This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍പിള്ള, ശൂരനാട്ടു പി.എന്‍.(1911 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞന്‍പിള്ള, ശൂരനാട്ടു പി.എന്‍.(1911 - 95) == പണ്ഡിതനും ഗവേഷകനും സ...)
(കുഞ്ഞന്‍പിള്ള, ശൂരനാട്ടു പി.എന്‍.(1911 - 95))
വരി 1: വരി 1:
== കുഞ്ഞന്‍പിള്ള, ശൂരനാട്ടു പി.എന്‍.(1911 - 95) ==
== കുഞ്ഞന്‍പിള്ള, ശൂരനാട്ടു പി.എന്‍.(1911 - 95) ==
-
 
+
[[ചിത്രം:Vol7p568_Sooranadu.jpg|thumb|]]
പണ്ഡിതനും ഗവേഷകനും സാഹിത്യകാരനും. കുന്നത്തൂർ താലൂക്കിൽ ശൂരനാട്ടു ഗ്രാമത്തിലെ പായിക്കാട്ട്‌ കുടുംബത്തിൽ നീലകണ്‌ഠപ്പിള്ള-കാർത്ത്യായനിയമ്മ ദമ്പതിമാരുടെ അഞ്ചാമത്തെ സന്താനമായി 1911 ജൂണ്‍ 24-ന്‌ ജനിച്ചു. അധ്യാപകവൃത്തി ഉപേക്ഷിച്ച്‌ നാട്ടുകാര്യപ്രസക്തനായി പ്രവർത്തിച്ചുകൊണ്ടിരുന്ന പിതാവിന്റെയും പുരാണസാഹിത്യനിഷ്‌ണാതയും സംഗീത തത്‌പരയുമായ മാതാവിന്റെയും ശിക്ഷണത്തിൽ സഹോദരങ്ങളോടൊപ്പം വളർന്നുവന്നു. തേവലക്കര മലയാളം സ്‌കൂളിലായിരുന്നു കുഞ്ഞന്‍പിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം. ചവറ ഹൈസ്‌കൂളിലെ ഒന്നാംസ്ഥാനം കരസ്ഥമാക്കിക്കൊണ്ട്‌ ഇ.എസ്സ്‌.എൽ.സി. പരീക്ഷ ജയിച്ചു. സംസ്‌കൃതവും പ്രാചീന ചരിത്രവും ഐച്ഛികവിഷയമായെടുത്ത്‌ 1931-ൽ തിരുവനന്തപുരം ആർട്‌സ്‌ കോളജിൽനിന്ന്‌ ബിരുദം നേടി. 1933-ൽ ഇംഗ്ലീഷിലും തുടർന്ന്‌ സ്വകാര്യമായി പഠിച്ച്‌ 1934-ൽ സംസ്‌കൃതത്തിലും 1935-ൽ മലയാളത്തിലും എം.എ. ബിരുദം നേടി. പിന്നീട്‌ ഔദ്യോഗികാവശ്യങ്ങള്‍ക്കും അല്ലാതെയും തനിയെ പഠിച്ചും ആചാര്യന്മാരെ സമീപിച്ചും ഹിന്ദി, തമിഴ്‌, വേദാന്തം, പ്രാചീന ലിപികള്‍, പുരാവസ്‌തുവിജ്ഞാനീയം ഇവയിൽ അവഗാഹം നേടി.
പണ്ഡിതനും ഗവേഷകനും സാഹിത്യകാരനും. കുന്നത്തൂർ താലൂക്കിൽ ശൂരനാട്ടു ഗ്രാമത്തിലെ പായിക്കാട്ട്‌ കുടുംബത്തിൽ നീലകണ്‌ഠപ്പിള്ള-കാർത്ത്യായനിയമ്മ ദമ്പതിമാരുടെ അഞ്ചാമത്തെ സന്താനമായി 1911 ജൂണ്‍ 24-ന്‌ ജനിച്ചു. അധ്യാപകവൃത്തി ഉപേക്ഷിച്ച്‌ നാട്ടുകാര്യപ്രസക്തനായി പ്രവർത്തിച്ചുകൊണ്ടിരുന്ന പിതാവിന്റെയും പുരാണസാഹിത്യനിഷ്‌ണാതയും സംഗീത തത്‌പരയുമായ മാതാവിന്റെയും ശിക്ഷണത്തിൽ സഹോദരങ്ങളോടൊപ്പം വളർന്നുവന്നു. തേവലക്കര മലയാളം സ്‌കൂളിലായിരുന്നു കുഞ്ഞന്‍പിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം. ചവറ ഹൈസ്‌കൂളിലെ ഒന്നാംസ്ഥാനം കരസ്ഥമാക്കിക്കൊണ്ട്‌ ഇ.എസ്സ്‌.എൽ.സി. പരീക്ഷ ജയിച്ചു. സംസ്‌കൃതവും പ്രാചീന ചരിത്രവും ഐച്ഛികവിഷയമായെടുത്ത്‌ 1931-ൽ തിരുവനന്തപുരം ആർട്‌സ്‌ കോളജിൽനിന്ന്‌ ബിരുദം നേടി. 1933-ൽ ഇംഗ്ലീഷിലും തുടർന്ന്‌ സ്വകാര്യമായി പഠിച്ച്‌ 1934-ൽ സംസ്‌കൃതത്തിലും 1935-ൽ മലയാളത്തിലും എം.എ. ബിരുദം നേടി. പിന്നീട്‌ ഔദ്യോഗികാവശ്യങ്ങള്‍ക്കും അല്ലാതെയും തനിയെ പഠിച്ചും ആചാര്യന്മാരെ സമീപിച്ചും ഹിന്ദി, തമിഴ്‌, വേദാന്തം, പ്രാചീന ലിപികള്‍, പുരാവസ്‌തുവിജ്ഞാനീയം ഇവയിൽ അവഗാഹം നേടി.

08:43, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞന്‍പിള്ള, ശൂരനാട്ടു പി.എന്‍.(1911 - 95)

പണ്ഡിതനും ഗവേഷകനും സാഹിത്യകാരനും. കുന്നത്തൂർ താലൂക്കിൽ ശൂരനാട്ടു ഗ്രാമത്തിലെ പായിക്കാട്ട്‌ കുടുംബത്തിൽ നീലകണ്‌ഠപ്പിള്ള-കാർത്ത്യായനിയമ്മ ദമ്പതിമാരുടെ അഞ്ചാമത്തെ സന്താനമായി 1911 ജൂണ്‍ 24-ന്‌ ജനിച്ചു. അധ്യാപകവൃത്തി ഉപേക്ഷിച്ച്‌ നാട്ടുകാര്യപ്രസക്തനായി പ്രവർത്തിച്ചുകൊണ്ടിരുന്ന പിതാവിന്റെയും പുരാണസാഹിത്യനിഷ്‌ണാതയും സംഗീത തത്‌പരയുമായ മാതാവിന്റെയും ശിക്ഷണത്തിൽ സഹോദരങ്ങളോടൊപ്പം വളർന്നുവന്നു. തേവലക്കര മലയാളം സ്‌കൂളിലായിരുന്നു കുഞ്ഞന്‍പിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം. ചവറ ഹൈസ്‌കൂളിലെ ഒന്നാംസ്ഥാനം കരസ്ഥമാക്കിക്കൊണ്ട്‌ ഇ.എസ്സ്‌.എൽ.സി. പരീക്ഷ ജയിച്ചു. സംസ്‌കൃതവും പ്രാചീന ചരിത്രവും ഐച്ഛികവിഷയമായെടുത്ത്‌ 1931-ൽ തിരുവനന്തപുരം ആർട്‌സ്‌ കോളജിൽനിന്ന്‌ ബിരുദം നേടി. 1933-ൽ ഇംഗ്ലീഷിലും തുടർന്ന്‌ സ്വകാര്യമായി പഠിച്ച്‌ 1934-ൽ സംസ്‌കൃതത്തിലും 1935-ൽ മലയാളത്തിലും എം.എ. ബിരുദം നേടി. പിന്നീട്‌ ഔദ്യോഗികാവശ്യങ്ങള്‍ക്കും അല്ലാതെയും തനിയെ പഠിച്ചും ആചാര്യന്മാരെ സമീപിച്ചും ഹിന്ദി, തമിഴ്‌, വേദാന്തം, പ്രാചീന ലിപികള്‍, പുരാവസ്‌തുവിജ്ഞാനീയം ഇവയിൽ അവഗാഹം നേടി.

തിരുവനന്തപുരത്തെ സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിട്ടാണ്‌ കുഞ്ഞന്‍പിള്ള ഉദ്യോഗജീവിതം ആരംഭിച്ചത്‌. പിന്നീട്‌ സംസ്‌കൃതഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി ഗവണ്‍മെന്റ്‌ സർവീസിൽ പ്രവേശിച്ചു. 1935 ജൂല. 5-ന്‌ ആർട്‌സ്‌ കോളജിൽ ലക്‌ചററായി ഉദ്യോഗം സ്വീകരിച്ചു. ഒന്നരവർഷം കഴിഞ്ഞപ്പോള്‍ തിരുവിതാംകൂർ സ്റ്റേറ്റ്‌ മാനുവലിന്റെ എഡിറ്റർ സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ളയുടെ അസിസ്റ്റന്റായും തുടർന്ന്‌ ഗവണ്‍മെന്റ്‌ സെക്രട്ടേറിയറ്റ്‌ സൂപ്രണ്ടായും നിയമിതനായി. സൂപ്രണ്ടായിരിക്കെത്തന്നെ രേഖാപഠനം, ചരിത്രഗവേഷണം തുടങ്ങിയവയിലൂടെ മാനുവൽ നിർമാണത്തിൽ സദസ്യതിലകനെ നാലുവർഷത്തോളം സഹായിച്ചശേഷം രണ്ടുവർഷം വിദ്യാഭ്യാസവകുപ്പിൽ എഡിറ്റോറിയൽ ബോർഡിന്റെ സെക്രട്ടറിയായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിൽ ജോലിചെയ്‌തു. സെക്രട്ടേറിയറ്റിലേക്കു മടങ്ങിയത്‌ അസിസ്റ്റന്റ്‌ സെക്രട്ടറിയായിട്ടാണ്‌. 1953 ജൂലായിൽ ഇദ്ദേഹം മലയാളമഹാനിഘണ്ടുവിന്റെ എഡിറ്ററായി നിയമിക്കപ്പെട്ടു. 60 വയസ്സു തികഞ്ഞപ്പോള്‍ ഉദ്യോഗത്തിൽനിന്നു വിരമിക്കുന്നതുവരെ ഇദ്ദേഹം ആ സ്ഥാനത്തു തുടർന്നു.

ചെറുപ്പം മുതല്‌ക്കുതന്നെ കുഞ്ഞന്‍പിള്ളയ്‌ക്കു സാഹിത്യത്തിൽ താത്‌പര്യം ഉണ്ടായിരുന്നു. ഗുരുഭൂതന്മാരായ അഴകത്തു പദ്‌മനാഭക്കുറുപ്പ്‌, മഠത്തിൽ ശങ്കുപ്പിള്ള, നന്ത്യാർവീട്ടിൽ പരമേശ്വരന്‍പിള്ള തുടങ്ങിയവരുടെ ശിക്ഷണത്തിൽ അതു ക്രമാനുഗതമായി പുഷ്‌ടിപ്പെട്ടു. ശ്‌മശാനദീപം എന്ന ഗാനകാവ്യമാണ്‌ ആദ്യകൃതി ആയിടയ്‌ക്കുതന്നെ എഴുതിയ ആഖ്യായികകളാണ്‌ അംബാദേവിയും കല്യാണസൗധവും. ഇദ്ദേഹം ഉപന്യാസശാഖയ്‌ക്കു നല്‌കിയ സംഭാവനകളാണ്‌ സാഹിത്യഭൂഷണം (1934), തിരുമുൽക്കാഴ്‌ച (1938), പുഷ്‌പാഞ്‌ജലി (1945), മാതൃപൂജ (1957), കൈരളീപൂജ (1962), ഹൃദയാരാമം (1966) എന്നീ പ്രബന്ധസമാഹാരങ്ങള്‍. ഇവയിലെ ഭാഷ ചിലപ്പോള്‍ ലളിതവും ചിലപ്പോള്‍ പ്രൗഢവും കാവ്യാത്മകവുമാണ്‌. വൃത്തനിബദ്ധവും ഹൃദ്യവുമായ വരികള്‍ എഴുതാന്‍ ഇദ്ദേഹത്തിന്‌ കഴിവുണ്ടെന്ന്‌ ഹൃദയാർപ്പണം (1971), ഭാരതപൂജ (1982) എന്നീ രണ്ടു കവിതാസമാഹാരങ്ങള്‍ തെളിയിക്കുന്നു.

ലീലാതിലകം, ഉണ്ണുനീലിസന്ദേശം, രാമായണം ചമ്പു തുടങ്ങിയവയുടെ പ്രസാധനങ്ങളും അഗ്രപൂജ അഥവാ കൈരളീസമക്ഷം എന്ന പ്രബന്ധസമാഹാരവും വിമർശകന്‍, വ്യാഖ്യാതാവ്‌ എന്നീ നിലകളിലുള്ള കുഞ്ഞന്‍പിള്ളയുടെ പ്രാഗല്‌ഭ്യത്തിനു തെളിവാണ്‌. ലീലാതിലകത്തിലെ ദീർഘമായ ആമുഖം ഇദ്ദേഹത്തിന്റെ ഭാഷാശാസ്‌ത്ര പാണ്ഡിത്യം, വിവേചനശക്തി, ഗവേഷണപാടവം, യുക്തിവാദ നൈപുണ്യം എന്നിവയുടെ നിദർശനമാണ്‌. ഉണ്ണുനീലി സന്ദേശത്തിന്റെ കാര്യത്തിലും സങ്കീർണമായ പല പ്രശ്‌നങ്ങള്‍ക്കും യുക്തിയുക്തമായി ഇദ്ദേഹം പരിഹാരം നിർദേശിച്ചിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ പുനംനമ്പൂതിരിയുടെ ഭാഷാ രാമായണം ചമ്പുവിന്‌ ഇദ്ദേഹം എഴുതിയ അവതാരികയും അതിലുമുപരിയായി പ്രക്ഷിപ്‌തപദ്യങ്ങളുടെ മൂലഗ്രന്ഥങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയും അദ്‌ഭുതകരമായ സാഹിത്യപരിചയത്തിന്റെയും ഓർമശക്തിയുടെയും അപൂർവഫലമാണ്‌. ഇരവിക്കുട്ടിപ്പിള്ളപ്പാട്ട്‌, ഇരുപത്തിനാലു വൃത്തം, ഹസ്‌തലിഖിത ഗ്രന്ഥശാലാ പ്രസിദ്ധീകരണങ്ങളായി സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള പലതരം കൃതികള്‍, വിദ്യാഭ്യാസവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രസിദ്ധപ്പെടുത്തിയ നൂറിലേറെ പാഠ്യപുസ്‌തകങ്ങള്‍ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ പ്രസാധന കൗശലം വെളിവാക്കുന്നു.

പ്രാചീനകേരളം (1931) ഇദ്ദേഹത്തിന്റെ ചരിത്രാവബോധത്തിനു നിദർശനമാണ്‌. 1936-37 കളിൽ പ്രസിദ്ധപ്പെടുത്തിയ "വീരരാഘവശാസനം' തുടങ്ങിയ ലേഖനങ്ങളും, സ്റ്റേറ്റ്‌ മാനുവലിനുവേണ്ടി നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ചരിത്രസംഭവങ്ങളെ തിരുത്തിക്കുറിച്ചതും പൂർവകാലത്തെ രേഖകളുടെ വെളിച്ചത്തിൽ ചരിത്രവസ്‌തുക്കളെ വ്യാഖ്യാനിച്ച്‌ പുനർനിർണയം ചെയ്യുന്നതിൽ ഇദ്ദേഹത്തിനുള്ള ഉള്‍ക്കാഴ്‌ചയെ വിളംബരം ചെയ്യുന്നു. കളിപ്പാന്‍കുളം സംഭവം കെട്ടുകഥയാണെന്നു സ്ഥാപിച്ച കാര്യം സുവിദിതമാണ്‌. ഇതിന്റെയെല്ലാം അംഗീകാരമായി സ്റ്റേറ്റ്‌ മാനുവലിന്റെ എഡിറ്റർ സദസ്യതിലകന്‍ വേലുപ്പിള്ളയും ചരിത്രപണ്ഡിതന്‍ കൂടിയായ മഹാകവി ഉള്ളൂരും ഇദ്ദേഹത്തിനു പ്രശംസാപത്രങ്ങള്‍ നല്‌കിയിട്ടുണ്ട്‌. 1942 മുതൽ കുറേക്കാലത്തേക്ക്‌ ഇന്ത്യന്‍ ഹിസ്റ്റോറിക്കൽ റിക്കോഡ്‌സ്‌ കമ്മിഷനിലെ അംഗവുമായിരുന്ന ഇദ്ദേഹം ചരിത്രപരമായ ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തി.

ശൂരനാടന്റെ ഏറ്റവും മഹത്തായ സംഭാവന ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കി കേരളസർവകലാശാല പ്രസിദ്ധീകരിച്ച മലയാള മഹാനിഘണ്ടുവിന്റെ ഒന്നും രണ്ടും വാല്യങ്ങളാണ്‌. അതിന്റെ സംവിധാനം തന്നെ മറ്റു ഭാഷക്കാർക്ക്‌ മാതൃകയായിത്തീർന്നിട്ടുണ്ട്‌. വിദേശീയ ഭാഷാശാസ്‌ത്രജ്ഞന്മാരെപ്പോലും അത്‌ അദ്‌ഭുതപരതന്ത്രരാക്കി.

എഡിന്‍ബറോസർവകലാശാലയിലെ ഭാഷാശാസ്‌ത്ര വിഭാഗാധ്യക്ഷനായ ആർ.ഇ.ആഷർ ലോകത്തിലെ മഹത്തായ നിഘണ്ടുക്കളിൽ ഒന്നായി ഈ ഗ്രന്ഥത്തെ വിലയിരുത്തി.

ഒന്നാം വാല്യത്തിൽ ആദ്യഭാഗത്തു കൊടുത്തിരിക്കുന്ന പുരുഷസർവനാമങ്ങളുടെയും മൂന്നു ലിംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാമങ്ങളുടെയും ക്രിയാഗണങ്ങളുടെയും പട്ടികകളും ഉപയോഗിച്ച പുസ്‌തകങ്ങളുടെ സംക്ഷിപ്‌ത നാമസൂചിയും അത്യന്തം പ്രയോജനപ്രദങ്ങളാണ്‌. ക്രിയാഗണവിഭജനം വ്യാകരണപരമായ ഒരു പുതിയ സംഭാവന ആയിത്തന്നെ കരുതാം. നിഘണ്ടുവിലെ ഓരോ ലേഖനവും അതിന്റെ കർത്താവിന്‌ ഭാഷകള്‍, ഭാഷാശാസ്‌ത്രം, വ്യാകരണം, സാഹിത്യം, ചരിത്രം മുതലായവയിലുള്ള അത്യഗാധമായ പാണ്ഡിത്യത്തെ വെളിപ്പെടുത്തുന്നുണ്ട്‌. അവതാരിക, പദനിർവചനങ്ങള്‍, വ്യാകരണനിയമങ്ങള്‍ തുടങ്ങിയവയെല്ലാം ഇംഗ്ലീഷിലും (ഇംഗ്ലീഷ്‌ ലിപിയിലും) മലയാളത്തിലും കൊടുത്തിട്ടുള്ളതിനാൽ ഇംഗ്ലീഷുമാത്രം അറിയുന്ന ആളുകള്‍ക്കും നിഘണ്ടു ഉപയോഗിക്കാവുന്നതാണ്‌.

ഭാഷാസാഹിത്യശാസ്‌ത്ര വിഷയമായി സാഹിത്യപ്രവേശിക എന്നും വ്യാകരണവിഷയകമായി ശ്രീചിത്രാവ്യാകരണമഞ്‌ജരി (ഒന്നാം ഭാഗം) എന്നും രണ്ടു പുസ്‌തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. അവതാരികകളായും ലേഖനങ്ങളായും പഠനങ്ങളായും ഇംഗ്ലീഷിലുള്ള സംഭാവനകള്‍ അന്‍പതോളം വരും. ഇവയ്‌ക്കു പുറമേ Malabar in the Eyes of Travellers എന്ന പുസ്‌തകത്തിന്റെ പ്രസാധകനും ഇദ്ദേഹമാണ്‌.

കേരളാഗവണ്‍മെന്റിന്റെ നിയോഗമനുസരിച്ച്‌ സങ്കീർണമായ മലയാള ലിപിസംവിധാനം പരിഷ്‌കരിച്ച്‌ ലളിതമാക്കിയ ഈ ഭാഷാപണ്ഡിതന്റെ സേവനം കൈരളി എക്കാലവും നന്ദിപൂർവം സ്‌മരിക്കും.

1984-ൽ രാഷ്‌ട്രം പദ്‌മശ്രീ ബഹുമതി നല്‌കി ആദരിച്ച ഈ സാഹിത്യനായകന്‌ കേരള ഗവണ്‍മെന്റ്‌ ആദ്യത്തെ എഴുത്തച്ഛന്‍ അവാർഡ്‌ സമ്മാനിച്ചു. കേരള യൂണിവേഴ്‌സിറ്റിയും മീററ്റ്‌ യൂണിവേഴ്‌സിറ്റിയും ഇദ്ദേഹത്തിനു ഡി. ലിറ്റ്‌ നല്‌കുകയുണ്ടായി. കേരളാ സാഹിത്യഅക്കാദമിയുടെയും കേരള സാഹിത്യ പരിഷത്തിന്റെയും കേരള ഹിസ്റ്ററി അസോസിയേഷന്റെയും ഫെല്ലോഷിപ്പും ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമിയുടെ തുടക്കംമുതൽ 12 വർഷം ശൂരനാട്‌ അതിലെ അംഗമായിരുന്നു. അക്കാദമികരംഗങ്ങളിലും ഭാഷാസാഹിത്യമണ്ഡലങ്ങളിലും വിശിഷ്‌ടസാന്നിധ്യമായിരുന്ന ഇദ്ദേഹം 1995 മാ. 8-ന്‌ അന്തരിച്ചു.

(പ്രാഫ. കെ. ശങ്കരന്‍ നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍