This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവതാരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അവതാരങ്ങള്‍= ലോകരക്ഷയ്ക്കായി ഈശ്വരന്‍ ഏതെങ്കിലും ശരീരം സ്വ...)
അടുത്ത വ്യത്യാസം →

09:51, 5 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അവതാരങ്ങള്‍

ലോകരക്ഷയ്ക്കായി ഈശ്വരന്‍ ഏതെങ്കിലും ശരീരം സ്വീകരിച്ച് ഭൂമിയില്‍ ആവിര്‍ഭവിക്കുന്നതായമുള്ള പുരാണ-ഇതിഹാസ സങ്കല്പം. അവതരിക്കുക എന്നാല്‍ ഇറങ്ങിവരിക എന്നാണര്‍ഥം. അശരീരനും കാലദേശാദികള്‍ക്കതീതനുമായ ഈശ്വരന്‍ ശരീരം സ്വീകരിച്ച് കാലദേശാദികള്‍ക്കു വിധേയനാകുമ്പോള്‍ ഉയര്‍ന്ന നിലയില്‍നിന്നും താരതമ്യേന താണനിലയിലേക്ക് ഇറങ്ങിവരികയാണ് ചെയ്യുന്നത്. അതിനാല്‍ ഇപ്രകാരം ആവിര്‍ഭവിക്കുന്ന ഈശ്വരചൈതന്യത്തെ അവതാരം എന്നു പറയുന്നത് ഉചിതം തന്നെ.

ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ വിഭിന്നരൂപങ്ങള്‍ സ്വീകരിക്കുന്നതായി വേദത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും പരമാത്മാവായ ഭഗവാന്‍ ലോകസംരക്ഷണത്തിനായി അവതരിക്കുന്നു എന്ന ആശയം ആദ്യമായി കാണുന്നത് ഭഗവദ്ഗീതയിലാണ്. ലോകത്ത് എപ്പോഴെല്ലാം ധര്‍മം ക്ഷയിക്കുകയും അധര്‍മം വര്‍ധിക്കുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ധര്‍മസംസ്ഥാപനത്തിനും ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനുമായി ഭഗവാന്‍ അവതാരം ചെയ്യുന്നുവെന്ന് ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നു. സൃഷ്ടി, പരിപാലനം, സംഹാരം എന്നീ കൃത്യങ്ങള്‍ക്കായി ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിങ്ങനെ ത്രിമൂര്‍ത്തികളായി സങ്കല്പിക്കപ്പെടുന്ന ഈശ്വരന്റെ വൈഷ്ണവാംശമാണ് സ്വാഭാവികമായും കൂടുതല്‍ അവതാരങ്ങളെടുക്കുന്നത്.

വിഷ്ണുവിന്റെ അവതാരങ്ങള്‍ അസംഖ്യേയങ്ങളാണെന്നു പുരാണങ്ങള്‍ പറയുന്നുണ്ടെങ്കിലും മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, ഭാര്‍ഗവരാമന്‍, ശ്രീരാമന്‍, ബലരാമന്‍, കൃഷ്ണന്‍, കല്കി എന്നീ ദശാവതാരങ്ങളെയാണ് ഏറ്റവും പ്രധാനമായി കരുതിവരുന്നത്; ഇവയെ ലീലാവതാരങ്ങള്‍ എന്നും പറയാറുണ്ട്.

മത്സ്യം. ലോകത്ത് അവാന്തരസൃഷ്ടികര്‍ത്താവായ വൈവസ്വതമനുവിനെ പ്രളയത്തില്‍നിന്നും സംരക്ഷിച്ച്, മനുഷ്യന്‍ മുതല്ക്കുള്ള സകല ജീവരാശിയുടെയും പുനഃസൃഷ്ടി ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു മത്സ്യരൂപത്തില്‍ വിഷ്ണുവിന്റെ ആവിര്‍ഭാവം. മനുവിന്റെ കൈക്കുമ്പിളിലിരുന്ന ആചമനജലത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ചെറിയ മത്സ്യം ക്രമേണ വളര്‍ന്നു വലുതായി; അത് ഒടുവില്‍ സമുദ്രത്തില്‍ തന്നെ നിക്ഷേപിക്കപ്പെട്ടു. ഈ മഹാമത്സ്യത്തിന്റെ ഉപദേശപ്രകാരം മനു ഒരു തോണി അതിന്റെ കൊമ്പില്‍ ബന്ധിച്ച്, സകല ജീവജാലങ്ങളുടെയും ബീജങ്ങള്‍ സംഭരിച്ച്, സപ്തര്‍ഷികളോടൊത്ത് അതില്‍ കയറി പ്രളയത്തില്‍ നിന്നും രക്ഷപ്രാപിച്ചു. പ്രളയസമയത്ത് ഹയഗ്രീവന്‍ എന്ന അസുരന്‍ ബ്രഹ്മാവിന്റെ മുഖത്തുനിന്നും വേദങ്ങള്‍ കട്ടുകൊണ്ടുപോയതായും ഈ മത്സ്യം ജലാന്തര്‍ഭാഗത്ത് ആ അസുരനുമായി പൊരുതി അവയെ വീണ്ടെടുത്തു ബ്രഹ്മാവിനു കൊടുത്തതായും ചില പുരാണങ്ങളില്‍ കാണുന്നു.

കൂര്‍മം. ദേവാസുരന്‍മാര്‍ യോജിച്ച് മന്ദരപര്‍വതത്തെ മത്താക്കിയും വാസുകി എന്ന മഹാസര്‍പ്പത്തെ കയറാക്കിയും ക്ഷീരസമുദ്രത്തെ കടഞ്ഞ് അമൃതെടുക്കാന്‍ ഒരുമ്പെട്ടു. അതിഭാരംകൊണ്ട് മന്ദരം താണുപോകാന്‍ തുടങ്ങിയപ്പോള്‍ വിഷ്ണു ഏറ്റവും കഠിനമായ പുറംതോടുള്ള ജന്തുവായ ആമയുടെ രൂപം സ്വീകരിച്ച് പര്‍വതത്തിനു താങ്ങായിനിന്ന് അമൃതമഥനം സുകരമാക്കി.

വരാഹം. ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമിയെ സമുദ്രത്തില്‍ താഴ്ത്തി. വിഷ്ണു പന്നിയുടെ രൂപം ധരിച്ചു സമുദ്രത്തില്‍ പ്രവേശിച്ച് അസുരനുമായി വളരെക്കാലം യുദ്ധം ചെയ്തു; ഒടുവില്‍ അയാളെ നിഗ്രഹിച്ച് തന്റെ തേറ്റകൊണ്ട് ഭൂമിയെ ഉദ്ധരിച്ച് പൂര്‍വസ്ഥിതിയിലാക്കി.

നരസിംഹം. പ്രഹ്ളാദന്‍ എന്ന ബാലന്‍ പിതാവായ ഹിരണ്യകശിപുവിന്റെ ആജ്ഞയെ ലംഘിച്ച് വിഷ്ണുവിനെ സദാ ഭജിച്ചുകൊണ്ടിരുന്നു. അക്കാരണത്താല്‍ ക്രുദ്ധനായ പിതാവ് സാധുശീലനായ മകനെ അതിക്രൂരമായി മര്‍ദിച്ചു. ആ പീഡനത്തില്‍നിന്നും ഭക്തനെ രക്ഷിക്കാന്‍ ഉണ്ടായതാണ് നരസിംഹാവതാരം. താന്‍ മനുഷ്യനാലോ മൃഗത്താലോ കൊല്ലപ്പെടരുതെന്നു ഹിരണ്യകശിപു വരപ്രസാദം നേടിയിരുന്നതിനാല്‍ മനുഷ്യനും മൃഗവുമല്ലാത്ത (അല്ലെങ്കില്‍ രണ്ടുംകൂടിച്ചേര്‍ന്ന) രൂപമെടുത്ത് വിഷ്ണു അയാളെ വധിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍