This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേലപ്പറമ്പു നമ്പൂതിരി (18-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേലപ്പറമ്പു നമ്പൂതിരി (18-ാം ശ.)

മധ്യകാല മലയാള കവി. കോഴിക്കോടിനടുത്തുള്ള ചാലിയത്തെ ചേലപ്പറമ്പ് ഇല്ലത്തില്‍ ജനിച്ചു. 18-ാം ശതകമാണ് ജീവിതകാലമെന്ന് ഉള്ളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണമായ കാവ്യകൃതികളൊന്നും ലഭിച്ചിട്ടില്ല.

ഏതാനും ഒറ്റ ശ്ളോകങ്ങളാണ് ചേലപ്പറമ്പു നമ്പൂതിരിയുടേതായി നിലനില്ക്കുന്നത്. അവ മലയാളത്തിലെ മുക്തകപ്രസ്ഥാനത്തിലെ മുത്തുമണികളാണ്. ഇങ്ങനെ ഒറ്റശ്ളോകങ്ങളിലൂടെ തന്നെ അനശ്വരരായിത്തീര്‍ന്ന അപൂര്‍വം കവികളില്‍ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ മുക്തകം കയ്പക്കായെക്കുറിച്ചുള്ളതാണ്. ഇതിങ്ങനെയാണ്:

'പാടത്തുങ്കര നീളെ നീലനിറമായ്

വേലിക്കൊരാഘോഷമായ്

ആടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം

കൈക്കൊണ്ടു നില്ക്കും വിധൌ

വാടാതെ വരികെന്റെ കൈയിലധുനാ

പീയൂഷഡംഭത്തെയും

ഭേദിച്ചമ്പൊടു കയ്പവള്ളി തരസാ

പെറ്റുള്ള പൈതങ്ങളേ'

തൊണ്ണൂറാമത്തെ വയസ്സില്‍ ഇദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ച്ചെന്ന് ഒരു ശ്ളോകം ചൊല്ലി നമസ്കരിച്ച്, മോക്ഷം നേടിയെന്നാണ് ഐതിഹ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍