This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയകുമാര്‍, കെ. (1952 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജയകുമാര്‍, കെ. (1952 - )== ഉദ്യോഗസ്ഥ പ്രമുഖനും ഗ്രന്ഥകാരനും. ചലച്ചി...)
(ജയകുമാര്‍, കെ. (1952 - ))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ജയകുമാര്‍, കെ. (1952 - )==
==ജയകുമാര്‍, കെ. (1952 - )==
 +
[[ചിത്രം:K jayakumar.png|120px|thumb|കെ.ജയകുമാര്‍]]
ഉദ്യോഗസ്ഥ പ്രമുഖനും ഗ്രന്ഥകാരനും. ചലച്ചിത്ര സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെയും സുലോചനാ ദേവിയുടെയും പുത്രനായി 1952-ല്‍ തിരുവനന്തപുരത്തു ജനിച്ചു. മാര്‍   ഇവാനിയോസ്  
ഉദ്യോഗസ്ഥ പ്രമുഖനും ഗ്രന്ഥകാരനും. ചലച്ചിത്ര സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെയും സുലോചനാ ദേവിയുടെയും പുത്രനായി 1952-ല്‍ തിരുവനന്തപുരത്തു ജനിച്ചു. മാര്‍   ഇവാനിയോസ്  
കോളജില്‍ നിന്നു ബിരുദമെടുത്ത ശേഷം നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദവും നേടി. കേരള സര്‍വകലാശാലയില്‍ പബ്ളിക്കേഷന്‍ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കറസ്പോണ്ടന്‍സ് കോഴ്സില്‍ അധ്യാപകനായി. 1978-ല്‍ ഐ.എ.എസില്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍, കയര്‍-കശുവണ്ടി കോര്‍പ്പറേഷനുകളുടെ മാനേജിങ് ഡയറക്ടര്‍, മഹാത്മാഗാന്ധി സര്‍വകലാശാലാ രജിസ്ട്രാര്‍, വൈസ്ചാന്‍സലര്‍, ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ടൂറിസം വകുപ്പ്, സാംസ്കാരിക വകുപ്പ് എന്നിവയുടെ സെക്രട്ടറി എന്നീ ഔദ്യോഗികസ്ഥാനങ്ങള്‍ വഹിച്ചു. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിനു സ്ഥാനം നേടുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.
കോളജില്‍ നിന്നു ബിരുദമെടുത്ത ശേഷം നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദവും നേടി. കേരള സര്‍വകലാശാലയില്‍ പബ്ളിക്കേഷന്‍ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കറസ്പോണ്ടന്‍സ് കോഴ്സില്‍ അധ്യാപകനായി. 1978-ല്‍ ഐ.എ.എസില്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍, കയര്‍-കശുവണ്ടി കോര്‍പ്പറേഷനുകളുടെ മാനേജിങ് ഡയറക്ടര്‍, മഹാത്മാഗാന്ധി സര്‍വകലാശാലാ രജിസ്ട്രാര്‍, വൈസ്ചാന്‍സലര്‍, ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ടൂറിസം വകുപ്പ്, സാംസ്കാരിക വകുപ്പ് എന്നിവയുടെ സെക്രട്ടറി എന്നീ ഔദ്യോഗികസ്ഥാനങ്ങള്‍ വഹിച്ചു. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിനു സ്ഥാനം നേടുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.
    
    
വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്നെ ജയകുമാര്‍ സാഹിത്യരചനയില്‍ ഏര്‍പ്പെട്ടിരുന്നു. 1969 മുതല്‍ കവിതകള്‍ രചിച്ചു. കാലഘട്ടത്തിന്റെ കാപട്യങ്ങളോട് ആത്മാര്‍ഥതയോടെയും ഒട്ട് ആത്മനിന്ദയോടെയും പ്രതികരിക്കുന്ന കവിതകളില്‍ വിഷാദത്തിന്റെ പുകമറ മുടിനില്ക്കുന്നു. ആശാന്റെ മാനസപുത്രിമാര്‍, ഒറ്റപ്പെട്ടവന്റെ പാട്ട് (കാവ്യസമാഹാരം), സന്താപവൃക്ഷം (കാവ്യസമാഹാരം),  മഹാകവി ടാഗോര്‍ (ജീവചരിത്രം), ഗീതാഞ്ജലി (പരിഭാഷ), ടൂറിസം എന്ത്, എന്തിന് എന്നിവയാണ് രചനകള്‍. ചലച്ചിത്രഗാന രചയിതാക്കളില്‍ പ്രമുഖനുമാണ് ജയകുമാര്‍.
വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്നെ ജയകുമാര്‍ സാഹിത്യരചനയില്‍ ഏര്‍പ്പെട്ടിരുന്നു. 1969 മുതല്‍ കവിതകള്‍ രചിച്ചു. കാലഘട്ടത്തിന്റെ കാപട്യങ്ങളോട് ആത്മാര്‍ഥതയോടെയും ഒട്ട് ആത്മനിന്ദയോടെയും പ്രതികരിക്കുന്ന കവിതകളില്‍ വിഷാദത്തിന്റെ പുകമറ മുടിനില്ക്കുന്നു. ആശാന്റെ മാനസപുത്രിമാര്‍, ഒറ്റപ്പെട്ടവന്റെ പാട്ട് (കാവ്യസമാഹാരം), സന്താപവൃക്ഷം (കാവ്യസമാഹാരം),  മഹാകവി ടാഗോര്‍ (ജീവചരിത്രം), ഗീതാഞ്ജലി (പരിഭാഷ), ടൂറിസം എന്ത്, എന്തിന് എന്നിവയാണ് രചനകള്‍. ചലച്ചിത്രഗാന രചയിതാക്കളില്‍ പ്രമുഖനുമാണ് ജയകുമാര്‍.

Current revision as of 16:09, 27 ഫെബ്രുവരി 2016

ജയകുമാര്‍, കെ. (1952 - )

കെ.ജയകുമാര്‍

ഉദ്യോഗസ്ഥ പ്രമുഖനും ഗ്രന്ഥകാരനും. ചലച്ചിത്ര സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെയും സുലോചനാ ദേവിയുടെയും പുത്രനായി 1952-ല്‍ തിരുവനന്തപുരത്തു ജനിച്ചു. മാര്‍   ഇവാനിയോസ് കോളജില്‍ നിന്നു ബിരുദമെടുത്ത ശേഷം നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദവും നേടി. കേരള സര്‍വകലാശാലയില്‍ പബ്ളിക്കേഷന്‍ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കറസ്പോണ്ടന്‍സ് കോഴ്സില്‍ അധ്യാപകനായി. 1978-ല്‍ ഐ.എ.എസില്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍, കയര്‍-കശുവണ്ടി കോര്‍പ്പറേഷനുകളുടെ മാനേജിങ് ഡയറക്ടര്‍, മഹാത്മാഗാന്ധി സര്‍വകലാശാലാ രജിസ്ട്രാര്‍, വൈസ്ചാന്‍സലര്‍, ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ടൂറിസം വകുപ്പ്, സാംസ്കാരിക വകുപ്പ് എന്നിവയുടെ സെക്രട്ടറി എന്നീ ഔദ്യോഗികസ്ഥാനങ്ങള്‍ വഹിച്ചു. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിനു സ്ഥാനം നേടുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്നെ ജയകുമാര്‍ സാഹിത്യരചനയില്‍ ഏര്‍പ്പെട്ടിരുന്നു. 1969 മുതല്‍ കവിതകള്‍ രചിച്ചു. കാലഘട്ടത്തിന്റെ കാപട്യങ്ങളോട് ആത്മാര്‍ഥതയോടെയും ഒട്ട് ആത്മനിന്ദയോടെയും പ്രതികരിക്കുന്ന കവിതകളില്‍ വിഷാദത്തിന്റെ പുകമറ മുടിനില്ക്കുന്നു. ആശാന്റെ മാനസപുത്രിമാര്‍, ഒറ്റപ്പെട്ടവന്റെ പാട്ട് (കാവ്യസമാഹാരം), സന്താപവൃക്ഷം (കാവ്യസമാഹാരം), മഹാകവി ടാഗോര്‍ (ജീവചരിത്രം), ഗീതാഞ്ജലി (പരിഭാഷ), ടൂറിസം എന്ത്, എന്തിന് എന്നിവയാണ് രചനകള്‍. ചലച്ചിത്രഗാന രചയിതാക്കളില്‍ പ്രമുഖനുമാണ് ജയകുമാര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍