This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഞ്ചിപ്പുല്ല്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:20, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇഞ്ചിപ്പുല്ല്‌

ഇഞ്ചിപ്പുല്ല്

പുല്‍ത്തൈലം ഉണ്ടാക്കാനുപയോഗിക്കുന്ന പുല്‍ച്ചെടി. "ലെമണ്‍ ഗ്രാസ്‌' എന്ന്‌ ഇംഗ്ലീഷില്‍ പേരുള്ള ഈ ചെടിയുടെ കുടുംബം "ഗ്രാമിനെ' (Graminae)ആണ്‌. ശാ.നാ. സിംബോപ്പോഗന്‍ സിട്രാറ്റസ്‌ (Cymbopogan citratus). ഇവയുടെ നീളമുള്ള ഇലകള്‍ക്ക്‌ പുല്‍ത്തൈലത്തിന്റെ പ്രത്യേകഗന്ധമുണ്ടായിരിക്കും. ബലമുള്ള മൂലലോമങ്ങളാല്‍ മച്ചില്‍ ഉറച്ചു നില്‌ക്കാനുള്ള കഴിവ്‌ ഈ ചെടിക്കുണ്ട്‌. സിംബോപ്പോഗന്‍ ജീനസില്‍പ്പെട്ട ഏതാണ്ട്‌ 40-ല്‍പ്പരം സ്‌പീഷീസുകളില്‍ പുല്‍ത്തൈലം തരുന്ന സിം.സിട്രാറ്റസ്‌, സിട്രാണെല്ല എച്ചതരുന്ന സി. ഡാര്‍നസ്‌, പാമറോസതൈലം തരുന്ന സിം. മാര്‍ട്ടിനി എന്നീ മൂന്നെച്ചമേ വാണിജ്യപ്രാധാന്യം അര്‍ഹിക്കുന്നതായുള്ളൂ.

കേരളത്തില്‍ 24,000-ത്തില്‍പ്പരം ഹെക്‌ടര്‍ സ്ഥലം ഇഞ്ചിപ്പുല്‍ക്കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്‌. കോട്ടയം, എറണാകുളം, കോഴിക്കോട്‌, കച്ചൂര്‍ എന്നീ ജില്ലകളിലാണ്‌ ഈ കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്‌. തമിഴ്‌നാട്ടിലും മൈസൂറിലും ഇതിന്റെ കൃഷി ചെറിയതോതില്‍ നടക്കുന്നുണ്ട്‌. ഗ്വാട്ടിമാല, പ്യോര്‍ട്ടോറിക്കോ എന്നീ രാജ്യങ്ങളിലും വിപുലമായ തോതില്‍ ഇപ്പോള്‍ ഇഞ്ചിപ്പുല്‍ക്കൃഷി നടക്കുന്നുണ്ട്‌.

ലോകത്ത്‌ ആകെ ഉത്‌പാദിപ്പിക്കുന്ന പൂല്‍ത്തൈലത്തിന്റെ 85ശ.മാ.-ത്തോളം ഇന്ത്യയില്‍നിന്ന്‌, അതില്‍ത്തന്നെ 75ശ.മാ.-ത്തിലധികം കേരളത്തില്‍നിന്ന്‌ ലഭിക്കുന്നു. കേരളത്തിന്റെ ശരാശരി വാര്‍ഷികോത്‌പാദനം ആയിരത്തില്‍പ്പരം ടച്ചാണ്‌. നല്ല സൂര്യപ്രകാശവും ആണ്ടില്‍ 200-300 സെ.മീ. മഴയും ഇഞ്ചിപ്പുല്‍ക്കൃഷിക്ക്‌ ആവശ്യമാണ്‌. നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്ന പശിമരാശി മച്ചാണ്‌ ഇതിന്‌ ഏറ്റവും അനുയോജ്യം. വെട്ടുകല്‍പ്രദേശത്തും ചരല്‍പ്രദേശത്തും ഉള്ള പുല്‍ച്ചെടികളില്‍ നിന്നെടുക്കുന്ന പുല്‍ത്തൈലത്തില്‍ സിട്രാളിന്റെ അംശം കൂടുതലായിട്ടുണ്ടാവും. വെട്ടുകല്‍പ്രദേശത്ത്‌ കുമ്മായം കൂടി ചേര്‍ത്തുവേണം ഇഞ്ചിപ്പുല്‍ക്കൃഷി ചെയ്യേണ്ടത്‌. മലഞ്ചരിവുകളില്‍ ഇതു കൃഷിചെയ്‌താല്‍ മച്ചൊലിപ്പു തടയാമെന്ന പ്രത്യേകനേട്ടവും ഉണ്ട്‌. കേരളത്തില്‍ മിക്കഭാഗങ്ങളിലും കാട്ടുചെടിയായിട്ടാണ്‌ ഇഞ്ചിപ്പുല്ലു വളരുന്നത്‌.

വിത്ത്‌ നേരിട്ടു വിതച്ചും തൈകള്‍ തയ്യാറാക്കി പറിച്ചുനട്ടും ഇത്‌ കൃഷിചെയ്യാം. പറിച്ചുനടുന്നപക്ഷം കളപറിക്കുന്നതിനും വളംചേര്‍ക്കുന്നതിനും കൂടുതല്‍ സൗകര്യമുണ്ട്‌. വര്‍ഷാരംഭത്തോടെ പഴയ മൂടുകളില്‍നിന്നു പൊടിച്ചുവരുന്ന ചിനപ്പുകള്‍ പിഴുതുനട്ടും ഇത്‌ കൃഷി ചെയ്യാം. ചിനപ്പുകള്‍ നട്ടുവളര്‍ത്തുന്നതിന്‌ ചെലവുകൂടുതലാണ്‌. കൂടാതെ തൈകള്‍ നടുമ്പോള്‍, ചിനപ്പുകള്‍ നടുമ്പോഴുണ്ടാകുന്നതിനെക്കാള്‍ കൂടുതല്‍ പുല്ല്‌ ലഭിക്കുകയും ചെയ്യും. നല്ല വളര്‍ച്ചയുള്ള ചെടികള്‍ മുറിക്കാതെ നിര്‍ത്തി വിത്തുകള്‍ വിളഞ്ഞുകഴിയുമ്പോള്‍ കുലകള്‍ മുറിച്ചെടുത്ത്‌ ഉണക്കി, തല്ലി, വിത്ത്‌ ശുദ്ധിചെയ്‌തു ചാക്കുകളില്‍ സൂക്ഷിക്കണം. ഈ വിത്ത്‌ അടുത്ത ജൂലായ്‌മാസം വരെ ഉപയോഗിക്കാം. അതിനുശേഷം അവയ്‌ക്കു കിളിര്‍പ്പുശേഷി കുറഞ്ഞുപോകും. കാലവര്‍ഷാരംഭത്തോടെ വിത്തുവിതയ്‌ക്കാം. തൈലത്തില്‍ കൂടുതല്‍ സിട്രാള്‍ ഉണ്ടാകുന്നതിന്‌ നല്ലയിനം വിത്തുകള്‍ ഉപയോഗിക്കണം. ഞാറുണ്ടാക്കി പറിച്ചുനടുകയാണെങ്കില്‍ സെപ്‌.-ന്‌ മുമ്പായി നടീല്‍ കഴിഞ്ഞിരിക്കണം. തൈകള്‍ക്ക്‌ 70-75 ദിവസം പ്രായമാകമ്പോഴേക്കാണ്‌ പറിച്ചുനടേണ്ടത്‌.

സാധാരണഗതിയില്‍ ജനു.-ക്കുശേഷം പുല്ല്‌ ഉണങ്ങിപ്പോകുന്നു. ഈ സമയത്ത്‌, മഴയുടെ ആരംഭത്തിനുമുമ്പായി, കൃഷിസ്ഥലം ഒന്നടങ്കം തീയിടുന്നപക്ഷം അടുത്ത മഴയോടുകൂടി മുളകള്‍ പൂര്‍വാധികം പുഷ്‌ടിയോടെ വളര്‍ന്നുവരികയും തൈലത്തിന്റെ അളവില്‍ 75 ശ.മാ. വരെ വര്‍ധനവുണ്ടാകുകയും ചെയ്യും. ആദ്യത്തെ രണ്ടുമൂന്ന്‌ വര്‍ഷമേ ഇത്തരത്തില്‍ തൈലത്തിന്റെ തോതു വര്‍ധിക്കൂ. കൃഷിസ്ഥലം തീയിടുന്നതുകൊണ്ട്‌ കീടങ്ങളുടെ മുട്ടയില്‍നിന്നും പുഴുവില്‍നിന്നും വിളയ്‌ക്ക്‌ സംരക്ഷണം നല്‌കാനും കഴിയും.

സാധാരണയായി ഇഞ്ചിപ്പുല്ലിന്‌ വളമിടുന്ന പതിവില്ല. എന്നാല്‍ വളംചേര്‍ക്കുന്നപക്ഷം ചെടിയില്‍നിന്ന്‌ ലഭിക്കുന്ന തൈലത്തിന്റെ അളവില്‍ ഗണ്യമായ വര്‍ധനവുണ്ടാകാറുണ്ട്‌. പുല്ലു മുറിച്ചതിനും കളപറിച്ചതിനും ശേഷമേ വളംചേര്‍ക്കാവൂ. പിന്നീട്‌ മച്ചിളക്കുകയും വേണം.

ഈസ്റ്റിന്ത്യന്‍, വെസ്റ്റിന്ത്യന്‍ എന്നീ രണ്ടിനം ഇഞ്ചിപ്പുല്ലുകള്‍ പ്രധാനമായി കൃഷിചെയ്‌തുവരുന്നു. ഇതില്‍ ഈസ്റ്റിന്ത്യന്‍ തണ്ട്‌ ചുവന്നിരിക്കും. ഇതാണ്‌ ഇന്ത്യയില്‍ അധികമായിട്ടുള്ളത്‌. ഇതില്‍നിന്നു ലഭിക്കുന്ന തൈലത്തിന്‌ സിട്രാളിന്റെ അംശവും, ആല്‍ക്കഹോളില്‍ വിലേയത്വവും താരതമ്യേന കൂടുതലായിരിക്കുന്നതിനാല്‍ കമ്പോളത്തില്‍ അധികം പ്രിയമുണ്ട്‌. വെളുത്ത തണ്ടുള്ള ഇനം മലകളില്‍ വളരുന്നു. ഇതില്‍നിന്ന്‌ ധാരാളം തൈലം ലഭിക്കുമെങ്കിലും, തൈലത്തില്‍ സിട്രാളിന്റെ അംശം വളരെ കുറവായിരിക്കും. ഈ തൈലം വീര്യം കുറവുള്ളതും ആല്‍ക്കഹോളില്‍ ലയിക്കാത്തതുമാണ്‌.

വെള്ളപ്പുല്ലില്‍നിന്നോ, വെള്ളപ്പുല്ലും ചുവന്നപുല്ലും കലര്‍ത്തി നട്ടിട്ടുള്ളതില്‍നിന്നോ എടുക്കുന്ന തൈലം വീര്യത്തില്‍ തുലോം തരം താഴ്‌ന്നതാണ്‌. ചുവന്നപുല്ലില്‍ നിന്നു മാത്രമായെടുക്കുന്ന തൈലത്തിന്‌ മേന്മ കൂടിയിരിക്കും. രണ്ടിനം പുല്ലും കലര്‍ത്തി വാറ്റിയെടുക്കുന്ന തൈലത്തില്‍ 75 ശ.മാ. മാത്രമേ സിട്രാള്‍ ഉണ്ടാകൂ. ചുവന്ന പുല്ലിന്റെ തൈലത്തിലാകട്ടെ 87 ശ.മാ. സിട്രാള്‍ അടങ്ങിയിരിക്കുന്നു. OD 119 എന്ന പുതിയൊരിനം പുല്ല്‌ ഉത്‌പാദിപ്പിച്ചെടുത്തിട്ടുണ്ട്‌. ഇതില്‍നിന്ന്‌ നാടന്‍പുല്ലിനെക്കാള്‍ 94 ശ.മാ. തൈലം കൂടുതല്‍ കിട്ടും. ഈ തൈലത്തില്‍ 87 ശ.മാ. സിട്രാള്‍ അടങ്ങിയിരിക്കുന്നു. കൂടുതല്‍ തൈലം ലഭിക്കുന്നതും കൂടുതല്‍ സിട്രാള്‍ അടങ്ങിയിട്ടുള്ളതുമായ പുതിയതരം പുല്‍ച്ചെടികള്‍ ഉത്‌പാദിപ്പിച്ചെടുക്കാന്‍ ആവശ്യമായ പഠനങ്ങള്‍ ഓടക്കാലി ഗവേഷണകേന്ദ്രത്തില്‍ നടത്തിവരുന്നുണ്ട്‌.

പറിച്ചുനട്ട്‌ 4-41/2 മാസം പ്രായമായ ചെടികള്‍ക്ക്‌ പൂങ്കുലയുള്‍പ്പെടെ 2 മുതല്‍ 3 വരെ മീ. ഉയരമുണ്ടാവും. ആദ്യവര്‍ഷത്തില്‍ മൂന്നു തവണയും പിന്നീട്‌ ഓരോ വര്‍ഷത്തിലും അഞ്ചും ആറും തവണ വീതവും പുല്ല്‌ മുറിക്കാം. മുറിക്കുന്നതിനുള്ള സമയം നീണ്ടുപോയാല്‍ പുല്ലില്‍നിന്നു ലഭിക്കുന്ന തൈലത്തിന്റെ അളവ്‌ കുറയാന്‍ ഇടയുണ്ട്‌. പൂത്തുതുടങ്ങി ഒരാഴ്‌ച കഴിയുമ്പോഴാണ്‌ വിളവെടുക്കുന്നതിന്‌ ഏറ്റവും പറ്റിയ സമയം. ഈ സമയത്ത്‌ തൈലം അളവിലും ഗുണത്തിലും മെച്ചപ്പെട്ടിരിക്കും. ചെടിയുടെ അഗ്രഭാഗത്താണ്‌ തൈലം ഏറ്റവും കൂടുതലുള്ളത്‌. ആദ്യത്തെ വിളവെടുപ്പ്‌ ഒ.-ലും രണ്ടാമത്തെത്‌ ജനു.-ലും നടത്തുന്നു. മാ.-നുശേഷം ആവശ്യാനുസരണം മഴലഭിക്കുകയോ വേണ്ടവച്ചം നനയ്‌ക്കുകയോ ചെയ്‌താല്‍ രണ്ടാംവര്‍ഷംമുതല്‍ മേയ്‌ മാസത്തില്‍ ഒരു തവണകൂടി മുറിക്കത്തക്കവിധം പുല്ലുവളര്‍ന്നിരിക്കും. ആദ്യത്തെവിളവില്‍ രണ്ടാമത്തേതിനെക്കാള്‍ ഏകദേശം ഇരട്ടി തൈലം ലഭിക്കുന്നതാണ്‌. വേണ്ടവിധത്തില്‍ സംരക്ഷിക്കുന്ന പക്ഷം ആവര്‍ത്തനക്കൃഷി കൂടാതെ വര്‍ഷത്തില്‍ അഞ്ചാറുതവണ വീതം പത്തുപന്ത്രണ്ടുവര്‍ഷക്കാലം ശരിയായ വിളവു ലഭിക്കുന്നു. പുല്ലുവാറ്റി തൈലം വേര്‍തിരിച്ചെടുക്കുന്നു.

തൈലം എടുത്തുകഴിഞ്ഞ്‌ ശേഷിക്കുന്ന വാറ്റുചണ്ടി നല്ല ഒരു കാലിത്തീറ്റയാണ്‌. ഇത്‌ കമ്പോസ്റ്റ്‌ രൂപത്തിലും കത്തിച്ചു ചാരമാക്കിയും വളമായി ഉപയോഗിക്കാറുണ്ട്‌. പള്‍പ്പുണ്ടാക്കുവാന്‍ ഉപയോഗിക്കാവുന്ന ഒരു അസംസ്‌കൃതവസ്‌തു കൂടിയാണിത്‌.

രോഗങ്ങളോ കീടങ്ങളോ ഈ കൃഷിയെ അധികം ശല്യപ്പെടുത്താറില്ല. അതിനാല്‍ സസ്യസംരക്ഷണപ്രവര്‍ത്തനങ്ങള്‍ പൊതുവേ വേണ്ടിവരുന്നില്ല.

ഇഞ്ചിപ്പൂല്‍ത്തൈലം. ഇന്ത്യയ്‌ക്ക്‌ വിദേശനാണ്യം നേടിത്തരുന്ന ഒരു പ്രധാന ഉത്‌പന്നമാണ്‌ പുല്‍ത്തൈലം. അതിനാല്‍ നമ്മുടെ നാണ്യവിളകളില്‍ ഇഞ്ചിപ്പുല്ലിനു വലിയൊരു സ്ഥാനമുണ്ട്‌. നമ്മുടെ പുല്‍ത്തൈലത്തില്‍ ബഹുഭൂരിഭാഗവും സംസ്‌കരിക്കപ്പെടാതെയാണ്‌ യു.എസ്‌., യു.കെ., യു.എസ്‌.എസ്‌.ആര്‍ മുതലായ രാജ്യങ്ങളിലേക്ക്‌ കയറ്റിയയ്‌ക്കുന്നത്‌. തൈലത്തിലെ പ്രധാന ഘടകമായ സിട്രാള്‍ സോപ്പ്‌, വാസന ദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ മുതലായവയില്‍ ചേര്‍ക്കുന്നതിനും അയണോണ്‍, ജീവകം-എ എന്നിവ സംസ്‌കരിക്കുന്നതിനും ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ സിട്രാളില്‍നിന്നും ഉണ്ടാക്കുന്ന വാസനദ്രവ്യങ്ങളും ജീവകം -എയും കൂടിയവിലയ്‌ക്ക്‌ നാം ഇറക്കുമതി ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. പുല്‍ത്തൈലം ഇന്ത്യയില്‍ത്തന്നെ ലാഭകരമായ വിധത്തില്‍ സംസ്‌കരിച്ചെടുക്കാമെന്ന്‌ ബാംഗ്ലൂരിലുള്ള ഹിന്ദുസ്ഥാന്‍ ഫൈന്‍ കെമിക്കല്‍സ്‌ കമ്പനിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ സംസ്‌കരിച്ചെടുക്കുന്ന അയണോണ്‍ വിദേശങ്ങളില്‍നിന്ന്‌ ഇറക്കുമതിചെയ്യുന്ന അയണോണിനോട്‌ എല്ലാംകൊണ്ടും കിടപിടിക്കുന്നതാണെന്ന്‌ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌.

മുംബൈയിലുള്ള കാല്‍ക്കല്‍ കമ്പനിക്കാരും കല്‌ക്കത്തയിലെ ഇന്‍ഡസ്‌ട്രിയല്‍ പെര്‍ഫ്യൂംസ്‌ കമ്പനിക്കാരും ഇപ്പോള്‍ പുല്‍ത്തൈലത്തില്‍നിന്നും അയണോണ്‍, സിട്രാള്‍ എന്നിവ നിര്‍മിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍