This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്കോയുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:33, 10 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചക്കോയുദ്ധം

Chaco War

തെക്കേ അമേരിക്കയിലെ ചക്കോബോറിയല്‍ പ്രദേശത്തിന്റെ ഉടമസ്ഥതയ്ക്കുവേണ്ടി ബൊളീവിയയും പരാഗ്വേയും തമ്മില്‍ 1928 മുതല്‍ 38 വരെ നടന്ന യുദ്ധം. പില്‍കോമായോ നദിക്കും പരാഗ്വേ നദിക്കും മധ്യേ സ്ഥിതിചെയ്യുന്ന ചക്കോബോറിയല്‍, ഗ്രാന്‍ ചക്കോ എന്നീ പ്രദേശങ്ങള്‍ക്കു വേണ്ടിയുള്ള തര്‍ക്കം ബൊളീവിയ സ്വതന്ത്രമായതുമുതല്‍ (1825) തുടങ്ങിയതാണ്. 1884-ലെ ചിലിയുമായുള്ള യുദ്ധത്തില്‍ ബൊളീവിയയ്ക്ക് പസിഫിക് സമുദ്രത്തിലെ പ്രവേശനം നഷ്ടപ്പെട്ടു. അത്ലാന്തിക് സമുദ്രത്തിലേക്ക് സ്വതന്ത്രമായ പ്രവേശനം ലഭിക്കാന്‍ ബൊളീവിയയ്ക്കു പില്‍കോമായോ നദിമാത്രമാണ് ആശ്രയമായുള്ളത്. അതിനാല്‍ ബൊളീവിയ ഗ്രാന്‍ചക്കോ അധീനതയിലാക്കാന്‍ ശ്രമമാരംഭിച്ചു. ഇതിനുവേണ്ടിയുള്ള ഒത്തുതീര്‍പ്പുശ്രമങ്ങള്‍ വിജയിച്ചില്ല. 1906-ല്‍ ബൊളീവിയ അധിനിവേശ പ്രദേശത്ത് കോട്ട കെട്ടുമെന്ന് ഭീഷണിപ്പെടുത്തി. 1924-ല്‍ ഇവിടെ എണ്ണനിക്ഷേപമുണ്ടെന്നു കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് രണ്ടു രാജ്യങ്ങളുടെയും അവകാശവാദത്തിന് മൂര്‍ച്ചകൂടി. ഈ പ്രദേശത്തിന്റെ രണ്ടു ഭാഗങ്ങളിലും രണ്ടു രാജ്യങ്ങളും സൈനിക താവളങ്ങള്‍ സ്ഥാപിച്ചു. 1928 ഡി. 5-നു പരാഗ്വേ, ബൊളീവിയയുടെ ചക്കോയിലെ വ.കി. പ്രദേശമായ ഫോര്‍ട്ടിന്‍ വാന്‍ഗാര്‍ഡിയ ആക്രമിച്ചു. തുടര്‍ന്ന് സംഘട്ടനം ഉണ്ടായെങ്കിലും 1932-ലാണ് തുറന്ന യുദ്ധം ആരംഭിച്ചത്. മറ്റ് അമേരിക്കന്‍ രാജ്യങ്ങള്‍ അനുരഞ്ജനശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ വിജയം ബൊളീവിയയ്ക്കായിരുന്നു. എന്നാല്‍ യൂസേബിയോ അയാല പരാഗ്വേ പ്രസിഡന്റായതുമുതല്‍ (1932 ഒ.) യുദ്ധത്തിന്റെ ഗതിമാറി. ലഫ്. കേണല്‍ ജോസ് ഫെലിക്സിന്റെ നേതൃത്വത്തില്‍ പരാഗ്വന്‍ സൈന്യം 1932 സെപ്തംബറില്‍ ഫോര്‍ട്ടിന്‍ ബോക്വറോണ്‍ പിടിച്ചെടുത്തു. 1933 മേയ് 10-നു പരാഗ്വേ യുദ്ധം പ്രഖ്യാപിച്ചു. 1934 ന. 7-നു ജോസ് ഫെലിക്സ് ബൊളീവിയയുടെ തന്ത്ര സ്ഥാനമായ ബലിവിയന്‍ പിടിച്ചെടുത്തു. 1935 ജൂണ്‍ 12-ന് ഇരുകൂട്ടരും തമ്മില്‍ സന്ധി ചെയ്തു. ലീഗ് ഒഫ് നേഷന്‍സിന്റെ നേതൃത്വത്തില്‍ യു.എസ്സും തെ. അമേരിക്കയിലെ ചില രാജ്യങ്ങളും ബ്യൂണസ് അയേഴ്സില്‍ വച്ചെടുത്ത മധ്യസ്ഥ തീരുമാനമനുസരിച്ച് 1938 ജൂല. 21-ന് ഇരു രാജ്യങ്ങളും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇതനുസരിച്ച് തര്‍ക്ക പ്രദേശത്തിന്റെ ഭൂരിഭാഗവും പരാഗ്വേയ്ക്കും ബാക്കി ബൊളീവിയയ്ക്കും തിരിച്ചു കിട്ടി. കൂടാതെ എണ്ണ നിക്ഷേപങ്ങളുള്ള സ്ഥലങ്ങളും പരാഗ്വേ നദിയിലെ തുറമുഖവും ബൊളീവിയയ്ക്ക് ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍