This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യപ്രാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്ത്യപ്രാസം

കവിതയില്‍ ഓരോ പാദത്തിന്റെയും അവസാനം, അഥവാ ഓരോ പദത്തിന്റെയും അന്ത്യത്തില്‍, ഒരേ വര്‍ണം ആവര്‍ത്തിക്കുന്ന പ്രാസരീതി. മറാഠിയില്‍ വളരെ പ്രചാരമുള്ളതിനാല്‍ 'മഹാരാഷ്ട്രപ്രാസ'മെന്നും ഇതിനു പേരുണ്ട്.

പദാന്ത്യത്തില്‍ :

(1) അകൃത്രിമദ്യുതിരനവദ്യേയം

അടുത്തു ചെന്നിനി അനുപശ്യേയം

ആകൃതി കണ്ടാലതിരംഭേയം

ആരാലിവള്‍ തന്നധരം പേയം.'

(2)'പതിയായ് വിജയിക്ക ധാരിണിക്കും

ശതവര്‍ഷാവധി ഭൂതധാരണിക്കും;

അതുലക്ഷമകൊണ്ടു രണ്ടുപേര്‍ക്കും

സ്ഥിതി സാരപ്രസവാപ്തി കൊണ്ടുമൊക്കും.'

പദാന്ത്യത്തില്‍:

'കുരുടനെങ്കിലും ജഠരനെങ്കിലും

നരയനെങ്കിലും ജരയനെങ്കിലും

കള്ളനെങ്കിലും കാടനെങ്കിലും

മുള്ളനെങ്കിലും മൂഢനെങ്കിലും.'

ഈരടിയുടെ അവസാനം മാത്രം എന്ന ക്രമത്തിലും വരാറുണ്ട്.

'ഇരു ഭാഗത്തിലായ് പകുതി പിന്നിയ

ചികുരം മാതിരി പാടം;

അതിന്‍ കരയിലായ് മുകുളപാണിപോല്‍

കടത്തുകാരന്റെ മാടം.'

ആംഗലകവിതയെപ്പോലെ വിഷമപാദങ്ങളില്‍ ഒരേ മട്ടില്‍, സമപാദങ്ങളില്‍ ഒരേ മട്ടില്‍ എന്നിങ്ങനെയും അന്ത്യപ്രാസമുണ്ട്:

'ഗതി വക്രതയാര്‍ന്ന മണ്ണില്‍ നിന്‍

ഗതി നിര്‍ത്തീടുവതിന്നു നേരമായ്;

അതിരറ്റൊരു നീല വിണ്ണില്‍ നിന്‍

ദ്യുതി ചേരട്ടിനി സാന്ധ്യതാരമായ്.'

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍