This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആബൽ, ജോണ്‍ ജേക്കബ് (1857 - 1938)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ആബൽ, ജോണ്‍ ജേക്കബ് (1857 - 1938)) |
Mksol (സംവാദം | സംഭാവനകള്‍) (→Abel, John Jacob) |
||
വരി 3: | വരി 3: | ||
==Abel, John Jacob== | ==Abel, John Jacob== | ||
[[ചിത്രം:Vol3p64_Abel,-John.jpg|thumb|ജോണ്‍ ജേക്കബ് ആബല്‍]] | [[ചിത്രം:Vol3p64_Abel,-John.jpg|thumb|ജോണ്‍ ജേക്കബ് ആബല്‍]] | ||
- | അമേരിക്കയിലെ ഒരു ഔഷധഗുണവിജ്ഞാനിയും (Pharma-cologist) ശരീരക്രിയാ രസതന്ത്രജ്ഞനും (Physiological chemist). ഇദ്ദേഹം 1857 മേയ് 19-ന് ക്ലീവ്ലാന്ഡില് ജനിച്ചു. 1883-ല്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്ന് ഔഷധശാസ്ത്രത്തില്‍ ബിരുദം നേടി. ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. ലീപ്സിഗ്, ഹെയ്ഡല്‍ബര്‍ഗ്, വിയന്ന, ബേണ്‍, സ്റ്റ്രാസ്ബര്‍ഗ് മുതലായ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ആറു വര്‍ഷം പഠനം നടത്തുകയും 1888-ല്‍ എം.ഡി. ബിരുദം നേടുകയും ചെയ്തു. 1893 മുതല്‍ 1932 വരെ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ ഫാര്‍മകോളജി | + | അമേരിക്കയിലെ ഒരു ഔഷധഗുണവിജ്ഞാനിയും (Pharma-cologist) ശരീരക്രിയാ രസതന്ത്രജ്ഞനും (Physiological chemist). ഇദ്ദേഹം 1857 മേയ് 19-ന് ക്ലീവ്ലാന്ഡില് ജനിച്ചു. 1883-ല്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്ന് ഔഷധശാസ്ത്രത്തില്‍ ബിരുദം നേടി. ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. ലീപ്സിഗ്, ഹെയ്ഡല്‍ബര്‍ഗ്, വിയന്ന, ബേണ്‍, സ്റ്റ്രാസ്ബര്‍ഗ് മുതലായ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ആറു വര്‍ഷം പഠനം നടത്തുകയും 1888-ല്‍ എം.ഡി. ബിരുദം നേടുകയും ചെയ്തു. 1893 മുതല്‍ 1932 വരെ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ ഫാര്‍മകോളജി പ്രൊഫസറായി പ്രവര്‍ത്തിച്ചു. അതിനുശേഷം എന്‍ഡൊക്രൈന്‍ റിസര്‍ച്ച് ലബോറട്ടറിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 1909 മുതല്‍ 1932 വരെ ജേര്‍ണല്‍ ഒഫ് ഫാര്‍മകോളജി ആന്‍ഡ് എക്സ്പെരിമെന്റല്‍ തെറാപ്യൂട്ടിക്സ് (Journal of Pharmacology and Experimental Therapeutics) എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപപദവി വഹിച്ചിരുന്നു. |
- | അധിവൃക്ക | + | അധിവൃക്ക (adrenal) ഗ്രന്ഥിയിലെ രക്തസമ്മര്ദാധിക്യത്തിനു കാരണമായി ഭവിക്കുന്ന അഡ്രിനലിന്‍ എന്ന രാസപദാര്‍ഥത്തെ അതിന്റെ ബെന്‍സോയില്‍-വ്യുത്പന്നരൂപത്തില്‍ ഇദ്ദേഹം വേര്‍തിരിച്ചെടുക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ മറ്റു ഗവേഷണഫലങ്ങളില്‍ വളരെ പ്രധാനമായ ഒന്നാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ പരലാകൃതിയിലുള്ള പൃഥക്കരണം. ജന്തുശരീരത്തിലെ കല(tissue) കളുടെയും രസങ്ങളുടെയും (fluid)ജലീയവിശ്ലേഷണോത്പന്നങ്ങള്‍, ഥാലീനുകളുടെ പ്രവര്‍ത്തനം, കുമിളിലെ വിഷപദാര്‍ഥങ്ങള്‍ ശരീരത്തിനകത്തു പ്രവര്‍ത്തിക്കുന്ന രീതി, കാര്‍ബണിക് ആസിഡ്, ഹിസ്റ്റമീന് എന്നിങ്ങനെ ഒട്ടുവളരെ മണ്ഡലങ്ങളില്‍ ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. അന്തഃസ്രാവി (endocrine) ഗ്രന്ഥികളുടെ രസതന്ത്രപരമായ ഗവേഷണങ്ങളാണ് ഇദ്ദേഹത്തിന് ശാസ്ത്രലോകത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. അക്ഷീണമായ പ്രയത്നത്തിന് ഒരു നിദര്‍ശനമായ ഇദ്ദേഹം 1938 മേയ് 26-ന് അന്തരിച്ചു. |
Current revision as of 08:44, 9 സെപ്റ്റംബര്‍ 2014
ആബല്‍, ജോണ്‍ ജേക്കബ് (1857 - 1938)
Abel, John Jacob
അമേരിക്കയിലെ ഒരു ഔഷധഗുണവിജ്ഞാനിയും (Pharma-cologist) ശരീരക്രിയാ രസതന്ത്രജ്ഞനും (Physiological chemist). ഇദ്ദേഹം 1857 മേയ് 19-ന് ക്ലീവ്ലാന്ഡില് ജനിച്ചു. 1883-ല്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്ന് ഔഷധശാസ്ത്രത്തില്‍ ബിരുദം നേടി. ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. ലീപ്സിഗ്, ഹെയ്ഡല്‍ബര്‍ഗ്, വിയന്ന, ബേണ്‍, സ്റ്റ്രാസ്ബര്‍ഗ് മുതലായ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ആറു വര്‍ഷം പഠനം നടത്തുകയും 1888-ല്‍ എം.ഡി. ബിരുദം നേടുകയും ചെയ്തു. 1893 മുതല്‍ 1932 വരെ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ ഫാര്‍മകോളജി പ്രൊഫസറായി പ്രവര്‍ത്തിച്ചു. അതിനുശേഷം എന്‍ഡൊക്രൈന്‍ റിസര്‍ച്ച് ലബോറട്ടറിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 1909 മുതല്‍ 1932 വരെ ജേര്‍ണല്‍ ഒഫ് ഫാര്‍മകോളജി ആന്‍ഡ് എക്സ്പെരിമെന്റല്‍ തെറാപ്യൂട്ടിക്സ് (Journal of Pharmacology and Experimental Therapeutics) എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപപദവി വഹിച്ചിരുന്നു.
അധിവൃക്ക (adrenal) ഗ്രന്ഥിയിലെ രക്തസമ്മര്ദാധിക്യത്തിനു കാരണമായി ഭവിക്കുന്ന അഡ്രിനലിന്‍ എന്ന രാസപദാര്‍ഥത്തെ അതിന്റെ ബെന്‍സോയില്‍-വ്യുത്പന്നരൂപത്തില്‍ ഇദ്ദേഹം വേര്‍തിരിച്ചെടുക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ മറ്റു ഗവേഷണഫലങ്ങളില്‍ വളരെ പ്രധാനമായ ഒന്നാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ പരലാകൃതിയിലുള്ള പൃഥക്കരണം. ജന്തുശരീരത്തിലെ കല(tissue) കളുടെയും രസങ്ങളുടെയും (fluid)ജലീയവിശ്ലേഷണോത്പന്നങ്ങള്‍, ഥാലീനുകളുടെ പ്രവര്‍ത്തനം, കുമിളിലെ വിഷപദാര്‍ഥങ്ങള്‍ ശരീരത്തിനകത്തു പ്രവര്‍ത്തിക്കുന്ന രീതി, കാര്‍ബണിക് ആസിഡ്, ഹിസ്റ്റമീന് എന്നിങ്ങനെ ഒട്ടുവളരെ മണ്ഡലങ്ങളില്‍ ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. അന്തഃസ്രാവി (endocrine) ഗ്രന്ഥികളുടെ രസതന്ത്രപരമായ ഗവേഷണങ്ങളാണ് ഇദ്ദേഹത്തിന് ശാസ്ത്രലോകത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. അക്ഷീണമായ പ്രയത്നത്തിന് ഒരു നിദര്‍ശനമായ ഇദ്ദേഹം 1938 മേയ് 26-ന് അന്തരിച്ചു.