനും ഭരണപരിഷ്കാര പുരോഗതിക്കും സഹായകമായ ഒരു ധൈഷണിക നവോത്ഥാനം ഈ കാലഘട്ടത്തില്‍ നടന്നുകൊണ്ടിരുന്നു. ആശയവാദ ദാര്‍ശനികരില്‍ അഗ്രഗണ്യനായിരുന്ന ഹെഗലിന്റെ (1770-1831) ചരിത്രത്തെ സംബന്ധിച്ച വൈരുധ്യാധിഷ്ഠിതവാദം വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായി. ഹെഗലിന്റെ വൈരുധ്യാധിഷ്ഠിത സമീപനം സ്വീകരിച്ചുകൊണ്ട് കാറല്‍ മാര്‍ക്സ് (1818-83) അതില്‍ മൗലികമായ ഒരു മാറ്റം വരുത്തി. ചരിത്രത്തിന്റെ ഉത്തേജക ശക്തി ഈശ്വരനല്ല; സാമ്പത്തിക യാഥാര്‍ഥ്യമാണെന്ന് മാര്‍ക്സ് പറഞ്ഞു. മാര്‍ക്സിന്റെ വൈരുധ്യാധിഷ്ഠിത ഭൗതികവാദം യൂറോപ്പില്‍ മാത്രമല്ല, ലോകമൊട്ടുക്ക് വമ്പിച്ച പരിവര്‍ത്തനങ്ങളുടെ മുന്നോടിയായിരുന്നു.

ആധുനിക ജര്‍മനി

ഏകീകരണം, പ്രഥമശ്രമം

1840-കള്‍ക്കുശേഷമാണ് ജര്‍മനിയില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടത്. ജനങ്ങളില്‍ അങ്കുരിച്ച ജനാധിപത്യാവേശം 1848-ലെ വിപ്ലവങ്ങള്‍ക്ക് വഴിയൊരുക്കി. യൂറോപ്പില്‍ പൊതുവേയും ജര്‍മനിയുടെ പല കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യമാറ്റങ്ങള്‍ക്കുവേണ്ടിയുള്ള മുറവിളി ഉയര്‍ന്നു കേള്‍ക്കാനായി. ജര്‍മനിയില്‍ നുരച്ചുപൊങ്ങിയ ദേശീയബോധം ഫ്രാങ്ക്ഫര്‍ട്ടില്‍ രൂപംകൊണ്ട ഭരണഘടനയില്‍ പ്രതിഫലിച്ചു. 1848 മേയ് 18-നാണ് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ നിര്‍മാണ ദേശീയ അസംബ്ലി ചേര്‍ന്നത്.

1849-മാര്‍ച്ചിലാണ് ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി ഒരു ഭരണഘടന രൂപപ്പെടുത്തിയെടുത്തത്. പ്രഷ്യന്‍ രാജാവിനെ ഭരണഘടനാബന്ധിതനായ രാജാവായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ജര്‍മന്‍ ഫെഡറല്‍ രാഷ്ട്രമാണ് വിഭാവനം ചെയ്തിരുന്നത്. പക്ഷേ ജനങ്ങളുടെ പരമാധികാരത്തില്‍ അധിഷ്ഠിതമായ കിരീടം സ്വീകരിക്കാന്‍ പ്രഷ്യയിലെ രാജാവായിരുന്ന ഫ്രെഡറിക് വില്യം IV തയ്യാറായില്ല. മാത്രവുമല്ല ഭരണഘടന നിരാകരിക്കുകയും ചെയ്തു. രാഷ്ട്രീയ-സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ഇടയിലും ഇതേച്ചൊല്ലി അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. ഇക്കാലത്തുതന്നെ സാക്സണിലും ബാഡനിലും ജനകീയ വിപ്ലവങ്ങള്‍ ഉണ്ടായി. ഇവയെ പ്രഷ്യന്‍ സൈന്യം അടിച്ചമര്‍ത്തി. പ്രഷ്യന്‍ ആഭിമുഖ്യത്തില്‍ മറ്റൊരു പാര്‍ലമെന്റ് എര്‍ഫര്‍ട്ടില്‍ ചേര്‍ന്ന് ഫെഡറല്‍ അധികാരം പ്രഷ്യയുടെ അധ്യക്ഷതയിലുള്ള ജര്‍മന്‍ നാടുവാഴികളുടെ ഒരു കൗണ്‍സിലിന് വിട്ടുകൊടുക്കാം എന്ന് തീരുമാനിച്ചു.

ഈ നിര്‍ദേശത്തെയും ജര്‍മനിയിലെ ചെറുകിട നാടുവാഴികള്‍ തിരസ്കരിച്ചു. ഇങ്ങനെ ജര്‍മന്‍ ഏകീകരണത്തിനുള്ള പ്രഥമശ്രമം പരാജയപ്പെട്ടു.

1850-ല്‍ ഫ്രെഡറിക് വില്യം IV പ്രഷ്യയ്ക്ക് ഒരു ഭരണഘടനയുണ്ടാക്കി നടപ്പില്‍ വരുത്തി. ഇതനുസരിച്ച് ദ്വിമണ്ഡല പാര്‍ലമെന്റ് (ഡയറ്റ്) നിലവില്‍വന്നു. പ്രഷ്യയിലെ ധനിക വര്‍ഗത്തില്‍പ്പെട്ടവരായിരുന്നു പ്രഭുസഭ(ഉപരിമണ്ഡലം)യിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും. സ്വത്തുടമകള്‍ക്ക് പ്രാധാന്യം കിട്ടത്തക്കവണ്ണമാണ് പ്രതിനിധിസഭ (അധോമണ്ഡലം) രൂപപ്പെടുത്തിയിരുന്നത്.

നികുതി കൊടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ മൂന്ന് തട്ടിലാക്കിയാണ് പാര്‍ലമെന്റിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുത്തിരുന്നത്. ഇക്കാര്യത്തിലും ധനികവര്‍ഗത്തോടായിരുന്നു പ്രതിപത്തി. 1850-ലെ വ്യവസായിക വിപ്ലവം ജര്‍മനിയില്‍ ഒരു പുതുയുഗത്തിന് തുടക്കംകുറിച്ചു. 1860 ആയപ്പോഴേക്കും ജര്‍മനിയുടെ ഏകീകരണത്തിനുവേണ്ടിയുള്ള മുറവിളികള്‍ക്ക് ശക്തികൂടി. 1860-ല്‍ പാര്‍ലമെന്ററി ഭരണസമ്പ്രദായത്തിനും ജര്‍മന്‍ ഏകീകരണത്തിനുംവേണ്ടി നിലകൊണ്ട ലിബറല്‍ കക്ഷിക്കായിരുന്നു പ്രഷ്യന്‍ ഡയറ്റില്‍ പ്രാധാന്യം.

ജര്‍മനിയുടെ ഏകീകരണം - ബിസ്മാര്‍ക്കിന്റെ കാലഘട്ടം

ജര്‍മനിയുടെ ഏകീകരണം പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ സീമയില്‍ കൊണ്ടുവന്നത് ഓട്ടോ ഫൊണ്‍ ബിസ്മാര്‍ക്ക് (1815-98) ആയിരുന്നു. ജര്‍മനിയുടെ സ്രഷ്ടാവ് എന്ന വിശേഷണത്തിനര്‍ഹനായ ഇദ്ദേഹം ജര്‍മനിയിലെ ഉരുക്കുമനുഷ്യര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

1862-ല്‍ ബിസ്മാര്‍ക്ക് പ്രഷ്യയിലെ പ്രധാനമന്ത്രിയായി. ജനായത്ത ഭരണത്തില്‍ വിശ്വാസമില്ലാതിരുന്ന ബിസ്മാര്‍ക്ക് പാര്‍ലമെന്റിനെ ധിക്കരിച്ചുകൊണ്ട് നഗ്നമായ സ്വേച്ഛാഭരണമാണ് നടത്തിയത്. പ്രഷ്യയില്‍ ഇദ്ദേഹം നിര്‍ബന്ധ സൈനിക സേവനം നടപ്പിലാക്കി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രഷ്യ ഒരു പ്രബല സൈനിക ശക്തിയായി വളര്‍ന്നു. ജര്‍മനിയുടെ നേതൃസ്ഥാനത്തെത്തുന്നതിന് ആസ്ട്രിയ മാത്രമായിരുന്നു പ്രഷ്യയ്ക്ക് തടസ്സം. ജര്‍മാനിക് കോണ്‍ഫെഡറേഷനില്‍നിന്നും ആസ്ട്രിയയെ പുറന്തള്ളണമെന്ന പ്രമേയം പ്രഷ്യ അവതരിപ്പിച്ചു (1866). സാര്‍വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പാര്‍ലമെന്റ് തിരഞ്ഞെടുക്കപ്പെടണമെന്നും ഫ്രാങ്ക്ഫര്‍ട്ടിലെ ഡയറ്റില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ പ്രഷ്യ ആവശ്യപ്പെട്ടു. സ്വന്തം പരമാധികാരം നിലനിര്‍ത്തണമെന്ന് ആഗ്രഹമുണ്ടായിരുന്ന ദക്ഷിണ ജര്‍മനിയിലെയും ഉത്തര ജര്‍മനിയിലെയും സംസ്ഥാനങ്ങള്‍ ഈ പ്രമേയത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് പ്രഷ്യ ആസ്ട്രിയയുമായി സപ്തവാരയുദ്ധ(seven weeks war)ത്തിലേര്‍പ്പെട്ടു (1866 ജൂല. 3). പ്രമേയത്തെ എതിര്‍ത്ത സംസ്ഥാനങ്ങള്‍ ആസ്ട്രിയയെ പിന്തുണച്ചു.

ഈ യുദ്ധത്തില്‍ ആസ്ട്രിയ നിശ്ശേഷം പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ ഉടമ്പടിയുടെ ഫലമായി ആസ്ട്രിയയ്ക്ക് ജര്‍മനിയില്‍നിന്ന് പിന്‍വാങ്ങേണ്ടിവന്നു. പ്രഷ്യ പല പുതിയ പ്രദേശങ്ങളും പിടിച്ചടക്കിക്കൊണ്ട് 1867-ല്‍ ഒരു ഉത്തര ജര്‍മന്‍ കോണ്‍ഫെഡറേഷന്‍ സ്ഥാപിച്ചു.

ലിബറലിസത്തിനെതിരായി ജര്‍മനിയിലെ നാടുവാഴികളെ സംരക്ഷിച്ചുകൊള്ളാമെന്നും എന്നാല്‍ ജര്‍മന്‍ ഏകീകരണത്തിന് പിന്തുണ നല്കിയില്ലെങ്കില്‍ അവരെ കൂടാതെ മുന്നോട്ടുപോകുമെന്നും പറഞ്ഞു പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ബിസ്മാര്‍ക്ക് പുതിയ കോണ്‍ഫെഡറേഷന് നാടുവാഴികളുടെ പിന്തുണ സമ്പാദിച്ചത്. ദേശീയ രാഷ്ട്ര കക്ഷികള്‍ വ്യവസ്ഥാപിത ഭരണപരിഷ്കാരങ്ങള്‍ സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ പുതിയ ജര്‍മന്‍ രാഷ്ട്രം നാടുവാഴികളുടെ ഒരു ഫെഡറേഷന്‍ മാത്രമായിരിക്കുമെന്ന് പറഞ്ഞ് ബിസ്മാര്‍ക്ക് അവരെയും ഭീഷണിപ്പെടുത്തി. പുതിയ ഭരണഘടനയനുസരിച്ച് കോണ്‍ഫെഡറേഷന്റെ പരമാധികാരം ജര്‍മന്‍ സ്റ്റേറ്റ് ഗവണ്‍മെന്റുകളെ പ്രതിനിധാനം ചെയ്തിരുന്ന ഫെഡറല്‍ കൗണ്‍സിലില്‍ നിക്ഷിപ്തമായിരുന്നു. സാര്‍വത്രിക പുരുഷവോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട റൈച്സ്റ്റാഗ് (Reichstag) ജര്‍മന്‍ രാഷ്ട്രത്തിന്റെ ഐക്യത്തെ പ്രകടമാക്കി. 1866-നുശേഷം ജര്‍മനിയുടെ മൂന്നിലൊന്നുഭാഗവും ജനസംഖ്യയുടെ ഭൂരിഭാഗവും പ്രഷ്യയുടെ അധീനതയിലായിരുന്നു. കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് പ്രഷ്യയിലെ രാജാവായിരുന്നു.

പ്രഷ്യന്‍ പ്രധാനമന്ത്രി ഫെഡറല്‍ കൗണ്‍സിലിന്റെ അധ്യക്ഷനും ഫെഡറല്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഫെഡറല്‍ ഭരണകൂടത്തിന്റെ മേധാവിയുമായിരുന്നു. പ്രഷ്യയ്ക്ക് സ്വന്തമായി ശക്തമായൊരു സൈന്യവുമുണ്ടായിരുന്നു. ദക്ഷിണ ജര്‍മന്‍ സ്റ്റേറ്റുകളെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് കോണ്‍ഫെഡറേഷന്‍ രൂപപ്പെടുത്തിയതിനാല്‍ അധികാരകേന്ദ്രീകരണമുള്ളതും ലിബറലിസത്തിന്റെ അതിപ്രസരമില്ലാത്തതുമായ ഒരു ഭരണഘടനയുണ്ടാക്കാന്‍ ബിസ്മാര്‍ക്കിന് സാധിച്ചു. പ്രഷ്യന്‍ മേധാവിത്വത്തിലുള്ള ജര്‍മന്‍ സാമ്രാജ്യം ശക്തിപ്പെടുകയും യൂറോപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമാക്കുകയും ചെയ്യുമ്പോള്‍ ആ സ്റ്റേറ്റുകളെക്കൂടി കോണ്‍ഫെഡറേഷനില്‍ ചേര്‍ക്കാമെന്ന് അദ്ദേഹം ചിന്തിച്ചു.

1870-ല്‍ പ്രഷ്യയുമായി ഫ്രാന്‍സ് യുദ്ധത്തിലേര്‍പ്പെട്ടു. ഈ യുദ്ധത്തില്‍ സെഡാന്‍ എന്ന സ്ഥലത്തുവച്ച് പ്രഷ്യക്കാര്‍ ഫ്രാന്‍സിനെ തോല്പിക്കുകയും നെപ്പോളിയന്‍ III-നെ തടവുകാരനാക്കുകയും ചെയ്തു. 1871-ല്‍ ഫ്രാന്‍സിലെ അല്‍സേസ്, ലൊറെയ്ന്‍ എന്നീ പ്രദേശങ്ങള്‍ പ്രഷ്യക്ക് വിട്ടുകൊടുക്കാമെന്ന് സമ്മതിച്ച്, ഫ്രാന്‍സ് പ്രഷ്യയുമായുള്ള യുദ്ധം അവസാനിപ്പിച്ചു. ഈ സന്ധിയെത്തുടര്‍ന്ന് ഫ്രാന്‍സിലാകമാനം ഒരു ജര്‍മന്‍ വിരുദ്ധ മനഃസ്ഥിതി ഉരുത്തിരിയുകയുണ്ടായി.

1871-ല്‍ ആസ്ട്രിയ ഒഴിച്ചുള്ള ജര്‍മന്‍ പ്രദേശങ്ങളിലെല്ലാം പ്രഷ്യയ്ക്കധീനമായിത്തീര്‍ന്നു. ഇതേത്തുടര്‍ന്ന് ജര്‍മന്‍ സാമ്രാജ്യം സ്ഥാപിക്കുന്നതിന് ശ്രമം നടത്തിയിരുന്ന ബിസ്മാര്‍ക്ക്, പ്രഷ്യയിലെ രാജാവായ വില്യം I-നെ ജര്‍മനിയിലെ കൈസര്‍ (Kaiser) ആയി നിയമിച്ചു. അതോടുകൂടി ജര്‍മന്‍ സംയുക്ത സംസ്ഥാനം ജര്‍മന്‍ സാമ്രാജ്യമായി രൂപാന്തരപ്പെട്ടു.

1871-ലെ തോല്‍വിക്ക് പ്രഷ്യയോട് പ്രതികാരം ചെയ്യണമെന്നും അല്‍സേസ്, ലൊറെയ്ന്‍ എന്നിവ വീണ്ടെടുക്കണമെന്നു ഫ്രഞ്ചുകാര്‍ ആഗ്രഹിച്ചു.

പ്രഷ്യയോട് വിരോധമായിരുന്ന ഓരോ ശക്തിയെയും ഫ്രാന്‍സ് സ്നേഹപൂര്‍വം സമീപിച്ചു. 1890-ല്‍ റഷ്യയുമായും 1904-ല്‍ ഇംഗ്ലണ്ടുമായും ഫ്രാന്‍സ് സൗഹാര്‍ദബന്ധം (Entente Cordiale) സ്ഥാപിച്ചു. ഈ ബന്ധം ഫ്രാന്‍സിനെ ശക്തമാക്കി.

ബിസ്മാര്‍ക്കിന്റെ ഭരണത്തില്‍കീഴില്‍ ജര്‍മനി അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. ജര്‍മനി യൂറോപ്പിലെ ഏറ്റവും ശക്തമായ രാഷ്ട്രമെന്ന പദവി നേടി.

നാഷണല്‍ ലിബറല്‍ പാര്‍ട്ടിയുടെ പിന്തുണ ലഭിക്കുന്നതിനുവേണ്ടി ഫെഡറല്‍ ഗവണ്‍മെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്കാന്‍ ബിസ്മാര്‍ക്ക് തയ്യാറായി. ജര്‍മനിയിലെ റോമന്‍ കത്തോലിക്കരോടുള്ള മനോഭാവത്തില്‍ ബിസ്മാര്‍ക്കും ലിബറല്‍ കക്ഷിയും ഒരേ തട്ടിലായിരുന്നു. കത്തോലിക്കരുടെ പ്രവര്‍ത്തനങ്ങള്‍ ബിസ്മാര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ജര്‍മന്‍ രാഷ്ട്രത്തില്‍നിന്ന് ആസ്ട്രിയ പുറന്തള്ളപ്പെട്ടുപോയതിനാല്‍ തിരുസഭ കത്തോലിക്കാ വിരുദ്ധ ശക്തികളുടെ കൈയിലകപ്പെട്ടുവെന്ന് കത്തോലിക്കര്‍ ഭയന്നു. ഇത് ഒഴിവാക്കുന്നതിന് അവര്‍ തങ്ങളുടെ മൗലികാവശ്യങ്ങള്‍ക്ക് വ്യവസ്ഥാപിതമായ ഉറപ്പുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതു-വലതു ചായ്വില്ലാത്ത ഒരു സെന്റര്‍ പാര്‍ട്ടി രൂപീകരിച്ചു. പുതിയ പാര്‍ട്ടി ആധുനിക നാഗരികതയോടുള്ള വെല്ലുവിളിയാണെന്ന് ലിബറല്‍ പാര്‍ട്ടിയും അതിലെ അംഗങ്ങള്‍ പ്രഷ്യന്‍-ജര്‍മന്‍ സാമ്രാജ്യത്തോട് കൂറില്ലാത്തവരാണെന്ന് ബിസ്മാര്‍ക്കും വിശ്വസിച്ചു. കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്ന ചില അവകാശാധികാരങ്ങള്‍ (വിവാഹം, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച്) ബിസ്മാര്‍ക്ക് റദ്ദാക്കി. പക്ഷേ, മര്‍ദനനയം അതിരുകവിഞ്ഞുപോകുന്നു എന്നുകണ്ട് പോപ്പുമായി ഒരു ഒത്തുതീര്‍പ്പിന് അദ്ദേഹം സന്നദ്ധമായി.

ജര്‍മനിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നേടിയ വളര്‍ച്ച ബിസ്മാര്‍ക്കിനെ അലട്ടി. 1850 ആയപ്പോഴേക്കും തൊഴിലാളികളുടെ ഇടയില്‍ സോഷ്യലിസത്തിന്റെ വേരുകള്‍ വളരാന്‍ തുടങ്ങിയിരുന്നു. ഫെര്‍ഡിനന്‍ഡ് ലാസര്‍ (1825-64) ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. ലാസറിനുശേഷം കാറല്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും അനുയായിയായിരുന്ന വില്‍ഹെം ലീപ്ക്നെക്റ്റ് (1826-1900) ആയി നേതാവ്. 1873-ലെ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് വ്യാവസായികത്തൊഴിലാളികളുടെ വിശ്വാസം കമ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ജിച്ചു. ഈ പാര്‍ട്ടി ജര്‍മനിയുടെ നിലനില്പിനെ അപകടത്തിലാക്കുമെന്ന് ബിസ്മാര്‍ക്കിന് തോന്നി. ഈ കാലഘട്ടത്തില്‍ വില്യം I-നെതിരെ രണ്ടുതവണ വധശ്രമം ഉണ്ടായി.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വളര്‍ച്ച തടയാന്‍ ബിസ്മാര്‍ക്ക് ആവുന്നതെല്ലാം ചെയ്തു. അപായങ്ങള്‍, രോഗം, വാര്‍ധക്യം മുതലായവയ്ക്കെതിരെ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ഏര്‍പ്പെടുത്തി. ഇവയൊന്നും പാര്‍ട്ടിയുടെ വളര്‍ച്ചയെ തടഞ്ഞില്ല.

വില്യം I അന്തരിച്ചതോടെ (1888) വില്യം II ചക്രവര്‍ത്തിയായി സ്ഥാനമേറ്റു. അധികാരഭ്രമം മൂത്ത ചക്രവര്‍ത്തിക്ക് ഭരണകാര്യങ്ങളില്‍ ബിസ്മാര്‍ക്കിന്റെ കൈകടത്തലുകള്‍ ഇഷ്ടമായില്ല. അദ്ദേഹം ബിസ്മാര്‍ക്കിനെ പിരിച്ചുവിട്ടു (1890 മാ. 18). ഇത് അന്താരാഷ്ട്രതലത്തില്‍ വളരെയേറെ പ്രത്യാഘാതങ്ങളുണ്ടാക്കി. ബിസ്മാര്‍ക്കിന്റെ കീഴില്‍ ജര്‍മനി സുശക്തമായൊരു സാമ്രാജ്യമായി വളരുന്ന കാലമായിരുന്നു ഇത്. അയല്‍രാജ്യങ്ങളില്‍ ഫ്രാന്‍സ് ഒഴികെ, ആരുമായും അദ്ദേഹം ശത്രുത പുലര്‍ത്തിയിരുന്നില്ല. യൂറോപ്പില്‍ സമാധാനം സ്ഥാപിക്കുക എന്നതായിരുന്നു ബിസ്മാര്‍ക്കിന്റെ ആത്യന്തിക ലക്ഷ്യം.

ബിസ്മാര്‍ക്കിനെ ചക്രവര്‍ത്തി പിരിച്ചുവിട്ടെങ്കിലും ലൌവെന്‍ ബര്‍ഗിലെ പ്രഭു (Duke of Lauenburg) എന്ന അദ്ദേഹത്തിന്റെ പദവി നിലനിര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ ഹെര്‍ബര്‍ട്ടിന് ജര്‍മനിയുടെ വിദേശകാര്യ സെക്രട്ടറിസ്ഥാനമൊഴിയേണ്ടിവന്നു. ബിസ്മാര്‍ക്ക് 1898-ല്‍ അന്തരിച്ചു.

ഒന്നാം ലോകയുദ്ധം

ഒന്നാം ലോകയുദ്ധം (1914-18) - ത്രിശക്തി സഖ്യവും ത്രിശക്തി സൗഹാര്‍ദവും. ജര്‍മനിയുടെ ഭരണത്തില്‍നിന്ന് ബിസ്മാര്‍ക്കിനെ പുറത്താക്കിയതോടെ ജര്‍മനി കൈയടക്കി വച്ചിരിക്കുന്ന ഫ്രാന്‍സിന്റെ പ്രദേശങ്ങള്‍ തിരികെപ്പിടിക്കാമെന്ന് ഫ്രാന്‍സ് കണക്കുകൂട്ടി. 20-ാം ശതകത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ജര്‍മനിയെ എതിരിടുവാനുള്ള ധൈര്യം ഫ്രാന്‍സിനായി. 1907-ല്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ എന്നീ മൂന്ന് ശക്തികള്‍ ഉള്‍പ്പെട്ട 'ത്രിശക്തി സൗഹാര്‍ദം' (Triple Entente) നിലവില്‍വന്നു.

ഫ്രാന്‍സ് ഇറ്റലിയുമായും ചില രഹസ്യകരാറുകള്‍ ഉണ്ടാക്കി. ജപ്പാന്റെ സഹായവും ഫ്രാന്‍സിന് ഉറപ്പായിരുന്നു. ഇങ്ങനെ ജര്‍മനിയുടെ ത്രിശക്തി സഖ്യത്തിന് ശക്തികുറഞ്ഞു തുടങ്ങി. ഏതാണ്ട് തുല്യശക്തരായിത്തീര്‍ന്ന ജര്‍മനിയും ഫ്രാന്‍സും സൈനിക ബലം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.

ആസ്ട്രിയന്‍ ആര്‍ച്ച് ഡ്യൂക്കിന്റെ വധം. ഒന്നാം ലോകയുദ്ധത്തിന്റെ പെട്ടെന്നുണ്ടായ കാരണം ആസ്ട്രിയന്‍ ആര്‍ച്ച് ഡ്യൂക്കിന്റെ വധമാണ്. ആസ്ട്രിയയിലെ ഫ്രാന്‍സിസ് ജോസഫ് ചക്രവര്‍ത്തിയുടെ കിരീടാവകാശിയായ ഫ്രാന്‍സിസ് ഫെര്‍ഡിനന്‍ഡും ഭാര്യയും സരജെവോയിലൂടെ യാത്രചെയ്യവേ, സാഹസികനായ ഒരു ബോസ്നിയന്‍ യൂഗോസ്ലാവ് യുവാവ് അവരെ വെടിവച്ചുകൊന്നു (1914 ജൂണ്‍). ഇത് സെര്‍ബിയയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആസ്ട്രിയന്‍ ഗവണ്‍മെന്റ് വ്യാഖ്യാനിച്ചു. സെര്‍ബിയയ്ക്കെതിരെ ആസ്ട്രിയ യുദ്ധം പ്രഖ്യാപിച്ചു.

കക്ഷി രൂപവത്കരണം. ചെറിയ രാജ്യമായ സെര്‍ബിയയെ ആക്രമിക്കുന്നതില്‍നിന്ന് വിരമിക്കുവാന്‍ റഷ്യ ആസ്ട്രിയയോട് ആവശ്യപ്പെട്ടു. സെര്‍ബിയയെ സഹായിക്കാന്‍ യുദ്ധസന്നാഹം നടത്തിയ റഷ്യയ്ക്കെതിരെ ജര്‍മനി യുദ്ധപ്രഖ്യാപനം നടത്തി. ഫ്രാന്‍സ് റഷ്യയോട് സഖ്യത്തിലായതിനാല്‍ ജര്‍മനി ഫ്രാന്‍സിനോടും യുദ്ധം പ്രഖ്യാപിച്ചു. ബല്‍ജിയത്തിന്റെ നിഷ്പക്ഷതയെ അവഗണിച്ചുകൊണ്ട്, അവിടംവഴി ജര്‍മന്‍ സേന ഫ്രാന്‍സിലേക്കിരച്ചുകയറുവാന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ജര്‍മനിയോട് യുദ്ധം പ്രഖ്യാപിച്ചു. അധികം താമസിയാതെ ജപ്പാന്‍ ഇംഗ്ലണ്ടിനെ സഹായിക്കാന്‍ തുടങ്ങി. ത്രിശക്തി സഖ്യത്തെ വിഗണിച്ച് ജര്‍മനിയെയും ആസ്ട്രിയയെയും സഹായിക്കുവാന്‍ ഇറ്റലി തയ്യാറായില്ല.

ഫ്രാന്‍സിനെ സഹായിക്കാന്‍ ഇംഗ്ലണ്ടിനു കഴിയുന്നതിനു മുമ്പ് അതിനെ കീഴടക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി പാരിസിലേക്ക് പാഞ്ഞെത്തിയ ജര്‍മന്‍ പടയെ മാണ്‍ നദീതീരത്ത് ഫ്രഞ്ചുകാര്‍ തടഞ്ഞുനിര്‍ത്തി. ഇതിനിടെ റഷ്യക്കാര്‍ ആസ്ട്രിയയെയും ജര്‍മനിയെയും ആക്രമിക്കുവാന്‍ തുടങ്ങി. എന്നാല്‍ റഷ്യന്‍ സൈന്യം യുദ്ധത്തില്‍ ശുഷ്കാന്തി കാണിച്ചില്ല. അതുകൊണ്ട് ജര്‍മന്‍ സൈന്യാധിപനായ ജനറല്‍ പാള്‍ ഫൊണ്‍ ഹിന്‍ഡെന്‍ബര്‍ഗിനു അവരെ ടാനന്‍ബര്‍ഗില്‍ നിശ്ശേഷം തോല്പിക്കുവാന്‍ കഴിഞ്ഞു. ജര്‍മന്‍ സൈന്യം റഷ്യന്‍ പോളണ്ട് പ്രദേശം മുഴുവന്‍ പിടിച്ചടക്കി. ഒക്ടോബര്‍ വിപ്ലവാ(1917)നന്തരം റഷ്യയില്‍ നിലവില്‍വന്ന പുതിയ ഗവണ്‍മെന്റ് 1918-ല്‍ ജര്‍മനിയുമായി ഒരു സന്ധിയുണ്ടാക്കി യുദ്ധം നിര്‍ത്തി. ഇതിനിടയ്ക്ക് തെ. കിഴക്കേ യൂറോപ്പിലും മധ്യശക്തികള്‍ക്ക് വിജയമുണ്ടായി. തുര്‍ക്കിയും ബള്‍ഗേറിയയും ജര്‍മനിയോട് ചേര്‍ന്നു യുദ്ധംതുടങ്ങി.

നാവികബലത്തില്‍ മുന്‍പന്തിയിലായിരുന്ന ഇംഗ്ലീഷ് നാവികസേനയുടെ സഹായത്തോടെ ജര്‍മന്‍ നാവികസേനയ്ക്ക് കനത്ത നാശമേല്പിക്കാന്‍ സഖ്യകക്ഷികള്‍ക്ക് കഴിഞ്ഞു. ജര്‍മനിയുമായുള്ള വാണിജ്യ ബന്ധങ്ങള്‍ അവസാനിപ്പിക്കുകയും കോളനികളെ ജര്‍മനിയില്‍നിന്ന് വേര്‍പെടുത്തി അവയെ പിടിച്ചെടുക്കുകയും ചെയ്തു. ജര്‍മന്‍ അന്തര്‍വാഹിനിക്കപ്പലുകള്‍ ഏത് കപ്പലിനെയും 'ടോര്‍പിഡോ' ചെയ്തു നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ (1917) യു.എസ്. സഖ്യകക്ഷിയില്‍ ചേര്‍ന്നു. തെ. അമേരിക്കന്‍ രാജ്യങ്ങളും ചൈന, സയാം, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും സഖ്യകക്ഷിയില്‍ ചേര്‍ന്നു.

1918-ല്‍ പശ്ചിമ സമരമുഖത്തെ ജര്‍മന്‍ സൈന്യം സോം നദീ(The Some)തീരത്തുവച്ച് ഇംഗ്ലീഷ് സൈന്യത്തെയും എയിന്‍ നദീ(The Aigne)തീരത്തുവച്ച് ഫ്രഞ്ച് സൈന്യത്തെയും നേരിടുകയും പാരിസ് പ്രാന്തങ്ങളിലേക്ക് രണ്ടാമതും നീങ്ങുകയും ചെയ്തു. ഈ സമയത്ത് ഇംഗ്ലീഷും ഫ്രഞ്ചും അമേരിക്കനും മറ്റു സഖ്യസേനകളെല്ലാമൊരുമിച്ച് ഐക്യസൈനികമുന്നണി നിര്‍മിച്ച് ശക്തിയേറിയ പ്രതിരോധത്തിനൊരുമ്പെട്ടു. മാര്‍ഷല്‍ ഫോഷി(Marshal Foch)ന്റെ നേതൃത്വത്തില്‍ മാണ്‍ നദീതീരത്തുവച്ച് ഐക്യമുന്നണിസേന ജര്‍മന്‍ സൈന്യത്തെ പരാജയപ്പെടുത്തി. 1918 അവസാനമായപ്പോഴേക്കും ഫ്രാന്‍സില്‍നിന്നും ബല്‍ജിയത്തില്‍നിന്നും ജര്‍മനി നിശ്ശേഷം പിന്‍വാങ്ങി. ജനറല്‍ അല്ലെന്‍ബി (General Allenby) എന്ന ബ്രിട്ടീഷ് സേനാനായകന്‍ 1918-ന്റെ പ്രാരംഭകാലത്ത് ഈജിപ്തില്‍നിന്ന് പലസ്തീനിലേക്ക് കടന്ന്, അറബികളുടെ സഹായസഹകരണത്തോടുകൂടി തുര്‍ക്കികളില്‍നിന്നും ജറൂസലേം പിടിച്ചടക്കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുര്‍ക്കികള്‍ക്ക് മെസപ്പൊട്ടേമിയ, അറേബ്യ, പലസ്തീന്‍, സിറിയ എന്നീ സ്ഥലങ്ങളും നഷ്ടപ്പെട്ടു. ബാള്‍ക്കന്‍ പ്രദേശത്ത് സഖ്യകക്ഷികള്‍ ബള്‍ഗേറിയയെ തോല്പിക്കുകയും സെര്‍ബിയ വീണ്ടെടുക്കുകയും ചെയ്തു. ആസ്ട്രിയ-ഹംഗറിയിലെ യുഗോസ്ലാവിയര്‍, ചെക്ക്സ്ലോവാക്കിയര്‍, പോള്‍ വര്‍ഗക്കാര്‍ എന്നിവരെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ട്രെന്റും ട്രീസ്റ്റിയും ഇറ്റലി വീണ്ടെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബള്‍ഗേറിയ കീഴടങ്ങി. പിന്നീട് ആസ്ട്രിയ-ഹംഗറിയും ജര്‍മനിയും നിരുപാധികം കീഴടങ്ങുകയും ഒന്നാം ലോകയുദ്ധം അവസാനിക്കുകയും ചെയ്തു.

വൈമാര്‍ റിപ്പബ്ലിക്

വൈമാര്‍ റിപ്പബ്ലിക് (Weimer Republic). ഒന്നാം ലോകയുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്കുശേഷം 1919 ആഗ. 11-ന് ജര്‍മനിയില്‍ ഒരു ജനാധിപത്യ റിപ്പബ്ലിക് പ്രഖ്യാപിതമായി. ഭരണഘടന എഴുതിയുണ്ടാക്കുവാനായി നാഷണല്‍ അസംബ്ലി വൈമാറില്‍ (കിഴക്കന്‍ ജര്‍മനി) സമ്മേളിച്ചതിനാല്‍ ഗവണ്‍മെന്റ് വൈമാര്‍ റിപ്പബ്ലിക് എന്നറിയപ്പെട്ടു. വെഴ്സെയ് സമാധാന ഉടമ്പടി അടിച്ചേല്പിച്ച കഠിനമായ ഭാരവും പേറിയാണ് പുതിയ ഭരണകൂടം രംഗപ്രവേശം ചെയ്തത്. വെഴ്സെയ് ഉടമ്പടി പ്രകാരം ജര്‍മനി അല്‍സേസ്, ലൊറെയ്ന്‍ പ്രദേശങ്ങള്‍ ഫ്രാന്‍സിന് വിട്ടുകൊടുത്തു. ജര്‍മനിക്ക് കോളനികളും വിദേശ പൗരന്മാര്‍ വസിച്ചിരുന്ന അതിര്‍ത്തി പ്രദേശങ്ങളും നഷ്ടമായി. ജര്‍മനി ടാങ്കുകളോ സൈനിക വിമാനങ്ങളോ നിര്‍മിക്കരുതെന്നും ജര്‍മന്‍ സായുധസേന ഒരു ലക്ഷത്തില്‍ കവിയാന്‍ പാടില്ലെന്നും യുദ്ധംമൂലമുള്ള നഷ്ടപരിഹാരമായി ജര്‍മനി ഒരു വന്‍തുക നല്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു.

ഉടമ്പടി പ്രകാരം ജര്‍മനിക്ക് 70,562 ച.കി.മീ. സ്ഥലം നഷ്ടമായി. ഈസ്റ്റ് പ്രഷ്യ ജര്‍മനിയില്‍നിന്ന് അടര്‍ത്തിമാറ്റി. അനേകം ചെറുപ്രവിശ്യകളും നഷ്ടപ്പെട്ടു. 1600 ടണ്ണില്‍ കൂടുതല്‍ കേവുഭാരമുള്ള ചരക്കുകപ്പലുകളും ജര്‍മനിയില്‍നിന്നുമാറ്റി.

ഈ വ്യവസ്ഥകള്‍ സ്വീകരിക്കുക ജര്‍മനിക്ക് തീര്‍ത്തും അസാധ്യമായിരുന്നു. യുദ്ധത്തകര്‍ച്ചയില്‍നിന്ന് തിരിച്ചുവരവ് ദുഷ്കരവുമായിരുന്നു. നാണയപ്പെരുപ്പം ക്രമാതീതമായി ഉയര്‍ന്നു. ജര്‍മന്‍ നാണയമായ മാര്‍ക്കിന്റെ ക്രയശക്തി തകര്‍ന്നു. ജര്‍മനിയില്‍ അരക്ഷിതാവസ്ഥ പടര്‍ന്നുപിടിച്ചു.

ജര്‍മനി പരാജയപ്പെട്ടുവെന്ന സത്യം അംഗീകരിക്കാന്‍ പല ജര്‍മന്‍കാര്‍ക്കും കഴിഞ്ഞില്ല. യുദ്ധത്തിലെ തകര്‍ച്ചയും വെഴ്സെയ് ഉടമ്പടിയിലെ ലജ്ജാകരമായ വ്യവസ്ഥകളും യുദ്ധാനന്തര സാമ്പത്തിക തകര്‍ച്ചയും കഷ്ടപ്പാടുകളും വൈമാര്‍ റിപ്പബ്ലിക്കിന്റെ അടിത്തറയിളക്കി. 1920 ആയപ്പോഴേക്കും ഭദ്രമായ അടിസ്ഥാനത്തില്‍ പുതിയ കറന്‍സി നടപ്പായതോടെ സ്ഥിതിഗതികള്‍ക്ക് മാറ്റംവന്നു. സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടു. ജനങ്ങളുടെ ദുരിതങ്ങള്‍ അവസാനിച്ചു തുടങ്ങി.

1929-ല്‍ അമേരിക്കന്‍ നാണ്യവിപണിയായ വാള്‍സ്ട്രീറ്റിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യം ജര്‍മനിയെ വീണ്ടും പിടിച്ചുലച്ചു. ദശലക്ഷക്കണക്കിന് ജര്‍മന്‍കാര്‍ തൊഴില്‍രഹിതരായി. 1932-ലെ ശീതകാലമായപ്പോഴേക്കും ജര്‍മനിയില്‍ തൊഴില്‍രഹിതരുടെ എണ്ണം 60 ലക്ഷത്തിലേറെയായി. ഈയവസ്ഥയിലാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ (1889-1945) രംഗപ്രവേശം ചെയ്തത്.

നാഷണല്‍ സോഷ്യലിസ്റ്റ് കക്ഷിയുടെ വളര്‍ച്ച

ഒന്നാം ലോകയുദ്ധാനന്തര കാലഘട്ടത്തില്‍ ജര്‍മനിയില്‍ ഭരണം നടത്തിയിരുന്നത് മിതവാദികളായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു. ഇവരും തീവ്രവാദികളും തമ്മിലുള്ള ഭിന്നത രൂക്ഷമായപ്പോള്‍ ഹിറ്റ്ലര്‍ രംഗത്തെത്തി.

ആസ്ട്രിയയില്‍ ജനിച്ച ഹിറ്റ്ലര്‍, സോഷ്യല്‍ ഡെമോക്രാറ്റിക് കക്ഷിയെ എതിര്‍ക്കുന്നതിനായി നാഷണല്‍ സോഷ്യലിസ്റ്റ് കക്ഷി-നാസി (National Socialist Party) എന്നൊരു പുതിയ രാഷ്ട്രീയ കക്ഷി രൂപവത്കരിച്ചു. സാമാന്യം സമ്പന്നരായ ജനങ്ങളും തൊഴിലില്ലാത്ത പട്ടാളക്കാരുമായിരുന്നു നാസി പാര്‍ട്ടിയില്‍ അധികമായി ചേര്‍ന്നത്. മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളെയും സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആദര്‍ശങ്ങളെയും ഇവര്‍ ശക്തിയായി എതിര്‍ക്കുകയും തൊഴിലാളി സംഘടനകളെ നശിപ്പിക്കണമെന്ന് വാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില പ്രധാന വ്യവസായങ്ങളെ സംബന്ധിച്ച് കൂട്ടുടമ ഏര്‍പ്പെടുത്തണമെന്നിവര്‍ വാദിക്കുകയാല്‍ ഇവര്‍ മുതലാളിത്തത്തിനെതിരാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. ജര്‍മനിയുടെ മഹത്ത്വത്തിലും ജര്‍മന്‍ വര്‍ഗത്തിന്റെ പാരമ്പര്യത്തിലും ഉറച്ചുനിന്നുകൊണ്ട് ദേശീയബോധം വളര്‍ത്തുന്നതിന് നാസികള്‍ ഉദ്യമിച്ചു. ജര്‍മന്‍ വര്‍ഗക്കാരല്ലെന്നതുകൊണ്ടും ജര്‍മന്‍കാരെ ചൂഷണം ചെയ്തു ജീവിച്ചിരുന്നതുകൊണ്ടും ജൂതന്മാരെ ഇവര്‍ കഠിനമായി വെറുത്തു. വെഴ്സെയ് സന്ധിയെ ഇവര്‍ അപലപിക്കുകയും അതിനെ അതിവേഗത്തില്‍ ചീന്തിക്കീറണമെന്നാക്രോശിക്കുകയും ചെയ്തു. മനുഷ്യന് ആയോധനപാടവം വേണ്ടതാണെന്നവാദം മുന്‍നിര്‍ത്തി നാസികള്‍ ഒരു സന്നദ്ധസേന രൂപവത്കരിച്ചു പരിശീലനം നല്കി. 'ആക്രമസേന' (Storm Troops) എന്നറിയപ്പെട്ടിരുന്ന ഇക്കൂട്ടര്‍ തവിട്ടുനിറത്തിലുള്ള ഉടുപ്പുകള്‍ ധരിച്ചിരുന്നതിനാല്‍ അവരെ 'താമ്രാങ്കികള്‍' (Brown shirts) എന്നും വിളിച്ചുവന്നിരുന്നു. 'സ്വസ്തിക'യായിരുന്നു ഈ കക്ഷിയുടെ ഔദ്യോഗിക ചിഹ്നം.

അഡോല്‍ഫ് ഹിറ്റ് ലര്‍(1930)

ഹിറ്റ് ലറുടെ ഭീകരണ ഭരണം. ഹിറ്റ്ലറുടെ പ്രസംഗധോരണികളുടെ ചാതുര്യത്താല്‍ അതിവേഗം നാസി പാര്‍ട്ടി സോഷ്യല്‍ ഡെമോക്രാറ്റിക് കക്ഷിയെയും കമ്യൂണിസ്റ്റ് കക്ഷിയെയുംകാള്‍ ശക്തമായി. ജര്‍മന്‍ പ്രസിഡന്റ് ഹിന്‍ഡെന്‍ബര്‍ഗ് 1933-ല്‍ ഹിറ്റ്ലറോട് ഒരു ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ ആവശ്യപ്പെട്ടു. ഹിറ്റ്ലര്‍ ജര്‍മനിയിലെ പ്രധാനമന്ത്രിയായി നാസി ഭരണം തുടങ്ങി.

നാസികള്‍ യാതൊരു എതിര്‍പ്പും ഇഷ്ടപ്പെട്ടില്ല. അതിവേഗത്തില്‍ ഇതര കക്ഷികളില്‍പ്പെട്ട ജനപ്രതിനിധികള്‍ ഇരുമ്പഴികള്‍ക്കുള്ളിലായി. ഈ സമയത്ത് ആരോ പ്രജാസഭാമന്ദിരത്തിന് തീവച്ചു. ഗവണ്‍മെന്റിനെ തകിടംമറിക്കാനുള്ള ഒരു ഗൂഢശ്രമത്തിന്റെ നാന്ദിയാണ് ആ അത്യാഹിതമെന്ന് ഹിറ്റ്ലര്‍ വ്യാഖ്യാനിച്ചു. തുടര്‍ന്ന് ഹിറ്റ്ലര്‍ സകല കമ്യൂണിസ്റ്റുകാരെയും തടവിലാക്കി. പ്രതിനിധിസഭ പിരിച്ചുവിട്ട് അധികാരം മുഴുവന്‍ സ്വഹസ്തങ്ങളിലേക്ക് എടുത്തു. വൈമാര്‍ ഭരണം ഇങ്ങനെ നിലച്ചു. ജനായത്ത ഭരണത്തിന്റെ നിഴല്‍പോലും മാച്ചുകളഞ്ഞ് ഹിറ്റ്ലര്‍ ഒരു ഭീകര ഭരണം ആരംഭിച്ചു. പ്രഷ്യയിലും മറ്റു പ്രാദേശിക ഘടകങ്ങളിലും ജനകീയ ഭരണത്തിന് വിരാമമിട്ട് ഹിറ്റ് ലറോടുമാത്രം ഉത്തരവാദിത്തമുള്ള സര്‍വാധിപതികളെ നിയമിച്ചു. തൊഴിലാളി സംഘടനകള്‍ പിരിച്ചുവിട്ട് അവയുടെ മുതല്‍ കണ്ടുകെട്ടി. ആയിരക്കണക്കിന് ജൂതന്മാരെയും സ്ഥിതിസമത്വവാദികളെയും ജര്‍മനിയില്‍നിന്നും പുറത്താക്കി.

നാസി ഭരണവും അതിന്റെ പ്രത്യാഘാതവും. 1933-ല്‍ ജര്‍മനി സര്‍വരാഷ്ട്രസമിതിയില്‍നിന്നും തെറ്റിപ്പിരിഞ്ഞു. ജര്‍മന്‍ അതിര്‍ത്തികളെ സംബന്ധിച്ചിടത്തോളം വെഴ്സെയ് സന്ധി മാറ്റിയെഴുതണമെന്നും ആയുധീകരണം സംബന്ധിച്ച് ജര്‍മനിക്ക് അന്യരാജ്യങ്ങളുമായി സമത്വം വേണമെന്നുമുള്ള അവകാശവാദങ്ങള്‍ ഹിറ്റ്ലര്‍ ഉന്നയിച്ചു. ഇതുകേട്ട് അമ്പരന്ന് വെഴ്സെയ് സന്ധിയിലൊപ്പിട്ട മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയ കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കുവാനൊരുമ്പെട്ടു. സോഷ്യലിസത്തിന്റെ വൈരിയായ ജര്‍മനിയുടെ ഏറ്റവും വലിയ ശത്രു റഷ്യയായിരുന്നു. ഫ്രാന്‍സ്, പോളണ്ട്, ചെക്ക്സ്ലോവാക്കിയ, യൂഗോസ്ലാവിയ, റുമേനിയ എന്നീ രാജ്യങ്ങളെല്ലാം റഷ്യയോട് ചേര്‍ന്ന് ചില ഉടമ്പടികള്‍ ചെയ്തു. ഇക്കാലത്ത് ജര്‍മനിയുടെ ഏറ്റവും അടുത്ത ബന്ധു ഇറ്റലിയായിരുന്നു. ഇറ്റലിയിലെ മുസ്സോളിനിയുടെ ശ്രമഫലമായി ഇംഗ്ലണ്ടും ഫ്രാന്‍സും ജര്‍മനിയോടും ഇറ്റലിയോടും ചേര്‍ന്ന് 1933-ല്‍ ഒരു 'ചതുശക്തിക്കരാര്‍' (Four Power Pact) ഉണ്ടാക്കി. തമ്മില്‍ ആലോചിക്കാതെ വെഴ്സെയ് സന്ധി വ്യവസ്ഥകളില്‍ യാതൊരു മാറ്റവുമുണ്ടാക്കാന്‍ പാടില്ലെന്നും ഈ സഖ്യം വ്യവസ്ഥ ചെയ്തു. ഈ സഖ്യം റഷ്യക്കെതിരായുള്ള ഒരു നീക്കമാണെന്ന സംശയം റഷ്യക്കുണ്ടായി. അയല്‍ രാജ്യങ്ങളുമായി റഷ്യ ഉടനെ ഒരു അനാക്രമണസന്ധി ഉപ്പുവയ്ക്കുകയും അതികരുതലോടെ പെരുമാറാന്‍ തുടങ്ങുകയും ചെയ്തു.

1934-ല്‍ ഹിറ്റ് ലര്‍ ആക്രമണ സേനയെ പിരിച്ചുവിടുകയും അതിന്റെ നായകന്മാരെയെല്ലാം വെടിവച്ച് കൊല്ലുകയും ചെയ്തു. ജര്‍മന്‍ പ്രസിഡന്റ് ഹിന്‍ഡെന്‍ബര്‍ഗ് അന്തരിച്ചതോടെ (1934 ആഗ. 2) ഹിറ്റ് ലര്‍ പ്രസിഡന്റ് സ്ഥാനം കൂടി കൈക്കലാക്കി. പ്രസിഡന്റും മന്ത്രിയുമായിത്തീര്‍ന്ന ഹിറ്റ്ലറെ, ജനങ്ങള്‍ അവരുടെ 'നേതാവ്' (Führer) എന്ന് അഭിവാദനം ചെയ്തു. ഒരു ജനഹിത പരിശോധന(1935)യെ തുടര്‍ന്ന് ഹിറ്റ്ലര്‍ സാര്‍ ലന്‍ഡ് (Saar land) ജര്‍മനിയോട് ചേര്‍ത്തു. വെഴ്സെയ് സന്ധി ഇതോടുകൂടി പൊളിഞ്ഞു. അതിലെ നിരായുധീകരണ വ്യവസ്ഥകളെ പരസ്യമായി നിഷേധിച്ചും സര്‍വരാജ്യസമിതിയെ അവഗണിച്ചുംകൊണ്ട് ഹിറ്റ്ലര്‍ ജര്‍മനിയില്‍ നിര്‍ബന്ധ സൈനികസേവനമേര്‍പ്പെടുത്തുകയും അതിവിപുലമായ തോതില്‍ പടക്കോപ്പ് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ലോകം മുഴുവന്‍ ഇതുകണ്ട് നടുങ്ങി. 1938-ല്‍ ഹിറ്റ്ലര്‍ ആസ്ട്രിയയെ ജര്‍മനിയുമായി സംയോജിപ്പിച്ച് അവിടത്തെ ജര്‍മന്‍ ജനതയെക്കൂടി സ്വാധികാരത്തിലാക്കി. ജര്‍മനിയിലെയും ആസ്ട്രിയയിലെയും ജൂതന്മാരെ പീഡിപ്പിച്ചും വിദേശങ്ങളിലേക്ക് ബഹിഷ്കരിച്ചും നാസി പരിപാടി പ്രയോഗത്തില്‍ വരുത്തി. 1938-ല്‍ ജര്‍മനി ലോകമഹാശക്തികളിലൊന്നായിത്തീര്‍ന്നു. ലോകത്തില്‍ ഒന്നാമത്തെ ശക്തിയായി ജര്‍മനിയെ ഉയര്‍ത്താനാണ് അടുത്തതായി ഹിറ്റ്ലര്‍ പരിശ്രമിച്ചത്.

രണ്ടാം ലോകയുദ്ധം

രണ്ടാം ലോകയുദ്ധം (1939-45). വെഴ്സെയ്സന്ധി അനുസരിച്ച് ടാങ്കുകളും ആകാശവാഹനങ്ങളും നിര്‍മിക്കുന്നതിനോ ജനങ്ങള്‍ക്ക് നിര്‍ബന്ധ സൈനിക പരിശീലനം നല്കുന്നതിനോ ജര്‍മനിക്കധികാരം ഇല്ലായിരുന്നു. എന്നാല്‍ ഹിറ്റ്ലര്‍ ഈ രണ്ട് പരിപാടികളും ആരംഭിച്ചു. ജര്‍മനിയിലെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ വേണ്ട സ്ഥലമില്ലെന്നും അതുകൊണ്ട് പഴയ ജര്‍മന്‍ കോളനികള്‍ തിരിച്ചുകിട്ടണമെന്നുമുള്ള വാദമുഖങ്ങള്‍ അദ്ദേഹം ഉന്നയിച്ചതിനോടൊപ്പം ലോകത്തെ ഭരിക്കുവാന്‍ ഏതൊരു വര്‍ഗത്തെക്കാളും പ്രാപ്തി ജര്‍മന്‍കാര്‍ക്കുണ്ടെന്ന് അവര്‍ അഭിമാനിക്കുന്നതായും പ്രഖ്യാപിച്ചു. യൂറോപ്പിലെ മറ്റു ഗവണ്‍മെന്റുകളെയും ജനതകളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടും വെഴ്സെയ് സന്ധിയെ അവഗണിച്ചുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ജര്‍മന്‍ ജനതയെ സമരോന്മുഖരാക്കിത്തീര്‍ത്തു. 1933-ല്‍ ആരംഭിച്ച നിര്‍ബന്ധിത സൈനിക പരിശീലനം 1935-ല്‍ സാര്‍വത്രികമാക്കുകയും 1936-ല്‍ അതിശക്തമായ ഒരു ജനകീയ സൈന്യം ജര്‍മനിയില്‍ സജ്ജീകൃതമാവുകയും ചെയ്തു. ജര്‍മനിയിലെ സകലവിഭവങ്ങളും വിനിയോഗിച്ച് ടാങ്കുകളും ബോംബുകളും മൈനുകളും വിമാനനാശകത്തോക്കുകളും 1938-ല്‍ നിര്‍മിച്ചുതുടങ്ങി.

1936 മുതല്‍ 39 വരെ സ്പെയിനില്‍ റിപ്പബ്ലിക് വാദികളും സര്‍വാധിപത്യവാദികളും തമ്മില്‍ നടന്ന സമരത്തില്‍ റിപ്പബ്ലിക് വാദികളെ റഷ്യ സഹായിക്കുവാന്‍ തുടങ്ങി. കമ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനമെന്ന നിലയില്‍ ഇറ്റലിയും ജര്‍മനിയും സര്‍വാധിപത്യശക്തികളെ സഹായിക്കുവാനുദ്യമിച്ചു. ഈ പ്രവര്‍ത്തനംമൂലം ഇറ്റലിയുമായുള്ള ബന്ധം പ്രബലപ്പെടുത്തുന്നതിനും ജര്‍മന്‍ വൈമാനികര്‍ക്കുവേണ്ട പരിശീലനം നല്കി ജര്‍മനിയെ കൂടുതല്‍ സമരശക്തമാക്കിത്തീര്‍ക്കുന്നതിനും ഹിറ്റ്ലര്‍ക്ക് സാധിച്ചു.

ഇറ്റലിയിലെ മുസ്സോളിനി 1936-ല്‍ അബിസ്സീനിയ ആക്രമിച്ചു. ലീഗ് ഒഫ് നേഷന്‍സിലെ ഒരംഗമായ അബിസ്സീനിയയെ അകാരണമായി ആക്രമിച്ചതിനെ കുറ്റപ്പെടുത്തി ഇറ്റലിയുമായുള്ള വാണിജ്യപരവും ധനപരവുമായ സകല ഇടപാടുകളും വിച്ഛേദിച്ചുകൊണ്ട് ലീഗ് ഇറ്റലിക്കെതിരായി നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് മുസ്സോളിനി, ജപ്പാനെ അനുകരിച്ച് ലീഗുമായുള്ള ബന്ധം അവസാനിപ്പിച്ച് അബിസ്സീനിയന്‍ ആക്രമണത്തെ ശക്തിപ്പെടുത്തി. 1937-ല്‍ അദ്ദേഹം അബിസ്സീനിയയെ കീഴടക്കി. അന്നുമുതല്‍ ഇറ്റലിയും ജപ്പാനും ജര്‍മനിയും ലീഗ് ഒഫ് നേഷന്‍സിന് വെളിയില്‍ ഒരുമിച്ചണിനിരന്നു.

ഇവരുടെ ആക്രമണാസക്തിയും സൈനികശക്തിയും സൈനിക പരിപാടികളും സമാധാനപ്രിയരായ ജനായത്ത ഭരണാധികാരികളെ അമ്പരപ്പിച്ചുവെങ്കിലും അവരെ തടയുന്നതിനുവേണ്ട സജ്ജീകരണങ്ങളുടെ കുറവുമൂലം അവര്‍ മൗനമവലംബിച്ചു. റോം-ബര്‍ലിന്‍-ടോക്യോ അച്ചുതണ്ട് (Rome-Berlin-Tokyo Axis) അതിബലവത്തായ ഒരു സമരസഖ്യമായിത്തീര്‍ന്നു.

ജര്‍മനിയുടെ സമരനാന്ദി പ്രവര്‍ത്തനങ്ങള്‍. 1919-ലെ സന്ധിയനുസരിച്ച് ഫ്രാന്‍സിന്റെ സുരക്ഷിതത്ത്വത്തെ ഉദ്ദേശിച്ച്, ഫ്രഞ്ച്-ജര്‍മന്‍ അതിര്‍ത്തിയിലെ റൈന്‍ മേഖലയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെട്ടിരുന്നു. 1936-ല്‍ ഹിറ്റ്ലര്‍ ജര്‍മന്‍ സൈന്യങ്ങളെ ഈ പ്രദേശത്ത് പ്രവേശിപ്പിക്കുകയും അവിടത്തെ വെടിമരുന്നുശാലകള്‍ പുനരുദ്ധരിക്കുകയും ചെയ്തു. വെഴ്സെയ് സന്ധിയെ തൃണവത്ഗണിച്ചുകൊണ്ട് 1938 മാ. 13-ന് ഹിറ്റ്ലര്‍ ആസ്ട്രിയയിലേക്ക് ജര്‍മന്‍ സൈന്യത്തെ അയച്ച് എഴുപതുലക്ഷത്തോളം ജര്‍മന്‍കാര്‍ അധിവസിച്ചിരുന്ന ആ പ്രദേശത്തെയും ജര്‍മനിയോട് കൂട്ടിച്ചേര്‍ത്തു.

ചെക്ക്സ്ലോവാക്യയിലെ ജര്‍മന്‍കാരെ മര്‍ദനഭരണത്തില്‍നിന്ന് വിമുക്തമാക്കുക തന്റെ കടമയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹിറ്റ്ലര്‍ 1938-ല്‍ സൈന്യത്തെ അങ്ങോട്ടയച്ചു. യൂറോപ്പിനെ തത്കാലം യുദ്ധത്തില്‍നിന്നും രക്ഷിക്കണമെന്നാഗ്രഹിച്ച് ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി നെവില്‍ ചേംബര്‍ലെയിന്‍ മ്യൂണിക്കിലെത്തി ഹിറ്റ്ലറെ സന്ദര്‍ശിച്ച് ഒരു കരാറിലേര്‍പ്പെട്ടു. മ്യൂണിക് കരാര്‍ (1938 സെപ്. 29) അനുസരിച്ച് ചെക്ക്സ്ലോവാക്യയിലെ ജര്‍മന്‍ അധിവാസപ്രദേശങ്ങള്‍ ഹിറ്റ്ലര്‍ക്കധീനമായി. കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ആറുമാസം കഴിയുന്നതിനുമുമ്പ് ഹിറ്റ്ലര്‍ വീണ്ടും ചെക്ക്സ്ലോവാക്യയെ ആക്രമിച്ചു കീഴടക്കി. ഈ കരാര്‍ലംഘനം ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും പ്രകോപിപ്പിച്ചു. ഈ അവസരത്തിലും അവര്‍ യുദ്ധത്തിനിറങ്ങിയില്ല.

യൂറോപ്പ് മുഴുവന്‍ ജര്‍മനിയുടെ കൊടിക്കീഴിലാക്കുവാനുള്ള ഒരു പരിപാടിയും ഹിറ്റ്ലര്‍ തയ്യാറാക്കി. 1938 മാര്‍ച്ചില്‍ ലിത്വേനിയയില്‍നിന്നും മെമല്‍ (Memel) തുറമുഖം അദ്ദേഹം കൈവശപ്പെടുത്തുകയും ഡാന്‍സിഗ് (Danzig) തുറമുഖം വിട്ടുകൊടുക്കണമെന്ന് പോളണ്ടിനോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്സോളിനി ഇക്കാലത്ത് ഇറ്റലിയുടെ അയല്‍രാജ്യമായ അല്‍ബേനിയ ആക്രമിച്ചു കീഴടക്കി. പോളണ്ട് വഴങ്ങില്ലെന്നുകണ്ട ഹിറ്റ്ലര്‍ ഒരു വലിയ സേനാവിഭാഗത്തെ പോളണ്ടിന്റെ അതിര്‍ത്തിയില്‍ സജ്ജീകരിച്ചു. പോളണ്ടിനെ രക്ഷിച്ചുകൊള്ളാമെന്ന് ഇംഗ്ലണ്ട് പ്രഖ്യാപിച്ചുവെങ്കിലും യാതൊരു പ്രവര്‍ത്തനവും നടത്തിയില്ല. റഷ്യയുടെ ആത്മരക്ഷയെ ഉദ്ദേശിച്ച് ലിത്വേനിയ, ലാത്വിയ, എസ്തോണിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങള്‍ കൈവശപ്പെടുത്തണമെന്ന് സ്റ്റാലിന്‍ നിശ്ചയിച്ചു. ഈ ഉദ്യമത്തെ ഇംഗ്ലീഷുകാര്‍ എതിര്‍ത്തു. ഇതിനെത്തുടര്‍ന്ന് 1939 ആഗസ്റ്റില്‍ റഷ്യ, ജര്‍മനിയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു. റഷ്യയെയോ ജര്‍മനിയെയോ ഏതെങ്കിലും കക്ഷികള്‍ ആക്രമിക്കുന്ന പക്ഷം, അവര്‍ക്കെതിരായി രണ്ട് ശക്തികളും ഒന്നിച്ചുനിന്ന് യുദ്ധം ചെയ്യുന്നതാണെന്ന് അവര്‍ ഈ കരാറില്‍ വാഗ്ദാനം ചെയ്തു. ബാള്‍ട്ടിക് രാജ്യങ്ങളെ റഷ്യയുടെ അധീനതയില്‍ വിട്ടുകൊടുക്കാനും പോളണ്ടിനെ കീഴടക്കിക്കഴിഞ്ഞാല്‍ റഷ്യയുമായി അത് വീതിച്ചെടുക്കാനും വരെ ജര്‍മനി സമ്മതിച്ചു. ഈ റസ്സോ-ജര്‍മന്‍ സൗഹാര്‍ദ സന്ധി (Russo German Pact) യെത്തുടര്‍ന്ന് 1939 സെപ്തംബറില്‍ ഹിറ്റ്ലര്‍ പോളണ്ടിലേക്ക് ഇരച്ചുകയറി. റഷ്യന്‍ സൈന്യവും പോളണ്ടില്‍ പ്രവേശിച്ചു. മൂന്നാഴ്ചയ്ക്കകം പോളണ്ടിലെ യുദ്ധം വിജയകരമായി അവസാനിപ്പിച്ചുകൊണ്ട് റഷ്യയും ജര്‍മനിയുംകൂടി പോളണ്ടിനെ തുല്യമായി പങ്കിട്ടെടുത്തു. പോളണ്ടിനെ സഹായിക്കുവാന്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും കഴിഞ്ഞില്ലെങ്കിലും ഹിറ്റ്ലര്‍ക്കെതിരായി യുദ്ധത്തിനിറങ്ങാതെ ഗത്യന്തരമില്ലെന്നുകണ്ട് 1939 സെപ്. 3-ന് അവര്‍ ജര്‍മനിയോട് യുദ്ധം പ്രഖ്യാപിച്ചു. ഇങ്ങനെയാണ് രണ്ടാം ലോകയുദ്ധം ഉണ്ടായത്.

സമരഗതി

പ്രഥമഘട്ടം: ജര്‍മന്‍ വിജയകാലം. ജര്‍മനിയെ സാമ്പത്തികമായി അധഃപതിപ്പിക്കുവാന്‍ നിശ്ചയിച്ചുകൊണ്ട് ഇംഗ്ലീഷുകാര്‍ ആദ്യമായി ജര്‍മനിക്കെതിരായി ശക്തമായ ഒരു സമുദ്ര ഗതാഗത നിരോധന പരിപാടി സ്വീകരിച്ചു. ഇംഗ്ലീഷ് നാവികസേനയെ നിഷ്പ്രഭമാക്കിക്കൊണ്ട് 1940 ഏപ്രിലില്‍ ഹിറ്റ്ലര്‍ ഡെന്മാര്‍ക്കും നോര്‍വെയും പിടിച്ചടക്കി. ജര്‍മനി സമുദ്രതീര വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്തു. നെവില്‍ ചേംബര്‍ലെയിന്‍ പ്രധാനമന്ത്രിപദമൊഴിഞ്ഞതോടെ (1940) വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഒരു യുദ്ധകാല മന്ത്രിസഭ രൂപവത്കരിച്ചു. ഇതിനിടെ ഹിറ്റ്ലര്‍, ഹോളണ്ട്, ലക്സംബര്‍ഗ്, ബെല്‍ജിയം എന്നീ സമുദ്രരാജ്യങ്ങള്‍ പിടിച്ചടക്കിക്കൊണ്ട് ഫ്രാന്‍സിലേക്ക് കടക്കാനൊരുമ്പെട്ടു. മുസ്സോളിനിയും ഫ്രാന്‍സിനെതിരായി യുദ്ധപ്രഖ്യാപനം ചെയ്തു. ഗത്യന്തരമില്ലെന്ന് കണ്ട് ഫ്രഞ്ച് ഗവണ്‍മെന്റ് ഹിറ്റ്ലര്‍ക്ക് കീഴടങ്ങുകയും ചെയ്തു (ജൂണ്‍ 22). ഇതേത്തുടര്‍ന്ന് ചാനല്‍ തീരത്തുള്ള ഫ്രഞ്ച് തുറമുഖങ്ങള്‍ മുഴുവനും അധീനമാക്കിക്കൊണ്ട് ഇംഗ്ലണ്ടിനെതിരായി ഒരാക്രമണത്തിന് ഹിറ്റ്ലര്‍ വട്ടംകൂട്ടി.

സ്വാതന്ത്ര്യേച്ഛുക്കളായ ഒട്ടധികം ഫ്രഞ്ചുകാര്‍ ജനറല്‍ ഡിഗാളിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ ഒരു സ്വതന്ത്ര്യ ഫ്രഞ്ച് ഗവണ്‍മെന്റ് (Free French Government) സ്ഥാപിച്ചുകൊണ്ട് ജര്‍മനിക്കെതിരായി പ്രവര്‍ത്തനമാരംഭിച്ചു. നോര്‍വെയില്‍നിന്ന് ഓടി രക്ഷപ്പെട്ട രാജാവും ഇംഗ്ലണ്ടിലാണ് അഭയം പ്രാപിച്ചത്. ഹിറ്റ്ലര്‍ക്കെതിരായുള്ള ഏതു സംരംഭത്തെയും സ്വാഗതം ചെയ്യുവാന്‍ തയ്യാറായിരുന്ന ഏക യൂറോപ്യന്‍ രാജ്യം അന്ന് ഇംഗ്ലണ്ട് മാത്രമായിരുന്നു. ഈ നിലയ്ക്ക് ഇംഗ്ലണ്ടിനോട് ഹിറ്റ്ലര്‍ക്ക് പകയുണ്ടായി. 'ലുഫ്ത് വാഫെ' (Luftwaffe) എന്നറിയപ്പെട്ട ജര്‍മന്‍ വ്യോമസേന ചാനല്‍ തീരത്തുനിന്നും ഇംഗ്ലണ്ടിലേക്ക് പറന്ന് അവിടത്തെ പ്രധാന പട്ടണങ്ങളില്‍ നിരന്തരമായി ബോംബ് വര്‍ഷിച്ചുകൊണ്ട് യുദ്ധം ആരംഭിച്ചു. ഈ ബ്രിട്ടന്‍ യുദ്ധം(Battle of Britain)മൂലം രണ്ട് മാസത്തിനുള്ളില്‍ ലണ്ടനില്‍ മാത്രം പത്തു ലക്ഷത്തില്‍പ്പരം ഭവനങ്ങള്‍ വെന്തുവെണ്ണീറായി. കവന്‍ട്രി, ബെല്‍ഫാസ്റ്റ് മുതലായ നിരവധി വ്യവസായകേന്ദ്രങ്ങള്‍ നാമാവശേഷമായി. മൂവായിരത്തോളം ജര്‍മന്‍ ബോംബര്‍ വിമാനങ്ങളെ ഇംഗ്ലീഷുകാരും വെടിവച്ചിട്ടു.

ഇക്കാലത്ത് ഇറ്റാലിയന്‍ സൈന്യങ്ങള്‍ വടക്കേ ആഫ്രിക്കയില്‍ ബ്രിട്ടീഷ് സോമാലിലാന്‍ഡ് പിടിച്ചടക്കിക്കൊണ്ട് ഈജിപ്തിലേക്ക് നീങ്ങുകയായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുവാനായി ചര്‍ച്ചില്‍ ഒരു ബ്രിട്ടീഷ് സൈന്യത്തെ ആഫ്രിക്കയിലേക്കയച്ചു. അവര്‍ ഇറ്റാലിയന്‍ സേനകളെ അവരുടെ കൈവശ പ്രദേശങ്ങളായ ലിബിയ, സിറെനിക്ക, ഇറ്റാലിയന്‍ സോമാലിലാന്‍ഡ്, എറിട്രിയ എന്നിവിടങ്ങളില്‍നിന്ന് പുറന്തള്ളി. ഇറ്റലിയുടെ ആധിപത്യത്തില്‍നിന്ന് അബിസ്സീനിയയെ സ്വതന്ത്രമാക്കുന്നതിനും അവര്‍ക്ക് കഴിഞ്ഞു. ഇറ്റലി ഗ്രീസിനെ ആക്രമിച്ചപ്പോള്‍ ഇറ്റലിയുടെ സമാന്തര രാജ്യമായ അല്‍ബേനിയയെ ആക്രമിക്കുവാന്‍ അവര്‍ ഗ്രീസിനെ പ്രേരിപ്പിച്ചു.

റുമേനിയ, ബള്‍ഗേറിയ, യൂഗ്ലോസ്ലാവിയ എന്നീ ബാള്‍ക്കന്‍ രാജ്യങ്ങളെ കീഴടക്കിക്കൊണ്ട് ജര്‍മന്‍കാര്‍ ഗ്രീസിലെ ഇറ്റാലിയന്‍ സൈന്യങ്ങളെ സഹായിക്കുവാന്‍ പാഞ്ഞെത്തി. ജര്‍മന്‍ സൈന്യം ഗ്രീസും അതിന്റെ സമാന്തര രാജ്യമായ ക്രീറ്റും നിഷ്പ്രയാസം കീഴടക്കി. ഇതോടുകൂടി തുര്‍ക്കിയൊഴികെയുള്ള ബാള്‍ക്കന്‍ പ്രദേശങ്ങള്‍ മുഴുവന്‍ ജര്‍മനിക്കധീനമായി. ഇതേത്തുടര്‍ന്ന് ആഫ്രിക്കയിലെ ഇറ്റാലിയന്‍ സൈന്യങ്ങളെ സഹായിക്കുവാനായി ഹിറ്റ്ലര്‍ സുശക്തമായ ഒരു സേനാവിഭാഗത്തെ അയച്ചു. ജനറല്‍ റോമലിന്റെ നേതൃത്വത്തിലുള്ള സൈന്യം സിറെനിക്ക വീണ്ടെടുത്തിട്ട്, അതിവേഗത്തില്‍ ഈജിപ്തുവരെ എത്തി. ബാള്‍ക്കന്‍ പ്രദേശത്തുനിന്നും ആഫ്രിക്കയില്‍നിന്നും നിര്‍ഗമിച്ച ഇംഗ്ലീഷുകാര്‍, ഈ പതനത്തില്‍ മധ്യപൂര്‍വദേശത്തിലേക്ക് കടന്ന് സിറിയയിലും ഇറാനിലും പ്രതിരോധ മേഖലകള്‍ സൃഷ്ടിച്ച് ജര്‍മന്‍ പുരോഗതിയെ തടയുവാനുറച്ചുനിന്നു.

ബാള്‍ക്കന്‍ രാജ്യങ്ങളുടെ കീഴടങ്ങലോടുകൂടി ജര്‍മനിക്ക് റഷ്യയോടുണ്ടായിരുന്ന സൗഹൃദത്തിന് വലിയ മാറ്റംവന്നു. ഹിറ്റ്ലര്‍ ബാള്‍ക്കന്‍ പ്രദേശത്തുനിന്ന് നേരെ റഷ്യയിലേക്ക് കടക്കുകയാണുണ്ടായത് (1941 ജൂണ്‍ 22). റഷ്യന്‍ ഭരണത്തിലിരുന്നപ്രദേശം മുഴുവന്‍ ജര്‍മനി പിടിച്ചടക്കി. മോസ്കോ, ലെനിന്‍ ഗ്രാഡ് മുതലായ നഗരങ്ങള്‍ വളഞ്ഞ് ക്രിമിയയില്‍ക്കൂടി അതിവേഗത്തില്‍ അവര്‍ സ്റ്റാലിന്‍ഗ്രാഡ് വരെയെത്തി.

ഇംഗ്ലീഷ്-അമേരിക്കന്‍ ശക്തികള്‍ക്ക് ശാന്തസമുദ്രത്തിലുണ്ടായിരുന്ന കോളനികള്‍ സ്വന്തമാക്കാനായി ജപ്പാനും യുദ്ധത്തിനൊരുങ്ങി. യാതൊരു മുന്നറിയിപ്പും കൂടാതെ 1941 ഡി. 7-ന് ജപ്പാന്‍ ശാന്തസമുദ്രത്തിലെ യു.എസ്. നാവികസങ്കേതമായ പേള്‍ ഹാര്‍ബര്‍ (Pearl Harbour) ബോംബുവച്ച് അതിഭീമമായ നാശനഷ്ടമുണ്ടാക്കി. ഉടനെ തന്നെ യു.എസ്സും ഇംഗ്ലണ്ടും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു.

അന്ത്യഘട്ടം-ജര്‍മനിയുടെ കീഴടക്കം. യു.എസ്., ഇംഗ്ലണ്ട്, റഷ്യ, ചൈന എന്നീ മഹാശക്തികളും അവരെ സഹായിച്ചിരുന്ന ഇരുപത്തിരണ്ട് മറ്റു രാഷ്ട്രങ്ങളുംകൂടി അച്ചുതണ്ട് ശക്തികള്‍ക്കെതിരായി ഒരു ഐക്യരാഷ്ട്ര പംക്തി രൂപവത്കരിച്ചു. 1942-ല്‍ യു.എസ്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള യുദ്ധമുഖങ്ങളിലേക്ക് യുദ്ധോപകരണങ്ങളും സൈന്യവും അയച്ചുതുടങ്ങി. 1943-ല്‍ അമേരിക്കന്‍ ജനറല്‍ ഐസനോവര്‍ ടുനീഷ്യായുദ്ധത്തില്‍ (Battle of Tunisia) റോമലിന്റെ നേതൃത്വത്തിലുള്ള ജര്‍മന്‍ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തിയതോടെ ആഫ്രിക്കയിലെ അച്ചുതണ്ടാധിപത്യം നാമാവശേഷമായി. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യം സിസിലി ദ്വീപുവഴി ഇറ്റലിയുടെ തെക്കേ അറ്റം ആക്രമിക്കുകയും മുസ്സോളിനി റോമില്‍നിന്ന് പലായനം ചെയ്യുകയും ചെയ്തു. 1944-ല്‍ മുസ്സോളിനിയുടെ പിന്‍ഗാമി യു.എസ്സിന് കീഴടങ്ങി. തുടര്‍ന്ന് ജര്‍മന്‍ സൈന്യം ഇറ്റലിയില്‍ നിന്നും നിഷ്ക്രമിക്കുകയും ഐക്യസൈന്യങ്ങള്‍ തെക്കേ ഇറ്റലിയില്‍ ഭരണമാരംഭിക്കുകയും ചെയ്തു. ഇതിനിടെ സ്റ്റാലിന്‍ മോസ്കോ, സ്റ്റാലിന്‍ ഗ്രാഡ് എന്നിവിടങ്ങളില്‍നിന്നും ജര്‍മന്‍ സൈന്യത്തെ തുരത്തി. റഷ്യന്‍ സൈന്യം പോള്‍ പ്രദേശങ്ങളെയും ബാള്‍ക്കന്‍ രാജ്യങ്ങളെയും നാസി ഭരണ വിമുക്തമാക്കിക്കൊണ്ട് ജര്‍മനിയിലെ കിഴക്കെ അതിര്‍ത്തിയിലെത്തിച്ചേര്‍ന്നു.

ജര്‍മനിയിലേക്കുള്ള റഷ്യന്‍ തള്ളിക്കയറ്റം ആരംഭിച്ചപ്പോള്‍, ഇംഗ്ലീഷ് അമേരിക്കന്‍ സൈന്യങ്ങള്‍ അതിവേഗത്തില്‍ ഒരു രണ്ടാം സമരമുഖം (Second Front) സൃഷ്ടിച്ചു പ്രവര്‍ത്തിച്ചു. 1944 ജൂണില്‍ ഐസനോവറിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സൈന്യം നോര്‍മണ്ടി തീരത്തിറങ്ങി. മൂന്നുമാസത്തിനകം ഹോളണ്ടും ബല്‍ജിയവും ഫ്രാന്‍സും അവര്‍ ജര്‍മന്‍കാരില്‍നിന്നും വീണ്ടെടുത്തു. 1945-ല്‍ ഇംഗ്ലീഷ്-അമേരിക്കന്‍ സൈന്യങ്ങള്‍ ബര്‍ലിനിലെ പ്രതിരോധങ്ങള്‍ തകര്‍ത്തുകൊണ്ട് നഗരത്തില്‍ പ്രവേശിച്ച് അവിടെയെത്തിയ റഷ്യന്‍ സൈന്യത്തെ അഭിവാദനം ചെയ്തു. 1945 ഏ. 25-ന് വടക്കേ ഇറ്റലിയില്‍വച്ച് കുറേ ഇറ്റലിക്കാര്‍ മുസ്സോളിനിയെ പിടികൂടി വധിച്ചു. മേയ് 2-ന് ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു.

ജപ്പാന്റെ കീഴടക്കവും യുദ്ധസമാപ്തിയും. 1942-ല്‍ ശാന്തസമുദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എസ്. നാവികസേനാനായകന്‍ ജനറല്‍ മക്ആര്‍തര്‍ (General MacArthur) നിയമിതനായി. അദ്ദേഹം ജപ്പാന്‍കാരെ തുടര്‍ച്ചയായി യുദ്ധത്തില്‍ തോല്പിക്കുകയും ശാന്തസമുദ്രത്തിലെ മിക്ക ദ്വീപുകളും ജപ്പാനില്‍നിന്നും വീണ്ടെടുക്കുകയും ചെയ്തു. ഇതിനിടയ്ക്ക് തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ലൂയി മൗണ്ട്ബാറ്റണ്‍ പ്രഭു ഐക്യരാഷ്ട്ര സൈന്യങ്ങളുടെ സര്‍വാധിപനായിത്തീരുകയും ജപ്പാന്‍കാരെ ബര്‍മയില്‍നിന്നും തുരത്തുകയും ചെയ്തു. 1945 ആഗ. 6, 9 തീയതികളില്‍ യു.എസ്. ജപ്പാനില്‍ അണുബോംബ് പ്രയോഗിച്ചു. തുടര്‍ന്ന് ആഗ. 15-ന് ജപ്പാന്‍ കീഴടങ്ങി.

രണ്ടാം ലോകയുദ്ധത്തിനുശേഷം

രണ്ടാം ലോകയുദ്ധത്തിനുശേഷം (1945-49). ജര്‍മനിയുടെ നിരുപാധിക കീഴടങ്ങലോടും ജപ്പാന്റെ തകര്‍ച്ചയോടുംകൂടി രണ്ടാം ലോകയുദ്ധം അവസാനിച്ചു. യു.എസ്., സോവിയറ്റ് യൂണിയന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ വന്‍ശക്തികള്‍ ജര്‍മനിയുടെ ഭരണച്ചുമതല ഏറ്റെടുത്തു. വന്‍ശക്തികളുടെ സൈനികമേധാവികളടങ്ങിയ അലൈഡ് കണ്‍ട്രോള്‍ കൗണ്‍സിലും (Allied Control Council) ഇതിനുവേണ്ടി നിയമിതമായി.

1945 ജൂലാ. 17 മുതല്‍ ആഗ. 2 വരെ പോട്ട്സ്ഡാമില്‍ നടന്ന ഉന്നതതലയോഗത്തില്‍ ലോകനേതാക്കളായ സ്റ്റാലിന്‍, ഹാരി എസ്. ട്രൂമാന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ക്ളമന്റ് ആറ്റ്ലി എന്നിവരായിരുന്നു പങ്കെടുത്തത്. ഫ്രാന്‍സിന്റെ ഔദ്യോഗിക പ്രതിനിധികളാരും യോഗത്തിനെത്തിയില്ല. ജര്‍മനിയിലെ സോവിയറ്റ് അധീന പ്രദേശങ്ങളായിരുന്ന ഈസ്റ്റ് പ്രഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ യു.എസ്സും ബ്രിട്ടനും സഹകരണം വാഗ്ദാനം ചെയ്തു. പോളണ്ടിന്റെ കീഴിലിരുന്ന ജര്‍മന്‍ പ്രദേശങ്ങള്‍ ജര്‍മനിയോട് ചേര്‍ക്കാനും പോളണ്ട്, ചെക്ക്സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങളിലേക്ക് കുടിയേറിയ ജര്‍മന്‍ ജനതയെ മടക്കിക്കൊണ്ടുവരാനും തീരുമാനമെടുത്തു.

ജര്‍മനിയുടെ കാര്യത്തില്‍ ഒരു പൊതു പരിപാടിയും കൗണ്‍സില്‍ ആവിഷ്കരിച്ചു. പോട്ട്സ്ഡാം സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്ന ഫ്രാന്‍സ് യോഗതീരുമാനം അംഗീകരിക്കാതിരുന്നത് കൗണ്‍സിലിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി. ജര്‍മനിയെ വിഭജിക്കണമെന്നായിരുന്നു ഫ്രാന്‍സിന്റെ ആവശ്യം.

നാലു വന്‍ശക്തികളുടെയും കൈയിലിരുന്ന പ്രദേശങ്ങള്‍ സംബന്ധിച്ച അധികാര വടംവലിയും കൗണ്‍സില്‍ തകരാനുള്ള മറ്റൊരു കാരണമായി. യു.എസ്സും ബ്രിട്ടനും ഒരു ചേരിയിലും കമ്യൂണിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂണിയന്‍ മറു ചേരിയിലുമായി.

യു.എസ്സിന്റെയും ബ്രിട്ടന്റെയും അധീനതയിലുള്ള ജര്‍മന്‍ പ്രദേശങ്ങള്‍ ഒന്നാക്കാന്‍ ബ്രിട്ടന്‍ സമ്മതിച്ചു (1946). സോവിയറ്റ് യൂണിയനെയും ഫ്രാന്‍സിനെയും ഇത് ഞെട്ടിച്ചു. യു.എസ്സിന്റെയും ബ്രിട്ടന്റെയും അധീനമേഖലകളില്‍ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചതിനെച്ചൊല്ലിയും വിദ്വേഷമുണ്ടായിരുന്നു. 1946 ജൂണില്‍ അമേരിക്കന്‍ അധീനപ്രദേശത്തും 1947 ഏപ്രിലില്‍ ബ്രിട്ടീഷധീന പ്രദേശത്തും 1947 മേയില്‍ ഫ്രഞ്ച് അധീനപ്രദേശത്തും തിരഞ്ഞെടുപ്പുനടത്തി. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നീ പാര്‍ട്ടികളായിരുന്നു തിരഞ്ഞെടുപ്പിലൂടെ ഉയര്‍ന്നുവന്നത്.

ജര്‍മനിയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, യു.എസ്. എന്നീ രാജ്യങ്ങള്‍ക്ക് ഏകാഭിപ്രായം ഉണ്ടാവില്ലെന്ന് 1948-ല്‍ തീര്‍ച്ചയായി. തുടര്‍ന്ന് 1948 മാര്‍ച്ചില്‍ പാശ്ചാത്യ ശക്തികള്‍ തങ്ങളുടെ അധീനതയിലുള്ള ജര്‍മന്‍ പ്രദേശങ്ങള്‍ ഏകീകരിച്ചു. സോവിയറ്റ് യൂണിയനെ ഈ തീരുമാനം ചൊടിപ്പിച്ചു. 1948 മാ. 20-ന് അലൈഡ് കണ്‍ട്രോള്‍ കൗണ്‍സിലില്‍നിന്ന് സോവിയറ്റ് യൂണിയന്‍ പിന്‍വാങ്ങുകയും ബര്‍ലിനും പശ്ചിമജര്‍മനിയുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങള്‍ അടയ്ക്കുകയും ചെയ്തു.

1948 സെപ്. 1-ന് 65 അംഗ പാര്‍ലമെന്ററി കൗണ്‍സില്‍ ബോണില്‍ യോഗം ചേര്‍ന്നു. പുതിയ ഭരണഘടന രൂപീകരിക്കാന്‍ കോണ്‍റാഡ് അഡനൗവറിന്റെ അധ്യക്ഷതയിലായിലുന്നു ഈ സമ്മേളനം. അങ്ങനെ പശ്ചിമ ജര്‍മനി നിലവില്‍വന്നു. 1949 മേയ് 8-ന് ഭരണഘടനയായ 'ബേസിക്ലാ'യും പാസ്സാക്കി.

ബര്‍ലിനെച്ചൊല്ലി തര്‍ക്കം അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു. 1949 മേയില്‍ ബര്‍ലിനുചുറ്റും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ സോവിയറ്റ് യൂണിയന്‍ സന്നദ്ധമായി. എങ്കിലും വീണ്ടും തര്‍ക്കമായി. ഒടുവില്‍ ബര്‍ലിനെ രണ്ടായി വിഭജിച്ച് ഒരു പകുതി സോവിയറ്റ് യൂണിയനോടും മറു പകുതി പശ്ചിമ ജര്‍മനിയോടും ചേര്‍ക്കാന്‍ തീരുമാനമായി.

1948-ല്‍ നടന്ന ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് (പൂര്‍വ ജര്‍മനി) സ്ഥാപിക്കുവാനുള്ള ഒരുക്കങ്ങള്‍ സോവിയറ്റ് യൂണിയന്‍ പൂര്‍ത്തിയാക്കിയിരുന്നു. 2000 പ്രതിനിധികള്‍ പങ്കെടുത്ത (1948 മാ. 17, 18) പീപ്പിള്‍സ് കോണ്‍ഗ്രസ്സില്‍ (Volks Kongress) 400 അംഗ പീപ്പിള്‍സ് കൗണ്‍സില്‍ (Volksrat) രൂപീകരിക്കാന്‍ തീരുമാനമായി. 1949 മേയ് 30-ന് ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ (പൂര്‍വ ജര്‍മനിയുടെ) ഭരണഘടന പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഇതോടെ ജര്‍മനി രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി.

പശ്ചിമ ജര്‍മനി

'ബുണ്ടെസ്റിപ്പബ്ലിക് ഡോയ്ഷ്ലന്‍ഡ്' (ഫെഡറല്‍ റിപ്പബ്ലിക് ഒഫ് ജര്‍മനി) എന്നായിരുന്നു പശ്ചിമ ജര്‍മനിയുടെ ഔദ്യോഗികനാമം. പശ്ചിമ ജര്‍മനിയെ പത്ത് സംസ്ഥാനങ്ങളായി തിരിച്ചിരുന്നു. പത്ത് സംസ്ഥാനങ്ങളും (Lander) പശ്ചിമ ബര്‍ലിനും ഉള്‍പ്പെട്ട ഒരു ഫെഡറേഷനാണ് ഫെഡറല്‍ പാര്‍ലമെന്റ്. ഫെഡറല്‍ പാര്‍ലമെന്റ്, ഫെഡറല്‍ ഭരണകൂടം, ഫെഡറല്‍ കോടതികള്‍ എന്നിവയായിരുന്നു ഈ റിപ്പബ്ലിക്കിന്റെ നെടുംതൂണുകള്‍. ബോണ്‍ ആയിരുന്നു പശ്ചിമ ജര്‍മനിയുടെ തലസ്ഥാനം.

ബാഡന്‍-വുര്‍ട്ടെംബെര്‍ഗ്, ബവേറിയ, ബ്രേമെന്‍, ഹാംബര്‍ഗ്, ഹെസ്സെന്‍, ലോവര്‍ സാക്സണി, നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫേലിയ, റൈന്‍ലന്‍ഡ്-പലാറ്റിനേറ്റ്, സാര്‍ലന്‍ഡ്, ഷ്ലെസ്വിഗ്-ഹോള്‍സ്റ്റെന്‍ എന്നിവയായിരുന്നു സംസ്ഥാനങ്ങള്‍. വലുപ്പത്തില്‍ ഒന്നാമത് നില്ക്കുന്നത് ബവേറിയ ആണ്.

സംസ്ഥാനങ്ങളില്‍ റൈന്‍ലന്‍ഡ്-പലാറ്റിനേറ്റും ലോവര്‍ സാക്സണിയും രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് രൂപീകരിച്ചത്. പശ്ചിമ ജര്‍മനിയുടെ വിസ്തീര്‍ണം: 2,48,706 ച.കി.മീ. ആയിരുന്നു.

പശ്ചിമ ജര്‍മനിയുടെ പതാക മുകളില്‍ കറുപ്പും നടുവില്‍ ചുവപ്പും താഴെ സ്വര്‍ണവും നിറമുള്ളതാണ്; കഴുകന്‍ ദേശീയ ചിഹ്നവും. ചുവന്ന ചുണ്ടും നഖങ്ങളുമുള്ള കറുത്ത കഴുകനെ ഒരു സ്വര്‍ണ ഷീല്‍ഡില്‍ പ്രതിഷ്ഠിച്ചതാണ് ഫെഡറല്‍ റിപ്പബ്ലിക്കിന്റെ അടയാളം. ജൂണ്‍ 17 ദേശീയ ദിനമായി ആചരിച്ചിരുന്നു. ഐക്യം, അവകാശം, സ്വാതന്ത്ര്യം എന്ന് തുടങ്ങുന്നതാണ് ദേശീയഗാനം.

പൂര്‍വ ജര്‍മനി

'ഡോയ്ഷെ ഡെമോക്രാറ്റിഷെ റിപ്പബ്ലിക്' (ജര്‍മന്‍ ജനകീയ റിപ്പബ്ലിക്) എന്നായിരുന്നു പൂര്‍വ ജര്‍മനിയുടെ ഔദ്യോഗികനാമം.

ബോണ്‍ -1949 മുതല്‍ ജര്‍മനിയുടെ തലസ്ഥാനം

സോഷ്യലിസ്റ്റ് ഭരണകൂടമായിരുന്നു പൂര്‍വ ജര്‍മനിക്ക്. ഫോക്സ്കാമ്മര്‍ (പീപ്പിള്‍സ് ചേംബര്‍) എന്നറിയപ്പെടുന്ന ജനപ്രതിനിധിസഭയാണ് പൂര്‍വ ജര്‍മനിയുടെ ഭരണഘടന തയ്യാറാക്കിയത്. 1949 ഒ. 7-ന് തയ്യാറാക്കിയ ഭരണഘടനയ്ക്ക് പകരമായി 1968 ഏ. 6-ന് നടന്ന ജനഹിത പരിശോധനയിലൂടെ ഒരു പുതിയ സോഷ്യലിസ്റ്റ് ഭരണഘടന അംഗീകരിക്കപ്പെട്ടു. 1968 ഏ. 8-ന് പ്രാബല്യത്തില്‍വന്ന ഈ ഭരണഘടന 1974-ല്‍ വീണ്ടും ഭേദഗതി ചെയ്തു. ഇതനുസരിച്ച് ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് 'തൊഴിലാളികളുടെയും കര്‍ഷകരുടെയും വകയായ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആകുന്നു. സോവിയറ്റ് യൂണിയനുമായി ശാശ്വതവും അഭേദ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന ജി.ഡി.ആര്‍. സോഷ്യലിസ്റ്റ് രാഷ്ട്ര സമൂഹത്തിലെ ഒരവിച്ഛിന്നഭാഗമായിരിക്കു'മെന്ന് ഭരണഘടന പ്രഖ്യാപിച്ചു. ജര്‍മന്‍ രാഷ്ട്രത്തിന് മുഴുവന്‍ സാമാധാനത്തിന്റെയും സോഷ്യലിസത്തിന്റെയും മാര്‍ഗം കാണിച്ചുകൊടുക്കാന്‍ പൂര്‍വ ജര്‍മനിക്ക് ഉത്തരവാദിത്തമുണ്ടെന്ന ഭരണഘടനാഭാഗം പശ്ചിമ ജര്‍മനിയുമായുള്ള കൂടിയാലോചനകളെത്തുടര്‍ന്ന് ഇരു ജര്‍മനികള്‍ക്കും യു.എന്നില്‍ അംഗത്വം ലഭിച്ചശേഷം 1973 സെപ്തംബറില്‍ നീക്കം ചെയ്തു.

കിഴക്കന്‍ ജര്‍മനിയുടെ വിസ്തീര്‍ണം: 1,08,333 ച.കി.മീ. ആണ്. കിഴക്കന്‍ ബര്‍ലിന്‍ ആയിരുന്നു തലസ്ഥാനം. കിഴക്കന്‍ ജര്‍മനിയെ 15 ബേസിര്‍കുകള്‍ (കൗണ്ടികള്‍) ആയി തിരിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ അധികാരശക്തിയും കേന്ദ്രഗവണ്‍മെന്റില്‍ത്തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. വില്‍ഹെം പീക്ക് ആയിരുന്നു ആദ്യ പ്രസിഡന്റ്. ഓട്ടോ ഗ്രോട്ട്വാള്‍ ആദ്യത്തെ പ്രധാനമന്ത്രിയായി.

ഹന്‍സ് ഐസ്ലെര്‍ ഈണം കൊടുത്ത 'നാശത്തില്‍നിന്നുണര്‍ന്നെഴുന്നേറ്റ...' (ഔഫെര്‍സ്റ്റാന്‍ഡെന്‍ ഔസ് റൂയിനെന്‍... എറൈസന്‍ ഫ്രം ദി റൂയിന്‍സ്) എന്ന് തുടങ്ങുന്നതായിരുന്നു ദേശീയഗാനം. ഒക്ടോബര്‍ 7 ദേശീയ ദിനമായി ആചരിച്ചിരുന്നു. മുകളില്‍ കറുപ്പും നടുവില്‍ ചുവപ്പും താഴെ സ്വര്‍ണനിറവുമുള്ള ദേശീയ പതാകയുടെ മധ്യത്ത് രാജ്യമുദ്രയും ആലേഖനം ചെയ്യപ്പെട്ടിരുന്നു.

ജര്‍മനികളുടെ പുനരേകീകരണം

ഒരു രാഷ്ട്രമെന്നുള്ള നിലയില്‍ ജര്‍മനിയുടെ ഏകീകരണത്തിനും വിഭജനത്തിനും പുനരേകീകരണത്തിനും 20-ാം ശതകം സാക്ഷിയായി. 19-ാം ശതകത്തിന്റെ അവസാനത്തില്‍ 1871-ലായിരുന്നു ജര്‍മനി എന്ന രാഷ്ട്രം രൂപംകൊണ്ടത്. 1945-നുശേഷം ജര്‍മനി രണ്ടായി വിഭജിക്കപ്പെട്ടു. 1990-ല്‍ ജര്‍മനികള്‍ ഒന്നിച്ചു.

കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിനുണ്ടായ തകര്‍ച്ചയും പശ്ചിമ ജര്‍മനി നേടിയ പുരോഗതിയുമാണ് ഇരു ജര്‍മനികളും തമ്മിലുള്ള ഐക്യത്തിന് വഴിവച്ചത്.

ജര്‍മനി വീണ്ടും ഒന്നാകണം എന്ന ചിന്താഗതി 'നിയോ നാസികള്‍' എന്നറിയപ്പെടുന്ന വിപ്ലവസമൂഹങ്ങളും പൂര്‍വ ജര്‍മനിയിലെ ചില കമ്യൂണിസ്റ്റ് റിബലുകളും ആണ് ആദ്യമുന്നയിച്ചത്. ചരിത്രപരമായി ജര്‍മന്‍കാര്‍ ഒരൊറ്റ ജനതയാണ്. ചരിത്രവും ഭൂമിശാസ്ത്രവും ആചാരവും ഭാഷയുമെല്ലാം ജര്‍മന്‍കാരെ ഒന്നിച്ചുനിര്‍ത്തുന്നു. പശ്ചിമ ജര്‍മനിക്കും പൂര്‍വ ജര്‍മനിക്കും ഇടയില്‍ ഉയര്‍ന്നുനിന്നിരുന്നത് ബര്‍ലിന്‍ മതില്‍ മാത്രമായിരുന്നു.

പശ്ചിമ ജര്‍മന്‍ ചാന്‍സലര്‍ കോണ്‍റാഡ് അഡനൗര്‍ 1955-ല്‍ മോസ്കോ സന്ദര്‍ശിച്ചതോടെ ഇരു ജര്‍മനികളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുവന്നു. സോവിയറ്റ് യൂണിയനിലെ ജര്‍മന്‍ യുദ്ധത്തടവുകാരെ വിട്ടയയ്ക്കുന്നതിനുവേണ്ടിയുള്ള സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വഴിതെളിച്ചു.

വില്ലി ബ്രാന്‍ഡ് പശ്ചിമ ജര്‍മന്‍ ചാന്‍സലറായിരുന്നപ്പോള്‍ രണ്ട് സുപ്രധാന ഉടമ്പടികള്‍ ഒപ്പുവച്ചു. ഇരു ജര്‍മനികളുടെയും നിലവിലുള്ള അതിര്‍ത്തികള്‍ അലംഘനീയമാണെന്നും തര്‍ക്കങ്ങള്‍ ബലപ്രയോഗം കൂടാതെ സമാധാന മാര്‍ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഉറപ്പാക്കുന്ന ഉടമ്പടികള്‍ 1970 ആഗ. 12-ന് മോസ്കോയില്‍വച്ചും ഡി. 7-ന് വാഴ്സായില്‍വച്ചും ഒപ്പുവച്ചു.

1971 സെപ്. 3-ന് ബര്‍ലിന്‍ സംബന്ധിച്ചുള്ള ഒരു ചതുശ്ശക്തിക്കരാറും പൂര്‍വ ജര്‍മനിയുമായി അടിസ്ഥാന ഉടമ്പടിയും (ബേസിക് ട്രീറ്റി) ഒപ്പുവച്ചു.

1972 ഡി. 21-ന് ഒപ്പുവച്ച് 74 മാ. 14-ല്‍ പ്രാബല്യത്തില്‍വന്ന 'ബേസിക് ട്രീറ്റി'യിലെ വ്യവസ്ഥകള്‍ താഴെപ്പറയുന്നവയാണ്.

റാം സൗ ദേവാലയം-ബവേറിയ

1. ഇരു രാജ്യങ്ങളും നല്ല അയല്‍ബന്ധങ്ങള്‍ പുലര്‍ത്തുകയും ശക്തിപ്രയോഗത്തില്‍നിന്ന് വിട്ടുനില്ക്കുകയും വേണം.

2. യു.എന്‍. ചാര്‍ട്ടറിന്റെ തത്ത്വങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കണം.

3. യൂറോപ്പിലെ സായുധസേനകളുടെ എണ്ണം കുറയ്ക്കണം.

4. ആയുധ നിയന്ത്രണവും നിരായുധീകരണവും പ്രത്യേകിച്ച് ആണവായുധ നിരോധനം ലക്ഷ്യമാക്കണം.

5. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികളും സ്വാതന്ത്ര്യവും ആഭ്യന്തര-വിദേശകാര്യങ്ങളിലുള്ള സ്വയം ഭരണാവകാശവും പരസ്പരം മാനിക്കണം.

6. പരസ്പരമുള്ള യാത്രയും കുടുംബങ്ങളുടെ പുനഃസംയോജനംപോലെ പ്രായോഗികവും മനുഷ്യസ്നേഹപരവുമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

7. ശാസ്ത്രീയ-സാംസ്കാരിക സഹകരണം വളര്‍ത്തണം.

8. സ്ഥിരം നയതന്ത്ര ദൗത്യസംഘങ്ങളെ കൈമാറണം.

ഇരു ജര്‍മനികള്‍ക്കും യു.എന്നില്‍ അംഗത്വം ലഭിച്ചത് (1973 സെപ്. 18-ന്) ഈ കരാര്‍മൂലമാണ്. ഇരു ജര്‍മനികളും തമ്മില്‍ മെച്ചപ്പെട്ട വാണിജ്യബന്ധം പുലര്‍ത്തി. പശ്ചിമ ജര്‍മനിയുടെ വ്യാപാര സുഹൃത്തുക്കളില്‍ പതിനൊന്നാം സ്ഥാനം പൂര്‍വ ജര്‍മനിക്കുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കയറ്റുമതിയും ഇറക്കുമതിയും നിര്‍ബാധം നടന്നു.

ഇരു രാജ്യങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന ബര്‍ലിന്‍ മതില്‍ പൂര്‍വ ജര്‍മനി കെട്ടിയുയര്‍ത്തിയത് 1961-ലായിരുന്നു. പൂര്‍വ ജര്‍മനിയില്‍നിന്ന് പശ്ചിമ ജര്‍മനിയിലേക്കുള്ള ഒഴുക്കു തടയാനായിരുന്നു ഇത്. ബര്‍ലിന്‍ മതില്‍ 1989 ന. 9-ന് തകര്‍ന്നുവീണു.

ഇരു ജര്‍മനികളും തമ്മിലുള്ള ഏകീകരണത്തിന്റെ പ്രാരംഭചര്‍ച്ച തുടങ്ങിയത് 1989-ലായിരുന്നു. പൂര്‍വ ജര്‍മനിയിലെ ജനതയ്ക്ക് ഏകീകരണത്തിനുള്ള ആഗ്രഹം പതിന്മടങ്ങ് വര്‍ധിച്ചുവന്നു. 1989-ല്‍ പൂര്‍വ ജര്‍മനിയുടെ തലപ്പത്ത് എറിക് ഹോനെക്കര്‍ ആയിരുന്നു.

1989 നവംബറില്‍ പശ്ചിമ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ ഏകീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കി. ഡിസംബറില്‍ യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ ഒരുമിച്ചുചേര്‍ന്ന് ഈ പ്രശ്നം ചര്‍ച്ചചെയ്തു.

1990 ഫെ. 11-ന് പശ്ചിമ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളുമായി നടത്തിയ ചര്‍ച്ചയില്‍ സോവിയറ്റ് യൂണിയന് ജര്‍മന്‍ ഏകീകരണത്തില്‍ തടസ്സമില്ലെന്ന് സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചാവ് വ്യക്തമാക്കി. ടു-പ്ലസ്-ഫോര്‍ (Two-plus-Four) എന്ന ഫോര്‍മുല പുനരേകീകരണത്തിനുവേണ്ടി കൊണ്ടുവന്നു. പൂര്‍വ ജര്‍മനിയില്‍ നടന്ന തിരഞ്ഞെടുപ്പിനെ (1990 മാ. 18) തുടര്‍ന്ന് പുനരേകീകരണ ചര്‍ച്ച പുനരാരംഭിച്ചു. പൂര്‍വ ജര്‍മനിയിലെ കറന്‍സി, അവയ്ക്കുള്ള മേല്‍നോട്ടാവകാശം, സാമൂഹ്യ നിയമനിര്‍മാണം ഇവയെല്ലാം പശ്ചിമ ജര്‍മനിക്കായിരിക്കുമെന്ന് ഇരുജര്‍മനികളും ഒപ്പുവച്ച (1990 മേയ് 18) കരാര്‍ ജൂലാ. 1-ന് പ്രാബല്യത്തില്‍വന്നു.

1990 ആഗ. 23-ന് പൂര്‍വ ജര്‍മന്‍ പാര്‍ലമെന്റായ ഫോക്സ്കാമ്മര്‍ (Volksammer) പശ്ചിമ ജര്‍മനിയിലെ നിയമം പൂര്‍വ ജര്‍മനിക്കും ബാധകമാക്കി. പശ്ചിമ ജര്‍മന്‍ ഭരണഘടനയായ 'ബേസിക്ലായി'ലെ 23-ാം വകുപ്പ് പ്രകാരമായിരുന്നു ഈ നടപടി. ഫോക്സ്കാമ്മറില്‍ 62-നെതിരെ 294 വോട്ടുകളോടെയാണ് ഇത് പാസായത്. 1990 ഒ. മൂന്നുമുതല്‍ ഇത് പ്രാബല്യത്തിലാക്കാനും തീരുമാനമായി.

ഇരു ജര്‍മനികളുടെയും പുനരേകീകരണത്തിനുള്ള അവസാന കരാര്‍ പശ്ചിമ ജര്‍മനിയും പൂര്‍വ ജര്‍മനിയും രണ്ടാം ലോകയുദ്ധശേഷം ജര്‍മനി വിഭജിച്ചെടുത്ത യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, സോവിയറ്റ് ജര്‍മനി എന്നീ രാജ്യങ്ങളും ഒപ്പുവച്ചതോടെ (1990 സെപ്. 12) ഇരു ജര്‍മനികളും ഏകീകരിച്ച് പുതിയ ഫെഡറല്‍ റിപ്പബ്ലിക് ഒഫ് ജര്‍മനി (ബുണ്ടെസ് റിപ്പബ്ലിക് ഡോയ്ഷ്ലന്‍ഡ്) നിലവില്‍വന്നു.

ജര്‍മന്‍ സാമ്പത്തികരംഗം

ലോകത്തിലെ പ്രമുഖ സാമ്പത്തിക ശക്തികളിലൊന്നാണ് ജര്‍മനി. രണ്ട് ലോകയുദ്ധങ്ങളുടെ ക്ഷീണത്തില്‍നിന്ന് ജര്‍മനി കരകയറിയത് ജര്‍മന്‍ ജനതയുടെ കഠിനാധ്വാനവും ആത്മാര്‍പ്പണവുംകൊണ്ട് മാത്രമാണ്.

നവീന ഏണസ്റ്റ് റോയിട്ടെര്‍ പ്ലാസ്റ്റ്(പശ്ചിമ ബര്‍ലിന്‍)

വിഭജനത്തിനുശേഷമുള്ള രണ്ട് ജര്‍മനികളും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചു. സര്‍വതന്ത്ര സ്വതന്ത്രമായിരുന്നു പശ്ചിമ ജര്‍മന്‍ സമ്പദ് വ്യവസ്ഥ. എന്നാല്‍ സ്റ്റേറ്റിന്റെ കര്‍ശനമായ നിയന്ത്രണത്തിലായിരുന്നു പൂര്‍വ ജര്‍മന്‍ സമ്പദ്വ്യവസ്ഥ.

രണ്ട് വിഭിന്ന മാര്‍ഗങ്ങളുടെ ഇരു ജര്‍മനികളും സാമ്പത്തിക തകര്‍ച്ചയെ അതിജീവിച്ചു. 'യൂറോപ്പിന് ശമ്പളം കൊടുക്കുന്നയാള്‍' (യൂറോപ്യന്‍ പേ മാസ്റ്റര്‍) എന്ന കീര്‍ത്തിക്ക് പശ്ചിമ ജര്‍മനി ഉടമയായപ്പോള്‍ ഏറ്റവും സമ്പദ്സമൃദ്ധമായ കമ്യൂണിസ്റ്റ് രാഷ്ട്രം' എന്ന ബഹുമതിയാണ് പൂര്‍വ ജര്‍മനിക്കുണ്ടായിരുന്നത്. സാമ്പത്തികാടിത്തറ കെട്ടിപ്പടുക്കുന്നതില്‍ പശ്ചിമ ജര്‍മനിയെ യു.എസ്സും പൂര്‍വ ജര്‍മനിയെ മുന്‍ സോവിയറ്റ് യൂണിയനും ഒട്ടേറെ സഹായിച്ചിട്ടുണ്ട്.

മാര്‍ഷല്‍ പ്ലാന്‍ പ്രകാരം യു.എസ്. 350 കോടി ഡോളറിന്റെ സഹായം പശ്ചിമ ജര്‍മനിക്ക് നല്കി. 'നാറ്റോ' സഖ്യത്തില്‍ ഒപ്പുവച്ചുകൊണ്ട് പ്രതിരോധച്ചെലവു കുറയ്ക്കാന്‍ കഴിഞ്ഞത് രാജ്യത്ത് വികസനത്തിന് വഴിതെളിച്ചു. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേതാവും 1949 മുതല്‍ 63 വരെ സാമ്പത്തിക കാര്യമന്ത്രിയും 1963 മുതല്‍ 66 വരെ ചാന്‍സലറുമായിരുന്ന ലുഡ്വിഗ് എര്‍ഹാര്‍ഡ് രൂപംകൊടുത്ത സാമൂഹ്യ വിപണി സമ്പദ്വ്യവസ്ഥാ പദ്ധതി പശ്ചിമ ജര്‍മനിയുടെ 1948 മുതല്‍ 73 വരെയുള്ള സാമ്പത്തിക പുരോഗതിക്ക് പാതയൊരുക്കി.

ഉത്പാദനരംഗത്തെ മത്സരം നിയന്ത്രിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പശ്ചിമ ജര്‍മനി പാസ്സാക്കി (1957). വിപണനത്തെ സ്വാധീനിക്കത്തക്കവിധം വ്യവസായ മേഖലയിലെ മത്സരം ഒഴിവാക്കാനുള്ള ധാരണകളും കരാറുകളും പാടില്ല എന്നതാണ് ഈ നിയമം അനുശാസിക്കുന്നത്. 1973-ല്‍ ഈ നിയമത്തിന് ഒരു ഭേദഗതി കൊണ്ടുവന്നു.

റോം ഉടമ്പടിമൂലം 1957-ല്‍ യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തില്‍ അംഗമായതും പശ്ചിമ ജര്‍മനിയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടി.

പശ്ചിമ ജര്‍മനിയുമായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ പൂര്‍വ ജര്‍മനിയുടെ വളര്‍ച്ച മന്ദഗതിയില്‍ ആയിരുന്നു. 1970-കളിലാണ് പൂര്‍വ ജര്‍മനി സാമ്പത്തിക വളര്‍ച്ച നേടിയത്. 1970-ല്‍ ബ്രിട്ടനെ പിന്തള്ളി പൂര്‍വ ജര്‍മനി ലോകത്തെ വികസിത രാജ്യങ്ങളില്‍ 20-ാം സ്ഥാനംനേടി.

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് ലോകയുദ്ധം വരുത്തിവച്ച തകര്‍ച്ചയെ അതിജീവിക്കാന്‍ പൂര്‍വ ജര്‍മനിക്ക് കഴിഞ്ഞു.

1990-ല്‍ ഇരു ജര്‍മനികളും ഔദ്യോഗികമായി ഒന്നായതോടെ ജര്‍മനി ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി. ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന രാഷ്ട്രമെന്ന പദവി 1990-ല്‍ ജര്‍മനിക്ക് കൈവന്നു. യു.എസ്സിനെയും ജപ്പാനെയും പിന്തള്ളിയാണ് ജര്‍മനി ഈ നേട്ടം കൈവരിച്ചത്. യൂറോപ്യന്‍ യൂണിയനിലുള്ള 12 രാഷ്ട്രങ്ങളെയും ജര്‍മനി പിന്തള്ളി. 1990-ല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 35 ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്.

യൂറോപ്യന്‍ യൂണിയനിലെ മറ്റ് അംഗരാഷ്ട്രങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ പ്രകൃതിവിഭവങ്ങള്‍ കുറവായിരുന്നു. വ്യാവസായികോത്പാദനം വര്‍ധിപ്പിച്ചതിലൂടെയാണ് ജര്‍മനി ഈ നേട്ടം കൈവരിച്ചത്. കാറുകള്‍, ട്രക്കുകള്‍, ബസ്സുകള്‍, രാസവസ്തുക്കള്‍, യന്ത്രസാമഗ്രികള്‍ എന്നിവയായിരുന്നു കൂടുതല്‍ ഉത്പാദിപ്പിച്ചത്.

ജര്‍മനിയുടെ ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്ന് കയറ്റുമതിയിലൂടെയാണ് ലഭിച്ചത്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ തകര്‍ന്നതിനാലും രണ്ട് ജര്‍മനികള്‍ ഒന്നായതിനാലും ജര്‍മനി ഭാവിയില്‍ പ്രധാന വ്യാപാരശക്തിയായി മാറുമെന്ന് കരുതപ്പെടുന്നു.

പൂര്‍വ ജര്‍മനിയുടെ സാമ്പത്തിക പുനരുദ്ധാരണത്തിന് വന്‍ തുക ചെലവഴിക്കേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. പത്ത് വര്‍ഷം വേണ്ടിവരുന്ന സാമ്പത്തിക പുനരുദ്ധാരണ പത്രികയ്ക്ക് സു. 1,00,000 ദശലക്ഷം ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ജര്‍മനിയിലെ നാണയം ഡോയ്ഷെ മാര്‍ക്ക് [Deutsche Mark(DEM)] ആണ്. നാണയത്തുട്ടിന് 'ഫെന്നിഗ്' [Pfenning (PF)] എന്നുപറയുന്നു. ഒരു മാര്‍ക്ക് 100 ഫെന്നിഗിന് സമമാണ്. 1,2,5,10,50 'ഫെന്നിഗ് നാണയങ്ങളും 1,2,5,10 ഡോയ്ഷെ മാര്‍ക്ക് നാണയങ്ങളും ഉണ്ട്. 5,10,20,50,100,200,500,1000 എന്നിങ്ങനെയാണ് ഡോയ്ഷെ മാര്‍ക്ക് നോട്ടുകള്‍.

1995-ലെ കണക്കനുസരിച്ച് 68,484 ദശലക്ഷം മാര്‍ക്കിന് തുല്യമായ വിദേശനാണയം കരുതല്‍ശേഖരത്തിലുണ്ട്; 13,688 ദശലക്ഷം മാര്‍ക്കിന് തുല്യമായ സ്വര്‍ണശേഖരവുമുണ്ട്. 1996-ലെ കണക്കനുസരിച്ച് ജര്‍മനിയില്‍ പ്രചാരത്തിലിരിക്കുന്ന പണം (Money incirculation) 2,61,765 ദശലക്ഷം ഡോയ്ഷെ മാര്‍ക്ക് ആണ്.

ബാങ്കിങ്ങും ധനകാര്യവും

ജര്‍മന്‍ ഫെഡറല്‍ ബാങ്ക് ആണ് ജര്‍മനിയിലെ കേന്ദ്രബാങ്ക്. ജര്‍മന്‍ കറന്‍സിയായ ഡോയ്ഷെ മാര്‍ക്കിന്റെ വില താഴാതെ സംരക്ഷിക്കുകയാണ് ഈ ബാങ്കിന്റെ മുഖ്യ ചുമതല. സര്‍ക്കാരില്‍നിന്നും സ്വതന്ത്രമായാണ് ബാങ്ക് നിലനില്ക്കുന്നതെങ്കിലും സര്‍ക്കാരിന്റെ പൊതുനയം അനുസരിക്കാന്‍ ബാധ്യസ്ഥമാണ്. ജര്‍മന്‍ ഫെഡറല്‍ ബാങ്കിന്റെ ഗവര്‍ണറെ സര്‍ക്കാര്‍ എട്ടുവര്‍ഷത്തേക്കാണ് നിയമിക്കുന്നത്. ഇപ്പോഴത്തെ ഗവര്‍ണര്‍ ഹന്‍സ് ടീറ്റ്മെയര്‍ ആണ്. 3,66,404 ദശലക്ഷം മാര്‍ക്കിന്റെ ആസ്തിയാണ് ബാങ്കിനുള്ളത് (1996). ഡോയ്ഷെ ബാങ്ക്, ഡ്രെസ്ഡ്നെര്‍ ബാങ്ക്, കോമേഴ്സ് ബാങ്ക് (Commerzbank) എന്നിവയാണ് ജര്‍മനിയിലെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍. മുന്‍ പൂര്‍വ ജര്‍മനിയിലെ കേന്ദ്രബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഇപ്പോള്‍ പൊതുവാണിജ്യ ബാങ്കായി പ്രവര്‍ത്തിക്കുന്നു.

1996-ലെ കണക്കനുസരിച്ച് ജര്‍മനിയില്‍ 3517 വായ്പാവിതരണ സ്ഥാപനങ്ങളുണ്ട്. ഇതില്‍ 331 ബാങ്കുകള്‍, 6057 നിക്ഷേപ ബാങ്കുകള്‍, 34 പണയ ബാങ്കുകള്‍, 2510 വായ്പാ വിതരണ സംഘങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. 1996-ലെ കണക്കനുസരിച്ച് ഇവയെല്ലാറ്റിനുംകൂടി 82,92,385 ദശലക്ഷം ഡോയ്ഷെ മാര്‍ക്കിന്റെ ആസ്തിയുണ്ട്. 11,65,755 ദശലക്ഷം മാര്‍ക്കിന്റെ നിക്ഷേപവും.

1992-ല്‍ ഒരു കേന്ദ്രീകൃത സ്റ്റോക്ക് എക്സ്ചേഞ്ച് (ഡോയ്ഷെ ബോര്‍സെ) നിലവില്‍വന്നു. മുന്‍ ഫ്രാങ്ക്ഫര്‍ട്ട് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചുവടുപിടിച്ചാണ് ഈ സ്ഥാപനം. ബര്‍ലിന്‍, ബ്രേമെന്‍, ഡ്യൂസെല്‍ഡോര്‍ഫ്, ഹാംബര്‍ഗ്, ഹാനോവര്‍, മ്യൂണിക്ക്, സ്റ്റുട്ട്ഗാര്‍ട്ട് എന്നിവിടങ്ങളില്‍ ചെറിയ എക്സ്ചേഞ്ചുകളുമുണ്ട്. മെട്രിക് അളവുകളും തൂക്കങ്ങളുമാണ് ജര്‍മനിയില്‍ പ്രചാരത്തിലുള്ളത്.

ഖനനവും ഊര്‍ജവും

കല്‍ക്കരിയാണ് ജര്‍മനിയുടെ പ്രധാന ഖനനവസ്തു. റൂര്‍ താഴ്വരയിലെ റൈന്‍-റൂര്‍ പ്രദേശങ്ങളില്‍നിന്നും സാര്‍ലാന്‍ഡ് (Saarland) പ്രദേശങ്ങളില്‍നിന്നുമാണ് കല്‍ക്കരി അധികവും ഖനനം ചെയ്യപ്പെടുന്നത്.

1860-ല്‍ 1,25,00,000 ടണ്‍ കല്‍ക്കരിയാണ് ജര്‍മനി ഉത്പാദിപ്പിച്ചത്. 1914-ല്‍ ഇത് 19,10,00,000 ടണ്‍ ആയി ഉയര്‍ന്നു. 1914-ല്‍ 8,70,00,000 ടണ്‍ ലിഗ്നൈറ്റും ഉത്പാദിപ്പിച്ചിരുന്നു. 1960-ല്‍ പശ്ചിമ ജര്‍മനിയില്‍ 14,00,00,000 മെട്രിക് ടണ്‍ കല്‍ക്കരി ഉത്പാദിപ്പിച്ചിരുന്നു. പൂര്‍വ ജര്‍മനിയില്‍ ഇത് വെറും 30,00,000 മെട്രിക് ടണ്‍ ആയിരുന്നു.

1960-കളില്‍ കല്‍ക്കരി വ്യവസായം ഒരു വന്‍ പ്രതിസന്ധിയെ നേരിട്ടു. ആവശ്യക്കാര്‍ കുറഞ്ഞതും വൈദ്യുതോര്‍ജം ഉത്പാദിപ്പിക്കുന്നതിന്റെ പ്രധാന ഉറവിടം കല്‍ക്കരി അല്ലാതെയായിത്തീര്‍ന്നതും ഈ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. എങ്കിലും ഇപ്പോഴും ഖനന വ്യവസായത്തിന് ഗവണ്‍മെന്റ് വന്‍തോതില്‍ സബ്സിഡി നല്കുന്നുണ്ട്.

ലിഗ്നൈറ്റ് ആണ് ജര്‍മനിയിലെ മറ്റൊരു പ്രധാന ഖനിജം. കൊളോണിലെ തെക്കു കിഴക്കന്‍ പ്രദേശങ്ങളിലും എല്‍ബ് പ്രദേശത്തിന്റെ മധ്യഭാഗങ്ങളിലും ലിഗ്നൈറ്റ് നിക്ഷേപം വന്‍തോതില്‍ കാണപ്പെടുന്നു. 1970-കളില്‍ പശ്ചിമ ജര്‍മനിയില്‍ പ്രതിവര്‍ഷം 13,00,00,000 ടണ്‍ ലിഗ്നൈറ്റ് ഉത്പാദിപ്പിച്ചിരുന്നു. പൂര്‍വ ജര്‍മനിയില്‍ 1980-കളില്‍ ഇത് 26,00,00,000 ടണ്‍ ആയിരുന്നു. 1996-ല്‍ 4,81,97,000 ടണ്‍ കല്‍ക്കരിയും 18,71,80,000 ടണ്‍ ലിഗ്നൈറ്റും ഉത്പാദിപ്പിച്ചു.

ഇരുമ്പയിര്, പൊട്ടാഷ്, ബോക്സൈറ്റ് തുടങ്ങിയവയും ഇവിടെ ഖനനം ചെയ്യപ്പെടുന്നു.

ജര്‍മനിയില്‍ എണ്ണ ഖനനവും നടക്കുന്നുണ്ട്. 1954-ല്‍ പശ്ചിമ ജര്‍മനിയില്‍ 27,00,000 ടണ്‍ എണ്ണ ഖനനം ചെയ്തെടുത്തു. 1980-കളിലിത് 60,00,000 ടണ്‍ ആയി ഉയര്‍ന്നു. പശ്ചിമ ജര്‍മനിയിലെ ലോവര്‍ സാക്സണിലെ എംസ്ലാന്‍ഡ് (Emsland) പ്രദേശത്തുനിന്നാണിത് ഖനനം ചെയ്തെടുക്കുന്നത്. 1996-ല്‍ 2.85 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിച്ചു. 1994-ല്‍ 81,80,34,000 mWh പ്രകൃതിവാതകം ഉള്‍പ്പെടെ 89,92,08,000 mWh വാതകം ഉത്പാദിപ്പിച്ചു.

ഊര്‍ജോത്പാദനം. പശ്ചിമ ജര്‍മനിയില്‍ കല്‍ക്കരി പ്ലാന്റുകളില്‍നിന്നാണ് രാജ്യത്തിനാവശ്യമായ വൈദ്യുതോര്‍ജത്തിന്റെ പകുതിയും ഉത്പാദിപ്പിച്ചിരുന്നത്; ആവശ്യമായതിന്റെ ആറിലൊന്ന് ജലവൈദ്യുത പദ്ധതികള്‍ വഴിയും ലഭിക്കുമായിരുന്നു.

പൂര്‍വ ജര്‍മനിയില്‍ ലിഗ്നൈറ്റ് പ്ലാന്റുകളില്‍നിന്നും എര്‍ത്സ്ഗെബിര്‍ഗെ (Erzgebirg) പ്രദേശത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുമാണ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത്.

ഇപ്പോള്‍ ജര്‍മനിയുടെ പ്രധാന ഊര്‍ജോത്പാദനം ആണവ റിയാക്ടറുകളിലൂടെയാണ്. ജര്‍മനിക്കുവേണ്ട വൈദ്യുതിയുടെ 33 ശതമാനം ലഭിക്കുന്നത് ആണവ റിയാക്ടറുകളില്‍ നിന്നാണ്. 1994-ലെ മൊത്തം വൈദ്യുതിയുത്പാദനം 45,29,31,000 mWh ആണ്. 1994-ല്‍ ജര്‍മനിയിലാകെ 21 ആണവ റിയാക്ടറുകള്‍ ഉണ്ടായിരുന്നു. 21 നിലയങ്ങളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം 15,12,03,000 mWh ആണ്. 2,07,11,000 mWh ആണ് ജലവൈദ്യുത പദ്ധതികളില്‍നിന്ന് ലഭിക്കുന്നത്. പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.

കൃഷി

കാര്‍ഷികോത്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയിട്ടില്ലാത്ത രാജ്യമാണ് ജര്‍മനി. ഭക്ഷ്യധാന്യങ്ങള്‍ കൂടുതലായും ഇറക്കുമതി ചെയ്യുകയാണിവിടെ.

രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോഴേക്കും കാര്‍ഷികോത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. 1950-കളില്‍ പശ്ചിമ ജര്‍മനിയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരുടെ എണ്ണം 5.1 ദശലക്ഷമായിരുന്നുവെങ്കില്‍ 1982-ല്‍ ഇത് 1.4 ദശലക്ഷമായി താഴ്ന്നു.

സ്മാരക ദേവാലയം(ഗെദാഷ്നിസ്) കിര്‍ഷൊ കുര്‍ഫുസ്റ്റന്‍ ഡാമ്, പശ്ചിമ ബര്‍ലിന്‍

ആകെ ദേശീയ ഉത്പാദനത്തിന്റെ 12 ശതമാനം 1949-ല്‍ കാര്‍ഷിക മേഖലയില്‍നിന്ന് ലഭിച്ചുവെങ്കില്‍ 1990-ല്‍ ഇത് രണ്ട് ശതമാനം മാത്രമായി.

ജര്‍മനിയില്‍ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ആകെയുള്ള കൃഷിഭൂമി അളന്നു തിട്ടപ്പെടുത്തി കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വീതിച്ചുകൊടുത്തിരുന്നു. ഗോതമ്പ്, ബാര്‍ലി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് മുതലായവയാണ് പ്രധാന കാര്‍ഷിക വിളകള്‍. പന്നി, ആട്, കുതിര, കോഴി എന്നിവയെയാണ് പ്രധാനമായും വളര്‍ത്തുന്നത്.

മുന്തിരിക്കൃഷിയും വീഞ്ഞുനിര്‍മാണവും ഇവിടെ വന്‍തോതില്‍ നടക്കുന്നു. റോമന്‍ കാലഘട്ടം മുതല്‍ മുന്തിരിയും വീഞ്ഞും ജര്‍മന്‍കാര്‍ക്ക് പ്രിയങ്കരമാണ്. റൈന്‍ നദിക്ക് സമാന്തരമായി ഏകദേശം 72 കി.മീ. നീളത്തില്‍ മുന്തിരിത്തോട്ടങ്ങളുണ്ട്. 'വൈന്‍സ്ട്രാസ്സെ' (വൈന്‍ സ്ട്രീറ്റ്) എന്ന പേരില്‍ ഈ തോട്ടങ്ങള്‍ പ്രശസ്തമാണ്. പുതിയ വീഞ്ഞ് തയ്യാറാകുന്നതോടെ എല്ലാ വര്‍ഷവും ചെറുപട്ടണങ്ങളില്‍ 'വീഞ്ഞുമേള' നടക്കാറുണ്ട്.

പൂര്‍വ ജര്‍മനിയില്‍ കൃഷിത്തോട്ടങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു. ഇപ്പോഴത് പ്രാദേശിക സഹകരണസംഘങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

1960-ലാണ് ഇവിടെ കൂട്ടുകൃഷി നടപ്പാക്കിയത്. വിളവെടുപ്പു വേളയില്‍ ഇവിടെ 'വിളവെടുപ്പുത്സവം' നടത്താറുണ്ടായിരുന്നു. പന്നിവളര്‍ത്തലായിരുന്നു കിഴക്കന്‍ ജര്‍മനിയിലെ പ്രധാന കാര്‍ഷികേതര വൃത്തി.

ഇന്ന് യൂറോപ്യന്‍ യൂണിയനിലെ അംഗരാഷ്ട്രങ്ങളില്‍വച്ച് ഏറ്റവും കുറവ് കൃഷിഭൂമിയുള്ളത് ജര്‍മനിയിലാണ്. യൂറോപ്യന്‍ കമ്യൂണിറ്റിയിലെ കോമണ്‍ അഗ്രിക്കള്‍ച്ചറല്‍ പോളിസി(ഇഅജ)ക്ക് അനുസൃതമാണ് ജര്‍മനിയിലെ കാര്‍ഷികനയം.

1996-ലെ കണക്കനുസരിച്ച് മൊത്തം കൃഷിഭൂമിയുടെ വിസ്തൃതി 1,72,46,000 ഹെക്ടര്‍ ആണ്. വിളഭൂമി 1,18,14,900 ഹെക്ടറും കാലികളെ മേയ്ക്കാനുതകുന്ന ഭൂമി 52,13,000 ഹെക്ടറും ആണ്. ഗോതമ്പ് 25,94,400 ഹെക്ടറിലും വരക് 8,09,100 ഹെക്ടറിലും ബാര്‍ലി 22,08,400 ഹെക്ടറിലും ഉരുളക്കിഴങ്ങ് 3,35,800 ഹെക്ടറിലും ഓട്സ് 3,01,900 ഹെക്ടറിലും ചോളം 3,72,100 ഹെക്ടറിലും കരിമ്പ് 5,15,500 ഹെക്ടറിലും റേപ് 8,53,600 ഹെക്ടറിലും കൃഷി ചെയ്തു. 1995-ല്‍ 1,77,63,300 ടണ്‍ ഗോതമ്പും 45,21,300 ടണ്‍ വരകും 1,18,91,200 ടണ്‍ ബാര്‍ലിയും 14,20,400 ടണ്‍ ഓട്സും 23,94,600 ടണ്‍ ചോളവും 98,98,300 ടണ്‍ ഉരുളക്കിഴങ്ങും 2,60,48,800 ടണ്‍ കരിമ്പും 31,03,000 ടണ്‍ റേപ്പും ഉത്പാദിപ്പിച്ചു. 1996-ല്‍ 18,17,100 ഹെക്ടര്‍ സ്ഥലത്ത് കാലിപ്പുല്ല് കൃഷി ചെയ്തു. ഇതില്‍ നിന്ന് 5,39,35,100 ടണ്‍ കാലിപ്പുല്ല് ഉത്പാദിപ്പിച്ചു. 1996-ല്‍ ജര്‍മനിയില്‍ 5,39,975 കൃഷിത്തോട്ടങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ 68,023 തോട്ടങ്ങളും രണ്ടും ഹെക്ടറില്‍ താഴെയുള്ളവയാണ്. 100 ഹെക്ടറിന് മുകളിലുള്ള 21,028 കൃഷിത്തോട്ടങ്ങള്‍ ഇവിടെയുണ്ട്. 1995-ല്‍ 5,61,900 കൃഷിക്കാരാണുണ്ടായിരുന്നത്.

1996-ല്‍ 1,03,00,000 ഹെക്ടോലിറ്റര്‍ വൈന്‍ ഉത്പാദിപ്പിച്ചു. 1995-ലെ കണക്കനുസരിച്ച് 1,60,97,900 കന്നുകാലികളും 29,90,500 ആടും 2,45,15,900 പന്നികളും 5,98,800 കുതിരകളും ഉണ്ടായിരുന്നു. 1995-ല്‍ 2,86,21,000 ടണ്‍ പാലും 48,84,400 ടണ്‍ ഇറച്ചിയും ഉത്പാദിപ്പിച്ചു. 15,525 ദശലക്ഷം മുട്ടയാണ് 1992-ല്‍ ഉത്പാദിപ്പിച്ചത്.

മത്സ്യബന്ധനം

മത്സ്യ വിഭവങ്ങള്‍ ജര്‍മന്‍ ജനതയ്ക്ക് പ്രിയപ്പെട്ടതാണ്. 1980-കളില്‍ പശ്ചിമ ജര്‍മനിയില്‍ പ്രതിവര്‍ഷം 3,00,000 മെ. ടണ്‍ മത്സ്യമാണ് ഉത്പാദിപ്പിച്ചത്. നോര്‍ത്ത് സീയില്‍ നിന്നാണ് ഇതിന്റെ പകുതി മത്സ്യവും പിടിച്ചത്. പശ്ചിമ ജര്‍മനിയുടെ മത്സ്യ സമ്പത്തിന്റെ 25 ശ.മാ. നല്കുന്നത് നോര്‍ത്ത് അത്ലാന്തിക് സമുദ്രമാണ്. 10 ശ.മാ. നോര്‍വീജിയന്‍ തീരത്തുനിന്നും ലഭിക്കുന്നു. ബ്രേമെര്‍ഹാവെന്‍ (Bremerhaven) ആണ് പശ്ചിമ ജര്‍മനിയിലെ പ്രധാന മത്സ്യബന്ധന തുറമുഖം. കുക്സ്ഹവന്‍ (Cuxhaven), ഹാംബര്‍ഗ്, കീല്‍ (Kile) എന്നിവയും പശ്ചിമ ജര്‍മനിയിലെ മത്സ്യബന്ധന തുറമുഖങ്ങളാണ്.

പൂര്‍വ ജര്‍മനിയില്‍ 1960-കളില്‍ 1,00,000 ടണ്‍ മത്സ്യം ഉത്പാദിപ്പിച്ചു. റോസ്റ്റോക്ക്, സാസ്നിറ്റിസ് എന്നിവയാണ് പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങള്‍.

1995-ല്‍ ജര്‍മനിയില്‍ 1,37,630 ടണ്‍ മത്സ്യം പിടിച്ചു. ജര്‍മനിയുടെ ആഭ്യന്തര ഉപയോഗത്തിന് ഇത് തികയുകയില്ല. വര്‍ധിച്ചുവരുന്ന ആഭ്യന്തര ഉപയോഗം കാരണം വന്‍തോതില്‍ മത്സ്യം ഇറക്കുമതി ചെയ്യുന്നുണ്ട്. മത്സ്യബന്ധനത്തിന് 51 സമുദ്രയാനങ്ങളും 2,324 തീരദേശ മത്സ്യബന്ധന കപ്പലുകളുമുണ്ട്.

വ്യവസായം

ലോകത്തിലെ മികച്ച വ്യവസായിക ശക്തികളിലൊന്നാണ് ജര്‍മനി. ജര്‍മനിയുടെ വ്യാവസായിക ശക്തി നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ മേഖലയിലെ കല്‍ക്കരിഖനികളിലും ഉരുക്കുമില്ലുകളിലും വമ്പന്‍ ഫാക്ടറികളിലുമാണ് കുടികൊള്ളുന്നത്. റൂര്‍ മേഖലയില്‍നിന്നുള്ള കല്‍ക്കരി ഉപയോഗിച്ച് ബ്ലാസ്റ്റ് ഫര്‍ണസുകളും റോളിങ് മില്ലുകളും ഏതുപയോഗത്തിനും പറ്റിയ ഇരുമ്പും ഉരുക്കും ധാരാളമായി ഉത്പാദിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവുമധികം ഉരുക്കുത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ജര്‍മനി.

രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോഴുണ്ടായ വ്യാവസായിക തളര്‍ച്ചയെ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ജര്‍മനി അതിജീവിച്ചു.

ഇന്ന് ഒരു വമ്പിച്ച കെമിക്കല്‍ വ്യവസായവും തുണിനിര്‍മാണ വ്യവസായവും ജര്‍മനിക്കുണ്ട്. കൃത്രിമ തുണിത്തരങ്ങളുടെ ഉത്പാദനത്തില്‍ ഇവര്‍ വളരെ ഉയര്‍ന്നുനില്ക്കുന്നു. ലെന്‍സുപയോഗിച്ചുള്ള വസ്തുക്കള്‍, പ്രത്യേകിച്ച് മൈക്രോസ്കോപ്പ്, ക്യാമറ, വാച്ച് എന്നിവയുടെ നിര്‍മാണത്തില്‍ ജര്‍മനി മികച്ചുനില്ക്കുന്നു.

പ്ലാസ്റ്റിക്, കൃത്രിമ റബ്ബര്‍, വളം, പെട്രോകെമിക്കലുകള്‍ എന്നിവയും ഇവിടെ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു. കപ്പല്‍ നിര്‍മാണവ്യവസായവും ഇവിടെ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ബാള്‍ട്ടിക് തീരത്ത് മാര്‍തെമുണ്ഡ്, റോസ്റ്റോക്ക് മുതലായ കപ്പല്‍ നിര്‍മാണശാലകളില്‍ ചരക്കുകപ്പലുകളും യാത്രാക്കപ്പലുകളും ധാരാളമായി നിര്‍മിച്ചുവരുന്നു. സിമന്റ്, സ്റ്റീല്‍, കടലാസ് എന്നിവയുടെ നിര്‍മാണത്തിലും ജര്‍മനി മുന്‍പന്തിയിലാണ്.

ആഹാരപദാര്‍ഥങ്ങളുടെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും ഉത്പാദനത്തില്‍ മാത്രമാണ് ജര്‍മനിക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയാത്തത്. ഗുണമേറിയ മറ്റ് ഉത്പന്നങ്ങളുടെ വിപണനത്തിലൂടെയാണ് ജര്‍മനി ആഗോള വിപണിയില്‍ പിടിച്ചുനില്ക്കുന്നത്.

ആഹാരപദാര്‍ഥങ്ങളും അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുകയും നിര്‍മാണസാമഗ്രികള്‍ കയറ്റുമതി ചെയ്യുകയുമാണ് ജര്‍മനി ചെയ്യുന്നത്. ജര്‍മനിയിലെ പ്രധാന ഉത്പാദകരില്‍ സ്റ്റുട്ട്ഗാര്‍ട്ടില്‍ സ്ഥിതിചെയ്യുന്ന ഡെയിംലര്‍ ബെന്‍സ്, ലോവര്‍ സാക്സണി(Lower Saxony)യിലെ ഫോക്സ്വാഗണ്‍ (Volkswagen) കമ്പനി എന്നിവ ഉള്‍പ്പെടുന്നു. ബര്‍ലിനിലും മ്യൂണിക്കിലുമുള്ള സീമെന്‍സ് കോര്‍പ്പറേഷനാണ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ മേല്‍ക്കോയ്മ. സ്റ്റുട്ട്ഗാര്‍ട്ടിലെ ബോഷ് (Bosch) കോര്‍പ്പറേഷനും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. രാസവസ്തുക്കളുടെ ഉത്പാദനം ബേയര്‍ (Bayer), ഹോച്ച്സ്റ്റ് (Hoechst), ബി.എ.എസ്.എഫ്. (BASF) എന്നീ കോര്‍പ്പറേഷനുകള്‍ നിര്‍വഹിക്കുന്നു.

ജര്‍മനിയിലെ രാസവസ്തു നിര്‍മാണമേഖല അതിന്റെ ഉത്പാദനത്തിന്റെ പകുതി കയറ്റുമതി ചെയ്യുന്നു.

ഇന്ന് ജര്‍മനിയിലെ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡ്, തൊഴിലാളി പ്രതിനിധികളടങ്ങിയ വര്‍ക്സ് കൗണ്‍സില്‍, മാനേജ്മെന്റിന് ഭൂരിപക്ഷവും തൊഴിലാളികള്‍ക്ക് പ്രാതിനിധ്യവുമുള്ള സൂപ്പര്‍വൈസറി കൗണ്‍സില്‍ എന്നിവ അടങ്ങിയ നിയമാധിഷ്ഠിത ത്രിതല സംവിധാനമാണ്.

1994-ലെ കണക്കനുസരിച്ച് ഇരുപത് ജീവനക്കാരില്‍ കൂടുതലുള്ള 67,660 വ്യാവസായിക സ്ഥാപനങ്ങള്‍ ജര്‍മനിയിലുണ്ട്. ഈ സ്ഥാപനങ്ങളില്‍ 8.9 ദശലക്ഷം പേര്‍ ജോലിനോക്കുന്നു. ഊര്‍ജോത്പാദന-ജലവിതരണരംഗങ്ങളിലായി 3,63,000 പേരും ഖനനരംഗത്ത് 1,74,000 പേരും അസംസ്കൃത വസ്തുക്കളുടെ ഉത്പാദനരംഗത്ത് 1.3 ദശലക്ഷം പേരും വ്യാപൃതരാണ്. ചരക്കുത്പാദനരംഗത്ത് 3.71 ദശലക്ഷം പേരും ഉപഭോക്തൃവസ്തുക്കളുടെ ഉത്പാദനരംഗത്ത് 1.28 ദശലക്ഷം പേരും ഭക്ഷ്യവസ്തു-പുകയില ഉത്പാദനരംഗത്ത് 5,72,000 പേരും പ്രവര്‍ത്തിക്കുന്നു. കെട്ടിടനിര്‍മാണരംഗത്ത് മുഴുകിയിരിക്കുന്നത് 1.5 ദശലക്ഷം പേരാണ്. 1994-ലെ കണക്കനുസരിച്ചുള്ള ഉത്പാദനം

തൊഴില്‍രംഗം

സര്‍വീസില്‍നിന്നും പിരിയാനുള്ള പ്രായപരിധി ജര്‍മനിയില്‍ 63 വയസ്സാണ്. 1996-ലെ കണക്കനുസരിച്ച് 39.96 ദശലക്ഷം പേര്‍ ജോലി ചെയ്യാന്‍ പ്രാപ്തരായവരാണ്. ഇവരില്‍ 33.81 ദശലക്ഷം പേര്‍ക്ക് തൊഴില്‍ ഉണ്ടായിരുന്നു. ഇതില്‍ 13.68 ദശലക്ഷം വനിതകളാണ്. 1.85 ദശലക്ഷം വനിതകളുള്‍പ്പെടെ 3.97 ദശലക്ഷം പേരാണ് 1996-ലെ തൊഴില്‍ രഹിതര്‍. 1997 ഡിസംബറിലെ കണക്കനുസരിച്ച് തൊഴില്‍രഹിതരുടെ എണ്ണം 45,00,000 ആണ്.

1996-ലെ കണക്കനുസരിച്ച് 11.94 ദശലക്ഷം പേര്‍ വ്യാവസായികരംഗത്തും 7.88 ദശലക്ഷം പേര്‍ സേവനമേഖലയിലും ജോലി നോക്കുന്നു. മറ്റുള്ള വിഭാഗങ്ങളിലെ എണ്ണം താഴെപ്പറയുന്നു. വാണിജ്യവും ഗതാഗതവും 6.47 ദശലക്ഷം, കൃഷി, വനം, മത്സ്യബന്ധനം 0.97 ദശലക്ഷം.

1993-ലെ കണക്കനുസരിച്ച് 5.46 ദശലക്ഷം പേര്‍ പാര്‍ട്ട്-ടൈം ജോലിക്കാരാണ്. 1980-കളില്‍ ലോകവ്യാപാരരംഗത്ത് പശ്ചിമജര്‍മനിയുടെ കുത്തകയായിരുന്ന കപ്പല്‍ വ്യവസായം, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മോട്ടോര്‍ വാഹന വ്യവസായം എന്നിവ ക്ഷയിച്ചുതുടങ്ങി. വേതനനിരക്ക് കുറവായിരുന്ന ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമായി മത്സരിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞിരുന്നില്ല. ഈ വെല്ലുവിളി ഏറ്റെടുത്ത് ജര്‍മന്‍ വ്യവസായങ്ങള്‍ പിന്നീട് യന്ത്രവത്കരിച്ചു തുടങ്ങി. യന്ത്രവത്കരണമാണ് ജര്‍മനിയില്‍ രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് വഴിതെളിച്ചത്.

വാണിജ്യം

1996-ല്‍ ജര്‍മനിയുടെ വ്യാപാരക്കമ്മി 1,02,853 ദശലക്ഷം ഡോയ്ഷെ മാര്‍ക്കായിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം ജര്‍മനി വിഭജിക്കപ്പെട്ടപ്പോള്‍ വിദേശനാണയ കരുതല്‍ ശേഖരം ശൂന്യമായിരുന്നു. 1989 ആയപ്പോള്‍ ഫെഡറല്‍ റിപ്പബ്ലിക്കിന്റെ വിദേശ നാണയ കരുതല്‍ശേഖരം 80,000 ദശലക്ഷം ഡോളറായി. 1989-ല്‍ യു.എസ്സിന് 38,000 ദശലക്ഷം ഡോളറും ബ്രിട്ടന് 41,000 ദശലക്ഷം ഡോളറും മാത്രമേ വിദേശനാണയ കരുതല്‍ ശേഖരമുണ്ടായിരുന്നുള്ളൂ.

ഫ്രാങ്ക് ഫോര്‍ട്ട് നഗരം

1990-ല്‍ ഇരു ജര്‍മനികളും ഒന്നായപ്പോള്‍ കിഴക്കന്‍ ജര്‍മനിയുടെ പുനരുദ്ധാരണത്തിനുവേണ്ടി വന്‍തുക ചെലവഴിക്കേണ്ടിവന്നു. വ്യാപാരക്കമ്മി ഉയര്‍ന്നത് ഇതുമൂലമാണ്. എങ്കിലും സുശക്തമായ വാണിജ്യരംഗം ഉണ്ടാക്കിയെടുക്കാന്‍ ജര്‍മനി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

1991 മുതല്‍ 96 വരെയുള്ള ജര്‍മനിയുടെ കയറ്റുമതി-ഇറക്കുമതിയുടെ കണക്ക് താഴെച്ചേര്‍ക്കുന്നു.

ഇന്ത്യയുമായി. യൂറോപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ജര്‍മനി. പുകയില, റെഡിമെയ്ഡ് തുണിത്തരങ്ങള്‍, പട്ട്, ഗൃഹോപകരണങ്ങള്‍, കമ്പിളിവസ്ത്രങ്ങള്‍ എന്നിവയാണ് ഇന്ത്യ ജര്‍മനിയിലേക്കയയ്ക്കുന്നത്.

ജര്‍മനിയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 20 ശതമാനവും തുണിത്തരങ്ങളാണ്. 1997-98-ല്‍ തുണിത്തരങ്ങളുടെ കയറ്റുമതി ഉയര്‍ന്നു. ജര്‍മനിയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ കൂടുതലും യന്ത്രസാമഗ്രികളാണ്.

ഇന്തോ-ജര്‍മന്‍ വ്യാപാരം 1997-98-ല്‍ 1000 കോടി ജര്‍മന്‍ മാര്‍ക്കിന്റെ (22,000 കോടി രൂപ) പരിധി കവിഞ്ഞു. ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള വ്യാപാരത്തില്‍ ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മിയും കുറഞ്ഞിട്ടുണ്ട്.

വിനോദസഞ്ചാരം. ജര്‍മനിയില്‍ വളര്‍ന്നുവരുന്ന വ്യവസായമാണ് ടൂറിസം. അത്യാകര്‍ഷകങ്ങളായ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. 'ബവേറിയന്‍ ആല്‍പ്സ്' പ്രദേശം ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. മഞ്ഞുതൊപ്പിയണിഞ്ഞ കൊടുമുടികളും നിരവധി തടാകങ്ങളും ഈ പ്രദേശത്താണ്. ബവേറിയയിലെ 'ചീംസി' ജര്‍മനിയിലെ മനോഹരമായ തടാകങ്ങളിലൊന്നാണ്.

ഹാര്‍ത്സ് പര്‍വതനിരയിലുള്ള സാങ്ക് ആന്‍ഡ്രിയാസ് ബര്‍ഗ് പട്ടണം പക്ഷിസങ്കേതങ്ങള്‍ക്ക് പേരുകേട്ടതാണ്. ധാരാളം സുഖവാസകേന്ദ്രങ്ങളും ഇവിടെയുണ്ട്.

പ്രകൃതിരമണീയമായ ഭൂവിഭാഗങ്ങള്‍ പിന്നിട്ടുകൊണ്ട് റൈന്‍ നദിയിലൂടെ ഉള്ള കപ്പല്‍യാത്ര ധാരാളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

1996-ല്‍ 1,41,98,400 വിദേശികള്‍ ജര്‍മനി സന്ദര്‍ശിച്ചു. 1996-ലെ കണക്കനുസരിച്ച് 8,39,297 കിടക്കകളുള്ള 12,887 ഹോട്ടലുകള്‍ ഉള്‍പ്പെടെ താമസയോഗ്യമായ 52,977 (മൊത്തം കിടക്കകള്‍ 23,11,241) സ്ഥലങ്ങളുണ്ട്. നെതര്‍ലന്‍ഡ്സില്‍നിന്നാണ് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ ജര്‍മനിയിലെത്തുന്നത് (1996-ല്‍ 18,32,000 പേര്‍). 1996-ല്‍ തദ്ദേശീയരായ 7,60,81,900 പേര്‍ ജര്‍മനിയില്‍ വിനോദസഞ്ചാരം നടത്തി.

ഗതാഗതവും വാര്‍ത്താവിനിമയവും

ഗതാഗതം

ലോകത്ത് അത്യാധുനിക ഗതാഗത സൗകര്യമുള്ള രാജ്യങ്ങളിലൊന്നാണ് ജര്‍മനി. മുമ്പുണ്ടായിരുന്ന ഇരു ജര്‍മനികളെയും താരതമ്യപ്പെടുത്തി നോക്കിയാല്‍ ഗതാഗത സൗകര്യത്തിന്റെ കാര്യത്തില്‍ പശ്ചിമ ജര്‍മനി ബഹുദൂരം മുന്നിലായിരുന്നുവെന്ന് കാണാം. സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ ഗതാഗതം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

റോഡുകള്‍

1996-ലെ കണക്കനുസരിച്ച് ജര്‍മനിയില്‍ 2,28,860 കി.മീ. റോഡുകളാണ് ഉള്ളത്. ഇതില്‍ 11,190 കി.മീ. റോഡ് വാഹനങ്ങള്‍ക്ക് മാത്രമാണ് (Motor way, Autobahn). യൂറോപ്പിലെ ഏറ്റവും അത്യന്താധുനികമായ സൂപ്പര്‍ ഹൈവേയാണിത്. ഈ റോഡില്‍ വേഗതാനിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.

ഇതിനു പുറമേ 41,700 കി.മീ. ഫെഡറല്‍ ഹൈവേയും 86,717 കി.മീ. ഒന്നാംതരവും 89,253 കി.മീ. രണ്ടാംതരവും റോഡുകളുണ്ട്. 1997 ജനുവരിയിലെ കണക്കനുസരിച്ച് ജര്‍മനിയില്‍ 48.5 ദശലക്ഷം വാഹനങ്ങളുമുണ്ട്. ഇതില്‍ 4,10,45,000 കാറുകളും 22,96,000 ലോറികളും 84,700 ബസുകളും 25,34,000 ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടുന്നു.

റോഡ് അപകടങ്ങളും ജര്‍മനിയില്‍ കൂടുതലാണ്. 1996-ല്‍ റോഡപകടങ്ങളില്‍ 4,92,967 പേര്‍ക്ക് പരുക്കേല്ക്കുകയും 8,727 പേര്‍ മരിക്കുകയും ചെയ്തു. 1995-ല്‍ ഇത് യഥാക്രമം 5,12,141-ഉം 9,454-ഉം ആയിരുന്നു. 1995-ല്‍ ഡ്രൈവിങ് കുറ്റങ്ങള്‍ക്ക് 6,87,745 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

റെയില്‍വേ

റെയില്‍ ഗതാഗതരംഗത്ത് ജര്‍മനിയിലെ ഏറ്റവും വലിയ കമ്പനി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജര്‍മന്‍ റെയില്‍വേ (Deutsche Bahn AG) ആണ്. 1994-ല്‍ രൂപീകരിച്ച ഒരു കൂട്ടുടമക്കമ്പനിയാണിത്. പശ്ചിമ ജര്‍മനിയിലെ ബുണ്ടെസ്ബാണും പൂര്‍വ ജര്‍മനിയിലെ ജി.ഡി.ആര്‍. റൈഷ്സ്ബാണും ലയിപ്പിച്ച് കൂട്ടുടമക്കമ്പനി വ്യവസ്ഥയില്‍ 1994 ജനു. 1-ന് രൂപംകൊണ്ട സ്ഥാപനമാണിത്. 1995-ലെ കണക്കനുസരിച്ച് 40,355 കി.മീ. ആണ് റെയില്‍വേ ലൈനിന്റെ ദൈര്‍ഘ്യം. ഇതില്‍ 18,164 കി.മീ. വൈദ്യുതീകരിച്ചിട്ടുണ്ട്. 148 കി.മീ. നാരോ ഗേജ് (narrow gauge) ആണ്. 1995-ല്‍ 1,334 ദശലക്ഷം യാത്രക്കാരെയും 302.2 ദശലക്ഷം ടണ്‍ ചരക്കും കൈകാര്യം ചെയ്തു. ബര്‍ലിന്‍ (136 കി.മീ.), ഹാംബര്‍ഗ് (95 കി.മീ.), ഫ്രാങ്ക്ഫര്‍ട്ട് അം മെയില്‍ (51 കി.മീ.), മ്യൂണിക് (63 കി.മീ.), ന്യൂറെംബര്‍ഗ് (23 കി.മീ.) എന്നിവിടങ്ങളില്‍ മെട്രോ ട്രെയിനുകളും 56 നഗരങ്ങളില്‍ ട്രാം/ലൈറ്റ് റെയില്‍ നെറ്റ്വര്‍ക്കുകളും ഉണ്ട്.

1991-ല്‍ത്തന്നെ ഹൈ-സ്പീഡ് ട്രെയിനുകള്‍ ജര്‍മനിയില്‍ ഓടിത്തുടങ്ങി. കംപ്യൂട്ടര്‍ നിയന്ത്രിതമായ ഈ ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 402 കി.മീ. ആണ്.

വ്യോമയാനം

1953-ല്‍ രൂപീകൃതമായ ലുഫ്ത്താന്‍സ (Lufthansa) കമ്പനിക്കാണ് ജര്‍മനിയില്‍ വിമാന സര്‍വീസിന്റെ കുത്തക. ലുഫ്ത്താന്‍സിയുടെ 36 ശ.മാ. ഓഹരി സര്‍ക്കാരിനാണ്. കോണ്‍ഡോര്‍ (Condor), ഡോയ്ഷെ-ബ്രിട്ടീഷ് എയര്‍വേയ്സ് (Deutsche- British Airways), എല്‍.ടി.യു. ഇന്റര്‍നാഷണല്‍ എന്നീ എയര്‍ലൈനുകളും ജര്‍മനിയില്‍ ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്നുണ്ട്.

1995-ല്‍ ജര്‍മനിക്ക് 444 വിമാനങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ 401 എണ്ണം ജറ്റുവിമാനങ്ങള്‍ ആയിരുന്നു. കൊളോണ്‍-ബോണ്‍, ഡൂസ്സെല്‍ ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട് അം മെയ്ന്‍, ഹാംബര്‍ഗ്, ഹാനോവര്‍, ലൈപ്സിഗ്, മ്യൂണിക്, ന്യൂറെംബര്‍ഗ്, സ്റ്റുട്ട്ഗാര്‍ട്ട്, ബര്‍ലിന്‍ (റ്റേഗെല്‍, റ്റെംപെല്‍ഹോഫ്, ഷോണെഫെല്‍ഡ്) എന്നിവിടങ്ങളിലായി 12 അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. 1995-ലെ കണക്കനുസരിച്ച് 110 ദശലക്ഷം യാത്രക്കാര്‍ ആഭ്യന്തര വ്യോമയാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി. ഈ വര്‍ഷം 36.3 ദശലക്ഷം യാത്രികരെ വിദേശങ്ങളിലെത്തിച്ചു.

ജലഗതാഗതം

ജര്‍മനിയിലെ പ്രമുഖ നദികള്‍ തമ്മില്‍ തോടുകള്‍ മുഖേന ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍ ജര്‍മനിയില്‍ മിക്ക ഭാഗത്തും ജലഗതാഗതം സാധ്യമാകുന്നു. ആകെ 4,842 കി.മീ. ദൂരം വിവിധ നദികളിലൂടെ സഞ്ചരിക്കാം. 2,087 കി.മീ. കനാലുകളുമുണ്ട്.

1996 ഡി. 31-ലെ കണക്കനുസരിച്ച് ജര്‍മനിയില്‍ സമുദ്രയാത്ര ചെയ്യുന്ന 1397 കപ്പലുകള്‍ ഉണ്ട് (60,02,000 GRT). ഇവ 1996-ല്‍ 206 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്തു. അന്തര്‍ദേശ നൗകകളില്‍ 1477 മോട്ടോര്‍ നൗകകളും (1.52 ദശലക്ഷം ടണ്‍) 355 ടാങ്കറുകളും (4,95,887 ടണ്‍) ഉണ്ട്. 1996-ല്‍ 227 ദശലക്ഷം ടണ്‍ ചരക്ക് ഇവ കൈകാര്യം ചെയ്തു.

വാര്‍ത്താവിനിമയം

വാര്‍ത്താവിനിമയരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞിട്ടുണ്ട്. 1995 ജനു. 1-ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് കൂട്ടുടമ കമ്പനികള്‍ രൂപീകരിച്ചു: ഡോയ്ഷെ ടെലികോം (Deutsche Telekom), പോസ്റ്റ് ഡീന്‍സ്റ്റ് (Postdienst), പോസ്റ്റ്ബാങ്ക് (Post Bank). 1996 നവംബറില്‍ ഡോയ്ഷെ ടെലികോം ഭാഗികമായി സ്വകാര്യവത്കരിച്ചുതുടങ്ങി.

ലെപ്സിഗ്-പൂര്‍വ ജര്‍മനിയിലെ ഒരു പ്രമുഖ വ്യാപാര വാണിജ്യകേന്ദ്രം

1995-ല്‍ 17,000 പോസ്റ്റ് ഓഫീസുകള്‍ ജര്‍മനിയില്‍ ഉണ്ടായിരുന്നു. 40.4 ദശലക്ഷം പേര്‍ക്ക് ടെലിഫോണ്‍ സൗകര്യമുണ്ട്. 1,65,000 പബ്ലിക് ടെലിഫോണും 1.45 ദശലക്ഷം ഫാക്സ് ട്രാന്‍സ്മിറ്ററുകളും ഉണ്ട്. 1996-ല്‍ 3.71 ദശലക്ഷം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു.

ദേശീയ പ്രക്ഷേപണ ചുമതല മൂന്ന് കമ്പനികള്‍ക്കാണ്: ഡോയ്ഷ്ലാന്‍ഡ്ഫുങ്ക് Deutschland funk), RIAS ബര്‍ലിന്‍ (Rias Berlin), ഡോയ്ഷ്ലാന്‍ഡ് സെന്‍ഡര്‍ കുള്‍ട്ടൂര്‍ (Deutschland Sender Kultur). വിദേശ പ്രക്ഷേപണ ചുമതലയുള്ള ഡോയ്ഷെവെല്ലെ (Deutsche Welle) 30 വിദേശഭാഷകളില്‍ ജര്‍മനിയില്‍നിന്നും പ്രക്ഷേപണം ചെയ്യുന്നു.

12 പ്രാദേശിക റേഡിയോ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ ജര്‍മനിക്കുണ്ട്. എ.ആര്‍.ഡി. (ARD), ഇസഡ്.ഡി.എഫ്. (ZDF) എന്നിവയെക്കൂടാതെ ഒരു സ്പോര്‍ട്സ് ചാനലും ഒരു പേ ടി.വി. ഫിലിം ചാനലും ഡോയ്ഷെ ടെലികോമിന്റെ കേബിള്‍ നെറ്റ്വര്‍ക്ക്, നാല് വാണിജ്യ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് എന്നിവയുമുണ്ട്. 1996-ലെ കണക്കനുസരിച്ച് 33 ദശലക്ഷം പേര്‍ക്ക് ടെലിവിഷന്‍ സെറ്റും 37 ദശലക്ഷം പേര്‍ക്ക് റേഡിയോയും ഉണ്ട്.

1995-ല്‍ 3,814 സിനിമാ തിയെറ്ററുകള്‍ ഉണ്ടായിരുന്നു (മൊത്തം ഇരിപ്പിടശേഷി 7,29,915). 1995-ല്‍ 63 ഫീച്ചര്‍ ഫിലിമുകളാണ് പുറത്തിറങ്ങിയത്.

മാധ്യമരംഗം

1995-ല്‍ ജര്‍മനിയില്‍നിന്ന് 74,174 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതില്‍ 53,359 എണ്ണവും പുതിയവയായിരുന്നു. 1994-ലെ കണക്കനുസരിച്ച് 381 ദിനപത്രങ്ങളും 9,093 ആനുകാലികങ്ങളും പ്രചാരത്തിലുണ്ട്. ദിനപത്രങ്ങളുടെ പ്രചാരം 30.6 ദശലക്ഷം. ആനുകാലികങ്ങള്‍ക്ക് 387.8 ദശലക്ഷം വായനക്കാരുണ്ട്. ജര്‍മനിയിലെ ഏറ്റവും പ്രചാരമുള്ള ദേശീയ ദിനപത്രങ്ങള്‍ ദസ് ബില്‍ഡ് (ഹാംബര്‍ഗ്-45 ലക്ഷം), സൂഡ്ഡോയ്ഷെ സൈറ്റുങ് (മ്യൂണിക്-41 ലക്ഷം), ഫ്രാങ്ക്ഫുര്‍ടര്‍ അല്‍ഗെമൈനെസൈറ്റുങ് (നാല് ലക്ഷം), ഡീവല്‍റ്റ് (ബര്‍ലിന്‍-2.2 ലക്ഷം) എന്നിവയാണ്.

1995-ല്‍ ജര്‍മനിയില്‍ 1,260 സ്പെഷ്യല്‍ ലൈബ്രറികളും 13,032 പൊതുലൈബ്രറികളും ഉണ്ടായിരുന്നു. പൊതുലൈബ്രറികള്‍ ഉപയോഗിച്ചവരുടെ എണ്ണം 1995-ല്‍ 9.39 ദശലക്ഷം ആയിരുന്നു.

പ്രതിരോധം

രണ്ടാം ലോകയുദ്ധത്തിനുശേഷം പൂര്‍വ-പശ്ചിമ ജര്‍മനികള്‍ പ്രതിരോധത്തിനുവേണ്ടി അധികം തുക ചെലവഴിച്ചില്ല. രണ്ട് ലോകയുദ്ധങ്ങള്‍ ജര്‍മനിക്ക് വരുത്തിവച്ച ക്ഷീണം അത്രയേറെയായിരുന്നു. വിഭജനത്തിനുശേഷം പശ്ചിമ ജര്‍മനി നാറ്റോയില്‍ അംഗമായത് രാജ്യത്തിന്റെ പ്രതിരോധച്ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനും ഈ തീരുമാനം സഹായകരമായി.

പശ്ചിമ ജര്‍മനി നാറ്റോയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് പൂര്‍വ ജര്‍മനി 'വാഴ്സാ' സഖ്യത്തില്‍ അംഗമായി.

ലോകയുദ്ധത്തില്‍ പങ്കെടുത്ത ജര്‍മന്‍ സൈന്യത്തിന്റെ അച്ചടക്കം പ്രസിദ്ധമായിരുന്നു. 1871-ലാണ് ജര്‍മനിയില്‍ ആദ്യമായി സൈന്യം രൂപീകരിച്ചത്. ജര്‍മനിയുടെ ഏകീകരണത്തിനുമുമ്പ് പ്രഷ്യയുടെ സൈന്യമായിരുന്നു ഏറ്റവും ശക്തമായിരുന്നത്. ജര്‍മന്‍ സൈന്യത്തിന്റെ രൂപീകരണത്തിന് മാതൃകയായതും പ്രഷ്യന്‍ സൈന്യം തന്നെയായിരുന്നു. ഒന്നാം ലോകയുദ്ധത്തിലെ പരാജയത്തിനുശേഷം തകര്‍ന്നടിഞ്ഞ ജര്‍മന്‍ സൈനികശേഷിക്ക് ജീവന്‍വച്ചത് ഹിറ്റ്ലറുടെ വരവോടെയായിരുന്നു.

രണ്ടാം ലോകയുദ്ധത്തിനുശേഷം ജര്‍മന്‍ സൈന്യം ചിന്നിച്ചിതറി. 1950 ജൂണില്‍ സോവിയറ്റ് യൂണിയന്‍ കൊറിയയെ അധീനതയിലാക്കുന്നതുവരെ പശ്ചിമ ജര്‍മനിക്ക് വിപുലമായ സൈനികശേഷി ഉണ്ടായിരുന്നില്ല. പശ്ചിമ ജര്‍മനിയെ സോവിയറ്റ് യൂണിയന്‍ ആക്രമിക്കും എന്ന ആശങ്കമൂലമാണ് നാറ്റോയില്‍ ചേരാന്‍ പശ്ചിമജര്‍മനി തയ്യാറായത്.

ഫെഡറല്‍ സായുധസേനയുടെ ലക്ഷ്യം 'പ്രതിരോധ'മാണെന്ന് ബേസിക് ലോ 87 (എ)യില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ബുണ്ടെസ് വേര്‍' (Bundeswehr) എന്നാണ് ജര്‍മന്‍ സായുധസേന അറിയപ്പെടുന്നത്.

ജര്‍മനിയുടെ ഏകീകരണത്തിനുശേഷം പൂര്‍വ ജര്‍മനിയില്‍ ഉണ്ടായിരുന്ന റഷ്യന്‍ സൈന്യത്തെ 1994-ല്‍ പിന്‍വലിച്ചു.

1997-ലെ കണക്കനുസരിച്ച് ജര്‍മന്‍ കരസേനയുടെ അംഗബലം 2,39,950 ആണ്. 1997-ലെ കണക്കനുസരിച്ച് നാവികസേനയില്‍ 27,760 പേരും വ്യോമസേനയില്‍ 76,900 പേരുമുണ്ട്.

അത്യന്താധുനിക ആയുധങ്ങള്‍ ജര്‍മനി കൈവശപ്പെടുത്തിക്കഴിഞ്ഞു. ഭൂതല മിസൈലുകളും ആകാശത്തുനിന്നും പ്രയോഗിക്കാവുന്ന മിസൈലുകളും ജര്‍മനിക്കുണ്ട്. ആണവശേഷിയിലും ജര്‍മനി പിന്നിലല്ല.

1998 മേയില്‍ പാകിസ്താന് അണുബോംബ് പരീക്ഷണം നടത്താന്‍ ജര്‍മനിയിലെ ഏതാനും ചില കമ്പനികള്‍ സഹായിച്ചുവെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബോംബുകള്‍ നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ നല്കിയത് ജര്‍മന്‍ കമ്പനികളായിരുന്നു.

ജര്‍മന്‍ സര്‍ക്കാരിനെ കബളിപ്പിച്ച് അതിനിഗൂഢമായി കയറ്റുമതി ചെയ്ത ഈ ഉപകരണങ്ങളാണ് പാകിസ്താന് അണുബോബ് പരീക്ഷണം സാധ്യമാക്കിയതെന്നാണ് ബി.ബി.സി. പറയുന്നത്. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചു പാകിസ്താന്‍ കൈവശപ്പെടുത്തിയ ഉപകരണങ്ങള്‍ അത്യാധുനിക സാങ്കേതികത്തികവുള്ളതും ഹൈഡ്രജന്‍ ബോംബ് അടക്കമുള്ള ന്യൂക്ലിയര്‍ ബോംബുകള്‍ നിര്‍മിക്കുവാന്‍ പര്യാപ്തവുമാണ്.

മതം

ക്രിസ്തുമത വിശ്വാസികളാണ് ജര്‍മനിയിലുള്ളത്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മില്‍ ഉണ്ടായിട്ടുള്ള സംഘര്‍ഷങ്ങള്‍ പ്രസിദ്ധമാണ്. ശതകങ്ങള്‍ക്ക് മുമ്പുതന്നെ ഇവര്‍ പരസ്പര വൈരികളായിരുന്നു.

ജര്‍മന്‍ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനല്കുന്നുണ്ട്. 1990-ല്‍ ജര്‍മനിയുടെ ഏകീകരണം നടന്നപ്പോള്‍ 42 ശ.മാ. പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും 35 ശതമാനം കത്തോലിക്കരുമാണുണ്ടായിരുന്നത്. ലയനത്തിനുമുമ്പ് പൂര്‍വ ജര്‍മനിയില്‍ കമ്യൂണിസ്റ്റ് ഭരണം ആയിരുന്നതിനാല്‍ പൂര്‍വ ജര്‍മന്‍ ജനതയ്ക്ക് മതസ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പൂര്‍വ ജര്‍മനിയിലെ പകുതിയോളം ജനത മതേതരരാണ്.

ജര്‍മനിയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഗവണ്‍മെന്റില്‍നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെ നിര്‍ലോഭമായ സഹകരണം ലഭിക്കുന്നുണ്ട്. മതസ്ഥാപനങ്ങള്‍ക്ക് ജര്‍മനിയില്‍ വിപുലമായ അധികാരവും നല്കിയിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് ചര്‍ച്ച് ടാക്സ് (Chruch tax). ഇതനുസരിച്ച് ഒരു ഉദ്യോഗസ്ഥന്റെ ആദായനികുതിയുടെ 10 ശതമാനം ചര്‍ച്ച് ടാക്സായി പിരിച്ചെടുക്കുന്നു.

1995-ലെ സെന്‍സസ് കണക്കനുസരിച്ച് ജര്‍മനിയില്‍ 18,243 ഇടവകകളിലായി 2,79,22,000 പ്രൊട്ടസ്റ്റന്റുകാരും 13,328 ഇടവകകളിലായി 2,73,47,000 റോമന്‍ കത്തോലിക്കരും 1996-ലെ കണക്കനുസരിച്ച് 17 റബ്ബികളും 70 സിനഗോഗുകളുമുള്ള 61,203 ജൂതവംശജരുമുണ്ട്.

അഞ്ച് റോമന്‍ കത്തോലിക്കാ ആര്‍ച്ചുബിഷപ്പുമാരും (ബാംബെര്‍ഗ്, കൊളോണ്‍, ഫ്രൈബര്‍ഗ്, മ്യൂണിക്, ഫ്രെയിസിങ്, പാഡര്‍ബോണ്‍) 23 ബിഷപ്പുമാരുമുണ്ട്. കൊളോണിലെ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോസഫ് ഹോഫ്നെര്‍ ആണ് ജര്‍മന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍.

ജവാന്‍ജലിക്കല്‍ (പ്രൊട്ടസ്റ്റന്റ്) ചര്‍ച്ചില്‍ 24 അംഗ ചര്‍ച്ചുകളുണ്ട്. ഏഴ് ലൂഥറന്‍ ചര്‍ച്ച്, എട്ട് യുണൈറ്റഡ് ലൂഥറന്‍ റിഫോംഡ് ചര്‍ച്ച്, രണ്ട് റിഫോംഡ് ചര്‍ച്ച്, ചര്‍ച്ച് ഒഫ് ദി യൂണിയന്‍ എന്ന കോണ്‍ഫെഡറേഷന്‍ ഒഫ് യുണൈറ്റഡ് മെമ്പര്‍ ചര്‍ച്ച്സ് എന്നിവ ഉള്‍പ്പെടുന്നു. ഹാനോവെറിലെ ബിഷപ്പായ ഡോ. എഡ്വാര്‍ഡ് ലോഹ്സേ (Dr. Edward Lohse) ആണ് മതമേലധ്യക്ഷന്‍.

വിദ്യാഭ്യാസം

ജര്‍മനിയുടെ ഉയിര്‍ത്തെഴുന്നേല്പിന് വഴി തെളിച്ചത് അവിടത്തെ മികച്ച വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് പറയാം.

ഇന്ന് ലോകമൊട്ടാകെ പ്രചാരത്തിലിരുന്ന കിന്‍ഡര്‍ഗാര്‍ട്ടന്‍ (ബാലവാടി) വിദ്യാഭ്യാസ സമ്പ്രദായം ഉടലെടുത്തത് ജര്‍മനിയിലാണ്. 1837-ല്‍ ഫ്രോയ്ബല്‍ ആവിഷ്കരിച്ചതാണ് ഈ രീതി.

ജര്‍മനിയില്‍ പൊതു പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചത് 18-ാം ശതകത്തിലാണ്. 1920-ലാണ് സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിയത്. അഞ്ച് വയസ്സുമുതല്‍ പതിനഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധിതമാണ്. പുതിയ അധ്യയന വര്‍ഷം ശരത്കാലത്താണ് ആരംഭിക്കുക.

നാല്-ആറ് വര്‍ഷം നീണ്ടുനില്ക്കുന്നതാണ് പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം. ഗ്രുണ്ട്ഷൂളെന്‍ ആണ് ജര്‍മനിയിലെ പ്രാഥമിക വിദ്യാലയം. അതിനുമുകളിലായി കുട്ടികള്‍ പോസ്റ്റ് പ്രൈമറി (ഹൗപ്റ്റ്ഷൂളെന്‍), സെക്കന്‍ഡറി മോഡേണ്‍ (റെയാല്‍ഷൂളെന്‍), ഗ്രാമര്‍ (ഗ്രിംന്നേസീന്‍) അഥവാ കോംപ്രിഹെന്‍സീവ് സ്കൂള്‍ (ഇന്റെഗ്രീര്‍ട്ടെ), ഗെംസാറ്റ്ഷൂളെന്‍ എന്നീ തലങ്ങളില്‍ പഠിക്കുന്നു. സെക്കന്‍ഡറി മോഡേണ്‍ തലത്തിന് ആറ് വര്‍ഷം. ശേഷം ഗ്രാമര്‍ സ്കൂള്‍ തലത്തില്‍ ഒമ്പത് വര്‍ഷമാണ് കാലാവധി. വികലാംഗരും മന്ദബുദ്ധികളുമായ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുവാന്‍ സോണ്ടെര്‍ ഷൂളെന്‍ (Hochschulen) എന്ന പ്രത്യേക സ്കൂളുകളുണ്ട്.

1990-ല്‍ ജര്‍മനികള്‍ ലയിച്ചപ്പോള്‍ പശ്ചിമ ജര്‍മനിയില്‍ നിലവിലിരുന്ന വിദ്യാഭ്യാസ സമ്പ്രദായം ഏകീകൃത ജര്‍മനിക്ക് ബാധകമാക്കി.

1995-96-ല്‍ ജര്‍മനിയില്‍ 4,183 കിന്‍ഡര്‍ഗാര്‍ട്ടണുകളും അതില്‍ 84,024 വിദ്യാര്‍ഥികളും 5,471 അധ്യാപകരുമുണ്ടായിരുന്നു. 17,910 പ്രൈമറി സ്കൂളുകളിലായി 36,34,342 വിദ്യാര്‍ഥികള്‍, 1,99,623 അധ്യാപകര്‍; 8,490 പോസ്റ്റ് പ്രൈമറി സ്കൂളുകളിലായി 14,98,201 വിദ്യാര്‍ഥികള്‍, 1,00,156 അധ്യാപകര്‍; 3,397 സ്പെഷ്യല്‍ സ്കൂളുകളിലായി 3,91,118 വിദ്യാര്‍ഥികളും 62,541 അധ്യാപകരുമുണ്ടായിരുന്നു. 3,504 സെക്കന്‍ഡറി മോഡേണ്‍ സ്കൂളുകളിലായി 11,75,168 വിദ്യാര്‍ഥികളും 73,069 അധ്യാപകരും; 3,168 ഗ്രാമര്‍ സ്കൂളുകളിലായി 21,64,625 വിദ്യാര്‍ഥികളും 1,54,379 അധ്യാപകരും; 978 കോംപ്രിഹെന്‍സീവ് സ്കൂളുകളിലായി 5,71,590 വിദ്യാര്‍ഥികളും 45,461 അധ്യാപകരും ഉണ്ട്.

18 വയസ്സിന് മുകളിലുള്ളവര്‍ക്കും ജര്‍മനിയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കുന്നുണ്ട്. 1995-96-ല്‍ 9,245 തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു. 24,35,753 വിദ്യാര്‍ഥികളും 1,07,548 അധ്യാപകരും ഉണ്ടായിരുന്നു.

സര്‍വകലാശാലകള്‍.

വിദ്യാഭ്യാസ വിചക്ഷണനായിരുന്ന വില്‍ഹെല്‍മ് ഫൊണ്‍ ഹുംബോള്‍ട്ടിന്റെ ആദര്‍ശങ്ങള്‍ മാതൃകയാക്കിയാണ് ജര്‍മന്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തുള്ള മിക്ക സര്‍വകലാശാലകള്‍ക്കും ഇത് മാതൃകയാണ്.

ഹൈഡെല്‍ബര്‍ഗിമല പ്രാചീന സര്‍വ്വകലാശാലാ നഗരം

സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി വരുന്ന മിക്കവര്‍ക്കും സര്‍വകലാശാലകളില്‍ പ്രവേശനം കിട്ടാറില്ല. പല കോഴ്സുകളിലും പ്രവേശനം നിയന്ത്രിതമാണ്.

1996-97-ലെ കണക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി 335 സ്ഥാപനങ്ങള്‍ (Hochschulen) ഉണ്ടായിരുന്നു. ആകെ വിദ്യാര്‍ഥികളുടെ എണ്ണം 18,38,456 ആയിരുന്നു. ഈ 335 ഉന്നത സ്ഥാപനങ്ങളില്‍ 84 സര്‍വകലാശാലകള്‍ (11,99,996 വിദ്യാര്‍ഥികള്‍), ഏഴ് പോളിടെക്നിക്കുകള്‍ (Gesamthochschulen-1,45,135 വിദ്യാര്‍ഥികള്‍), ആറ് ടീച്ചര്‍ ട്രെയിനിങ് കോളജുകള്‍ (18,659 വിദ്യാര്‍ഥികള്‍), 16 തിയോളജിക്കല്‍ സെമിനാരികള്‍ (2,540 വിദ്യാര്‍ഥികള്‍), 46 ആര്‍ട്ട് സ്കൂളുകള്‍ (30,108 വിദ്യാര്‍ഥികള്‍), 146 സാങ്കേതിക കോളജുകള്‍ (3,97,507 വിദ്യാര്‍ഥികള്‍), 30 മാനേജ്മെന്റ് സ്കൂളുകള്‍ (44,551 വിദ്യാര്‍ഥികള്‍) എന്നിവ ഉള്‍പ്പെടുന്നു.

ശാസ്ത്ര പുരോഗതി

ശാസ്ത്ര പുരോഗതിക്ക് ജര്‍മനി നിര്‍ണായകമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഗ്രഹങ്ങളുടെ ചലനങ്ങള്‍ കണ്ടുപിടിച്ചത് യൊഹാന്നെസ് കെപ്ലര്‍ ആണ്. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുവെന്ന് കണ്ടുപിടിച്ച നിക്കോളസ് കോപ്പര്‍നിക്കസ്, ആറ്റത്തിന്റെ അനന്ത ശക്തികള്‍ കണ്ടെത്തിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, മാക്സ്ഫൊണ്‍ ലൗവെ, മാക്സ് പ്ലാങ്ക് തുടങ്ങിയവരെല്ലാം ജര്‍മന്‍കാരാണ്.

ഹാംബര്‍ഗ് തുറമുഖം

എക്സ്-റേ കണ്ടുപിടിച്ച വില്‍ഹെല്‍മ് റോണ്ട്ജെന്‍, ലൈംഗിക ഹോര്‍മോണുകള്‍ കണ്ടെത്തിയ അഡോള്‍ഫ് ബ്യൂട്ടെനന്റ്, അണുവിനെ പിളര്‍ന്ന ഓട്ടോഹോണ്‍, സൂക്ഷ്മജീവി വിജ്ഞാനത്തിന് അടിത്തറയിട്ട റോബര്‍ട്ട് കോഹ്, പെനിസിലിന്‍ ഉത്പാദനത്തിന് വഴിയൊരുക്കിയ എണ്‍സ്റ്റ് ബോറിസ് ചെയിന്‍ തുടങ്ങി ശാസ്ത്രകാരന്മാരുടെ നീണ്ട നിര തന്നെയുണ്ട്.

ജര്‍മനിയില്‍ പൗരാണിക കാലം മുതല്‍ക്കുതന്നെ ശാസ്ത്രഗവേഷണത്തെ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. സര്‍വകലാശാലകളോടനുബന്ധിച്ചും അല്ലാതെയും നിരവധി ഗവേഷണശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗവേഷകര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഗവണ്‍മെന്റ് പരമാവധി സഹായം നല്കുന്നുണ്ട്. ഗവേഷണ സ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്ഥാപനമാണ് ജര്‍മന്‍ റിസര്‍ച്ച് അസോസിയേഷന്‍.

ഗവേഷണ പ്രോജക്ടുകള്‍ക്ക് ഈ അസോസിയേഷന്‍ ധനസഹായം നല്കുന്നു. എല്ലാ ശാസ്ത്രശാഖകളുടെയും വളര്‍ച്ചയ്ക്ക് അസോസിയേഷന്‍ വഴിയൊരുക്കുന്നുണ്ട്.

അടിസ്ഥാന ഗവേഷണം നടത്താന്‍ സഹായം നല്കുന്ന സ്ഥാപനമാണ് 'മാക്സ് പ്ലാങ്ക് സൊസൈറ്റി ഫോര്‍ അഡ്വാന്‍സ് മെന്റ് ഒഫ് സയന്‍സ്'. ക്വാണ്ടം തിയറിയുടെ പേരില്‍ നോബല്‍ സമ്മാനത്തിനര്‍ഹനായ മാക്സ് പ്ലാങ്കിന്റെ സ്മരണാര്‍ഥം സ്ഥാപിച്ചതാണ് ഈ സൊസൈറ്റി.

ഗവേഷണപഠനത്തിന് പ്രോത്സാഹനം നല്കുവാനും യുവശാസ്ത്രജ്ഞന്മാരെ വളര്‍ത്തിയെടുക്കുവാനുമായി ജര്‍മന്‍ വ്യവസായികള്‍ ഒന്നിച്ച് രൂപംകൊടുത്തതാണ്. 'ഡോണേഴ്സ് അസോസിയേഷന്‍ ഫോര്‍ ജര്‍മന്‍ സയന്‍സ്'. ശാസ്ത്ര ഗവേഷണത്തിന് സഹായം നല്കുന്ന സ്ഥാപനങ്ങളാണ് ഫ്രിറ്റ്സ് തൈസന്‍ ഫൌണ്ടേഷനും ഫോക്സ് വാഗണ്‍ ഫൌണ്ടേഷനും.

വൈദ്യശാസ്ത്രത്തിന് ജര്‍മനി വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്. സീറം ചികിത്സാവിധികള്‍ കണ്ടുപിടിച്ച എമില്‍ ഫൊണ്‍ ബെറിങ്, ഹൃദ്രോഗ ചികിത്സയില്‍ പുതിയ പാതകള്‍ തുറന്ന വെര്‍ണര്‍ ഫോര്‍സ്മന്‍, കൊളസ്റ്ററോള്‍ നിയന്ത്രണ രഹസ്യങ്ങള്‍ കണ്ടുപിടിച്ച ഫിയദോര്‍ ലൈനെന്‍, ഹോമിയോ ചികിത്സാവിധിയുടെ ഉപജ്ഞാതാവായ സാമുവല്‍ ഹനിമാന്‍ (1755-1843) എന്നിവര്‍ ഈ രാജ്യത്തിന്റെ സന്താനങ്ങളാണ്.

ജനങ്ങള്‍.

ഒരു പ്രത്യേക രക്തത്തിന്റെയോ വര്‍ഗത്തിന്റെയോ അടിസ്ഥാനത്തില്‍ ജര്‍മന്‍ ജനതയെ വേര്‍തിരിക്കുവാന്‍ സാധിക്കുകയില്ല. ജര്‍മാനിക്, കെല്‍റ്റിക്, സ്ലാവോണിക്, റോമന്‍, സെമിറ്റിക്, ഏഷ്യന്‍ സംസ്കാര ധാരകള്‍ എന്നിവ സമഞ്ജസമായി സമ്മേളിച്ചുണ്ടായതാണ് ജര്‍മന്‍ ദേശീയ സമൂഹം. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ ഭൂഖണ്ഡത്തിലും ജര്‍മന്‍ സാന്നിധ്യം പ്രകടമാണ്.

രണ്ടാം ലോകയുദ്ധത്തിനുശേഷം ജര്‍മന്‍ ജനത രണ്ടായി പിരിഞ്ഞുവെങ്കിലും 1990 ജര്‍മന്‍ ജനതയുടെ ഐക്യത്തിന് സാക്ഷ്യംവഹിച്ചു.

ജനവിതരണം

ജര്‍മന്‍ ജനസംഖ്യ വര്‍ധിച്ചുതുടങ്ങിയത് 20-ാം ശതകത്തിന്റെ ആദ്യപകുതിയോടെയാണ്. ജനസംഖ്യയിലും ജനനനിരക്കിലും കാര്യമായ വ്യതിയാനങ്ങള്‍ ഇക്കാലത്തുണ്ടായി. രണ്ട് ലോകയുദ്ധങ്ങളില്‍ ജര്‍മന്‍ ജനത പങ്കാളികളായി. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് 75 ദശലക്ഷം ആയിരുന്നു ജര്‍മനിയിലെ ജനസംഖ്യ. യുദ്ധത്തിനുശേഷം ഓഡെര്‍ (Oder), നൈസ്സെ (Neisse) എന്നീ നദികളുടെ തീരപ്രദേശങ്ങളില്‍ വസിച്ചിരുന്ന 10 ദശലക്ഷം ജര്‍മന്‍ ജനത സോവിയറ്റ്, അമേരിക്കന്‍, ബ്രിട്ടീഷ്, ഫ്രഞ്ച് അധീനതയിലുള്‍പ്പെടുന്ന റൈഹ് (Reich) മേഖലയിലേക്ക് കുടിയേറി. മധ്യകാലഘട്ടത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമായിരുന്നു ഇത്. ലോകയുദ്ധങ്ങളിലൂടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം വലുതായിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം അവശേഷിച്ചത് 70 ദശലക്ഷം ജനങ്ങളായിരുന്നു. പശ്ചിമ ഭാഗത്ത് 50 ദശലക്ഷവും സോവിയറ്റ് മേഖലയില്‍ 20 ദശലക്ഷം ജനങ്ങളും. 1950-കളിലും 60-കളിലും പശ്ചിമ ജര്‍മനിയില്‍ ജനസംഖ്യ പെരുകാന്‍ തുടങ്ങി. കിഴക്കന്‍ ജര്‍മനിയില്‍നിന്നുള്ള അഭയാര്‍ഥികളുംകൂടി. 1990-ല്‍ ഇരു ജര്‍മനികളും ലയിക്കുന്നതുവരെ അഭയാര്‍ഥികളുടെ പ്രവാഹമായിരുന്നു.

1995-ലെ സെന്‍സസ് അനുസരിച്ച് 8,15,38,603 ആയിരുന്നു ജനസംഖ്യ. ഇതില്‍ 4,18,93,600 പേര്‍ വനിതകളാണ്. ജനസാന്ദ്രത ച.കി.മീറ്ററിന് 228 പേര്‍.

രണ്ടാം ലോകയുദ്ധത്തിനുശേഷം ജോലി ചെയ്യാന്‍ മറ്റു രാജ്യങ്ങളില്‍നിന്ന് ആളെ എത്തിക്കേണ്ടിവന്നു. 1993 ആയപ്പോഴേക്കും വിദേശികളുടെ എണ്ണം ക്രമാതീതമായി പെരുകി. വിദേശികളില്‍ 28 ശതമാനം തുര്‍ക്കികളും 18 ശതമാനം യൂഗോസ്ലാവുകളുമായിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് പോലുള്ള ജര്‍മനിയിലെ വന്‍ നഗരങ്ങളില്‍ പുതുതായി ജനിക്കുന്ന കുട്ടികളില്‍ പകുതിയും വിദേശികളാണ്.

1996-ലെ കണക്കനുസരിച്ച് ഡി. 31 വരെ 73,14,000 വിദേശികള്‍ ജര്‍മനിയിലുണ്ടായിരുന്നു. ഇതില്‍ തുര്‍ക്കികള്‍ 20,49,100, യുഗോസ്ലാവുകള്‍ 7,54,300, ഇറ്റലിക്കാര്‍ 5,99,400, ഗ്രീക്കുകാര്‍ 3,62,500 എന്നിങ്ങനെയായിരുന്നു. ഒട്ടേറെ ഇന്ത്യക്കാരും ജര്‍മനിയില്‍ വസിക്കുന്നുണ്ട്. 1993-നുശേഷം ജര്‍മനിയിലേക്കുള്ള കുടിയേറ്റ നിയന്ത്രണം അധികൃതര്‍ കര്‍ശനമാക്കി.

പാര്‍പ്പിടങ്ങളുടെ ദൗര്‍ലഭ്യം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയവയാണ് കുടിയേറ്റ നിയന്ത്രണം കര്‍ശനമാക്കാന്‍ ജര്‍മന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്. 1993 മേയില്‍ അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളാന്‍ ജര്‍മന്‍ പാര്‍ലമെന്റ് നിയമം പാസാക്കി. നവ നാസികളും (Neo-Nazis) മറ്റും വിദേശികള്‍ക്കെതിരെ തിരിഞ്ഞതോടെയാണ് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ് തുനിഞ്ഞത്.

പൊതുജനാരോഗ്യവും ക്ഷേമപ്രവര്‍ത്തനവും

ആരോഗ്യപരിപാലനത്തിന് മുന്തിയ പരിഗണന കൊടുക്കുന്ന രാജ്യമാണ് ജര്‍മനി. വരുമാനപരിധി പരിഗണിക്കാതെ തന്നെ എല്ലാ ജര്‍മന്‍കാര്‍ക്കും ഉന്നത ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് ജര്‍മനിയില്‍ നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്.

1996-ലെ കണക്കനുസരിച്ച് ജര്‍മനിയില്‍ 2,79,335 ഡോക്ടര്‍മാരും 61,404 ദന്തരോഗ ചികിത്സാവിദഗ്ധരും 45,534 ഫാര്‍മസിസ്റ്റുകളുമുണ്ട്. 1995-ല്‍ ജര്‍മനിയില്‍ 2,325 ആശുപത്രികളാണുണ്ടായിരുന്നത്; ഇവയിലാകെ മൊത്തം 6,09,123 കിടക്കകളും.

ലയനത്തിനുമുമ്പ് പശ്ചിമ ജര്‍മനിയില്‍ 1961-ലാണ് ആരോഗ്യക്ഷേമത്തിന് ഒരു മന്ത്രാലയം രൂപീകരിച്ചത്. മൂന്ന് തരത്തിലുള്ള ആശുപത്രികളാണ് ഇവിടെയുള്ളത്. സര്‍ക്കാര്‍ ഉടമയിലുള്ളവ, പൂര്‍ണമായും സൗജന്യമായവ, സ്വകാര്യമേഖലയിലുള്ളവ. സൗജന്യമേഖലയിലുള്ളവ, ചാരിറ്റബിള്‍ സൊസൈറ്റികളായോ മതപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായോ ആണ് പ്രവര്‍ത്തിച്ചിരുന്നത്.

പൂര്‍വ ജര്‍മനിയില്‍ സോവിയറ്റ് യൂണിയനിലെപ്പോലെ ആരോഗ്യരംഗം ദേശസാത്കൃതമായിരുന്നു.

തൊഴിലില്ലായ്മ വേതനം, പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ എന്നിങ്ങനെ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജര്‍മന്‍ ഗവണ്‍മെന്റ് നടപ്പില്‍ വരുത്തിയിട്ടുണ്ട്. വൃദ്ധജനങ്ങള്‍ക്കുവേണ്ടിയും യുദ്ധത്തില്‍ ചരമമടഞ്ഞവരുടെ ആശ്രിതര്‍ക്കുവേണ്ടിയുമുള്ള പദ്ധതികള്‍ ജര്‍മന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.

1883-ല്‍ത്തന്നെ സോഷ്യല്‍ ഹെല്‍ത്ത് ഇന്‍ഷഷ്വറന്‍സ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 1996-ലെ കണക്കനുസരിച്ച് 50.83 ദശലക്ഷം പേര്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 29.8 ദശലക്ഷം പേര്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കിയിട്ടുള്ളവരാണ്. 9.1 ദശലക്ഷം വനിതകളുള്‍പ്പെടെ 14.66 ദശലക്ഷം പേര്‍ പെന്‍ഷന്‍ വാങ്ങുന്നു (1994).

അപകട ഇന്‍ഷ്വറന്‍സ് പദ്ധതി 1884-ലാണ് ആരംഭിച്ചത്. ഇതനുസരിച്ച് 1994-ല്‍ 53.84 ദശലക്ഷം പേര്‍ ഇതില്‍ അംഗങ്ങളായുണ്ട്. കൃഷിക്കാര്‍ക്കും പ്രായപൂര്‍ത്തിയാവാത്തവര്‍ക്കുംവേണ്ടി വെവ്വേറെ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

1996-ല്‍ 1.99 ദശലക്ഷം പേര്‍ (.87 ദശലക്ഷം വനിതകളുള്‍പ്പെടെ) തൊഴിലില്ലായ്മ വേതനം കൈപ്പറ്റിയിട്ടുണ്ട്.

സാംസ്കാരികം

വളരെ ഉന്നതമായ സാംസ്കാരിക പാരമ്പര്യം ഉള്ളവരാണ് ജര്‍മന്‍ ജനത. 'ഓപ്പറ'യാണ് ജര്‍മനിയുടെ മുഖ്യസംഗീതയിനം. ആയിരക്കണക്കിനാളുകള്‍ 'ഓപ്പറ' ആസ്വദിക്കുന്നുണ്ട്. ജര്‍മന്‍ സര്‍ക്കാര്‍ കലയെയും കലാകാരന്മാരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു. 'ഓപ്പറ' നടത്താനാവശ്യമായ ചെലവിന്റെ പകുതിയിലധികം തുക ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റുകളോ നഗരഭരണകൂടങ്ങളോ സബ്സിഡിയായി നല്കുന്നു. നാടകവും ജര്‍മന്‍കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ക്ലാസ്സിക്കല്‍ കൃതികളും ആനുകാലിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന അത്യാധുനിക നാടകങ്ങളും ജനങ്ങളെ ആകര്‍ഷിക്കുന്നു.

ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള സംഗീതപ്രേമികളെ ആകര്‍ഷിക്കുന്ന സിംഫണി കണ്‍സള്‍ട്ടുകള്‍ ജര്‍മനിയിലെ പ്രത്യേകതയാണ്. വസന്തം മുതല്‍ ശരത്കാലം വരെ അനേകം സംഗീതോത്സവങ്ങള്‍ ഇവിടെ നടത്തപ്പെടുന്നു. ബര്‍ലിന്‍ സംഗീതോത്സവവും ബര്‍ലിന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കെസ്ട്രയും ലോകപ്രസിദ്ധങ്ങളാണ് നോ. ജര്‍മന്‍ സംഗീതം.

ഹിറ്റ്ലറുടെ ഭരണകാലത്ത് ഒട്ടേറെ സാഹിത്യകാരന്മാരും കലാകാരന്മാരും ജര്‍മനി വിട്ടോടിയിരുന്നു. യുദ്ധാനന്തര കാലഘട്ടത്തില്‍ ജര്‍മന്‍ സിനിമ പ്രതിസന്ധിയിലുമായി. പ്രേക്ഷകരുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു. സിനിമാതിയെറ്ററുകളുടെ എണ്ണവും പകുതികണ്ടു കുറഞ്ഞു. ഗവണ്‍മെന്റ് ഈ വ്യവസായത്തെ സഹായിക്കാന്‍ തുടങ്ങിയതോടെ സിനിമ തകര്‍ച്ചയില്‍നിന്ന് കരകയറി. ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലും അവിടത്തെ ഗോള്‍ഡന്‍ ബെയര്‍ അവാര്‍ഡും ധാരാളം പേരെ ആകര്‍ഷിക്കുന്നു. ഫോക്കര്‍ ഷ്ലോന്‍ഡോര്‍ഫ്, യോഹന്‍ഷാഫ്, റൈനര്‍ വെര്‍നര്‍ ഫിസ്ബിന്ദര്‍, ഹാന്‍സ് യൂര്‍ഗന്‍ സൈബര്‍ ബര്‍ഗ്, വെര്‍നര്‍ ഹെര്‍ത്സോഗ്, പീറ്റര്‍ പ്ളീഷ്മാന്‍, ജോര്‍ജ് മൂര്‍സ് തുടങ്ങിയവരാണ് ജര്‍മനിയിലെ പ്രശസ്തരായ സംവിധായകര്‍.

ജര്‍മനിയിലെ റേഡിയോ സ്റ്റേഷനുകള്‍ സ്വയംഭരണാവകാശമുള്ള കോര്‍പ്പറേഷനുകളാണ്. ദിനപത്രങ്ങളും ആനുകാലികങ്ങളും ജര്‍മനിയില്‍ വന്‍ വളര്‍ച്ച നേടിയിട്ടുണ്ട്.

വാര്‍ത്താവാരികകളില്‍ ഏറ്റവും പ്രധാനം ഡേര്‍ സ്പീഗല്‍ ആണ്. കമ്യൂണിസ്റ്റ് വാഴ്ച അവസാനിച്ചതോടെ കിഴക്കും പടിഞ്ഞാറുമുള്ള സാഹിത്യകാരന്മാര്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ തുടരുകയാണ്. കിഴക്കന്‍ ജര്‍മനിയിലെ എഴുത്തുകാരി ക്രിസ്റ്റാ വോള്‍ഫ് 1960-കളിലും 70-കളിലും കമ്യൂണിസ്റ്റ് അധികൃതര്‍ തനിക്കെതിരെ നടത്തിയ പീഡനങ്ങള്‍ വിവരിച്ചെഴുതിയത് വിമര്‍ശനവിധേയമായിട്ടുണ്ട്.

സാഹിത്യരംഗത്തുള്ളതുപോലെ വിവാദങ്ങള്‍ ചിത്രരചനാരംഗത്തുമുണ്ട്. പൂര്‍വ ജര്‍മനിയിലെ ചിത്രകാരന്മാരുടെ രചനകള്‍ മാര്‍ക്സിസത്തെയും ലെനിനിസത്തെയും വാഴ്ത്തുന്നതാണെന്നാണ് ആരോപണം. പൂര്‍വ ജര്‍മനിയിലെ വിഖ്യാത ചിത്രകാരനായ ബെര്‍നാര്‍ഡ് ഹൈസിഗി(Bernhard Heisig)നെതിരെയുള്ള ആരോപണം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. (നോ. ജര്‍മന്‍ കലയും വാസ്തുവിദ്യയും; ജര്‍മന്‍ ഭാഷയും സാഹിത്യവും). ജര്‍മനികളുടെ ലയനത്തെ എതിര്‍ത്ത സാഹിത്യകാരന്മാരുമുണ്ട്. മുന്‍ പശ്ചിമ ജര്‍മനിയിലെ ഗുന്തര്‍ ഗ്രാസ് (Gunter Grass) ലയനത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നു.

കായികരംഗം. ലോക കായികരംഗത്ത് ജര്‍മനിക്ക് ചെറുതല്ലാത്ത സ്ഥാനമാണുള്ളത്. വിഭജിച്ചു നിന്നിരുന്നപ്പോള്‍പ്പോലും ഇരു ജര്‍മനികളും കായികരംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്നു. 1990-ലെ ലയനത്തോടെ കായിക ഭൂപടത്തില്‍ ജര്‍മനി അനിഷേധ്യശക്തിയായി മാറി.

ലോക ഹോക്കിയിലും ഫുട്ബോളിലും ജിംനാസ്റ്റിക്സിലും ടെന്നീസിലും അത്ലറ്റിക്സിലും വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ജര്‍മന്‍ ജനതയുടെ സ്വതഃസിദ്ധമായ അച്ചടക്കവും ലക്ഷ്യബോധവും ടീം സ്പിരിറ്റും സഹായിച്ചിട്ടുണ്ട്.

11-ാമത് ഒളിമ്പിക്സ് മത്സരങ്ങള്‍ക്കും (1936-ബെര്‍ലിന്‍) 20-ാമത് ഒളിമ്പിക്സ് മത്സരങ്ങള്‍ക്കും (1972 മ്യൂണിക്) ആതിഥേയത്വം വഹിച്ചത് ജര്‍മനിയാണ്.

മിക്ക കായികരംഗങ്ങളിലും ആധിപത്യം ജര്‍മനിക്കുണ്ട്. ഫുട്ബോളില്‍ ജര്‍മനിയിലെ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ ഒരു ഇതിഹാസം തന്നെയായിരുന്നു. രാഷ്ട്രം ഇദ്ദേഹത്തിന് 'കൈസര്‍' എന്ന ബഹുമതി നല്കിയാണാദരിച്ചത്. ടെന്നീസില്‍ സ്റ്റെഫി ഗ്രാഫ്, ബോറിസ് ബക്കര്‍; ഫുട്ബാളില്‍ ലോതര്‍ മത്തേവൂസ് എന്നിങ്ങനെ പോകുന്നു 20-ാം ശതകത്തിലെ പ്രഗല്ഭര്‍.

ഭരണഘടന

ഇരു ജര്‍മനികളുടെയും ഏകീകരണംമൂലം മുന്‍ പശ്ചിമ ജര്‍മന്‍ ഭരണഘടനയില്‍ മാറ്റങ്ങളൊന്നുമുണ്ടായില്ല. പൂര്‍വ ജര്‍മനിക്കുപകരം ഉണ്ടായ അഞ്ച് പുതിയ ജര്‍മന്‍ സംസ്ഥാനങ്ങളെ പശ്ചിമ ജര്‍മന്‍ ഭരണഘടനയ്ക്കുകീഴില്‍ കൊണ്ടുവരിക മാത്രമാണ് ചെയ്തത്.

1949 മേയ് 23-ന് പ്രാബല്യത്തില്‍വന്ന 'ബേസിക് ലാ' (ഗ്രൂണ്ട് ഗെസെറ്റ്സ്) എന്ന അടിസ്ഥാന പ്രമാണമാണ് ജര്‍മനിയുടെ ഭരണഘടന. ജര്‍മന്‍ സായുധസേന നിരുപാധികം കീഴടങ്ങുകയും നാസി ഭരണം അവസാനിക്കുകയും ചെയ്ത നാല് വര്‍ഷത്തിനുശേഷം, പ്രഖ്യാപിക്കപ്പെട്ട ഈ ഭരണഘടന തന്നെയാണിപ്പോഴും തുടരുന്നത്. 16 സംസ്ഥാനങ്ങളാണ് (Lander) ഏകീകൃത ജര്‍മനിയിലുള്ളത്. 11 സംസ്ഥാനങ്ങള്‍ മുന്‍ പശ്ചിമ ജര്‍മനിയിലുണ്ടായിരുന്നു. പൂര്‍വ ജര്‍മനിയെ അഞ്ച് സംസ്ഥാനങ്ങളായി വിഭജിച്ച് പശ്ചിമ ജര്‍മനിയോട് ചേര്‍ത്ത് പുതിയ ഫെഡറല്‍ റിപ്പബ്ലിക് ഒഫ് ജര്‍മനി രൂപീകൃതമായി.

ബേഡെന്‍-വുര്‍ട്ടെംബെര്‍ഗ്, ബവേറിയ, ബര്‍ലിന്‍, ബ്രേമെന്‍, ഹാംബര്‍ഗ്, ഹെസ്സെന്‍, ലോവര്‍ സാക്സണി, നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫേലിയ, റൈന്‍ലന്‍ഡ്-പലാറ്റിനേറ്റ്, സാര്‍ലന്‍ഡ്, ഷ്ലെസ്വിഗ്-ഹോള്‍സ്റ്റൈന്‍ എന്നിവയായിരുന്നു മുന്‍ പശ്ചിമ ജര്‍മന്‍ സംസ്ഥാനങ്ങള്‍. 1990-ല്‍ പൂര്‍വ ജര്‍മനിയെ ബ്രാന്‍ഡെന്‍ബര്‍ഗ്, മെക്ലെന്‍ബര്‍ഗ്-വെസ്റ്റ് പോമറേനിയ, സാക്സണി, സാക്സണി-അന്‍ഹാള്‍ട്ട്, തുറിങ്ഗിയ എന്നീ അഞ്ച് സംസ്ഥാനങ്ങളായി വിഭജിച്ച് പശ്ചിമ ജര്‍മനിയോട് ചേര്‍ത്താണ് പുതിയ റിപ്പബ്ലിക് ഉണ്ടായത്.

പശ്ചിമ ജ്ര‍മന്‍ പാര്‍ലമെന്റിന്റെ ഒരു സമ്മേളനം

സ്വാതന്ത്ര്യവും രഹസ്യവുമായ വോട്ടെടുപ്പിലൂടെ അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. ഭരണത്തലവന്‍ ചാന്‍സലറാണ്. നിയമ നിര്‍മാണസഭയിലെ പാര്‍ലമെന്റിന് രണ്ട് മണ്ഡലങ്ങള്‍ ഉണ്ട്. ബുണ്ടെസ്റ്റാഗ് (Bunde-stag) എന്ന അധോമണ്ഡലവും ബുണ്ടെസ്റാറ്റ് (Bun-desrat) എന്ന ഉപരിമണ്ഡലവും. ബുണ്ടെസ്റ്റാഗിലെ അംഗങ്ങളെ നാലുവര്‍ഷത്തേക്ക് ജനങ്ങള്‍ തിരഞ്ഞെടുക്കുന്നു. ജര്‍മന്‍ ബുണ്ടെസ്റ്റാഗില്‍ 672 അംഗങ്ങളാണുള്ളത്. ബുണ്ടെസ്റ്റാഗ് സ്പീക്കറെ പ്രസിഡന്റ് എന്നാണ് വിളിക്കുക. ബുണ്ടെസ്റ്റാഗിലെ ഭൂരിപക്ഷ കക്ഷിയുടെ നേതാവിനെ ചാന്‍സലറായി തെരഞ്ഞെടുക്കും.

ഉപരിമണ്ഡലമായ ബുണ്ടെസ്റാറ്റിലെ അംഗങ്ങളെ നിയമിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റുകളാണ്. 69 അംഗങ്ങളാണ് ബുണ്ടെസ്റാറ്റില്‍ ഉള്ളത്. ജനസംഖ്യയ്ക്ക് ആനുപാതികമായി ഓരോ സംസ്ഥാനത്തിനും ബുണ്ടെസ്റാറ്റില്‍ മൂന്നില്‍ കുറയാത്ത പ്രതിനിധികളെ ലഭിക്കുന്നു.

രാഷ്ട്രത്തലവന്‍ ഫെഡറല്‍ പ്രസിഡന്റാണ്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇതിനായി ഫെഡറല്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും. ബുണ്ടെസ്റ്റാഗിലെ അംഗങ്ങളും അത്രയും തന്നെ സംസ്ഥാനങ്ങളിലെ പാര്‍ലമെന്റംഗങ്ങളും ചേര്‍ന്ന് ഫെഡറല്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നു. ഒരാള്‍ക്ക് രണ്ടിലധികം തവണ പ്രസിഡന്റാകുവാന്‍ വ്യവസ്ഥയില്ല.

ഭരണത്തലവന്‍ ചാന്‍സലറാണ്. അദ്ദേഹത്തെ സഹായിക്കുവാന്‍ മന്ത്രിമാരുമുണ്ട്. ചാന്‍സലറുടെ ഉപദേശപ്രകാരം പ്രസിഡന്റ് മന്ത്രിമാരെ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്നു.

സംസ്ഥാനങ്ങള്‍ക്ക് വിപുലമായ അധികാരങ്ങള്‍ ഉണ്ടെങ്കിലും വിദേശകാര്യം, പൗരത്വം, കറന്‍സി, അളവുകളും തൂക്കങ്ങളും, കലണ്ടര്‍, കസ്റ്റംസ്, വിദേശ വാണിജ്യം, ഫെഡറല്‍ റെയില്‍വേയും വ്യോമഗതാഗതവും, കമ്പിത്തപാല്‍, ടെലികമ്യൂണിക്കേഷന്‍ തുടങ്ങി ഫെഡറല്‍ തല വിഷയങ്ങളെ സംബന്ധിച്ച പരമാധികാരം ഫെഡറല്‍ ഗവണ്‍മെന്റിനാണ്.

ധനകാര്യ വിഷയങ്ങളിലും ഫെഡറല്‍ ഗവണ്‍മെന്റിന് കൂടുതല്‍ അധികാരങ്ങളുണ്ട്. ഫെഡറല്‍ നിയമങ്ങള്‍ ബുണ്ടെസ്റ്റാഗില്‍ പാസാക്കിയശേഷം ബുണ്ടെസ്റാറ്റിന്റെ തീരുമാനത്തിനുവിടുന്നു. പരിമിതമായ തോതില്‍ ബുണ്ടെസ്റാറ്റിന് 'വീറ്റോ' അധികാരമുണ്ട്. 'ബേസിക് ലാ' ഭേദഗതി ചെയ്യണമെങ്കില്‍ ബുണ്ടെസ്റ്റാഗിലും ബുണ്ടെസ്റാറ്റിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അവിശ്വാസ പ്രമേയം പാസാക്കി ചാന്‍സലറെ പുറത്താക്കാന്‍ ബുണ്ടെസ്റ്റാഗിന് കഴിയും. എന്നാല്‍ മന്ത്രിസഭാംഗങ്ങളെ ഇങ്ങനെ പുറത്താക്കാന്‍ 'ബേസിക് ലാ'യില്‍ വ്യവസ്ഥയില്ല.

പശ്ചിമ ജര്‍മനിയുടെ ആദ്യത്തെ ചാന്‍സലര്‍ ഡോ. കോണ്‍റാഡ് അഡനൗര്‍ ആയിരുന്നു (ഭ.കാ. 1849-1963). പിന്നീട് പ്രൊഫ. ലുഡ്വിഗ് ഏര്‍ഹാര്‍ട്ട് (1963-66), കുര്‍ട്ട് ഗെയോര്‍ഗ് കിസിംഗര്‍ (1966-69), വില്ലി ബ്രാന്റ് (1969-74) എന്നിവര്‍ ചാന്‍സലറന്മാരായി. 1974-ല്‍ ചാന്‍സലറായി ഭരണച്ചുമതലയേറ്റ ഹെല്‍മുട്ട് കോള്‍ (1930-) ചാന്‍സലറായിരുന്നപ്പോഴാണ് ഇരു ജര്‍മനികളും ഏകീകരിച്ച് പുതിയ ഫെഡറല്‍ റിപ്പബ്ലിക് ഒഫ് ജര്‍മനി രൂപംകൊണ്ടത് (1990 ഒ. 3) ഏകീകൃത ജര്‍മനിയുടെ ചാന്‍സലറായി എട്ടുവര്‍ഷം ഭരണത്തിലിരുന്ന കോള്‍ 1998 സെപ്. 27-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഗെര്‍ ഹാര്‍ഡ് ഷ്രോഡെര്‍ ആണ് പുതിയ ചാന്‍സലര്‍. 1999 മേയ് 1-ന് തിരഞ്ഞെടുക്കപ്പെട്ട യൊഹാന്നസ് (1931-) ആണ് ഇപ്പോഴത്തെ ഫെഡറല്‍ പ്രസിഡന്റ്.

യു.എന്‍., നാറ്റോ, ഒ.ഇ.സി.ഡി., യൂറോപ്യന്‍ യൂണിയന്‍, വെസ്റ്റേണ്‍ യൂറോപ്യന്‍ യൂണിയന്‍, കൗണ്‍സില്‍ ഒഫ് യൂറോപ്പ് എന്നീ അന്താരാഷ്ട്ര സംഘടനകളില്‍ അംഗമാണ് ജര്‍മനി.

കറുപ്പ്, ചുവപ്പ്, സ്വര്‍ണനിറം എന്നീ നിറങ്ങള്‍ ചേര്‍ന്നതാണ് ജര്‍മനിയുടെ ദേശീയ പതാക. എച്ച്. ഹോഫ്മാന്‍ (H. Hoftmann) എഴുതി ജെ. ഹെയ്ഡന്‍ (J. Hayden) ഈണം നല്കിയ 'ഏകത, അവകാശം, സ്വാതന്ത്ര്യം' (Einigkeit und Recht und Freiheit-'Unity and Right and Freedom') എന്ന് തുടങ്ങുന്ന വരികളാണ് ജര്‍മനിയുടെ ദേശീയഗാനം.

യൂറോപ്യന്‍ പാര്‍ലമെന്റില്‍ ജര്‍മനിക്ക് 99 പ്രതിനിധികളുണ്ട്. ഭരണ സൗകര്യാര്‍ഥം ജര്‍മനിയിലെ 16 സംസ്ഥാനങ്ങളെ 29 ഭരണപ്രദേശങ്ങളായി വിഭജിച്ചിട്ടുണ്ട് (Regierungsbezirke). ഇവയെ 426 ഗ്രാമീണ ജില്ലകളായും (Land Kreise) 117 നഗരജില്ല(Kreisfreie Stadte)യായും വിഭജിച്ചിരിക്കുന്നു. ഈ ഗ്രാമ-നഗര ജില്ലകളെ 16,043 കമ്യൂണുകളായി (Gemeinden) വിഭജിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍

ജര്‍മനിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ 'ബേസിക് ലാ'യിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ജനഹിതം രൂപവത്കരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കുണ്ടെന്ന് 'ബേസിക് ലാ'യുടെ 21-ാം വകുപ്പ് ഒന്നാം ഖണ്ഡികയില്‍ പറയുന്നു.

1967 ജൂല. 24-ന് വ്യക്തമായ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്ത് 'പാര്‍ട്ടി നിയമം' പാസാക്കി. ഒരു നിയോജക മണ്ഡലത്തിലെ വോട്ടവകാശമുള്ള കുറേ അംഗങ്ങളെ കൂട്ടിച്ചേര്‍ത്ത് തിരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാക്കിയാല്‍ ആ സഖ്യത്തിനും സ്ഥാനാര്‍ഥികളെ നിര്‍ത്താം. ഒരു പ്രത്യേക പാര്‍ട്ടിയോട് വിധേയത്വമില്ലാത്ത ഇത്തരം 'സിറ്റിഹാള്‍' പാര്‍ട്ടികള്‍ക്ക് പരിമിതമായ തോതിലേ പ്രവര്‍ത്തിക്കാനാവൂ.

1994 ഒക്ടോബര്‍ മുതല്‍ 98 സെപ്തംബര്‍ വരെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനും ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനും ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിയും ചേര്‍ന്ന സഖ്യമായിരുന്നു ജര്‍മനിയിലെ ഭരണപക്ഷ പാര്‍ട്ടി. ഇക്കാലത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു. അനേകം സംസ്ഥാനങ്ങള്‍ ഭരിക്കുന്നതും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്. 1998 സെപ്. 27-ന് നടന്ന തിരഞ്ഞെടുപ്പില്‍ കോളിനെ അട്ടിമറിച്ചുകൊണ്ട് ഗെര്‍ഹാര്‍ഡ് ഷ്രോഡെറുടെ നേതൃത്വത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചു. പുതിയ ഗവണ്‍മെന്റിന്റെ തലവനും ചാന്‍സലറും ആയിത്തീര്‍ന്ന ഷ്രോഡെര്‍ അഞ്ചാം തവണയും ചാന്‍സലര്‍ പദവി മോഹിച്ച കോളിനെ ചരിത്രത്തിന്റെ ഭാഗമാക്കുകയാണുണ്ടായത്.

ജര്‍മനിയിലെ പരിസ്ഥിതി വാദികളുടെ പാര്‍ട്ടിയായ 'ഗ്രീന്‍ പാര്‍ട്ടി' ചില സംസ്ഥാനങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയോടൊപ്പം ഭരണത്തിലിരിക്കുന്നുണ്ട്. പാര്‍ട്ടി ഫോര്‍ ഡെമോക്രാറ്റിക് സോഷ്യലിസം ആണ് ജര്‍മനിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. പൂര്‍വ ജര്‍മനിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പേര് മാറ്റിയാണ് ഈ പേര് സ്വീകരിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

തൊഴില്‍ സംഘടനകള്‍

തൊഴില്‍ സംഘടനകള്‍ (Trade Unions). ജര്‍മന്‍ ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ (Deutscher Gewerkschaftsbund- DGB) ആണ് മിക്ക തൊഴിലാളി സംഘടനകളുടെയും കേന്ദ്ര സംഘടന. 1996-ലെ കണക്കനുസരിച്ച് ഇതില്‍ 2.86 ദശലക്ഷം വനിതകള്‍ ഉള്‍പ്പെടെ 9.4 ദശലക്ഷം അംഗങ്ങളുണ്ട്. ഇതില്‍ 5.73 ദശലക്ഷം തൊഴിലാളികളും (1.1 ദശലക്ഷം വനിതകള്‍) 2.65 ദശലക്ഷം വെള്ളക്കോളര്‍ ജോലിക്കാരും (1.44 ദശലക്ഷം വനിതകള്‍) 7,48,151 ഉദ്യോഗസ്ഥരും (1,79,170 വനിതകള്‍) ഉള്‍പ്പെടുന്നു.

ഒരു വ്യവസായ സ്ഥാപനത്തില്‍ ഒരു സംഘടന എന്ന രീതിയിലാണ് തൊഴിലാളി സംഘടനകള്‍ രൂപംകൊണ്ടിട്ടുള്ളത്. ഡിജിബിയില്‍ പെടാത്ത തൊഴിലാളി സംഘടനകളാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഡോയ്ഷെര്‍ ബെയാംറ്റെന്‍ബുണ്ട് (DBB) അംഗസംഖ്യ 10,75,652-വനിതകള്‍ 3,18,532), യൂണിയന്‍ ഒഫ് സാലറീസ് സ്റ്റാഫ് (ഡോയ്ഷെ അന്‍ഗെസ്റ്റെള്‍ടെന്‍ഗെവെര്‍ക്ക് ഷാഫ്റ്റ് (DAG) (അംഗസംഖ്യ 5,07,478-വനിതകള്‍ 2,73,483), ക്രിസ്ത്യന്‍ ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ ഒഫ് ജര്‍മനി (ക്രിസ്റ്റ്ലിഷെര്‍ ഗെവെര്‍ക്ക്ഷാഫ്റ്റ്സ്ബുണ്ട് (CGD) (അംഗസംഖ്യ 3,03,840-വനിതകള്‍ 76,387) എന്നിവ. മുന്‍ പൂര്‍വ ജര്‍മനിയിലെ ഔദ്യോഗിക തൊഴില്‍ സംഘടന ഏകീകരണത്തോടെ ജര്‍മന്‍ ട്രേഡ് യൂണിയന്‍ ഫെഡറേഷനില്‍ ലയിച്ചു.

75 ശതമാനം അംഗങ്ങളുടെ പിന്തുണയില്ലാതെ ആഹ്വാനം ചെയ്യുന്ന പണിമുടക്കുകള്‍ നിയമവിരുദ്ധമാണ്. 1996-ല്‍ സമരങ്ങള്‍മൂലം 98,135 പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് കണക്കാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ്

ഗവണ്‍മെന്റിലും രാഷ്ട്രീയത്തിലും ഇടപെടാനുള്ള അവകാശം തിരഞ്ഞെടുപ്പുവഴി ജനങ്ങള്‍ക്ക് ലഭിക്കുന്നു. നാല് വര്‍ഷത്തിലൊരിക്കലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടാലും ഫെഡറല്‍ പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടാലും തിരഞ്ഞെടുപ്പ് നടക്കും.

18 വയസ്സ് പൂര്‍ത്തിയായ പൗരന് സമ്മതിദാനാവകാശം ഉണ്ട്. സമ്മതിദാനാവകാശമെന്നത് ജര്‍മന്‍ ജനതയെ സംബന്ധിച്ചിടത്തോളം അര്‍ഥപൂര്‍ണമായ രാഷ്ട്രീയ പ്രവൃത്തി എന്നതിലേറെ ഒരു പൗരബാധ്യതയാണ്.

ഭരണകൂടങ്ങളുടെ കൈവശമിരിക്കുന്ന വോട്ടര്‍ പട്ടിക അനുസരിച്ച് പൗരന് വോട്ടവകാശം ലഭിക്കും. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനും (CDU), ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍, ബവേറിയ(SU)യും ഫ്രീ ഡെമോക്രാറ്റുകളുമായിച്ചേര്‍ന്ന് 1949 മുതല്‍ 69 വരെ പശ്ചിമ ജര്‍മനിയില്‍ ഭരണം നടത്തി. 1969 മുതല്‍ 82 വരെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (SPD) അധികാരത്തിലിരുന്നു. ഈ കക്ഷിക്ക് ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി(FDP)യുമായി സഖ്യം ഉണ്ടായിരുന്നു. മുന്‍ പൂര്‍വ ജര്‍മനിയില്‍ കമ്യൂണിസ്റ്റ് ഭരണമായിരുന്നു.

സാമൂഹ്യ സാമ്പത്തിക സ്ഥിതി, മതം, പ്രായം ഇവയൊക്കെ ജര്‍മനിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാറുണ്ട്. ജര്‍മനിയിലെ സാമ്പത്തിക ശേഷി ഉയര്‍ന്ന ഇടത്തരം വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നത് സി.ഡി.യു., സി.എസ്.യു., എഫ്.ഡി.പി. എന്നീ പാര്‍ട്ടികളെയാണ്. തൊഴിലാളി വോട്ടര്‍മാര്‍ എസ്.പി.ഡി.യെ പിന്തുണയ്ക്കുന്നു.

കത്തോലിക്കര്‍ക്ക് സി.ഡി.യു.വിനെയോ സി.എസ്.യു.വിനെയോ പിന്തുണയ്ക്കാനുള്ള പ്രവണതയുണ്ട്. പ്രൊട്ടസ്റ്റന്റുകാര്‍ എസ്.ഡി.പി.യെയോ എഫ്.ഡി.പി.യെയോ പിന്തുണയ്ക്കുന്നു. വൃദ്ധജനങ്ങള്‍ സി.ഡി.യു.വിനെയോ സി.എസ്.യു.വിനെയോ തിരഞ്ഞെടുക്കുമ്പോള്‍ യുവാക്കന്മാര്‍ക്ക് എസ്.പി.ഡി.യോടോ ഗ്രീന്‍സ് പാര്‍ട്ടിയോടോ ആണ് ആഭിമുഖ്യം. 1998 സെപ്. 27-ന് നടന്ന 14-ാം ജര്‍മന്‍ ദേശീയ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (298 സീറ്റ്), ഗ്രീന്‍സ് പാര്‍ട്ടി (47 സീറ്റ്), സഖ്യം 345 സീറ്റുനേടി ഭരണം കൈയടക്കി.

നീതിന്യായം

ജര്‍മനിയില്‍ 'മരണശിക്ഷ' വിധിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഫെഡറല്‍ കോടതികളും ലേന്‍ഡെര്‍ (Lander) കോടതിയുമാണ് നീതിന്യായം നടപ്പിലാക്കുന്നത്.

ഏറ്റവും താഴേത്തട്ടിലുള്ള കോടതി ലോക്കല്‍ കോടതി (Amtsgerichte)കള്‍ ആണ്. റീജിയണല്‍ കോടതികള്‍ (Landgerichte), അപ്പീല്‍ കോടതികള്‍ (Oberlandesgerichte) എന്നിവയാണ് മേല്‍ക്കോടതികള്‍. ഭരണഘടനാപരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി (Bundesverfas-sungsgericht) ആണ്. ജര്‍മന്‍ പാര്‍ലമെന്റിലെ സഭകളായ ബുണ്ടെസ്റ്റാഗും (Bundestag) ബുണ്ടെസ്റാറ്റും (Bundesrat) ആണ് ഈ കോടതിയിലെ ന്യായാധിപന്മാരെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാനങ്ങളിലും ഭരണഘടന കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളുണ്ട്.

തൊഴില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് തൊഴില്‍ കോടതികളാണ്. ലേബര്‍ കോടതിയും ലാന്‍ഡ് ലേബര്‍ കോടതിയുമാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന കീഴ്ക്കോടതികള്‍. ഫെഡറല്‍ ലേബര്‍ കോടതി (Bundesarbeitsgericht) ആണ് ഏറ്റവും ഉയര്‍ന്ന ലേബര്‍ കോടതി.

പൊതു നിയമങ്ങളുടെ ലംഘനം, സാമൂഹ്യ സുരക്ഷിതത്വം, തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ്, യുദ്ധ പീഡിതരുടെ പരിരക്ഷ തുടങ്ങിയവ സംബന്ധിച്ച വ്യവഹാരങ്ങള്‍ പരിഗണിക്കുന്ന കീഴ്ക്കോടതികള്‍ സോഷ്യല്‍ കോര്‍ട്ടും ലാന്‍ഡ് സോഷ്യല്‍ കോര്‍ട്ടും (Land Social Court) ആണ്. ഫെഡറല്‍ സോഷ്യല്‍ കോര്‍ട്ട് (Bundessozialgericht) ആണ് ഈ വിഭാഗത്തിലെ മേല്‍ക്കോടതി.

നികുതി കേസുകളും സാമ്പത്തിക കേസുകളും കൈകാര്യം ചെയ്യുന്നത് ലേന്‍ഡെര്‍ ധനകാര്യ കോടതികളും ഫെഡറല്‍ ഫിനാന്‍സ് കോര്‍ട്ടും (Bundesfinanzhof) ആണ്. ഭരണഘടനാപരമല്ലാത്ത തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുവാനായി അഡ്മിനിസ്ട്രേറ്റീവ് കോടതിയും (Oberverwaltungsgerichte) ഏറ്റവും മുകളില്‍ ഫെഡറല്‍ അഡ്മിനിസ്ട്രേറ്റീവ് കോര്‍ട്ടും (Bundesverwaltungsgericht) ഉണ്ട്. സമുദ്രാപകടങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീര്‍പ്പുകല്പിക്കുന്നതിന് അഡ്മിറാലിറ്റി കോടതികളും (Seeamter) അതിന് മുകളിലായി ഹാംബര്‍ഗ് ആസ്ഥാനമായുള്ള ഫെഡറല്‍ അഡ്മിറാലിറ്റി കോടതി(Bundesoberseeamt)യും ഉണ്ട്.

ജഡ്ജിമാരും പബ്ലിക് പ്രോസിക്യൂട്ടര്‍മാരും ജര്‍മന്‍ പൗരന്മാര്‍ തന്നെയായിരിക്കും. 1879-ലാണ് ജര്‍മനിയില്‍ ലോക്കല്‍ കോടതി (Amtsgericht)കള്‍ ആരംഭിച്ചത്. 1879-ല്‍ത്തന്നെ സുപ്രീം കോടതിയായ റൈഷ്സ്ഗെറിഷ്റ്റ് (Reichsgericht) നിലവില്‍വന്നു.

നാസികളുടെ ഭരണകാലത്ത് ജനകീയ കോടതി (Volkssgericht) നിലവിലുണ്ടായിരുന്നു. രാഷ്ട്രീയമായ കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് ഇവിടെയായിരുന്നു.

(കെ.എസ്. ആഷിക്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍