This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാമുണ്ഡിക്കഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:14, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാമുണ്ഡിക്കഥ

ഒരു തെക്കന്‍പാട്ട്. വില്ലടിച്ചാന്‍പാട്ടിനു പാടാറുള്ള ഈ കഥാഗാനം വാമൊഴിയായിട്ടാണ് കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. 1944-ല്‍ കാഞ്ഞിരംകുളം കൊച്ചുകൃഷ്ണന്‍ നാടാര്‍ ഇത് മലയാളത്തില്‍ അച്ചടിച്ച് പ്രകാശനം ചെയ്തു. മലയാളഭാഷയില്‍ പ്രസിദ്ധീകൃതമായ ആദ്യത്തെ തെക്കന്‍പാട്ട് ഇതാണ്. ശൂരനാട്ടുകുഞ്ഞന്‍പിള്ളയുടെ അവതാരികയോടെയായിരുന്നു ഇതു പ്രസിദ്ധീകരിച്ചത്.

ചാമുണ്ഡിയുടെ കഥയാണ് ഇതിലെ പ്രതിപാദ്യം. 'അരന്റെ പുത്രി' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ ദേവത കാളിയുടെ ഒരു പ്രകാരഭേദമാണെന്നു കാണാം. കഥാഗതി ഇങ്ങനെയാണ്. പാലാഴിമഥനത്തിനുശേഷം ദേവാസുരന്മാര്‍ തമ്മിലുള്ള വിരോധം മൂര്‍ച്ഛിച്ചപ്പോള്‍ അസുരന്മാരുടെ പ്രാര്‍ഥനയാല്‍ ചണ്ഡന്‍, മുണ്ഡന്‍ എന്നിവര്‍ ജനിച്ചു. ഇവര്‍ ദേവന്മാരുടെ സ്വൈരം നശിപ്പിച്ചപ്പോള്‍, ശിവന്റെ തൃക്കണ്ണില്‍ നിന്നും ഭരണി നക്ഷത്രത്തില്‍ ചാമുണ്ഡി ജനിച്ചു. വൈകാതെ ചാമുണ്ഡി ചണ്ഡമുണ്ഡന്മാരെ വധിച്ചു. പിന്നീട് ശിവാംശയായ ദേവി മലനാട്ടിലെത്തി ബലിപൂജാദികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഈ രൌദ്രദേവത മധുരയിലെത്തിയപ്പോള്‍ മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പല വിനാശങ്ങളും വന്നുപെട്ടു. പ്രശ്നവശാല്‍ ദേവീസാന്നിധ്യം അറിഞ്ഞ മഹാരാജാവ് മധുരമന്തിരനെ വരുത്തി ദേവിയെ ബന്ധിച്ചു. അങ്ങനെ മാനാമധുരയില്‍ പരദേവതയായി ചാമുണ്ഡി വാഴുകയായി.

തെക്കന്‍പാട്ടുകളുടെ പൊതുസവിശേഷതകള്‍ എല്ലാം ഒത്തിണങ്ങിയ ഒരു കഥാഗാനമാണിത്. ഇതിന്റെ ഉത്പത്തി പാണ്ഡ്യദേശത്തായിരിക്കും എന്നു ശൂരനാട്ടുകുഞ്ഞന്‍പിള്ള അനുമാനിക്കുന്നു. ഭാഷ തമിഴുകലര്‍ന്നതാണ്.

മാതൃക : 'ശങ്കോടൊത്ത തിരുക്കഴുത്തില്‍

തിരിഞ്ഞ വടമാലകളും

കൊങ്കരണ്ടും ചിമിഴുപോലെ

കൊടിയിടയില്‍ മണിമാര്‍വും

വിളങ്കും ആലിലപോല്‍ വയറും

മുടിയാടയും ഞൊറിഞ്ഞുടുത്തു'

(ദേവിയുടെ ശരീര വര്‍ണന)

നോ: തെക്കന്‍പാട്ട്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍