This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാലൂര്‍ താവഴി (ചാഴിയൂര്‍ താവഴി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:24, 19 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാലൂര്‍ താവഴി (ചാഴിയൂര്‍ താവഴി)

പെരുമ്പടപ്പു സ്വരൂപത്തില്‍ 15-ാം ശ.ത്തോടുകൂടി നിലവില്‍വന്ന അഞ്ചുതാവഴികളില്‍ ഒന്ന്. മൂത്ത താവഴി, ഇളയ താവഴി, പള്ളുരുത്തി താവഴി (പള്ളിവിരുത്തി താവഴി), മാടത്തുങ്കല്‍ താവഴി (മുരിങ്ങൂര്‍ താവഴി) എന്നിവയാണ് മറ്റുള്ളവ. ഓരോ താവഴിക്കും പ്രത്യേക കുടുംബസ്ഥാനവും സ്വന്തം വസ്തുവകകളും സൈന്യവും ഉണ്ടായിരുന്നു. അഞ്ചു താവഴികളിലുംവച്ച് പ്രായംകൂടിയ ആള്‍ രാജാവായിത്തീരും. എന്നാല്‍ അയാള്‍ വൃദ്ധനാകുമ്പോള്‍ അടുത്തയാളിനുവേണ്ടി സ്ഥാനമൊഴിഞ്ഞ് മതകാര്യങ്ങളും മറ്റും നോക്കണമെന്ന ഒരു കീഴ്വഴക്കം നിലവിലുണ്ടായിരുന്നു. ഡച്ചുകാര്‍ 1673-ല്‍ കൊച്ചിയിലെ മൂത്തമുറരാജാക്കന്മാരുമായും പാലിയത്തച്ചനുമായും ഉണ്ടാക്കിയ ഉടമ്പടിയിലൂടെ കൊച്ചിയുടെ ഭരണാവകാശത്തിനുള്ള ദത്തെടുക്കല്‍ മൂത്തതാവഴിയില്‍നിന്നും ചാഴൂര്‍താവഴിയില്‍ നിന്നും മാത്രമായി നിജപ്പെടുത്തി. ചാഴൂര്‍ താവഴിയില്‍ നിന്നുള്ള ദത്തിനെ സാമൂതിരിയും പാലിയത്തച്ചനും ഡച്ചുകാരും പിന്താങ്ങിയപ്പോള്‍ പറവൂര്‍-ആലങ്ങാട് നാടുവാഴികളും കരപ്പുറം മാടമ്പിമാരും എതിര്‍ത്ത് വെട്ടത്ത് രാജകുടുംബത്തില്‍നിന്നും ദത്തെടുക്കണമെന്നു വാദിച്ചു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ വെട്ടത്തുകക്ഷിയെ ഡച്ചുകാര്‍ പരാജയപ്പെടുത്തി.

ചാഴൂര്‍ താവഴിയില്‍നിന്നും ദത്തെടുത്ത രവിവര്‍മ 1693-ല്‍ രാജാവായി. പെരുമ്പടപ്പുമൂപ്പില്‍സ്ഥാനം കൈവെടിഞ്ഞിരുന്ന ചാഴൂര്‍ താവഴി അംഗങ്ങള്‍ പിന്നീട് രാമവര്‍മ കൊച്ചിരാജാവായിരുന്ന കാലത്ത് (1749-60) ഇത് പുന:സ്ഥാപിക്കുവാന്‍ ശ്രമിച്ചു. മാര്‍ത്താണ്ഡവര്‍മ ചാഴൂര്‍ തമ്പാക്കന്മാര്‍ക്കുവേണ്ടി കരപ്പുറത്തേക്ക് സൈന്യത്തെ അയച്ചു. കൊച്ചിരാജാവ് പെമ്പടപ്പുമൂപ്പില്‍സ്ഥാനം വീണ്ടും അനുവദിച്ചുകൊടുത്തു. കരപ്പുറദേശം തമ്പാന്മാര്‍ക്കു വിട്ടുകൊടുത്തു. തിരുവിതാംകൂറിന്റെ സാമന്തന്മാരായി അവിടെ ചാഴൂര്‍ തമ്പാന്മാര്‍ ഭരണം നിര്‍വഹിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍