This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യപ്രാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.253 (സംവാദം)
(New page: = അന്ത്യപ്രാസം = കവിതയില്‍ ഓരോ പാദത്തിന്റെയും അവസാനം, അഥവാ ഓരോ പദത്തിന...)
അടുത്ത വ്യത്യാസം →

09:40, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്ത്യപ്രാസം

കവിതയില്‍ ഓരോ പാദത്തിന്റെയും അവസാനം, അഥവാ ഓരോ പദത്തിന്റെയും അന്ത്യത്തില്‍, ഒരേ വര്‍ണം ആവര്‍ത്തിക്കുന്ന പ്രാസരീതി. മറാഠിയില്‍ വളരെ പ്രചാരമുള്ളതിനാല്‍ 'മഹാരാഷ്ട്രപ്രാസ'മെന്നും ഇതിനു പേരുണ്ട്.

പദാന്ത്യത്തില്‍ :

   (1)	'അകൃത്രിമദ്യുതിരനവദ്യേയം
  	അടുത്തു ചെന്നിനി അനുപശ്യേയം
  	ആകൃതി കണ്ടാലതിരംഭേയം
  	ആരാലിവള്‍ തന്നധരം പേയം.'
   (2)	'പതിയായ് വിജയിക്ക ധാരിണിക്കും
  	ശതവര്‍ഷാവധി ഭൂതധാരണിക്കും;
  	അതുലക്ഷമകൊണ്ടു രണ്ടുപേര്‍ക്കും
  	സ്ഥിതി സാരപ്രസവാപ്തി കൊണ്ടുമൊക്കും.'
  പദാന്ത്യത്തില്‍:
  	'കുരുടനെങ്കിലും ജഠരനെങ്കിലും
  	നരയനെങ്കിലും ജരയനെങ്കിലും
  	കള്ളനെങ്കിലും കാടനെങ്കിലും
  	മുള്ളനെങ്കിലും മൂഢനെങ്കിലും.'

ഈരടിയുടെ അവസാനം മാത്രം എന്ന ക്രമത്തിലും വരാറുണ്ട്.

  	'ഇരു ഭാഗത്തിലായ് പകുതി പിന്നിയ
  	ചികുരം മാതിരി പാടം;
  	അതിന്‍ കരയിലായ് മുകുളപാണിപോല്‍
  	കടത്തുകാരന്റെ മാടം.'

ആംഗലകവിതയെപ്പോലെ വിഷമപാദങ്ങളില്‍ ഒരേ മട്ടില്‍, സമപാദങ്ങളില്‍ ഒരേ മട്ടില്‍ എന്നിങ്ങനെയും അന്ത്യപ്രാസമുണ്ട്:

  	'ഗതി വക്രതയാര്‍ന്ന മണ്ണില്‍ നിന്‍
  	ഗതി നിര്‍ത്തീടുവതിന്നു നേരമായ്;
  	അതിരറ്റൊരു നീല വിണ്ണില്‍ നിന്‍
  	ദ്യുതി ചേരട്ടിനി സാന്ധ്യതാരമായ്.'
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍