This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ ഖാദര്‍, വക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:32, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബ്ദുല്‍ ഖാദര്‍, വക്കം (1912 - 76)

മലയാള നിരൂപകനും സ്വതന്ത്രചിന്തകനും. തിരുവനന്തപുരം ജില്ലയില്‍ വക്കം എന്ന സ്ഥലത്ത് അബ്ദുല്‍ ഖാദര്‍ മൌലവിയുടെ പുത്രനായി 1912 മേയ് 2-ന് ജനിച്ചു. സ്വന്തം പരിശ്രമത്താല്‍ ഇംഗ്ളീഷ്, സംസ്കൃതം, തമിഴ്, ഉര്‍ദു, ഹിന്ദി, ജര്‍മന്‍ എന്നീ ഭാഷകള്‍ പഠിച്ചു. മിസ്റ്റിസിസം തുടങ്ങിയ സാഹിത്യ പ്രസ്ഥാനങ്ങളെ അധികരിച്ച് ഗ്രന്ഥരചന നടത്തിയും തൂലികാചിത്രരചനയില്‍ വിജയകരമായി ഏര്‍പ്പെട്ടും മലയാളസാഹിത്യത്തില്‍ ഒരു സ്ഥാനം കരസ്ഥമാക്കി. ഇരുപതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൂലികാചിത്രങ്ങള്‍, ജീയും ഭാഷാകവികളും, വിമര്‍ശനവും വിമര്‍ശകന്മാരും, വിചാരവേദി, സാഹിതീദര്‍ശനം, പുരോഗതിയും സാഹിത്യകലകളും, പ്രതിഭാശാലികള്‍ എന്നിവ പ്രത്യേകം പ്രസ്താവം അര്‍ഹിക്കുന്നു.

വക്കം അബ്ദുല്‍ ഖാദര്‍

മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബിന്റെ അല്‍ അമീനിലും പ്രഭാതം, മാപ്പിള റവ്യൂ, ഭാരതചന്ദ്രിക, ദക്ഷിണഭാരതി എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. പ്രതിധ്വനി, സുബോധിനി, തൂലിക എന്നീ മാസികകള്‍ സ്വന്തമായി നടത്തി. സ്വദേശാഭിമാനി പത്രത്തിന്റെ ചരിത്രവും അതു നിരോധിക്കാനിടയായ സാഹചര്യങ്ങളും പ്രമേയമാക്കി സ്വദേശാഭിമാനി എന്ന നാടകം ഇദ്ദേഹം രചിക്കുകയുണ്ടായി.

1910 സെപ്. 26-ന് തിരുവിതാംകൂര്‍ മഹാരാജാവ് കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ്, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകാലത്ത് അവകാശികള്‍ക്ക് തിരിച്ചുകൊടുത്തു. 1958 ജനു. 26-ന് മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടില്‍നിന്ന് പ്രസ് ഏറ്റുവാങ്ങിയത് വക്കം അബ്ദുല്‍ ഖാദര്‍ ആണ്. ഈ പ്രസ് കുറച്ചു കാലം കൊല്ലം ലക്ഷ്മിനടയില്‍ നടത്തിപ്പോന്നുവെങ്കിലും പിന്നീട് കടബാധ്യതമൂലം വില്ക്കുകയാണുണ്ടായത്. 1976-ല്‍ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍